2008, നവംബർ 25, ചൊവ്വാഴ്ച

ഹൃദ് രോഗി

കടുത്തവേദന നെഞ്ചിൽ,ഡോക്ടർ
ഇടത്തു ഭാഗത്തായി..
ഇടക്കു കൂടും കുറയും,പക്ഷെ
ഒഴിഞ്ഞു പോകുന്നില്ല
അടുത്ത കാലത്താണീ രോഗം
വളർന്നു വന്നെന്നുള്ളിൽ
അടുപ്പമേറെതോന്നിയൊരാളെന്ന
കന്നു പോയന്നാളിൽ.
കറുത്തകുഴലീനെഞ്ചിൽചേർത്തെൻ
ഹൃദന്ത താളം കേൾക്കൂ..
പതിഞ്ഞതാണീ സ്പന്ദനമെന്നോ
തളരുകയാണെന്നുള്ളം..
ഇടയ്ക്കിരമ്പം കേൾക്കാമെന്നോ
അതെന്റെ നോവിൻ നാദം..
ഇപ്പോഴൊന്നുംകേൾക്കുന്നില്ലേ ?
നിലച്ചുപോയീഹൃദയം......

2008, നവംബർ 19, ബുധനാഴ്‌ച

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വീണ്ടും കാണുമ്പോൾ.....

മലയാള സിനിമയുടെ ശൈത്യകാലത്ത് ഒരു പനിനീർ പൂവുപോലെ വിരിഞ്ഞസിനിമയാണു്“’മഞ്ഞിൽ വിരിഞ്ഞപൂക്കൾ”.കാൽ
നൂറ്റാണ്ടിനു ശേഷം ആസിനിമ വീണ്ടും കാണുമ്പോൾ ഒരുപാട് ഗ് റ്ഹാതുരസ്മരണകൾ ഉണരുകയാണ്.പുതുമുഖങളായപൂർണ്ണി
മയും ശങ്കറും,അണിയറശില്പികളായ ഫാസിൽ,ജെറിഅമൽദേവ് ,ബിച്ചുതിരുമല തുടങിയ നവാഗതരും ആ സിനിമയ്ക്കു നൽകിയ‘
ഫ്രഷ്നസ്സ് ‘ഇപ്പോഴും ചോർന്നു പോയിട്ടില്ലെന്ന് തോന്നി.ഈ സിനിമ എന്തുകൊണ്ടോ സിന്ധു ഡിക്രൂസിനെ ഓർമ്മിപ്പിക്കുന്നു.നാട്ടിൻപുറത്തെ
സ്കൂളിൽ ബർത്ത്ഡേയ്ക്ക് ഭംഗിയുള്ള ചോക്ലേറ്റ് പെട്ടികൾ കൊണ്ടു വന്നിരുന്ന ഒരാളയിരുന്നല്ലോ സിന്ധു.പച്ച നിറമുള്ള ഡെക്കാനും
പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ന്യൂട്രീനു മൊക്കെയായിരുന്നു അന്നത്തെ മിഠായികൾ..വരാന്തയിൽ പല വർണ്ണത്തിലുള്ള മിഠായി
കടലാസുകൊണ്ട് തീർത്ത പാവകൾ ചിതറി കിടന്നിരുന്നു....ക്ലാസ്സിലെപെൺകുട്ടികളുടെ വിരൽ തുമ്പിൽ വിരിഞ്ഞവ....
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ക്ലാസ്സിലെ ചർച്ചാവിഷയമായിരുന്നു.അതിലെ പാട്ടുകൾ എല്ലാവരുടെയുംചുണ്ടിൽ തത്തികളിക്കുന്ന
കാലം..
ക്യാമറ മിഴി തുറക്കുന്നത് ഒരു ഹിൽ സ്റ്റേഷന്റെ ഹരിതാഭമായ ദ് റശ്യത്തിലേക്കാണ്.നേർത്തമഞ്ഞും നനുത്ത സംഗീതവും.
നായകൻ അവിടെ ആദ്യമായി വരികയാണ്.ജീപ്പിൽനിന്നിറങിയശേഷംപ്രക് റ് തി ദ് റ്ശ്യം ആസ്വദിച്ചു കൊന്ട് അയ്യാൾ
ഒരു ചോക്ലേറ്റ് വായിലിടുന്നു.കഥയിലുടനീളം കാല്പനിക മധുരം പകർന്നുകൊണ്ട് ഗ്രീൻ ഫോയിലിൽ പൊതിഞ്ഞ
ഈ മിഠായിയുടെ സാന്നിധ്യമുണ്ട്.പണിക്കരുമായും വഞ്ചിയിൽ ശീതള പാനീയങൾ
വിൽക്കുന്നഹമീദിന്റെ ഉപ്പയുമായും അയ്യാൾ സൌ ഹ് റ് ദ മാരംഭിക്കുന്നത് ഒരു പിടി ചോക്ലേറ്റ് നൽകി കൊണ്ടാണ്.അയ്യാളുടെ
സഞ്ചാര പഥങളിലുടനീളം ഈ പച്ച നിറമുള്ളകടലാസുകൾ ചിതറി കിടക്കും;
ഒരു ചെയിൻ സ്മോക്കർ പോകുന്നിടത്തെല്ലാം സിഗരറ്റു കുറ്റികൾ ഇടുന്നതു പോലെ.നായകന്റെ മാധുര്യമുള്ള ഈ ദുശ്ശീലം നായിക
ക്ക് അപൂ‍ർവ്വ മായൊരു ഹോബിക്ക് വക നൽകുന്നു.അയ്യാൾ വന്നു പോകുമ്പോഴെല്ലാം അവളു ടെ തോട്ടത്തിൽ ദേശാടന പക്ഷിയു
ടെ തൂവലുകൾ പോലെ ചോക്ലേറ്റ് ഫോയിലുകൾ ചിതറി കിടന്നു.അവളുടെ വിരൽ തുമ്പിൽ അവ കൊച്ചു കടലാസു പാവകളായി.
അയ്യാളുടെ ഓരോ സന്ദർശനവും ആ പാവകളുടെ എണ്ണം കൂട്ടി..അവ മാലയും തോരണവും ഒക്കെആയി...കഥാന്ത്യത്തിൽ കൊല്ലപെ
ടുന്ന അവളുടെ ഉലഞ്ഞമുടിയിഴകളിൽ പച്ചതുമ്പികൾ പോലെയുള്ള ആ പാവകൾ കുടുങികിടക്കുന്നുണ്ട്...
സിനിമയിൽ നമ്മൾ കാണാത്ത രണ്ടു കഥാപാത്രങൾ ഉണ്ട്.ഒന്ന് നായകന്റെഅമ്മയാണ്. അയ്യാളുടെ കഴുത്തിലെ തൂവെള്ള മഫ്ലറാ
യും ഒരു നേർത്ത കോറസ്സായും നമ്മൾ അമ്മയുടെ സാന്നിധ്യം അറിയുന്നു.പിന്നെയൊന്ന് മഞ്ഞിൻ കുട്ടി പക്ഷിയാണ്..ദാമ്പത്യം ഒരു
ദുരന്തമായപ്പോൾ വിഷാദത്തിനടിമപെട്ട അവളെയും കൂട്ടി നടക്കാനിറങുമ്പോൾ ഒറ്റയ്ക്കിരിക്കുന്ന പക്ഷിയെ ചൂണ്ടി അഛൻ
പറയുന്നു:“അതാണ് മഞ്ഞിൻ കുട്ടി പക്ഷി..ജന്മങൾക്കു മുമ്പ് ഇണയെ നഷ്ടപെട്ട ആപക്ഷിയുടെ വിലാപമാണ് ഈ കാടിന്റെ സംഗീതം.“
അപ്പോൾ അടക്കിപിടിച്ചതേങൽ പോലെ ഉയരുന്ന കോറസ്സ് ....പിന്നീടൊരിക്കൽ മഞ്ഞിൻ കുട്ടി പക്ഷിയ്ക്കു നേരെ തോക്കു
ചൂണ്ടുന്ന പ്രേം ക് റ്ഷ്ണനെ തടഞ്ഞുകൊണ്ടവൾ പറയുന്നു: “ അരുത് ഇണ പക്ഷിയെ വെടിവെക്കരുത്...” പക്ഷെ ഈ പക്ഷിയെ
നമ്മൾ കാണുന്നതേയില്ല..എങ്കിലും അത് നമ്മുടെ സങ്കല്പശാഖിയിൽ എവിടെയോ ചേക്കേറുന്നു.....
പ്രഭയുടെ ലോകം: നിഗൂഡമായ ഏതോ വിഷാദങളുടെ തടവുകാരിയാണ് പ്രഭ.താമസിക്കാൻ വലിയബംഗ്ലാവ്.
സ്വന്തം മുറിയിൽ ഒതുങികൂടുന്ന അഛൻ.അവളുടെ ഏകാന്തതയിൽ കൂട്ടിനായെത്തുന്നത്പുസ്തകങളും പൂക്കളും പാട്ടിന്റെശീലുകളും..
അവളുടെ പൂന്തോട്ടത്തിലില്ലാത്തചെടികളില്ല.ഒന്നൊഴിച്ച്.”ഡൊവ് ഓർക്കിഡ്” .”ഞാൻ കുറെ നട്ടുനോക്കി അതിവിടെ വളരില്ലെന്ന്
അവൾ ദു:ഖത്തോടെ ഒരിക്കൽ പറയുന്നുണ്ട്..പൂക്കൾക്കിടയിലൂടെ പുസ്തകങളും വായിച്ച് വിഷാദഗാനങളും മൂളി നടക്കുന്ന പ്രഭയുടെ
ജീവിതത്തിലേക്ക്പ്രേം ക് റ് ഷ്ണൻ കടന്നു വരുന്നു,പ്രണയനിലാവു പരത്തി കൊണ്ട്..പക്ഷെ അവളുടെ ദു:ഖങൾ എന്തു തന്നെയായാലും
അതെല്ലാം തനിക്കു വേണമെന്ന പറയുന്ന അയ്യാൾക്ക് അപ്രതീക്ഷിതമായി വെളിപെടുന്നചില സത്യങൾഉൾക്കൊള്ളാനാവുന്നില്ല.
‘“കവിളത്തുകണ്ണീർകണ്ട്മണിമുത്താണെന്ന്കരുതിവിലപേശാനോടിയെത്തിയ വഴിയാത്രക്കാരൻ‘“ ആണ് അയ്യാൾ...
അവൾ വീണ്ടും ഒറ്റപെടുകയാണ്...കഥ തുടരവെ പ്രധാനകഥാപാത്രങളെല്ലാം ജീവിതത്തിൽനിന്ന് അരങൊഴിയുന്നു.....
iഇനി സിന്ധു ഡിക്രൂസിന്റെ കഥതുടരാം..

2008, നവംബർ 4, ചൊവ്വാഴ്ച

യൂത്തനേഷ്യ


കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിക്കുന്നു.തെറ്റിദ്ധരിക്കരുത്!
കണ്ണൻ രോഗിയും,വൃന്ദാവൻ ഹോസ്പിറ്റലുമാകുന്നു.
മുൻപ് അയ്യാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു.
എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ്,തൊണ്ടിയോടെ
ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയായി അന്നയാൾ ഡോ:മൂർത്തി
ക്കു മുന്നിലിരുന്നു.ഡോ; ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റെ ലോബിയി
ലിരിക്കുന്ന അയ്യാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച്പ്രവാചകനായ ഒരു
കവിയെ പോലെ പറഞ്ഞു തുടങുകയുണ്ടായി:“ രോഗം മൊട്ടിട്ടു കഴിഞ്ഞു. ഇനി അത് ഒരു പൂവായി
വിടരും.പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.
“അപ്പോൾ ചികിത്സ”? അയ്യാൾ ഇടർച്ചയോടെ ചോദിച്ചു..
മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.ഡോ: മൂർത്തിയുടെ സ്വരം ഉറ
ച്ചതായിരുന്നു.വ്ര്ന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു.
അങിനെ വേദനയുടെ വസന്തോത്സവം മൂന്നു മാസം ആഘോഷിച്ചതിനു ശേഷം
അയ്യാൾ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു .വീര്യം കൂടിയ വീഞ്ഞു സേവിച്ചതു പോലെ
വേദനയുടെ ലഹരിയിൽ അയ്യാളുടെ കണ്ണുകൾ കൂമ്പിയിരുന്നു.ഡോക്ടർ അയ്യാളെ ഹ്റദയപൂർവ്വം സ്വീകരിച്ചു
ചികിത്സാമുറിയിലേക്ക് കൊണ്ടു പോയി.അയ്യാ‍ളെ അവിടെ എത്തിച്ചഅപരിചിതൻ
വരാന്തയിലെ തിരക്കിലെവിടെയോ അപ്രത്യക്ഷനായിരുന്നു....
ഡോമൂർത്തിയും അയ്യാളും ഒരു കട്ടിലും മാത്രം.ഡോക്ടറുടെ കണ്ണിൽ
പിതൃവാത്സല്ല്യം അയ്യാൾ കണ്ടു.പക്ഷെ അദ്ദേഹത്തിന്റെ കരങൾക്ക് ശിശിരത്തിന്റെ
തണു പ്പായിരുന്നു.ഒരു വലിയ സിറിഞ്ചിൽ മരുന്നു മായി സിസ്റ്റർ എത്തി.ഡോക്ടർ അതേറ്റുവാങികണ്ണന്റെ
കൈതണ്ടയിലെ നീല ഞരമ്പിൽകുത്തിവക്കുവാൻ തുടങി.കണ്ണൻ ഒരു മയക്കത്തിലേക്കു വീണു
കൊണ്ടിരിക്കുകയാണ്...ഡോക്ടറുടെ സ്വരം അപ്പോഴും അയ്യാൾ കേൾക്കുന്നുണ്ട്.
“ഈ മരുന്നിന്റെ തുള്ളികൾ നിന്റെ വേദനയെ നിർവീര്യമാക്കും.പിന്നെവേദനകൊണ്ടു മുറുകിയ
പേശികളെ ഒന്നന്നായി തളർത്തും..ആദ്യം കൈകാലുകൾ..പിന്നെ ഉടൽ..” ഡോക്ടറുടെ സ്വരം
ചക്രവാള ത്തിനപ്പുറം മറഞ്ഞു കഴിഞ്ഞു.....
ഉറങി എണീക്കുമ്പോൾ വേദനയെല്ലാം പൊയ്പോയിരുന്നു..മുറിയിലാകട്ടെ ആരുമില്ല!
അപ്പോൾ കണ്ണനു എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു തോന്നി.
അങിനെ അയ്യാൾ ആരോടും പറയാതെ അവിടെ നിന്നെഴുന്നേറ്റ് പുറത്തു കടന്നു.തോട്ടത്തിൽ
സ്പൈഡർ ലില്ലികൾ പൂത്തു നിൽക്കുന്നു..വൃന്ദാവനത്തിൽനിന്ന്
രക്ഷപെട്ട കണ്ണൻ അമ്പാടി ലക്ഷ്യമാക്കിനടന്നു.‘അമ്പാടി’അയ്യാളുടെ വീടിന്റെ പേരാണ്.ഒരേയൊരു
മകന്റെ പേരും അതു തന്നെ.
സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ സന്ധ്യയായി.മഴതോർന്ന പാടത്ത് മിന്നാമിനുങുകളുടെ
പാനീസു വിളക്കുകൾ പാറി നടക്കുന്നു.എതിരെ ആരോ വരുന്നുണ്ട്.അടുത്തെത്തിയപ്പോഴാണ്
ആളെ മനസ്സിലായത്.അടുത്ത വീട്ടിലെ ജൊസഫ്.! ജൊസ്ഫ് കണ്ണനോട് അസുഖ വിവരങൾ
ചോദിച്ചു.ക്ഷണനേരത്തെ കുശലാന്വേഷണത്തിനുശേഷം അയ്യാൾ ഇരുളിൽമറഞ്ഞു.തനിച്ചായപ്പൊഴാണു
ഒരു ഞെട്ടലോടെ ഓർത്തത്.ആദ്യമായി നെഞ്ചു വേദന അനുഭവപെട്ടത് ജൊസ്ഫിന്റെ
വീട്ടിൽ വെച്ചായിരുന്നു. അന്നയാളുടെ മരണാനന്തര ചടങുകൾ നടക്കുകകായിരുന്നു.
മൂന്നു മാസം മുമ്പു മരിച്ച് ജൊസഫിനെയാണ് താനിപ്പോൾ കണ്ടത്!
ഒരു പക്ഷെ മരുന്നിന്റെ സെഡേഷൻ വിടുന്നതായിരിക്കാം..അല്ലെങ്കിൽ ഇതൊരു സ്വപ്നാടനമാകാം..
എന്തായാലും വല്ല്ലാത്തഒരു ലാഘവത്വം അനുഭവപെടുന്നുണ്ട്.വീണ്ടും മുന്നോട്ടു നടന്നു..
വർഷങൾ ക്കപ്പുറത്തു നിന്നെന്നപോലെ ഒരു സ്വരം കേൾക്കുന്നു!ചേന്ദന്റെകുടിലിൽനിന്നാ‍ണ്.
വരാന്തയിലിരുന്ന്പാഠ പുസ്തകത്തിലെ കവിത ഉറക്കെ ചൊല്ലുകയാണ് അയ്യാളുടെ മൂത്തമകൾ.
മുപ്പത് വർഷം മുമ്പ് പാമ്പുകടിയേറ്റു മരിച്ചു പോയ സരള.!അവൾ തന്റെ ക്ലാസ്സ്മേറ്റായിരുന്നു.മതിഭ്രമ
ങളിൽ നിന്ന് രക്ഷപെടാനെന്നപോലെ അയ്യാൾ നടത്തത്തിന് വേഗം കൂട്ടി.
വീട്ടിലെത്തിയപ്പോൾ രാധിക വാതിൽ ചാരാതെ തന്നെ കാത്തിരിക്കുകയാണ്.അയ്യാൾവാതിൽക്കൽ
നിറഞ്ഞു നിന്ന് മെല്ലെ ചുമച്ചു.അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം അയ്യാളെയുംകടന്ന്
പടിപ്പുരയിലേക്ക്നീണ്ടു.അപ്പോൾ മാത്രമാണ് താൻ കഥാവശേഷ നായെന്ന് അയ്യാൾക്ക് പൂർണ്ണബോധ്യം
വന്നുള്ളൂ.
`

2008, നവംബർ 1, ശനിയാഴ്‌ച

രാധയിന്നും പാടുന്നു.....

കല്പാന്ത കാലമായ് കാളിന്ദി തീരത്തു
കാത്തിരിപ്പാ‍ണു ഞാൻ നിന്നെ കണ്ണാ
കണ്ണിൽ കിനാവിൻ ചിരാതു മായെത്രയോ
ജന്മാന്തരങൾ കടന്നു പോയി...
കാനനത്തിൽ നിന്റെകാൽ‌പ്പാടു തേടി ഞാൻ
കാതങളേറെ നടന്നിടുമ്പോൾ
കാൽ മുറിഞോ എന്റെ ചേലയൂ‍ർന്നോ
ഏതു മേതും ഞാനറിഞ്ഞതില്ല
വിണ്ണിൻ വിദൂരമാം തീരത്തു നീയൊരു
സ്നേഹാർദ്ര ചന്ദ്രനായ് വന്നുദിക്കെ
നീയാംനിലാമഴ മെല്ലെ തഴുകുന്ന
നീലകടമ്പായി പൂത്തു ഞാനും
കുളിരിളം കാറ്റിന്റെ കൂട്ടുകൂടി നിന്റെ
കോല കുഴൽ നാ‍ദമൊഴുകിയെത്തെ
കാതോർത്തിരിക്കുമെൻ കാതോരമാ സ്വരം
തേൻ മഴ തുള്ളിയായിറ്റു വീണു.
കല്പാന്ത കാലമായ്കാളിന്ദി തീരത്തു
കാത്തിരിപ്പാണു ഞാൻ നിന്റെ രാധ
ജന്മാന്തരങൾ കഴിഞ്ഞുവെന്നാകിലും
കരളിൽ കിനാവുകൾ കാക്കുന്നവൾ