2008, ഡിസംബർ 28, ഞായറാഴ്‌ച

പ്രണയാതുരം....

നിൻ ദർശനങളാ മിഴികൾ തൻ കോവിലിൽ
നിറ ദീപനാളം തെളിക്കുന്നു വെങ്കിലാ
തിരിവെളിച്ചം നിന്റെ ഉള്ളിന്റെ ഉള്ളിലും
അഴകിന്റെപൂക്കൾ വിടർത്തുന്നുവെങ്കിലാ
സുഖദമാം നൊമ്പരം പ്രാണന്റെ തന്ത്രിയിൽ
ഹർഷ രാഗങളായ് ഉണരുന്നുവെങ്കിലാ
രാഗങളത്രയും പാടാത്ത ഗീതമായ്
ഹൃദയത്തിലെങൊ ഉറയുന്നുവെങ്കിലാ
വിങുന്നവേദന സഹിയാതെ നീ നിന്റെ
തൂവലിൻ തൂലിക തിരയുന്നുവെങ്കിലാ
തൂലികതുമ്പിൽ പിറക്കുന്നവാക്കുകൾ
ആർദ്രമാം കവിതയായ് തീരുന്നുവെങ്കിലാ-
ത്മാവിലറിയുകീ അനുഭൂതിയൊക്കെയും
പ്രണയമാംവ്യാധി തൻ ലക്ഷണങൾ....

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

2008, ഡിസംബർ 24, ബുധനാഴ്‌ച

ആത്മായനം-2(ദീപം സാക്ഷി...)

“കരോട്ടിനീ‍മിയ..”
ഒരു ഇഞ്ചക്ഷൻ ആം പ്യൂൾവീണുടയുന്ന സ്വരത്തിൽ ഡോക്ടർ ഹരിഹരൻ പറഞ്ഞു.
അതെ, അമിതമായി കാരറ്റു ഭക്ഷിക്കുന്നത് കൊണ്ട് രക്തത്തിൽ കരോട്ടീൻ എന്ന വർണ്ണ
വസ്തുവിന്റെ അളവുകൂടി സംജാതമാകുന്ന ഒരു അവസ്ഥ. ഇതൊരു രോഗമല്ല . അതുകൊണ്ടു
തന്നെ ചികിത്സയും ആവശ്യമില്ല.സാധാരണമഞ്ഞപിത്തത്തിൽനിന്ന്
വ്യത്യസ്തമായി ഇവിടെ കണ്ണുകളിൽ മഞ്ഞനിറം കാണാറില്ല.ഈ കുട്ടിയുടെകണ്ണുകളിൽ
കാണുന്ന നിറവ്യത്യാസം ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ പ്രതിഫലനം മാത്രമാണ്.അദ്ദേഹം
വെളുത്തമേശവിരിയെടുത്ത്മടക്കി കുട്ടിയുടെ മഞ്ഞനിറമുള്ള പാവാടക്കു മേൽ വിരിച്ചു.കണ്ണിലെ
മഞ്ഞനിറം അതോടെ അപ്രത്യക്ഷമായി.കണ്ണ് പരിശോധിക്കുമ്പോൾ നിങൾ എപ്പോഴും
ഓർത്തിരിക്കേണ്ട ഒരുകാര്യമാണിത്.
ഏതാനും നാ‍ളുകൾ കാരറ്റ് തൊട്ടു പോകെരുതെന്ന
ഉപദേശമേ ഈ കുട്ടിക്ക് കൊടുക്കാനുള്ളൂ. വനിതാ മാസികകളിലെ സൌന്ദര്യ വർധന യ്ക്കുള്ള
ഉപദേശങൾ കണ്ണു മടച്ച് അനു സരിക്കരുതെന്ന നിർദ്ദേശവും..
അതിനു ശേഷം അദ്ദേഹം കണ്ണടച്ച് അല്പ നേരമിരുന്നു..
പിന്നെ ശിഷ്യന്മാരോടായി ചോദിച്ചു. “അപ്പോൾ..ഇന്നത്തെ ക്ലാസ്സിലെ ഗുണപാഠമെന്താണ്?
“മഞ്ഞച്ചെതെല്ലാം .. മഞ്ഞപിത്തമല്ല..” വിദ്യാർഥികളിലാരുടെയോകമന്റ് ക്ലാസ്സിൽ ചിരിയുടെ
ഒരു അലയിളക്കം തന്നെ ഉണ്ടാക്കി...
എക്സാക്റ്റ്ലി..ഒന്നുകൂടെ ജനറലൈസ് ചെയ്ത് പറഞ്ഞാൽ ..നെവർ റ്റേക് എനിതിംഗ്ഫൊർ ഗ്രാന്റ്ഡ് ഇൻ
മെഡിസിൻ... അതായത് വഴിമാറിചിന്തിക്കാനുള്ള കഴിവ്നിങൾ ഇവിടെ ഒരിക്കലും നഷ്ടപെടുത്തരുത്.
അന്നത്തെ ക്ലാസ് അങിനെ അവസാനിച്ചു.വസ്ത്രധാരണം കൊണ്ട് തന്നെ തെറ്റിദ് ധരിപ്പിച്ച ഈ
രോഗിയെ കണ്ടപ്പോൾ അതെല്ലാം ഓർത്ത് പോയി.
ആത്മാ‍റാം അപ്പോഴും നിശ്ശബ്ദനായി ഇരിക്കുകയാണ്.
“പറയൂ .താങ്കളുടെ പ്രശ്നങൾ എന്തൊക്കെയാണ്?”രോഗിയെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ജീവൻ ചോദിച്ചു.
“അതെ ഡോക്ടർ ,എന്റെ പ്രശ്നങൾ എവിടെനിന്നു തുടങണമെന്ന ആലോചിക്കുകകയായിരുന്നു ഞാൻ.
ഡോക്ടർക്കാണെങ്കിൽ സമയം വിലപ്പെട്ടതു മാണല്ലൊ..”
അതു പ്രശ്നമാക്കണ്ട. ജീവചരിത്രം തന്നെ തുടങാം. വേണമെങ്കിൽ ഈരാവു മുഴുവൻ എടുത്തു കൊള്ളൂ..“
“അതിനു മുമ്പ് വിരോധമില്ലെങ്കിൽ ഞാനീ മെഴുകുതിരി ഒന്നു കത്തിച്ചു കൊള്ളട്ടെ...“ . രോഗിയുടെ ആവശ്യം വിചിത്രമായിതോന്നി ജീവന്.
മനോവിദളനത്തിന്റെ ചിലലക്ഷണങളാണ് രോഗിയിൽ കാണുന്നതെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തു.
ഇത്തരം സന്ദർഭങളിൽ രോഗിയുടെ മാ‍നസികാവസ്ഥയുമായി താദാത്മ്യം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ നയം
“അതിനെന്താ‍ ആത്മാറാം അങിനെ ആയികൊള്ളട്ടെ.“ ജീവൻ ഗൌരവംവിടാതെ പറഞ്ഞു...
ബുർഖയുടെ പോക്കറ്റിൽ നിന്ന് ഒരുമെഴുകുതിരിയെടുത്ത്ആത്മാ‍റാം ശ്രദ് ധാപൂർവ്വം മേശപുറത്ത്കത്തിച്ചുവച്ചു.
“എന്റെ ചരിത്രം ഇവിടെതുടങുന്നു...“ആദീപത്തിനെ സാക്ഷിയാക്കിയെന്നപോലെ ആ‍ത്മാറാം പറഞ്ഞു.
പെട്ടെന്ന് മുറിയിലെ വൈദ്യുതവെളിച്ചം അണഞ്ഞു .മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മുന്നിലിരിക്കുന്ന രൂപം മറ്റേതോ
ലോകത്താണെന്നു തോന്നിച്ചു.(തുടരും)

2008, ഡിസംബർ 20, ശനിയാഴ്‌ച

ആത്മായനം-1(അവസാനത്തെ രോഗി‌)


അധ്യായം-1
നഗരത്തിലെ ശബ്ദവീചികൾ എത്താതെ ഉൾമാറികിടക്കുന്ന ഒരു പ്രദേശത്താണ് ഡോ:ജീവൻസ് ക്ലിനിക്.
വെളുത്തചായം തേച്ച ഒരു കെട്ടിടം..ചുറ്റും കരിങ്കൽ മതിലും മുറ്റത്ത് ഔഷധ സസ്യങളുടെ ഒരു തോട്ടവും.
പത്തിരുപത് വർഷങളായിഇവിടെ പ്രാക്ടീസ് നടത്തുന്ന ജീവൻ ഇതിനകം കൈ പുണ്യമുള്ള ഡോക്ടർ
എന്നപേരെടുത്ത് കഴിഞ്ഞിരുന്നു.MBBSകഴിഞ്ഞതിനുശേഷം സമയം കിട്ടാ‍ത്തതു കൊണ്ടോ,അതിന്റെ ആവ
ശ്യമില്ലെന്ന് തോന്നിയത് കൊണ്ടൊ അദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരുന്നില്ല.അത്കൊണ്ട് എല്ലാതരം
കെയ്സുകളും ക്ലിനിക്കിൽ എത്തുന്നു; മഞ്ഞപിത്തം മുതൽ മനോരോഗം വരെ.നേരം പുലർന്നാൽ ദു:ഖദുരിത
ങളുടെ ഇരു മുടികെട്ടുകളുമായി തീർഥാടകരെ പോലെ രോഗികൾ എത്തിതുടങുകയായി.എത്രരോഗികളെ വേ
ണമെങ്കിലും മടുപ്പില്ലാതെ ഡോക്ടർ നോക്കികൊള്ളും.അതു കൊണ്ട് ജനസമ്മതനായ ഒരു ഡോക്ടർ തന്നെ
യായിരുന്നു അദ്ദേഹം.
നവയൌവനത്തിൽ തന്നെ ജീവൻ ഡോക്ടറായി ജീവിതം ആരംഭിച്ചു.സുന്ദരമായ മുഖവും ചടുലമായ
പെരുമാറ്റവും ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രാക്റ്റീസ് എസ്റ്റാബ്ലിഷ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്.രോഗികളും ആശുപ
ത്രിയുമായി ജീവിതത്തിന്റെ നല്ലൊരു കാലം കടന്നു പോയി.പോകുന്നപോക്കിൽ സൌന്ദര്യവും ആരോഗ്യവുമൊക്കെ
കാലം അപഹരിച്ചുവെങ്കിലും,പകരം വലിയൊരു അനുഭവസമ്പത്ത് തന്നെ പകരം നൽകി.ഇന്ന് ഡോർ കർട്ടൻ
നീക്കി അകത്തു പ്രവേശിക്കുന്നഒരു രോഗി നടന്ന് എതിരെയുള്ളകസേരയിൽ ഇരിക്കുന്നസമയത്തിനകം
മിക്കവാറും രോഗനിർണ്ണയം അദ്ദേഹം നടത്തിയിരിക്കും.
ഇന്ന് പതിവിലേറെ തിരക്കുള്ളദിവസമായിരുന്നു.രോഗികളെയെല്ലാം നോക്കി കഴിയുമ്പോഴെക്കും രാവേറെ
ആയി.ക്ലിനികിലെ മറ്റ് സറ്റാഫിനെയെല്ലാം പറഞ്ഞയിച്ചിരുന്നു.ഇത്തരം സന്ദർഭങളിൽ രോഗിക്ക് മരുന്ന് എടുത്ത് കൊടുക്കുന്ന
തും ഇഞ്ച്ക്ഷൻ നൽകുന്നതും,രോഗിയെങാൻ ഛർദ്ദിച്ചാൽ അതു വൃത്തിയാക്കുന്നതു പോലും ജീവൻ ആയിരിക്കും.അല്ലാത്ത
പ്പോൾ ഇതിനെല്ലാം പ്രത്യേകം സ്റ്റാഫ് ഉണ്ട്. രോഗികൾ പോയ്കഴിഞ്ഞിട്ടും ഇന്ന് അദ്ദേഹം തന്റെ
കസേരയിൽ തന്നെ ഇരിക്കുകയാണ്:ഒരു ധ്യാനത്തിൽ എന്ന പോലെ കണ്ണുമടച്ച്.
അപ്പോഴാ‍ണ് അവർ കടന്നു വന്നത് അവസാനത്തെ രോഗി.ടോക്കൺ വിളിക്കുന്നസമയത്ത് അവർ അവിടെ
ഉണ്ടായിരുന്നില്ല.ധൃതിയിൽ എവിടെ നിന്നോ ഓടി വന്നതു പോലെ നിന്ന് കിതക്കു കയാണ്.രോഗിയുടെ കണ്ണുകൾ
മാത്ര മെ പുറത്ത് കാണുന്നുള്ളൂ.ശരീരം മുഴുവനും കറുത്ത ബുർഖയാൽ മൂടപെട്ടിരിക്കുന്നു.
“ഇരിക്കൂ... " അപ്പോഴും ശങ്കിച്ചു നിൽക്കുന്ന അവരോടായി ഡോക്റ്റർ പറഞ്ഞു.
അവർ ഇരുന്നു ,ഒരു തൂവൽ വന്നു വീഴുന്ന ലാഘവത്തോടെ.
“പേര്..?”
“ആത്മാ റാം..”.അല്പം പതറിയ പുരുഷശബ്ദത്തിലുള്ള മറുപടി കേട്ട് ജീവൻ ഒന്ന് അന്ധാളിച്ചു.
അദ്ദേഹം പ്രതീക്ഷിച്ചത് ഒരു മുസ്ലിം സ്ത്രീ നാമമായിരുന്നു. താൻ കബളിക്കപെട്ടുവെന്ന്
മനസ്സിലായി.പക്ഷെ സ്വതസിദ് ധ് മായ പുഞ്ചിരി യോടെ അദ്ദേഹം തുടർന്നു.ഒരു കുട്ടിയോടെന്ന പോലെ.
“ആതമാ റാമിന് എന്താണസുഖം“ .മുന്നിലിരിക്കുന്നത് സങ്കീർണ്ണമായഒരു കെയ്സ് ആ‍ണെന്നും തന്റെ ഒരുപാട്
സമയം അപഹരിക്കപെടാൻ പോകുന്നു വെന്നു മുള്ള സൂചനകൾ കിട്ടി കഴിഞ്ഞിരുന്നു. തുടക്കത്തിൽ തന്നെ തനിക്ക്
തെറ്റി.ഇന്നത്തെ അവസാനത്തെ രോഗി എന്ത് കൊണ്ടോ കരിയറിൽ ആദ്യം കണ്ട രോഗിയെ ഓർമ്മിപ്പിക്കുന്നു.
ഗുരു നാഥന്റെ ശബ്ദം വീണ്ടും കേൾക്കുന്നതു പോലെ.”നെവർ റ്റേക് എനിതിംഗ് ഫൊർ ഗ്രാന്റ്ഡ് ഇൻ മെഡിസിൻ..”
മെഡിസിനു പഠിക്കുന്നസമയം . ആ‍ദ്യത്തെ ക്ലിനിക്കൽ ക്ലാസ്സാണ്.ക്ലാസ്സെടുക്കുന്നത് പ്രഗൽഭനായ ഹരിഹരൻ സാർ.
കടുത്ത മഞ്ഞപിത്തത്തിന്റെ ലക്ഷണങൾകാണിക്കുന്ന പതിനാലു വയസ്സുള്ള ഒരു സ്കൂൾകുട്ടിയാണ് രോഗി.കുട്ടിയുടെ
കണ്ണുകളും ഉള്ളം കൈയുമെല്ലാം മഞ്ഞ്ച്ചിരിക്കുന്നു.രോഗലക്ഷണങൾ,കരളിന്റെ സങ്കീർണ്ണമായ ബയോകെമിസ്ട്രി ഇതിനെ
കുറിച്ചെല്ലാം സാർ സംസാരിച്ചു കഴിഞ്ഞു.അവസാനം എല്ലാവരോടുമായി അദ്ദേഹം ചോദിച്ചു.
“സോ, വാട്സ് യുവർ ഡൈഗ്നൊസിസ്”
"ജോണ്ടിസ് " .
“ജോണ്ടിസ് എന്നത് ഒരു രോഗലക്ഷണം മാത്രമാണ്. രോഗനിർണ്ണയമല്ല.”
“ഹെപറ്റൈറ്റിസ്”.
ഗുഡ്.കുറച്ച് കൂടെ നല്ല ഉത്തരം. അപ്പോൾ കഠിനമായ മഞ്ഞപിത്തം ബാധിച്ച രോഗിയാണ് നമ്മുടെമുന്നിലിരിക്കുന്നത്.
രോഗലക്ഷണംവച്ച്
ഈ രോഗിയു ടെ രക്തത്തിൽ ബിലിറൂബിന്റെ അളവ് പത്ത് മില്ലി ഗ്രാമിലെങ്കിലുംകൂടുതൽ ആയിരിക്കണം.
അതാ‍യത് സാധാരണ ഒരാളിൽ കാണുന്നതിന്റെ പത്തിരട്ടി.ശരി,നമുക്കു നോക്കാം..” അദ്ദേഹം ഓവർകോട്ടിന്റെ
പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ലാബ് റിസൾട്ട് എടുത്ത് എല്ലാവർക്കും കാണുവാൻ വേണ്ടി മേശപുറത്ത് വച്ചു.
രണ്ട് വ്യത്യസ്തലാബുകളിൽ ആവർത്തിച്ച് ചെയ്ത ഒരേ റിസൾട്ടുകൾ.തികച്ചും നോർമൽ!
ഇതെങിനെ സംഭവിച്ചു? കണ്ണുകളുരുട്ടി അത്ഭുതത്തോടെ ,തികഞ്ഞ അജ്ഞത ഭാവിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു..
മഹാനായഒരുനടൻ കൂടിയാണ് അദ്ദേഹം ,അതുകൊണ്ട് അദ്ദേഹത്തിന്റെ ക്ലാസ്സുകളിൽ ഇത്തരം നാടകീയമുഹൂർത്ത്ങൾ
ഉണ്ടായികൊണ്ടിരിക്കും.എല്ലാവരും വീർപ്പടക്കി നിൽക്കുകയാണ് .കുട്ടി കൈയിൽ മഞ്ഞൾ പുരട്ടിയതാണൊ? പ്ക്ഷെ
കണ്ണുകൾക്കെങിനെ മഞ്ഞനിറം വന്നു? പലർക്കും പല സംശയങളും തോന്നുന്നുണ്ട്. പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല.
ഡോക്ടർ ഹരിഹരന്റെഅടുത്തനീക്കത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഗുരുനാഥന്റെ കണ്ണുകളിൽ കുസൃതി
യുടെ നക്ഷത്രങൾ ഒളിമിന്നുന്നത് അവർകണ്ടു.

2008, ഡിസംബർ 16, ചൊവ്വാഴ്ച

താൻസനോ താങ്കൾ....

സന്ധ്യയായ് സംഗീതത്തിൻ
സാന്ദ്രമാം രൂപം പോലെ
വേദിയിൽ വെൺപീഠത്തിൽ
ഗായകനിരിക്കുന്നു..
മടിയിൽ മന്ദം മൂളും
സഖിയാം സാരംഗിയും
ചൊടിയിൽ മന്ത്രം പോലെ
ഉണരും സ്വരങളും.
.
ഗാഢമാം കണ്ണീരല്ലോ
ഗസലായ് ഒഴുകുന്നൂ..
ആത്മാവിൻ തീരങളിൽ
ആലോലം തഴുകുന്നൂ..
മരുകാറ്റിരമ്പമായ്
ഉലഞ്ഞേൻ മനസ്സുകൾ
പിറന്നനാടും തേടി
പറന്നേൻ സ്മരണകൾ

തന്ത്രി തൻ താന്തസ്വരം
പാട്ടിതിൽ അലിയവെ
സദസ്സിൽ പ്രവാസികൾ
കണ്ണുകൾതുടക്കുന്നൂ.
മരുഭൂ ഹൃദയത്തിൽ
കണ്ണീരിൻ മഴ തീർത്ത
താൻസനോതാങ്കൾ താനെ
പാടുന്നസാരംഗിയോ..

2008, ഡിസംബർ 14, ഞായറാഴ്‌ച

കാണാത്ത സിനിമയിലെ മായാത്ത ഒരു ദ് റ്ശ്യം


പണ്ട്,പത്ത്മുപ്പത് വർഷങൾക്ക് മുൻപ് കേട്ടഒരു കഥയാണ്.സിനിമയുമായി ബന്ധപെട്ട് സിനിമാകഥ പറച്ചിൽ
എന്ന ഒരു കലാ രൂപവും പുഷ്കലമായിരുന്ന കാലം.കഥ പറയുന്നവർ പലപ്പോഴുംഒരു സിനിമ കാണുന്ന അതേ
ഉദ്ദ്വേഗവും അനുഭൂതിയും കേൾവിക്കാർക്ക് പകർന്നു തന്നു.ചിലപ്പോൾസ്വന്തം മനോധർമ്മങളും ചേർത്ത് ഇവർ കഥ
ഒന്ന്പൊലിപ്പിക്കുകയും ചെയ്തു. അങിനെ കാണാതെ കണ്ട ഒരു സിനിമയുടെ കഥ യാണ് ഇത്.സിനിമയുടെ പേര്
ഓർമ്മയില്ല.ഏതെങ്കിലും ഒരു സാധാരണപേരായിരിക്കാം .കഥയിലുമില്ല അസാധാരണത്വം.എന്നിട്ടും ആകഥ ഇന്നും
ഓർത്തിരിക്കുന്നതിനു കാരണം കുടുംബം-പ്രണയം-പിണക്കം എന്നൊക്കെ അന്നത്തെ ചിട്ട വട്ടങൾക്കനുസരിച്ച്
തുടങിയ കഥ പെട്ടെന്ന് മുന്നറിയിപ്പൊന്നു മില്ലാതെ ഭ്രമാത്മകമായൊരു നിമിഷത്തിലേക്ക് തെന്നി തെറിച്ചതായിരിക്കണം.
ഇനി കഥയിലേക്ക് കടക്കാം.
പ്രതാപിയായ അച്ഛ്നും ഹ് റ്ദയവതിയായ അമ്മയും സുന്ദരിയായ മകളും അടങിയ ഒരു കുടുംബം. മകൾക്ക്
കോളേജിലെ സഹപാഠിയുമായി പ്രണയം. നായികാ നായകന്മാരെ തത്കാലം ലക്ഷ്മിയെന്നും പ്രകാശ് എന്നും വിളിക്കാം.
സുന്ദരനും ബുദ് ധിമാനുമെങ്കിലും സോഷ്യൽ സ്റ്റാറ്റസിൽ ലക്ഷ്മിയെക്കാൾ വളരെ താഴെ യാണ് പ്രകാശ്.അതുകൊണ്ട് , ഈ
വിവരം ലക്ഷ്മിയുടെ വീട്ടിൽ ഒരുകൊടുങ്കാറ്റ് തന്നെ അഴിച്ച് വിടുന്നു.പ്രതാപിയായ അച്ചന്റെ അഭിമാനത്തിനു മുറിവേൽക്കുന്നു.
ഹ് റ്ദയവതിയായ അമ്മയുടെ മനസ്സ് തകരുന്നു..വെല്ലുവിളികൾക്കും കോലാഹലങൾക്കു മിടയിൽ ഒരു സുപ്രഭാതത്തിൽ ലക്ഷ്മി
പ്രകാശിന്റെ കൂടെ ഇറങി പോകുന്നു..അച്ഛ്ൻകൂടുതൽ രോഷാകുലനാകുന്നു.അമ്മയാകട്ടെ കൂടുതൽ ദു:ഖിതയും.തനിക്ക് അങിനെയൊരു
മകൾ ഇല്ലെന്ന് അയ്യാൾ തീർത്ത് പറയുന്നു.മകളെ തള്ളിപറയാൻ അമ്മയ്ക്കാവുന്നില്ല.ഭർത്താവിനെ ധിക്കരിക്കാനും.അതുകൊണ്ട്
അവർ ശരിക്കും ധർമ്മസങ്കടത്തിലാകുന്നു.താമസിയാതെ ഹ് റ്ദയവേദന മൂലം അമ്മ ശയ്യാവലംബിയാകുന്നു.കാലങൾ കഴിയുന്നു.
.ലക്ഷ്മി പ്രകാശുമൊത്ത് ദൂരെ ടൌണിലാണ് താമസം..ഇന്നവളുടെ ജന്മദിനമാണ്.നേരത്തെയെഴുന്നേറ്റ് അമ്പലത്തി
ൽ പോയി തൊഴുതു. അമ്മയ്ക്ക് വേണ്ടി പ്രത്യകം പ്രാർഥിച്ചു. വീട്ടിലെ വിശേഷങൾ പഴയ കാര്യസ്ഥന്റെ ഭാര്യ വഴി വല്ലപ്പോഴും
അവളറിയാറുണ്ട്.അമ്മയെ ഒന്ന് ചെന്ന് കാണണമെന്ന് അവൾക്കു തോന്നിയിരുന്നു.പക്ഷെ പ്രകാശും വാശിയിലായിരുന്നു.അച്ച്ഛൻ
വന്നു വിളിക്കാതെ അങോട്ടില്ലെന്ന് അയ്യാ‍ളും ഉറച്ച് നിന്നു.ഇന്ന് വിശേഷദിവസമായതിനാൽ പ്രകാശ് ഓഫീസിൽ നിന്ന് നേരത്തെയെ
ത്തും.അവൾ വേഗം അടുക്കളയിൽ കയറി ഒരു ചെറിയ സദ്യയ്ക്കുള്ള ഒരുക്കങൾ തുടങി..നേരം ഉച്ചയാവാറായി..ചോറും കറികളുമെല്ലാം
കാലമായി കഴിഞ്ഞു. അവൾ ഭർത്താവിനെയും പ്രതീക്ഷിച്ചിരിപ്പാണ്.വാതിലിൽ മെല്ലെ ഒരു മുട്ട് കേൾക്കുന്നു..
അവൾ ചെന്ന് വാതിൽ തുറന്നു..വാതിൽക്കൽ“ ഒരു നിറകൺ ചിരി യുമായി നിൽക്കുന്നത് അവളുടെ അമ്മ ! പഴയ അതേ പ്രസരിപ്പോടെ..
ഒരുപുതിയചൈതന്യത്തോടെ..എന്തെന്നറിയാത്ത ആഹ്ലാദത്തോടെ വാക്കുകൾ പോലും നഷ്ട്ടപെട്ട് കുറച്ച് നിമിഷങൾ അവൾ നിന്നു.പിന്നെ
അമ്മയെ അകത്തേക്ക് ക്ഷണിച്ചിരുത്തി..അമ്മ എങിനെ അവിടെ എത്തി? കൂടെ ആരും വന്നില്ലെ?അച്ചനു തന്നോട് ഇപ്പോഴും വെറുപ്പാണൊ?
അവളുടെ ഉള്ളിൽ ഒരു പാട് ചോദ്യങൾ വിങി നില്ക്കുന്നുണ്ട്..അമ്മ ഇത്രദൂരവും ഈ വെയിലത്ത് വന്നതല്ലെ. ഭക്ഷണം കഴിച്ച് ഒന്ന്
വിശ്രമിക്കട്ടെ.എന്നിട്ടാവാം വർത്തമാനമൊക്കെ..അവൾ അമ്മയ്ക്ക് കൈ കഴുകാൻ കിണ്ടിയിൽനിന്ന വെള്ളമൊഴിച്ചു കൊടുത്തു.നടുമുറിയിൽ
പലകയിട്ട് അമ്മയെ ഇരു ത്തി. തൂശനിലയിൽ ചോറും കറികളും വിളമ്പി.തന്റെകൈകൊണ്ട് ഉണ്ടാക്കിയ കറികളും കൂട്ടി അമ്മ ചോറുണ്ണാൻ
തുടങുന്നത് അവൾ ഒരു നിർവ് റ് തി യോടെ നോക്കി നിന്നു. വീ‍ണ്ടും പുറത്ത് വാതിലിൽ മുട്ട് കേൾക്കുന്നു.
“പ്രകാ‍ശേട്ടനായിരിക്കും...” അവൾ എഴുന്നേറ്റുകൊണ്ട് അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മയുടെ മുഖത്ത് നിഗൂഡമായ ഒരു പുഞ്ചിരി വിടർന്നു.
അവൾ വാതിൽ തുറന്നു:മുന്നിൽനിൽക്കുന്നത് പഴയകാര്യസ്ഥൻ ശങ്കരപിള്ള! അയ്യാൾ ക്ഷീണിതനും ദു:ഖിതനും ആയികാണപെട്ടു.
“എന്താ ശങ്കരമ്മാവാ..” അവൾ ആ‍കാംക്ഷയോടെ ചോദിച്ചു.”കുഞ്ഞിനേയും പ്രകാശനേയും കൂട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ . അച്ഛൻ
പറഞ്ഞിട്ട്. കുഞ്ഞിനറിയാമല്ലൊ .അമ്മകിടപ്പിലായിരുന്നുകുറെനാളായിട്ട്.ഇന്നലെ സന്ധ്യയ്ക്ക് അസുഖം കൂടി . മോളെ കാണണമെന്ന ഒരേ വാശി
തന്നെ.ഇന്നുകാലത്ത് അച്ഛൻ എന്നെ വിളിപ്പിച്ചു.എത്രയും പെട്ടെന്ന്മോളെയും പ്രകാശനെയും കൂട്ടി ചെല്ലാൻ ഏൽ‌പ്പിച്ചു.. “ ഒരുൾക്കിടിലത്തോടെ
യാണ് അവൾ അയ്യാൾ പറയുന്നത് കേട്ടു നിന്നത്.ഒരു വെളിപാട് പോലെ അവൾക്കെല്ലാം മനസ്സിലായി.. അവൾ ഒരു തേങലോടെ തിരിഞ്ഞ് മുറിയി
ലേക്കോടി.അവിടെ ഇലയിൽ വിളമ്പിയ ചോറും കറികളും അതേപോലെ ഇരിക്കുന്നു.അമ്മയില്ല.!ആരുമില്ല..!
തൂശനിലയുടെ കീറിയ തുമ്പ് മാത്രം കാറ്റിൽ പിടച്ച് കൊണ്ടിരുന്നു.....
മിതത്വം ആവശ്യ പെടുന്ന കഥയുടെ പരിണാമഗുപ്തി സംവിധായകൻ എങിനെയാണ് കൈകാര്യം ചെയ്തത്?അത് അന്നത്തെ പ്രേക്ഷകർ
എങിനെ സ്വീകരിച്ചു? നടീനടന്മാർ ആരൊക്കെ? അതിനെ കുറിച്ചൊന്നും ധാരണയില്ല.
പക്ഷെ ചോറുംകറികളും വിളമ്പിവച്ച തൂശനിലയുടെ തുമ്പ് കാറ്റിൽ പാറുന്ന ആ‍ ഫ്രെയിം മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്നു.;മണ്ണിലെ
മനുഷ്യബന്ധങൾക്ക് അഭൌമ മായൊരു അർത്ഥതലം നൽകികൊണ്ട്......

2008, ഡിസംബർ 3, ബുധനാഴ്‌ച

ഗ്രഹസംഗമം

മാനത്ത് ,ഗ്രീഷ്മത്രികോണത്തിനു മിടത്ത്
രണ്ടു ഗ്രഹങൾ അടുത്തത്ത്..
ശുക്രനും വ്യാഴവും..
കാലമെന്ന കണിയാന്റെ തിളങുന്ന
കണ്ണുകൾ പോലെ..
താഴെ അമ്പിളി കല അവന്റെ
സ്വർണ്ണം കെട്ടിയ പുഞ്ചിരി..
ചുമലിലെ മേഘ മാറാപ്പിൽനിറയെ
മാണിക്യകവിടികൾ..
ആതിരു മിഴിതിളക്കത്തിൻ കാര്യമെന്താവാം.?
ആ പൊൻ ചിരി യുടെ പൊരുളെന്താവാം?
.പ്രളയമോ കെടുതിയോ..
സമ`റ്ദ്ധിയോ സന്തോഷമോ..
യുദ്ധമോ ശാന്തിയോ..
ഒരു രാവുറങാതെ പുലരുമ്പോൾ
എന്റെ തോട്ടം നിറയെ പനി നീർ പൂ‍വുകൾ...
സിൽ വർ ഓക്കിന്റെ ചില്ലയിൽ ഒരു കുഞ്ഞു പ്രാവ്..