2009, ജൂൺ 18, വ്യാഴാഴ്‌ച

സയനോര

(മുൻ കുറിപ്പ്: ഈ പോസ്റ്റിന്റെ ടൈറ്റിൽ വായിച്ച് ഇതൊരു സുന്ദരി പെൺകുട്ടിയുടെ കഥയായിരിക്കും
എന്ന മുൻ ധാരണയോടെ യാണ് നിങൾ വന്നെതെങ്കിൽ തുടർന്ന് വായിക്കണമെന്നില്ല
-നിരാശയായിരിക്കും ഫലം . )
ഞാൻ ബ്ലോഗ് തുടങിയതിന്റെ വാർഷികാഘോഷത്തിന് ഇനിയും മാസങൾ ശേഷിക്കുന്നു.പക്ഷെ
ഒരു തിരിഞ്ഞു നോട്ടത്തിനും പുനർ വിചിന്തനത്തിനും സമയമായി എന്നു തോന്നി തുടങിയിരിക്കുന്നു.
ഈ ബ്ലോഗ് തുടങുമ്പോൾ ഐ.ടി . മേഖലയിൽ ഞാനൊരു നവസാക്ഷരനായിരുന്നു.കമ്പ്യൂട്ടറുമായി ബന്ധപെട്ട
ലളിതമായ സാങ്കേതിക പദങൾ പോലും പരിചയപെട്ടുതുടങുന്നതേയുള്ളൂ. എന്നിട്ടും കമ്പ്യൂട്ടർ കയ്യിൽ
കിട്ടിയപ്പോൾ ഞാൻ നേരെ ചാടിയത് ബ്ലോഗിങിലേക്കാണ്.അതിന്റെ ആദ്യപടിയായി
.എങനെയൊക്കയോ ‘വരമൊഴി‘ ഡൌൺലോഡ് ചെയ്തു.അതോടെ മലയാളത്തിലുള്ള എഴുത്താരംഭിച്ചു.എഴുതിയ
തൊക്കെയും നോട്ട് പാഡിലെ ഫയ്ലിൽ സംഭരിച്ചു വച്ചു. പിന്നെയും കുറച്ച് നാൾ കഴിഞ്ഞാണ് ബ്ലോഗിംഗ് തുടങാനുള്ള ശ്രമം
ആരംഭിച്ചത്.ആഴ്ചകളോളം
നീണ്ടു നിന്ന ട്രൈൽ ഏൻഡ് എറർ(Trial and error ) മെത്തേഡിലൂടെ അവസാനം സ്വന്തമായൊരു ബ്ലോഗ് എന്ന സങ്കല്പം സാക്ഷാത്കൃതമായി.
എഴുത്തുകാർക്ക് മാത്രമല്ല ,ചിത്രം വരക്കുന്നവനും , ചിത്രം എടുക്കുന്നവനും,മോശമല്ലാത്ത ബാത്ത് റൂംസിങർക്കുമൊക്കെ
തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും തിരസ്കരിക്കപെടുമെന്ന ഭയമില്ലാതെ പരീക്ഷണങൾക്ക് മുതിരാനും ഉള്ള ഒരു നല്ല
വേദിയായാണ് ഞാൻ ബ്ലോഗിങിനെ കണ്ടത്.ഇവിടെ നിങൾ എഴുത്തുകാരൻ മാത്രമല്ല,എഡിറ്ററും പബ്ലിഷറുമൊക്കെയാണ്.
ശരിക്കും ഒരു വണ്മാൻ ഷോ.അതുകൊണ്ട് തന്നെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യവും ഒരാൾക്കുണ്ട്. പക്ഷേ ,ആസ്വാതന്ത്ര്യം
നൽകുന്ന ഉത്തരവാദിത്വത്തെകുറിച്ചും അയ്യാൾ ബോധവാനായിരിക്കണം.
ബ്ലോഗിന്റെ ആകാശത്ത് നിങളുടെ സൃഷ്ടി ഒരു പട്ടം പോലെയാണ്.ഭംഗിയും മികവുമുള്ളതാണെങ്കിൽ അത് ഉയരങളിൽ
പറന്ന് മറ്റുള്ളവരുടെ കാഴ്ചയെ കവരുക തന്നെ ചെയ്യും.പക്ഷെ പ്രേക്ഷകൻ അജ്ഞാതനായിരിക്കും
ഇതിന്റെ നൂല് ആരുടെ കയ്യിലാണെന്ന്.അവിടെക്കു നോക്കുമ്പോൾ മിക്കാവാറും ഒരു വിചിത്രമായ പേരോ
ഒരു പട്ടികുട്ടിയുടെ പടമോ ഒക്കെയായിരിക്കും കാണുന്നത്.എങ്കിലും പ്രശസ്തിയോട് അലർജിയില്ലാത്തവർ
സ്വന്തം പേരും ഫോട്ടൊയുമൊക്കെ ബ്ലോഗിലിടാറുണ്ട്.പക്ഷെ അതുകൊണ്ടൊന്നും വലിയവിശേഷമില്ല.
ബ്ലോഗിങിലൂടെ മാത്രം പ്രശസ്തരാവുന്നവർ വിരലിലെണ്ണവുന്നവർ മാത്രം..അതുകൊണ്ട് ഇവിടെക്ക്
കടന്നുവരുന്നഭൂരിഭാഗം പേരുടെയും ലക്ഷ്യം ആത്മാവിഷകാ‍രം മാത്രമാണ് .പലർക്കും ഇത് വെറുമൊരു ഹോബിയും.

കാല്പനികം എന്നൊരു കവിതസമാനമായസൃഷ്ടിയാണ് ഞാൻ ബ്ലോഗിൽ ആദ്യം പബ്ലിഷ് ചെയ്തത്.
എന്നിട്ട് ആരെങ്കിലും കമന്റിടുന്നതും കാത്ത് കുറച്ചു നാളുകൾകാത്തിരുന്നു. പക്ഷെ ആർക്കും ഇതുവഴിവരുവാനുള്ള
ഉദ്ദേശ്യമുണ്ടേന്ന് തോന്നിയില്ല്ല.അപ്പോഴാണ് എഴുതിയാൽ പോര അതിന് പബ്ലിസിറ്റി കൊടുക്കേണ്ട ചുമതലയും
എഴുത്തുകാ‍രനുണ്ടെന്ന മനസ്സിലായത്.അങിനെ അധികം വൈകാതെ ചിന്തയിൽ ബ്ലോഗ് രെജിസ്റ്റർ ചെയ്തു.
അപ്പോഴേക്കും ചിലകാര്യങൾ കൂടി എനിക്കു മനസ്സിലായിതുടങിയിരുന്നു.
ബ്ലൊഗിൽ എഴുത്തുകാരും വായനക്കാരും ഒന്നു തന്നെ ...കാണികളും കളിക്കാരും ഒന്നു തന്നെ ...
വായിക്കുന്നതിനേക്കാൾ വായിക്കപെടുവാനായിരിക്കും പലരും ആഗ്രഹിക്കുന്നത്..
എങ്കിലും ,“നല്ലത്” എന്ന് ഇങോട്ടൊരു കമന്റ് കിട്ടിയാൽ ,
“വളരെ നല്ലത് “എന്ന് അങോട്ടൊരു കമന്റ് കൊടുക്കാനും നമ്മൾ ശ്രമിക്കും.തോളിൽ തട്ടിയുള്ള അഭിനന്ദനം
ചിലപ്പോൾ പരസ്പരം വായിച്ചുനോക്കാതെയും ആകാം...ആത്മാർഥത കൈവിട്ടാലും നമ്മൾ മര്യാദ
കൈവിടുകയില്ല...!!

ബ്ലോഗിലെ എഴുത്തുകാർ പ്രധാനമായും രണ്ട് തരമാണ്.പ്രതിഭയുള്ളവരും. ഇല്ലാത്തവരും.
ആദ്യത്തെ കൂട്ടർ ജന്മനാ കാന്തികത എന്ന പ്രോപ്പർട്ടി ഉള്ളവരാണ്. റിയൽ ബോൺ മാഗ്നറ്റ്സ്.ഇവരുടെ ആശയങൾ
അചുംബിതമായിരിക്കും അതാവിഷ്കരിക്കുന്ന ശൈലി വളരെ വ്യത്യസ്തവും.ഇവരുടെ ഓരോ രചനായിലും
സ്വന്തം കൈയൊപ്പ് പത്ഞ്ഞിട്ടുണ്ടാ‍യിരിക്കും.ഇവരുടെ ശബ്ദം ഒരിക്കലും മാറ്റൊലി ആയിരിക്കുകയില്ല.
ഇവർ ഇരുളിലെ കാന്തവിളക്കുപോലെ സൃഷ്ടികളുടെ പ്രകാശപുഷ്പങൾ വർഷിച്ചുകൊണ്ടിരിക്കും...
അങനെ ഇവർ മറ്റുള്ളവരെ സദാ ആകർഷിച്ച് കൊണ്ടിരിക്കും....
മറ്റൊരു കൂട്ടർ പച്ചിരുമ്പ് പോലെയാണ് .സ്വന്തമായി കാന്തികത എന്നപ്രോപ്പർട്ടി ഇല്ലാത്തവർ.
വായന കൊണ്ടോ എന്തെങ്കിലുമോക്കെ എഴുതിശ്രദ്ധനേടണമെന്നോ ഉള്ള ശക്ത്മായ ആഗ്രഹം
കൊണ്ടോ ,കാന്തവുമായുള്ള ദീർഘസംസർഘത്താൽ ദുർബലമായ കാന്തികശക്തി
ലഭിച്ച പച്ചിരുമ്പിനെ പോലെ അക്ഷര പയറ്റിനു തുനിഞ്ഞിറങുന്നവർ..മറ്റൊരു ശൈലിയിൽ പറഞ്ഞാൽ ഉള്ളതുവച്ച് ഓത്തിനി
റങുന്നവർ.ഇവരുടെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം
അതവാ പ്രതിധ്വനി ഉണ്ടായിരിക്കും..സിയൂസിന്റെ ശാപം കിട്ടിയതുപോലെ..
സ്വന്തം സ്വരത്തിലെ പ്രതിധ്വനി ഇവർ ഒരു പക്ഷെ ആദ്യം തിരിച്ചറിയുന്നുണ്ടാവില്ല.തിരിച്ചറിവുണ്ടാകുമ്പോൾ
തോന്നും .എന്തിനു വെറുതെ സമയംവെയ്സ്റ്റ് ചെയ്യുന്നു.
ആ നേരം കുഴികുത്തി ഒരു ഞാലി പൂവൻ വാഴകുഴിച്ചിട്ടാൽ വൈകാതെ ഒരു കുല പഴമെങ്കിലും കിട്ടും
(പക്ഷെ ഞാൻ വിചാരിക്കുന്നത് ഇതൊന്നുമല്ല.. തത്കാലം അതൊരു സീക്രട്ടായി ഇരിക്കട്ടെ.ദാ ! അവിടെയും ഒരു സസ്പെൻസ്!!)
ഇങനെയോക്കെ യാണെങ്കിലും ഇത്രനാളത്തെ ബ്ലോഗിംഗ് തികച്ചും വെയ്സ്റ്റ് ആയിരുന്നു എന്നു ഞാൻ വിചാരിക്കുന്നില്ല.
അത് ചില “വിർച്വൽ ഫ്രണ്ട്ഷിപ്പ്” ഉണ്ടാ‍ക്കിതന്നു.പക്ഷെ യഥാർഥ സൌഹൃദവും ഈ ബ്ലൊഗ് സൌഹൃദവും തമ്മിൽ
റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും(virtual reality )തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് ഞാൻ അറിയുന്നു.എങ്കിലും അത്
ചില സാധ്യതകളും അവശേഷിപ്പിക്കുന്നുണ്ട്.
ഉദ്ദാഹരണത്തിന്, ഭാവിയിൽ ചാലകുടി സുരഭി തിയ്യറ്ററിൽ ഹരിഹരന്റെ “ പഴശ്ശി രാജാ “കാണാൻ ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴായിരിക്കും
മുന്നിൽ പരിചയമുള്ള ഒരു മുഖം,നെറ്റിയിൽ ചന്ദനകുറിയുമുണ്ട്..”ശ്രീ യല്ലെ ...ബ്ലോഗിൽ കഥകളൊക്കെ എഴുതുന്ന...” ഞാൻ പരിചയപെടും.
“ താങ്കൾ... ??” അഭിമാനവും സന്തോഷവുംസ് ഫുരിക്കുന്ന മുഖത്തോടെ അദ്ദെഹം ചോദിക്കും.
ഞാനപ്പോൾ എന്റെ പേരു പറയും .പക്ഷെ ആ പേര് ആദ്യമായികേൾക്കുന്നതു കൊണ്ട് കക്ഷിയുടെ മുഖത്ത് പരിചയഭാവമൊന്നും കാണുകയില്ല.
‘ ഞാൻ ഒരു വായനക്കാരൻ .ഇടക്ക് ബ്ലൊഗിലെ കഥകളും കവിതകളുമൊക്കെ വായിക്കാറുണ്ട്..”
അല്ലെങ്കിൽ തിരക്കേറിയ ബോംബെയിലെ ഒരു ഗലിയിലൂടെ നടന്നു പോകുമ്പോഴായിരിക്കും
പരിചയമുള്ള ചിന്താക്ലാന്തമായ മറ്റൊരു മുഖം ..ഒരു കവിയുടെ മുഖം “ഹലോ ഹൻ ലാലാത്ത് ...” ഞാൻ സൌഹൃദപൂർവ്വം കൈ നീട്ടും.
പക്ഷെ തിരക്കിനടയിൽ പരിചയം പുതുക്കാൻ സമയം കിട്ടുമോ?സംശയമാണ്. “പിന്നെ കാണാമെന്ന് ‘ പറഞ്ഞ് നടന്നു നീങുമായിരിക്കും.
ലക്ഷ്മിയെ കാണുന്നത് മിക്കവാറും കുടുംബസമേതമായിരിക്കും.ടൂറിസ്റ്റുകൾ വന്നു പോകുന്ന ഏതെങ്കിലും കാലപഴക്കം ചെന്ന ഒരു കോട്ടയിൽ വച്ച്.
തിരിച്ച് പ്രതീക്ഷിക്കാത്ത ഒരു പുഞ്ചിരി മാത്രമായിരിക്കും കോട്ടൺ കാൻഡിയും നിലക്കടലയും തങളിൽ പങ്ക് വക്കുന്ന അവർക്ക് ഞാൻ നൽകുക.
കായം കുളംവഴി ട്രെയിനിൽ പോകുമ്പോൾ സ്റ്റെഷനിൽ ഇപ്പോൾ തമാശപൊട്ടിക്കും എന്ന മുഖഭാവത്തോടെ നിൽക്കുന്ന ഒരു മുഖം
ഞാൻ തിരയും.കാണുകയാണെങ്കിൽ കൈ വീശും “ഹായ് ...അരുൺ” പക്ഷെ അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങിയിട്ടുണ്ടാ‍യിരിക്കും
ഇത്രയുമൊക്കെ എഴുതിയതുകൊണ്ട് നാടുനീളെ സൌഹൃദം കൊതിക്കുന്ന ഒരു സഹൃദയനാണ് ഞാനെന്നു നിങൾ വിചാരിച്ചെങ്കിൽ തെറ്റി.
എന്റെ വീട്ടിലേക്കെങാൻ നിങൾ വിരുന്നു വരികയാണെങ്കിൽ “ആരാ ? എന്താ? എന്നൊക്കെ ചോദിച്ച് വരാന്തയിൽ തന്നെ നിർത്തി
നിങളെ പറഞ്ഞയക്കാനുമുള്ള മെരുക്കമില്ലായ്മയും എന്റെ കൈവശമുണ്ട്...ഒക്കെ ഒരു മൂഡനുസരിച്ചാണ്.....നിത്യജീവിതത്തിൽ
ഒരു മുങയെ പോലെ കണ്ണും വട്ടം പിടിച്ച് ഒന്നും മിണ്ടാതെ വെറുതെയിരിക്കാനാണ് എനിക്കിഷ്ടം.ആകാശത്ത് തെളിഞ്ഞ് മായുന്ന
മേഘചിത്രങൾ നോക്കി എത്ര നേരം വേണമെങ്കിലും എനിക്ക് വെറുതെ ഇരിക്കാൻ കഴിയും. ഒരു വാക്കുപോലും മിണ്ടാൻ
ഇഷ്ടമില്ലാത്ത എനിക്ക് പക്ഷെ എന്റെ തൊഴിലിൽ ഒരായിരം പേരോട് മിണ്ടി കൊണ്ടിരിക്കുവാനാണ് നിയോഗം.സ്വയം
ആശ്വസിപ്പിക്കാൻ കഴിവില്ലാത്ത ഞാൻ മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ശ്രമിക്കാറുണ്ട്...
പിന്നെ പരിചയം പുതുക്കേണ്ട
ആവശ്യമില്ലാത്ത ഒരു ബ്ലോഗറെയും ഞാൻ ഈ കാലത്തിനിടയിൽ കണ്ടു. ശ്രീ വീരു.!
എടുത്തു പറയാനുള്ള ബൂലോകത്തെ മറ്റൊരു അനുഭവം യാദൃശ്ചികമായി എന്റെ സഹപ്രവർത്തകൻ എന്നു തന്നെ പറയാവുന്ന
ഒരു ബ്ലോഗറെ കണ്ട് മുട്ടിയതാണ്. കക്ഷി സ്വന്തം ഫോട്ടോയും പേരുമൊക്കെയായി ബ്ലോഗിൽ അങിനെ തികച്ചും സത്യസന്ധനായി
പകൽ വെളിച്ചത്തിലെന്നപോലെ നിൽക്കുകയാണ്.ബ്ലോഗിനും നല്ല ഐശ്വര്യമുള്ള പേര്! നേരത്തെ പറഞ്ഞ കാന്തികപ്രഭാവം
അഥവാ അക്ഷരപ്രസാദം കക്ഷിക്കുണ്ടെന്ന് ആബ്ലോഗ് സന്ദർശിച്ചപ്പോൾ എനിക്കുമനസ്സിലായി.നേരിട്ടു കണ്ടപ്പോഴൊന്നും ഞാ‍ൻ
സംശയിച്ചിട്ടില്ലാത്ത ഒരു രോഗമായിരുന്നു കക്ഷിക്ക്-.കവിതയെഴുത്ത്!! ഒരു ആശംസയും പാസാക്കി നേരെ
അവിടെ നിന്ന് മണ്ടി. കക്ഷി എന്റെ ബ്ലോഗിൽ പ്രതിസന്ദർശനം നടത്തിയിരുന്നെങ്കിൽ തന്നെ എന്നെ തിരിച്ചറിയാൻ വഴിയില്ല.
കാരണം ഇനിഷ്യലുകൾ മാത്രം സീറോവാട്ട് ബൾബുകൾപോലെ തെളിയിച്ചിട്ട് ബാക്കിയെല്ലാം ഇരുട്ടിൽ മുങി കിടക്കുന്ന ഒരു സത്രമാണ്
എന്റെ പ്രൊഫൈൽ.ഇരുട്ടിൽ നിന്ന്,ആളെ അറിയിക്കാതെ കൂടുതൽ സംവദിക്കുന്നത് ഒരു പറ്റിക്കലായിരിക്കുമെന്ന്കരുതി ഞാൻ
കൂടുതലൊന്നും കമന്റാനും പോയിട്ടില്ല.
അനു നിമിഷം പുതിയപുതിയ ബ്ലൊഗുകളുടെ ഇലകൾ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വന്മരം പോലെയാണ് ബൂലോകം.
തുടക്കത്തിൽ അതൊരു ശതപർണിയായിരുന്നെങ്കിൽ അധികം
വൈകാതെ അതു സഹസ്ര പർണിയായി.പിന്നെ ശതസഹസ്രപർണിയായി .
ഭാവിയിൽ അതിന്റെ ഇലകൾ ശതകോടിയാകും. ഇതിനിടയിൽ പല ഇലകളും കൊഴിഞ്ഞു കൊണ്ടിരിക്കും.
ഏതൊരിലയും പൊഴിഞ്ഞു വീഴുന്നത് ഒരു മർമ്മരത്തോടെയാണ്..ശ്രദ്ധിച്ചാൽ കേൾക്കാം...”സയോനാരാ...”
സുഹൃത്തുക്കളെ കാര്യങൾ ഇങനെ പറഞ്ഞുതുടങിയാൽ ഞാൻ ഈ പോസ്റ്റിൽ പറയാൻ ഉദ്ദേശിച്ച പ്രധാനകാര്യം പറയാതെ
നിർത്തേണ്ടി വരും .അതുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കാം..
ചില വ്യക്തിപരമാ‍യ കാരണങളാൽ ഞാൻ തത്കാ‍ലം“ സ്വപനാടനം“ എന്ന ബ്ലോഗ് അടച്ചു പൂട്ടുകയാണ്.
പക്ഷെ ഇത് ശാശ്വതമായ ഒരു വിട പറച്ചിൽ ആയി എടുക്കരുത്..കാരണം ഭൂമിയിൽ നിന്നു പോലും നമുക്ക്
ശാശ്വതമായി വിട പറയുവാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
അതുകൊണ്ട് ...തത്കാലം ...തത്കാലത്തേക്കു മാത്രം ......
സയനോരാ........

2009, ജൂൺ 13, ശനിയാഴ്‌ച

ഡിഡിഡിറ്റ് .....(തുടർച്ച)

കവിതയും ഭ്രാന്തും കുമ്മിയടിച്ച്കളിക്കുന്ന കാമുകഹൃദയത്തിന്റെ വിഹ്വലതകൾ
ദിനസരിയുടെ വെൺ താളുകളിൽ നോൺസെൻസ് വരികളായി വാർന്നു വീഴുന്ന
“അനുരാഗത്തിന്റെ ദിനങൾ“ കടന്ന് പൊയ്കൊണ്ടിരുന്നു..
ജിജി അസാമാന്യബുദ്ധിമതിയാണെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി.
അവൾക്ക് താത്പര്യമില്ലാത്തവിഷയങൾ ഈ ലോകത്ത് അധികമൊന്നുമില്ലായിരുന്നു.
വായന അവൾക്ക് ഒരു പാഷൻ തന്നെയായിരുന്നു.പ്രത്യേകിച്ചും ഇംഗ്ലീഷ് പുസ്ത്കങൾ.
സ്പർശമണികൊണ്ടുള്ള ഒരു സ്പർശം പോലെ അവളുമായുള്ളസംസർഗ്ഗം എന്നെയും
ഒരു അക്ഷരപ്രേമിയാക്കി.
ടൌണിലെ റസ്റ്റോറന്റിൽ നുണയപെടാതെ ഉരുകിയൊലിക്കുന്ന ബട്ടർ സ്കോച്ചിനുമുന്നിൽ ഞങളുടെ സാഹിത്യ
ചർച്ചകൾ ജെയിൻ ഓസ്റ്റൻ മുതൽ ജുംബാലാഹിരി വരെ നീണ്ടു.. സന്ധ്യയോടെ യാത്രപറഞ്ഞ് പിരിഞ്ഞാലും
എസ് എം എസിലൂടെ ഞങൾ സംവദിച്ചുകൊണ്ടിരുന്നു.. ഡിഡിഡിറ്റ് ഡാഡാ. എന്നത് കാതിനിമ്പമുള്ള
ഒരു പ്രണയസംഗീതം തന്നെയായിരുന്നു ..കാരണം ജിജിയല്ലാതെ മറ്റൊരാളും എനിക്ക് ആനാളുകളിൽ
sms കൾ അയച്ചിരുന്നില്ല. പിന്നെ മറ്റു sms കളും വരാൻ തുടങിയപ്പോൾ .“.ഡിഡിഡിറ്റ്..“ എന്നത് ജിജിക്കുമാത്രം വേണ്ടിയുള്ള
മെസ്സേജ് ടോൺ ആക്കി സെറ്റ് ചെയ്തു വച്ചു..
ഷെയർ മാർക്കറ്റിന്റെ ബാലപാഠങൾ എന്നിൽ നിന്ന് പഠിച്ചെടുത്ത ജിജി ആയിടെയായി ഷെയറുകൾ വിൽക്കൽ
വാങലുകളിൽ എന്നെ ഉപദേശിക്കാനും തുടങിയിരുന്നു..പലപ്പോഴും അവളുടെ ഇന്റ്യൂഷൻ (intuition ) ഊഹകച്ചവടത്തിൽ
എനിക്ക് വലിയ ലാഭങൾ സമ്പാദിച്ചു തന്നു..അതൊരു അവസരമായെടുത്ത് ഞാൻ പ്രത്യുപകാരമായി അവൾക്ക് വിലപിടിച്ച
പ്രണയസമ്മാനങൾ നൽകി.കാഷ് ആയും അല്ലാതെയും.
ഒടുവിൽ, കൊല്ലുന്നരാജാവിന് തിന്നുന്ന മന്ത്രി യെപോലെ താനെനിക്ക് നല്ലൊരുകൂട്ടായിരിക്കുമെന്ന് പറഞ്ഞ് ജീയോജിത്തിന്റെ
മുറ്റത്ത് നിൽക്കുന്ന വാകമരത്തിനു ചുവട്ടിൽ വച്ച് ഞാൻ ജിജിയുടെ മോതിരവിരലിൽ ഡയമണ്ട് പതിച്ച ഒരു വെഡ്ഡിംഗ് റിംഗ്
അണിയിക്കുന്നത് വരെയെത്തി കാര്യങൾ.(സത്യക്രിസ്ത്യാനിയാണ്. നല്ലകുട്ടിയാണ്. പൂത്തപണക്കാരാണ്
.വീട്ടിൽ ഞാൻ ഒരു സൂചനകൊടുത്തിരുന്നു.) അവൾ വലത്ത് കൈനീട്ടിയപ്പോൾ കഴുത്തിൽ നിന്നും മഞ്ഞപട്ട് ഷാൾ
പെട്ടെന്ന് താഴേക്ക് ഒഴുകി വീണു..അപ്പോൾ വലത്തെ ചുമലിൽ ഞാൻ വളരെ വ്യക്തമായി കണ്ടു.ഒരു ശംഖചക്രത്തിനു താഴെ
പച്ചകുത്തിയിരിക്കുന്ന “ഓം’ എന്ന അക്ഷരം.ജെയിൻ ഓസ്റ്റന്റെ പ്രണയ നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്
ഒരു അപസർപ്പക കഥയുടെ ഏട് മറിഞ്ഞുവന്നതു പോലെ ഞാൻ പെട്ടെന്നു പകച്ചു.എന്റെ മനസ്സ് വായിച്ച അവൾ പറഞ്ഞു
കോളേജിൽ പഠിക്കുമ്പോഴത്തെ ഒരു കുസൃതി...ടാറ്റൂയിങ് ആയിടെ ഹൈസൊസൈറ്റിയിൽ ഫാഷനായി വരികയാണെന്നും
അവൾ എന്നെ ബോധ്യപെടുത്തി(.എന്നെ സംബന്ധിച്ചിടത്തോളം പച്ചകുത്ത് ഒരു നാടോടിത്തത്തിന്റെ സിംബൾ ആയിരുന്നു
പണ്ട് വീട്ടിൽ വന്നിരുന്ന കുറത്തിയേയാണ് ഞാൻ ഓർത്തത്). സത്യത്തിൽ അതൊരു കല്ലുകടിയായിരുന്നു.
കല്ലു കണ്ടാൽ കൈകോട്ട് വക്കണമെന്ന്
പഴമക്കാർ പറയും. പക്ഷെ അന്ധമായ പ്രണയം അതിന്ന് സമ്മതിക്കുമോ?കല്ലല്ല,കാരിരുമ്പിനു മുന്നിലും വായ്തല
മടക്കുന്ന ഒന്നല്ല അത്..
ഞങൾ ഒരു മിച്ചിരുന്ന് ഭാവിയെ കുറിച്ചുള്ള ചില പ്ലാനുകൾ ഉണ്ടാക്കി.
പിറ്റെന്നു തന്നെ ജിയോജിത്തിന്റെ ഓഫീസ് കൌണ്ടറിൽ നിന്ന് അതു വരേയുള്ള സമ്പാദ്യമെല്ലാം
പിൻ വലിക്കാനുള്ള തീരുമാനമായി.ഒഫീഷ്യൽ എൻ ഗേജ് മെന്റിനു മുന്ന് ഒരു കാർ അത്യാവശ്യമാണെന്ന് അവൾ എന്നോട്
പറഞ്ഞിരുന്നു.അതിന് അഡ്വാൻസ് കൊടുക്കുവാനാണ് പണം. പിറ്റെന്ന് ഒരു മിച്ച് പണമെണ്ണിതിട്ടപെടുത്തുമ്പോൾ
. അങ്കം ജയിച്ച് വന്ന ചേകവർക്ക് ചേകവത്തി വിജയതിലകം ചാർത്തുന്നതു പോലെ അവൾ എനിക്കൊരു
തിളക്കമുള്ള കടാക്ഷം സമ്മാനിച്ചു. അപ്പോൾ എനിക്കു തോന്നിയ അഭിമാനം...
ഞങൾ നേരെ പോയത് റസ്റ്റോറന്റിലേക്കാണ്.കാർവാങുന്നതിന്റെ ഒരു ചെറിയട്രീറ്റ് .ചിക്കൺപിസ്സയും ഗോബിമഞ്ജൂരിയും
ഓർഡർ ചെയ്ത് ഞങൾ കാത്തിരുന്നു. ഇടക്ക് കയ്യിലെ ബാഗ് അവളെ ഏല്പിച്ച് ഞാൻ ഒന്നു ബാത്തുറൂമിൽ പോയി
തിരിച്ച് വന്നപ്പോൾ ജിജി ഇരുന്നിരുന്നസീറ്റ് ശൂന്യമായിരുന്നു..അപ്പോൾ എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു
അതിന്റെ വെളിച്ചത്തിൽ അവളുടെ വലത്തു ചുമലിലെ ശംഖചക്രവും ഓം എന്ന അക്ഷരവും ഒരു നിമിഷം വീണ്ടും എന്റെ
മുന്നിൽ ജ്വലിച്ചു. ഞാന് അത്രയേ ഓർക്കുന്നുള്ളൂ. ഞാൻ കുഴഞ്ഞ് വീണെന്നും ചുഴലിദീനക്കാരനെ പോലെ കൈകാലിട്ടടിച്ചെന്നും
പിന്നീട് ഹൊസ്പിറ്റലിൽ വച്ചാണ് അറിഞ്ഞത്.ചിക്കൻ ഗുനിയയും ചിക്കൻപോക്സും ഒരു മിച്ച് വന്നതുപോലെ ഞാൻ
ആശുപത്രി കിടക്കയിൽ തളർന്നുകിടന്നു. പണം പൊയ്പോയതിലായിരുന്നില്ല എന്റെ ദു:ഖം ഒരു പളുങ്കു പാത്രം പോലെ
ഉടഞ്ഞുപോയ എന്റെ പകൽകിനാവിനെ ഓർത്താണ് ഞാൻ വേദനിച്ചത്.മോഷ്ടിച്ചെടുത്ത പണവുമായി തിരക്കേറിയ
ട്രാഫിക്കിലൂടെ തന്റെ കൈനറ്റിക് ഹോണ്ടയിൽ അപകടകരമായ വേഗത്തിൽ ജിജി പാഞ്ഞുകൊണ്ടിരിക്കുന്ന
ദൃശ്യം എന്റെ കണ്മുന്നിൽ ഇടക്കിടക്ക് തെളിഞ്ഞു കൊണ്ടിരുന്നു.അവളുടെ ചുരുൾ മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ടു.
അപ്പോഴൊക്കെ അവളെ അപകടങളിൽ നിന്ന് കാത്തുകൊള്ളണമെന്ന്
ഞാൻ ദൈവത്തോട് പ്രാർഥിച്ചു..ജീ‍വിതകാലം മുഴുവൻ ഓർത്ത് വെക്കാൻ ഒരു പ്രണയകുറുമ്പ് സമ്മാനിച്ച് എന്റെ ജീവിതത്തിൽ നിന്ന്
ഇറങി ഓടിയ അവളെ പെട്ടൊന്നൊന്നും മറക്കാൻ ആവുമായിരുന്നില്ല.കാരണം എല്ലാവിശേഷഅവസരങളിലും പിന്നെയും
എന്റെ മൊബൈൽ നഷ്ട പ്രണയത്തിന്റെ സ്വരത്തിൽ ശബ്ദിച്ചു:സ്ക്രിനിൽ ആശംസകൾ തെളിഞ്ഞു.
ഹാ‍പ്പി ക്രിസ്മസ്.... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ.......ബെസ്റ്റ് വിഷസ്...പക്ഷെ തിരിച്ച് വിളിക്കാൻ ശ്രമിച്ചപ്പോഴൊന്നും
പ്രതികരണമുണ്ടായില്ല...
രണ്ട് വർഷത്തോളം ഇത് തുടർന്നു.അവസാനം അവളുടെ മെസ്സേജ് വന്നത് ഒരു ദു:ഖവെള്ളിയാഴ്ചയാണ്.
അത് വാക്കുകളില്ലാത്ത ഒരു ചിത്രമായിരുന്നു.നിറഞ്ഞൊഴുകുന്ന രണ്ട് നീല കണ്ണുകൾ.. അതിൽ പിന്നെ ആ കമ്മ്യൂണിക്കേഷൻ നിലച്ചു. .
വർഷങൾക്ക് ശേഷം
പാലക്കാരി ഡെയ്സിയുമായുള്ള എന്റെ വിവാഹത്തിന് രണ്ട് നാൾ മുൻപ് എനിക്ക് തപാലിൽ ഒരു പാഴ്സൽ വന്നു.
അതിൽ ഒരു കവറും ഒരു ചെറിയ സമ്മാനപെട്ടിയുമായിരുന്നു.പെട്ടിയിൽ ഒരു ഡയമണ്ട് റിംഗ് !!.വർഷങൾക്ക്
മുൻപ് ഞാൻ ജിജിയുടെ വിരലിൽ അണിയിച്ച അതേ മോതിരം.കവർ തുറന്നപ്പോൾ വീണ്ടും ചുഴലിദീനത്തിന്റെ അറ്റാ‍ക്ക്
ഉണ്ടാകുമോയൊന്ന് ഞാൻ സംശയിച്ചു.അതിൽ പത്ത് ലക്ഷത്തിന്റെ ഒരു ഡ്രാഫ്റ്റായിരുന്നു.അന്നു നഷടപെട്ട പണത്തിന്റെ
അഞ്ചിരട്ടി.!! ഫ്രം അഡ്രസ്സ് നോക്കിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്:
മാളവിക(ജിജി തോംസൺ)
സെൻ ട്രൽ ജയിൽ
മലേഷ്യ.. പിന്നെ ഒരു കോണിലായി പച്ചനിറമുള്ള മഷികൊണ്ട് വരച്ച് ഒരു ശംഖചക്രവും ഓം എന്ന അക്ഷരവും....!!
(ജയിലിൽ നിന്നെതെങിനെ സാധിച്ചു എന്ന് വായനക്കാരെ പോലെ എനിക്കും സംശയമുണ്ട്. പക്ഷെ അവിശ്വസനീയ മായ
ഒരു സത്യത്തിനെ വിശ്വസനീയമായ നുണയാക്കി മാറ്റേണ്ട കാര്യം എനിക്കില്ല.സത്യം സത്യമായി പറയുവാൻ ഇഷ്ടപെടുന്ന ഒരു
എഴുത്തുകാരൻ ആണ് ഞാൻ )
(തീർന്നു)

2009, ജൂൺ 12, വെള്ളിയാഴ്‌ച

ഡിഡിഡിറ്റ് ഡാഡാ ഡിഡിഡിറ്റ്

ഈ നൂറ്റാണ്ടിന്റെ ആദ്യപാദങളിൽ ഞാൻ യൌവനത്തിലേക്ക് കാലൂന്നുന്ന സമയത്ത്
ഒരു പ്രാരാബ്ധകാരനായിരുന്നു.പ്രാരാബ്ധം കാരണം പ്രണയത്തെ പോലും അകറ്റി
നിർത്തിയിരിക്കുകയായിരുന്നു. പക്ഷെ പഞ്ഞം പണത്തിനു മാത്രമെ ഉണ്ടായിരുന്നുള്ളൂ
സ്വപനങളുടെ കാര്യത്തിൽ ഞാൻ അംബാനിയായിരുന്നു....
ഒരു മൊബൈൽ,ഒരു കമ്പ്യൂട്ടർ,ലക്ഷ്വറികാറ്, ഇരുനിലവീട്..
വീടിനെ കുറിച്ച് കുറച്ച് പറയേണ്ടിയിരിക്കുന്നു. കാരണം സ്വപ്നങളുടെ ഭ്രമണ കേന്ദ്രം എന്നത്
വീട് ആയിരുന്നു. ചുരുങിയത് ഒരു രണ്ടായിരം സ്ക്വയർ ഫീറ്റ് ഉണ്ടായിരിക്കണം
അതുപോലെ അപ്സ്റ്റെയറും നിർബന്ധം. മോഡുലാർ കിച്ചൺ,മോഡേൺ
ബാത് റൂം. നിലത്ത് വിരിക്കാൻ ഇറ്റാലിയൻ മാർബിൾസ്,.അത്യാവശ്യത്തിന് വിട്രിഫൈഡ് ടൈത്സും
.വുഡ് വർക്ക് മുഴുവൻ മഹാഗണി കൊണ്ട്.ഫർണീച്ചറിന്ന് വെൺ തേക്ക് മാത്രം.പറ്റുമെങ്കിൽ ഒരു
കട്ടിലെങ്കിലും ചന്ദനമരം കൊണ്ട്..ഡ്രസ്സിംഗ് ടേബിളിൽ ആനകൊമ്പിന്റെ ബ്രാക്കറ്റിനുള്ളിൽ
ആറന്മുള കണ്ണാടി. മുകളിൽ ചെറിയ ഒരു ലൈബ്രറിയും ഹോം തിയ്യറ്ററും.ലൈബ്രറിയിൽ ലോകക്ലാസിക്കുകളും
ബ്രിട്ടാ‍നിയ എൻസൈക്ലൊപീഡിയായുടെ പുതിയ എഡിഷനുകളും ഉണ്ടായിരിക്കും.അതൊന്നും ഞാൻ
കൈകൊണ്ട് തൊടുകപോലുമില്ല.(വേറെ പണിയില്ല!).എല്ലാം വെറുതെ ഒരു ഭംഗിക്ക്....
ഹോം തിയ്യറ്ററിൽ ചിലപ്പോൾ അല്പ സമയം ചെന്നിരുന്നെന്നു വരും.ജാക്കിചാന്റെ പടങൾ മാത്രമെ
കാണൂ.പാട്ടുകളാണെങ്കിൽ ബീറ്റിത്സ് . ബോണിയെം..വല്ലപോഴു മൊരു ഹിന്ദി ഗസൽ.. തീർന്നു .
മലയാളം പാട്ടുകൾ അടുപ്പിക്കുക പോലുമില്ല..
പഴയൊരു ഗാനം പോലെ ...’ബസ് ഇതനാ സീ ഹ്വാബ് ഥീ...”
പക്ഷെ സ്വപ്ന സാഫല്യത്തിന് വേണ്ടി ദേഹാധ്വാനം ചെയ്യാനൊന്നും ഞാൻ തയ്യാറായിരുന്നില്ല.
വിയർത്ത ശരീരവുമായി പതുപതുത്ത സോഫയിൽ ഇരിക്കുന്നത് എനിക്ക് ആലോചിക്കാൻ
പോലുമാകുമായിരുന്നില്ല..അങനേയാണ് ഷെയർ വ്യാപാരം പൊടിപൊടിക്കുന്ന ജിയോജിത്തിൽ ഞാൻ
എത്തിപെട്ടത്.തലക്കുമുകളിൽ ശുക്രൻ ഉദിച്ച് നിൽക്കുന്ന സമയ മായിരുന്നിരിക്കണം.ഏതാനും നാളുകൾക്കുള്ളിൽ
സ്വപ്നങളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് ഓരോന്നായി പ്രയോറിറ്റി അനുസരിച്ച് എന്റെ നിത്യജീവിതത്തിലേക്ക്
കടന്നു വന്നു.റിലൈൻസ് മൊബൈൽ ..സാംസങ് കമ്പ്യൂട്ടർ.. പിന്നെ വെയ്റ്റിംഗ് ലിസ്റ്റ് മറികടന്ന്, നിനച്ചിരിക്കാത്തനേരത്ത്
ജിജി തോംസൺ എന്നുപേരുള്ള ഒരു സുന്ദരിയും..
കാളകളും കരടികളും(bulls and bears )മദിച്ചു നടക്കുന്ന ജീയോജിത്തിന്റെ അന്തപുരത്തിൽ വച്ചാണ് ജിജിയെ ഞാൻ ആദ്യം
കാണുന്നത്..ബോളിവുഡ് നടി കരിഷ്മാകപൂറിന്റെ കസിനാണെന്ന് പറഞ്ഞാൽ പോലും ആരുംവിശ്വസിച്ച് പോകുന്ന മുഖ
ലാവണ്യം.അല്പം നീലനിറമുള്ള പൂച്ചകണ്ണുപോലുമുണ്ട്..അതിൽ നിന്ന് ഒരു നീലരശ്മി പറന്ന് വന്ന് എന്റെ ഹൃദയത്തിൽ
തൊട്ടു. കക്ഷിയെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ കീശയിൽ നിന്ന് മൊബൈൽ എടുത്ത്
അതിലെ സ്വിച്ചുകളിൽ വെറുതെ ഞെക്കി.(എന്റെ പണ്ടേയുള്ളസ്വഭാവമാണ് അത്. വീട്ടിൽ ആരെങ്കിലും വിരുന്നു വന്നാൽ
ഞാൻ എന്റെ കളിപാട്ടങളും കുട്ടിസൈക്കിളുമൊക്കെ എടുത്ത് പുറത്ത് വലിച്ചിട്ട് പ്രദർശിപ്പിക്കുമായിരുന്നു)
അന്ന് മൊബൈൽ ഫോൺ ഒരു അപൂർവ്വവസ്തു ആയിരുന്നു.
മോബൈലും ഇന്റ ർ നെറ്റുമൊക്കെ ചേർന്ന് കമ്മ്യൂണിക്കേഷൻ രംഗത്ത് പുതിയൊരു യുഗപിറവിക്ക് സംയുക്ത
കാഹളം മുഴക്കുന്ന സമയം..ആൺപെൺ സൌഹൃദത്തിന് എസ് എം എസ് എന്നമൂന്നക്ഷരങൾ പുതിയരംഗഭാഷ്യം എഴുതികൊണ്ടിരിക്കുന്നു.
ഡിഡിഡിറ്റ് ഡാഡാ....എന്നത് അപൂർവ്വസുന്ദരമായ ഒരു ഗാനത്തിന്റെ നോട്ടേഷനുകൾ പോലെ ജനങളുടെചെവിയിൽ
വന്നു പതിക്കാൻ തുടങിയിട്ടെയുള്ളു. ഈസ്വരങൾ സത്യത്തിൽ ടെലികമ്മ്യൂണിക്കേഷനിലെ ക്ലാസിക്ക് യുഗത്തിന്റെ
ഗൃഹാതുരത്വമായിരുന്നു.മോഴ്സുകോഡുകൊണ്ട് അടിയന്തരസന്ദേശങൾ കൈമാറിയിരുന്ന ഒരുകാലഘട്ടത്തിന്റെ
ഓർമ്മപെടുത്തൽ.(di di dit stand for 'S' and da da stand for 'M).'
ആസമയത്ത് എന്റെ മനസ്സിൽ പേരറിയാത്ത ഏതോഒരു സന്തോഷം.ഞാൻ അലക്ഷ്യമായി ഞെക്കിയ അക്ഷരങളെല്ലാം
നീലനിറമുള്ള ചതുരസ്ക്രീനിൽ തെളിഞ്ഞു മിന്നുന്നു.ഐ ലവ് ചെറീസ് ഏൻഡ് ഷെറി നൌ വാട്ട് ഐ നീഡ് ഈസ്....
നേരത്തെ സൂചിപ്പിച്ചതുപോലെ ഞാൻ ജന്മനാ ഒരു അക്ഷരവൈരിയാണ്.പക്ഷെ അമിതമായി സന്തോഷം തോന്നുന്നുമ്പോഴൊക്കെ
എന്റെ മനസ്സ് ഒരു ഒമർ ഖയ്യാമായി മാറും. അത് ചില പ്രണയകവിതകൾ മൂളാൻ തുടങും.ഞാനതൊക്കെ എവിടെയെങ്കിലും പകർത്തി
വക്കുവാനും...
അങനെ സ്വയം മറന്നു നിൽക്കുമ്പോൾ ..ലാ‍വൻഡർ മിസ്റ്റിന്റെ നേർത്തസുഗന്ധം ...തൊട്ടടുത്ത് മൂക്കിനു താഴെ ..
നോക്കുമ്പോൾ കരിഷ്മയുടെ കസിനാണ്..ഷെയർ സംബന്ധിയായ ഏതോ ഒരു സംശയം..
അത് ഒരു വാക്കുകൊണ്ട് തീർക്കാവുന്ന സംശയമായിരുന്നുന്നു എന്നാണെന്റെ ഓർമ്മ..പക്ഷെ ഞാൻ.
.ഷെയർ മാർക്കന്റിന്റെ ബാലപാഠങളിൽനിന്നു തുടങി ഒരു മണിക്കൂറെടുത്തു ആ സംശയം തീർക്കാൻ
അങനെ അവളുമായി ഒരു ജന്മത്തിന്റെ സൌഹൃദം നേടുകയും ചെയ്തു. പക്ഷെ പിരിയുന്നനേരം ഇൻഡ്യൻ കോഫീ
ഹൌസിൽ നിന്ന് ഒരു ചായക്ക് ക്ഷണിച്ചപ്പോൾ അവൾ ക്ഷമാപണപൂ‍ർവ്വം ഒഴിഞ്ഞ്മാറി.”പിന്നെയാവാമെന്ന്..”
അതും എനിക്കിഷ്ടപെട്ടു .പെൺകുട്ടികളായാൽ ഇങിനെ വേണം ...അല്ലാതെ ഒരാളെ പരിചയപെടുമ്പോഴേക്കും..
അന്നു രാത്രി ,നിത്യ സുഗന്ധിയായ മുറ്റത്തെ മനോരഞ്ജിതത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ സ്വപ്നങളുടെ റെജിസ്റ്റ് റിൽ
ഞാൻ ജിജി തോംസൺ എന്ന പേരു കൂടി ഔദ്യോഗിഗമായി എഴുതിചേർത്തു.ഷെയർ മാർക്കറ്റ് ,എന്റെ സ്വപ്നലോകം വിസ്തൃത
മാക്കുവാനുള്ള് ആത്മവിശ്വാസമൊക്കെ തന്നു കഴിഞ്ഞിരുന്നു. സ്വിറ്റ്സർലാൻഡിലെ ഒരു ഹണിമൂൺ കോട്ടേജിൽ രണ്ട് പേർക്ക്
റൂം ബുക്ക് ചെയ്യുവാൻ ഞാൻ വെയ്റ്റ് ചെയ്യുമ്പോൾ എന്റെ മൊബൈലിൽ നിന്നും സംഗീതാത്മാകമായ ആ സ്വരങൾ ഒഴുകിയെത്തി
ഡിഡിഡിറ്റ് ഡാ ഡാ.. നീലസ്ക്രീനിൽ അക്ഷരങൾ തെളിഞ്ഞു. ഗുഡ് നൈറ്റ് ...ജിജി..
മീനത്തിലെ മുടിഞ്ഞ ചൂടാ‍യിരുന്നിട്ടും അപ്പോൾ പെട്ടെന്നൊരു മഞ്ഞു മഴപെയ്തു..മുറ്റത്തെ പനിനീർചെടികളിൽ വലിയമഞ്ഞുതുള്ളികൾ,
പളുങ്ക് പോലെ വീണ് പൊട്ടിചിതറുന്നത് ഞാൻ കേട്ടു.....
(തുടരും)

2009, ജൂൺ 10, ബുധനാഴ്‌ച

അദ്വൈതകണ്ണട

കുട്ടികാലം എനിക്കൊരു കണ്ണട വച്ചു തന്നു.
സ്വപ്ന നീലിമ ഫ്രെയിമിട്ട
ഒരു ഫാന്റസി കണ്ണട...
അതിലൂടെ നോക്കുമ്പോൾ,
മാനത്ത് മഴവില്ലുകണ്ടു,മഴക്കാരു കണ്ടില്ല..
നിലാവും നക്ഷത്രങളും കണ്ടു.
പുളയുന്ന മിന്നൽ പിണറുകൾ കണ്ടില്ല...
അതിലൂടെ നോക്കുമ്പോൾ,
മുഖങളിൽ പുഞ്ചിരി തെളിഞ്ഞു.
മിഴിനീരെങോ മറഞ്ഞു..
കണ്ണുകളിൽ സ്നേഹം തിളങി.
വിദ്വേഷത്തിന്റെ കനലുകൾ അണഞ്ഞു.
അതിലൂടെ നോക്കുമ്പോൾ,
ചെടികളുടെ പുഷ്പ് സൌന്ദര്യം അറിഞ്ഞു.
മുൾ മൂർച്ചയറിഞ്ഞില്ല..
കാഴ്ചയിൽ പൂന്തേൻ നിറഞ്ഞു
ഇലകളുടെ കയ്പ് അറിഞ്ഞതേയില്ല.
അതിലൂടെ നോക്കുമ്പോൾ,
അയലത്തെ അമ്മിണി ആൻഡേഴസൺ കഥയിലെ രാജകുമാരിയായി....
അന്തോണിച്ചന്റെ എല്ലുന്തിയ ഇരട്ടകുട്ടികൾ ചുക്കും ഗെക്കും
എന്നു പേരുള്ള റഷ്യൻ കുട്ടികളായി...
അപ്പോഴാണ് ചിന്താകലാപവുമായി കൌമാരം കടന്നു വന്നത്..
പ്രത്യയ ശാസ്ത്രത്തിന്റെ കല്ലേറു തട്ടി
എന്റെ കണ്ണട ചില്ലു പൊട്ടി,നെറ്റി മുറിഞ്ഞു..
ഒലിച്ചിറങിയ ചോരകാഴ്ചയെ ചുവപ്പിച്ചു..
ലോകത്തെ ഒരു വിപ്ലവകവിതയുടെ വരികളായി ഞാൻ വായിക്കാൻ തുടങി..
അറിവുകൾ, കള്ള് കരളിനെയെന്ന പോലെ
ആത്മാവിനെ കാർന്നു തിന്നപ്പോൾ
ഞാൻ അസ്വസ്ഥനായി ; ചിലരതിനെ ചിത്ത ഭ്രമമായി തെറ്റി ദ്ധരിച്ചു..
അവരുടെ കല്ലേറിൽ നിന്നോടി തളർന്ന് ഞാൻ കാവി വസ്ത്ര ധാരിയായ
ഗുരുവിന്റെ പാദാരാവിന്ദങളിൽ വീണു.
അദ്ദേഹം എന്റെ ഉടഞ്ഞ കണ്ണട മാറ്റി പകരം മറ്റൊന്നു വച്ചു
അപ്പോൾ ,നിറങളെല്ലാം കലങി നിറമില്ലായ്മയായി..
രൂപങളെല്ലാം ഒന്നു ചേർന്ന് രൂപരാഹിത്യമുണ്ടായി..
വത്സാ, ഇപ്പോഴെന്തു തോന്നുന്നു ? ഗുരു ചോദിച്ചു
“സുഖം ...സ്വസ്ഥത....”
നീയെന്തു കാണുന്നു?
“ഒന്നും കാണുന്നില്ല...”
ഇതാണു കുഞ്ഞേ,നിന്റെ യഥാർഥ കാഴ്ച..

2009, ജൂൺ 8, തിങ്കളാഴ്‌ച

ഷബാഷ്!

ലഹരി(കവിത)
വേദനയുടെ ഒരു പിടി കറുത്ത മുന്തിരികൾ
ഭാവനയുടെ ഇരു തുള്ളികൾ ചേർത്തു വാറ്റി
വെറുപ്പിൻ വീഞ്ഞാക്കി,
വാക്കിൻ വടിവൊത്ത പാനപാത്രങളിൽ
പകർന്നു വക്കുന്നൂ പതിതനാമൊരു കവി.......
മദ ഗന്ധം മണത്ത്,മുഴുക്കുടിയനൊരു
മധു വണ്ടാ‍യി പറന്നെത്തി ,
മിഴിനാവാ‍ലോരോ തുള്ളിയും നക്കിതോർത്തി,
ആ കെ തുടുത്ത് കണ്ണുകൾ പാതി കൂമ്പി
മൂർച് ഛിച്ചു വീഴുന്ന
വായനക്കാരന്റെ
വാക്കുകൾ വഴുക്കുന്നൂ..”ഷബാഷ്.!“

2009, ജൂൺ 5, വെള്ളിയാഴ്‌ച

ചരുമുറിയിലെ സിനിമ

ശ്രീവീരുവിന്റെ ഡേ ലൈറ്റ് റോബറി എന്ന പോസ്റ്റിന് അനുബന്ധമാണീകുറിപ്പ്.
പ്രസ്തുത പോസ്റ്റിൽ ടിയാന് ചില വ്യക്തിപരമായ അനുഭവങളാണ് അയവിറക്കുന്നതെങ്കിലും
കാശുപെട്ടിയിൽ തരം കിട്ടുമ്പോൾ കയ്യിട്ട് വാരുന്നകുട്ടികാലത്തെ കള്ളത്തരങൾ,കുരുത്തം കെട്ട ടീനേജ്
പ്രാ‍യത്തില് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂട്ടരുമൊത്തുള്ള കള്ളുകുടി തുടങിയവിഷയങൾ
സാർവ്വലൌകികതയുള്ളതാണെന്നു തോന്നി .പിന്നെഈ പോസ്റ്റ് വായിച്ചപ്പോൾ , കഥ നടക്കുന്ന കാലത്ത് കണ്ടാൽ കൃഷണൻ കുട്ടി
നായരെ പോലിരിക്കുമെങ്കിലും ,കഥാഗതിയിലൊരിടത്ത് റാവുത്തരെ പോലെ കരുത്താർജിക്കുന്ന ഒരു
കഥാ പാത്രത്തിന്റെ ചില ഓർമ്മകളാണ് ഈ കുറിപ്പിലെ കഥാതന്തു. ഡേ ലൈറ്റ് റോബറിയില് പഴങളും കാശ്പെട്ടിയും
ന്യൂട്രിൻ മിഠായികളു മുള്ള ഒരു സഞ്ചിയെ കുറിച്ച് പറയുന്നുണ്ട്. ഓർമ്മകൾ അവിടെ നിന്നു തുടരുന്നു...
ജയനും നസീറും കൈവച്ചനുഗ്രഹിച്ച് ചില്ലറകനം തൂങുന്ന
സിഗരറ്റ് പെട്ടിയും പഴുത്താലും പച്ച പ്പുവിടാത്ത പച്ചചിങനും
പുറമെ..ഥൈലീ മെ കഭീ കഭീ ഓർ കുഛ് ഭീ ഹോതീ ഥീ..
പൊട്ടിയഫിലിം റീലുകളില് നിന്ന് മുറിച്ചെടുത്ത ചില സ്വപ്നചുരുളുകള്
ചിലത് അഞ്ചെട്ടടി നീളത്തിൽ ...പ്രത്യക്ഷത്തിൽ അതിലെ ഫ്രെയിമുകളെല്ലാം
ഒരേ പോലെയിരുന്നു..പക്ഷേ ,ശ്രദ്ധിച്ചാൽ കാണാം..ഒരാൾ കൈ പൊക്കുന്നു ,
മറ്റൊരാൾ കോണി പടവുകളിറങുന്നു..ഹ്രസ്വമായ ഈ ചലനങൾക്കുപോലും ഏതാനും
അടി ഫിലിമുകൾ വേണം.അപ്പോൾ സുദീർഘ ചലന പരമ്പരയായ ഒരു ചലചിത്രത്തിന്റെ
ചുരുൾ തഴകൾ നിവർത്തിയാൽ എത്രനീളം കാണും? ഞാൻ മനസ്സിൽ ഫിലിംസ്പൂൾ അ
ഴിക്കാൻ തുടങും ...വീട്ടിൽ നിന്നും ഉരുട്ടിവിട്ടാൽ ,ബാലമാമന്റെ പീടികയുടെ മുറ്റത്തുകൂടെ സിവിസെന്ററും
കടന്ന് വലപ്പാടുവഴി തൃപ്രയാർ തൃപ്പടിയിൽ ചെന്നേ അതിന്റെ അഴിയൽ അവസാനിക്കൂ...(അന്ന് തൃപ്രയാറപ്പുറം
ഭൂമീല്ല്യ.) .
അതിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത് പൂരപറമ്പിൽ നിന്ന് രണ്ട് രൂപക്ക് വാങുന്ന കാമറ
എന്നറിയപെട്ടിരുന്ന ചിത്രദർശിനിയില് വെച്ച് കൂടുതൽ മിഴിവോടെ നോക്കി കണ്ടു. ഇങനെ സൂക്ഷിച്ചുവച്ചിരുന്ന
ഫിലിം കഷണങളും മനോജ് ടാക്കീസിൽ ഇടക്ക് കാണുന്ന ചിലചലചിത്രകാവ്യങളുമായിരുന്നു ,അധികം
വൈകാതെ സ്വന്തം നിലക്ക് ഒരു തിയ്യറ്റർ തുടങാനുള്ള ഞങളുടെ പ്രചോദനം .ഇതു മാത്ര മായിരുന്നു കൈവശമുള്ള മൂലധനവും.
വള്ളി നിക്കറുമിട്ട് മാഞ്ചോട് തെണ്ടുന്ന പ്രായമാണെന്നോർക്കണം. സിനിമാകളിക്കുവേണ്ട
അടിസ്ഥാന വസ്തുക്കളായ വിലകൂടിയ പ്രോജക്റ്റർ വാങുവാനോ വൈദ്യുതി സംഘടിപ്പിക്കുവാനോ ഉള്ള സാമ്പത്തികമില്ല...
പക്ഷെ ആർക്കുവേണമിതൊക്കെ? യാതൊരു മുതൽ മുടക്കില്ലാതെ പ്രോജക്ടർ നിർമ്മിക്കുവാനുള്ളവിദ്യകൾ
അന്നത്തെ സയൻസ് വിദ്യാർഥികൾ കണ്ടുപിടിച്ചിട്ടുണ്ടാ‍യിരുന്നു. ഫിലമെന്റ് നീക്കി,വെള്ളം നിറച്ച ഒരു ബൾബ്
ആയിരുന്നു ഈപ്രോജക്ടറിന്റെ പ്രധാനഭാഗമായ ഉത്തലലെൻസ്. ഇതിലേക്ക് വെളിച്ചം പ്രതിഫലിപ്പിക്കാൻ
ഒരു പൊട്ടിയ കണ്ണാടി കഷണവും വേണം .മതി ലക്ഷങൾ വിലമതിക്കുന്ന പ്രോജക്റ്റർ റെഡി.സിനിമാകളിക്ക്
വേണ്ട വെളിച്ചം പ്രദാനംചെയ്യുന്നത് ലോകത്തിലെ എല്ലാകളികളുടെയും കർമ്മസാക്ഷിയായ
സാക്ഷാൽ സൂര്യഭഗവാൻ. മഴക്കാറ് ചതിച്ചില്ലെങ്കിൽ പവർ ഫെയലറിന്റെ പ്രശ്നവുമില്ല.
വീട്ടിൽ അപ്പാപ്പൻ കിടക്കുന്ന ചരുമുറിയായിരുന്നു ഞങൾ തിയ്യെറ്ററായി ഉപയോഗിച്ചത്.ഇവിടെയാകുമ്പോൾ
ഇരുട്ടിനു ഇരുട്ടും തണുപ്പിന്ന് തണുപ്പുമുണ്ട്. പുറം ഭിത്തിയി.ലെ ട്രയാംഗിൾ ഷേപ്പുള്ള എയർ ഹോളിലാണ്
ലെന്സിന്റെ ധർമ്മം നിർവ്വഹിക്കുന്ന,ചതുരജാലകമുള്ള കടലാസുപെട്ടിയിൽ ഇറക്കിവെച്ച ബൾബ് ഫിറ്റ് ചെയ്യുക .കണ്ണാടികൊണ്ട് ഇതിലേക്ക് വെയിൽ വെളിച്ചം പ്രതിഫലിപ്പിക്കും.
ഉടനെ എതിരെയുള്ള മുഷിഞ്ഞ ചുമരിൽ ചതുരവെളിച്ചം തെളിയുകയായി.
കമ്പിളി കണ്ടത്തിൽ സിനിമാകളിതുടങിയെന്നറിഞ്ഞ് അയൽ വക്കത്തുനിന്ന് താമിമകൻ മണികണ്ഠരും പരിവാരവും എത്തും.
ഞങളുടെ അമെച്വർ സിനിമക്ക് പ്രതീക്ഷിക്കാത്ത കാണികളുടെ തിരക്ക് അനുഭവപെട്ടപ്പോൾ ഞങളുടെ കച്ചവട കണ്ണുണർന്നു.
ഉടനെ തന്നെ ടിക്കറ്റൊന്നിന് രണ്ട് കശുവനണ്ടി പിരിക്കാനുള്ള നടപടിയായി.വളരെ വേഗത്തിൽ പഴയ ബ്രിട്ടാനിയ ബിസ്കറ്റ്
ടിൻ നിറഞ്ഞു കവിഞ്ഞു.ടിക്കറ്റ് ക്ലോസ്ഡ്..
അങനെ സിനിമ ആരംഭിക്കുന്നു. പ്രോജ്ക്ട് ഓപ്പറേറ്റർ കം ഫിലിം ഡയറക്റ്റർ കം തിയ്യറ്റർ ഉടമ കം ..വാട്ട് നോട്ട്!! കൂടിയായ
സകലകലാവല്ലഭൻ കുഞ്ചു പുറത്തെ വരാന്തയിൽ നിലയുറപ്പിച്ചു.വെളിയിൽ വച്ചിരിക്കുന്ന കണ്ണാടിചില്ലിനും ബൾബെന്ന ഉത്തല
ലെൻസിനുമിടയിൽ,വെയിലിന്റെ പാതയിൽ കറക്ടായ ഫോക്കസ് ദൂരം കണ്ടെത്തുകയാണ് ആദ്യ പടി.പിന്നെ കാര്യങളെല്ലാം എളുപ്പമാണ്
ആദ്യമായി കരിപിടിപ്പിച്ച ചില്ലെഴുത്താണ്. അക്ഷരങൾ ഇടത്തോട്ടെഴുതിയ ചില്ല് ഈ ഫോക്കസിൽ കാണിക്കുമ്പോൾ ചരു മുറിയിലെ സ്ക്രീനിൽ
എഴുത്തുകൾ തെളിയും.. ‘’ ഉടൻ വരുന്നു “ചാകര” അഭിനേതാക്കൾ..ജയൻ ,സീമ..ചരു മുറിയിലെ ഇരുളിൽ പ്രേക്ഷകരുടെ കയ്യടിയുയരും.
പേരെഴുതികാണിച്ചതിനു ശേഷം നേരത്തെ പറഞ്ഞ ഏതാനും ഫിലിമുകൾ കാണിക്കും .വീട്ടിലെചുമരിൽ പ്രേം നസീറും ജയഭാരതിയുമൊക്കെ
തെളിയുമ്പോൾ മണികണ്ഠൻ വിളിച്ചു പറയും..“ഇത് പിക്നിക്...ഇതും പിക്നിക്.“മണികണ്ഠൻ ജീവിതത്തിൽ കണ്ട ഒരേയൊരു
സിനിമയായിരുന്നു “പിക്നിക്“
പിന്നെ ഏതാനും മിഠായി കടലാസുഫോയിലുകൾ(ന്യൂട്രിൻ,ഡെക്കാൻ) കൂടികാണിക്കും.അപ്പോൾസ്ക്രീനിൽ തെളിയുന്ന വർണ്ണ പ്രപഞ്ചം
കാണികളുടെ കണ്ണഞ്ചിപ്പിക്കും. അതിനു ശേഷമാണ്
സിനിമ ചലനാത്മകമാവുക .അതൊടെ ഇതൊരു ഇരുണ്ട നിഴൽ നാടകമാവുകയായി.. ഈർക്കിലി,ഉറുമ്പ് പോലുള്ള ചിലപ്രാണികൾ,മണ്ണിര,ആട്ടിൻ കാട്ടങൾ..ഇതൊക്കെ ഭാവനാസമ്പന്ന
നായ പ്രോജക്ട് ഓപ്പറെറ്ററുടെ കയ്യിൽ ഒരു ലൈവ് സിനിമയുടെ അസംസ്കൃതവസ്തുക്കളായി. സ്ക്രീനിൽ വലിയൊരു മരത്തിൽ
രാക്ഷസരൂപിയാ ജീവികൾ ഓടി കയറുന്നതു കണ്ടും, ആട്ടിൻ കാട്ടത്തിന്റെ തലയുള്ള ഈർക്കിലി പോരാളികൾ തല്ലു കൂടുന്നതുകണ്ടും കാണികൾ
ആവേശത്തോടെ കൂക്കിവിളിച്ചു ..

.. അന്നൊന്നും അറിഞ്ഞിരുന്നില്ല ,സിനിമാമന്ദിരങളിലെ വിശാലമായ
സ്ക്രീനിൽ നിന്നും അതിന്റെ കൌതുകങളെല്ലാം പടിപടിയായി നഷപെടുത്തി അവസാ‍നം ഉള്ളം
കയ്യിൽ വരെ വന്നു ചേക്കേറും,ഈ സിനിമയെന്നവിസ്മയമെന്ന്...
(എല്ലാമോർമ്മകൾ..എല്ലാമോർമ്മകൾ എന്നേകുഴിയിൽ മൂടിഞാൻ,...എന്നാലും എല്ലാംചിരംജീവികൾ..)
സത്യത്തിൽ വീരുവിന്റെ “ ഭൂതം’ എന്നബ്ലൊഗിലെ ഒരു പോസ്റ്റിന് വേണ്ടി തയ്യാറാ‍ക്കിയ കമന്റായിരുന്നു ഇത്. പക്ഷെ
ചിലസാങ്കേതിക കാരണങളാൽ കമന്റിടാൻ കഴിഞ്ഞില്ല..അങനെ ഇതൊരു പോസ്റ്റായി..

2009, മേയ് 31, ഞായറാഴ്‌ച

സെമിത്തേരിയിലെ ബോഗൻ വില്ല (മാധവികുട്ടിക്ക്..)

മാധവികുട്ടിയുടെ ഒരു ചെറുകഥ അടുത്തകാലത്ത് വായിച്ചത് ഓർക്കുന്നു.
ഇതിൽ, കഥാകാരി തിരക്കുപിടിച്ച പട്ടണത്തിൽ ആരെയോതിരഞ്ഞു നടക്കുകയാണ്.
വെയിലുകൊണ്ടും ,ചില കടകളിൽ കയറി അയ്യാളെ കുറിച്ച് തിരക്കിയുമൊക്കെ അവർ
അയ്യാൾക്കു വേണ്ടി അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.ഒടുവിൽ അവരെ
പരിചയമുള്ള ഒരു പുസ്തക പ്രസാധകൻ തന്റെ പുസ്തകശാലയിലേക്ക് വിളിച്ചിരുത്തുന്നു
ശീതളപാനീയങളും ഇഷ്ട പുസ്തകങളും സൽക്കരിച്ച ശേഷം അയ്യാൾ വിവരങ്ങൾ ആരായുന്നു.
‘ബാബു എന്നു പേരുള്ള ഒരു വാടകകൊലയാളിയെ ആണ് താൻ അന്വേഷിച്ച് നടക്കുന്നതെന്ന്
അവർ അയ്യാളൊട് തുറന്നു പറയുന്നു.
“ആരാണ് മാഡത്തിന്റെ ശത്രു ‘’ എന്ന അയ്യാളുടെ ശബ്ദംതാഴ്ത്തിയുള്ള ചോദ്യത്തിന്
“ഞാൻ തന്നെയാണ് എന്റെ ശത്രു ‘ എന്ന് അവരുടെ മറുപടി.!
അവസാനം തന്റെ ദൌത്യം നിർവ്വഹിക്കുവാൻ പൂനെയിലെ ജഹാംഗീർ ഹോസ്പിറ്റലിന്റെ,,
പാതിരാവിൽ തണുത്തു നിശ്ബ്ദമായ ഇടനാഴികളിലൂടെ അവൻ പതുങി പതുങി എത്തുക തന്നെ ചെയ്തു!!
ശരീരമെന്ന സങ്കുചിതത്വത്തിന്റെ വീട്ടുതടങ്കലിൽ നിന്ന് മോചിക്കപെട്ട് അവർ ഈദിവ്യപ്രപഞ്ചമാകെ
വീടായി സ്വീകരിച്ചിരിക്കുന്നു.
“എന്റെ കഥ’ എന്നപുസ്തകത്തിൽ ‘സിമിത്തേരിയിലെ ബോഗൻ വില്ല” എന്ന അധ്യായത്തിൽ
അവർ എഴുതിയിരുന്നു; പാർക്ക് സ്ട്രീറ്റിലെ ,ലോറൻസ് ഹോപ്പ് എന്ന കവയിത്രിയുടെ ഓർമ്മകൾ
നീലനിഴലായി ഓടികളിക്കുന്ന പൂപ്പൽ പച്ചവെൽ വെറ്റ് വിരിച്ച കല്ലറയെ പറ്റി.
“ആ ശവകല്ലറക്കു മുകളിൽ രാജ്ഞികളെ പോലെ സുന്ദരികളായ ബോഗൻ വില്ലകൾ പൂത്തുലഞ്ഞു നിന്നിരുന്നു
അവളുടെ ഒടുങാത്ത ജീവിതതൃഷണകൾ, ആ പൂവള്ളികളെ നിത്യനർത്തകരെ പോലെ ചാഞ്ചാടിച്ചു.”
തിരുവനന്ത പുരത്തെ പുരാതന മായ ഒരു പള്ളി പറമ്പിൽ എഴുത്തുകാരിക്ക് വേണ്ടി ഒരു സ്മാരകശില
ഉയരുമ്പോൾ ,,
അവസാനത്തെ ആരാധകനും അവർക്ക് അന്ത്യപ്രണാമമർപ്പിച്ച് മടങുമ്പോൾ , പാതിരാവിന്റെ നിശ്ശ്ബ്ദതയിൽ
അവരുടെ കബറിനുള്ളിൽ ഒരു നീലവെളിച്ചം പരക്കും .ലോകമുറങവെ ഒരു കാന്തവിളക്കിന്റെ തിരിനീട്ടി
തന്റെ പുതിയമുറിയിൽ അവർ വിശുദ്ധഗ്രന്ഥങളും,വാർദ്ധക്യം മൂലം വായിക്കാൻ വിട്ടു പോയ പുസ്തകങളും എടുത്ത്
വെച്ച് രാവായനക്കിരിക്കും..പിന്നീട് അവരുടെ ജീവിതതൃഷണകൾ ആ കുടീരത്തിനു മുകളിൽ അസംഖ്യം പൂക്കളായി
വിടരും ; നിത്യ നർത്തകരെ പോലെ ലോകത്തെ നോക്കി പുഞ്ചിരി പൊഴിച്ചു .കൊൻണ്ടേയിരിക്കും..
മരണം വിരാമമല്ല,അർദ്ധവിരാമം പോലുമല്ല.ജീവിതത്തിന്റെ നൈരന്തര്യത്തിൽ
അനതി വിദൂരമായ ഭാവിയിൽ അവർതൂലികവീണ്ടും കൈയിലേന്തുമായിരിക്കും
ബാക്കി വെച്ചത് എഴുതിതീർക്കാൻ...

2009, മേയ് 29, വെള്ളിയാഴ്‌ച

വൃത്തവിചാരം..

നേർ വരിയിലൂടെയുള്ള ഒരു പദചലനമാണീ
ജീവിതമെന്നേ ആദ്യം നിനച്ചുഞാൻ..
എന്റെ സ്ഥാനം,എനിക്കൂപിൻപിലുള്ളവർക്ക് മുൻപേയെന്നും
മുന്നിലുള്ളവർക്കു വളരെ പുറകെയെന്നും
സ്വയം അടയാളപെടുത്തുകയും ചെയ്തു.
ആദ്യത്തെ കൂട്ടരോട് അനുതാപവും രണ്ടാമത്തെ കൂട്ടരോട് അസൂയയും
എന്റെ സ്ഥായീഭാവങളാ‍യി...
മുൻപോട്ടുള്ള ഒരോകുതിപ്പിനും കാൽ പുറകോട്ട് മടക്കേണ്ടി വരുന്നൂ
എന്നതായിരുന്നു എന്റെ ആദ്യത്തെ ദാർശനിക ദു:ഖം.
അരുണാഭമായ ഉദയാസ്തമയങളും
അഞ്ജനംചാലിച്ച അമാവാസിയിൽ അലസമൊഴുകുന്ന
ആകാശ ഗംഗയും
പൊൻ വെളിച്ച മിറ്റുവീഴുന്ന പൌർണ്ണമികളും
അനല്പമായ കൌതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത്.
സൃഷ്ടിയുടെ , ഒരു വൃത്തകേന്ദ്രത്തിൽ കൃത്യമായി
അസ്ത്രമെയ്തുകൊള്ളിക്കുന്നകൃത
കൃത്യത എന്റെ നിതാന്തവിസ്മയമായി..
വൈകാതെ വരിയുടെ വക്രത എനിക്കുമനസ്സിലായി..
വഴിയോരകാഴ്ചകൾ ആവർത്തിക്കാൻ തുടങിയപ്പോൾ
ആ വക്രത ഒരു വൃത്തമാകുന്നതും ഞാനറിഞ്ഞു.
വൃത്തത്തിലെ മുൻപിൻ ഇല്ലാത്ത ഒരു ബിന്ദു മാത്രമായി ഞാൻ
അസ്ത്രമെയ്തതിനു ശേഷം അതിനെ കേന്ദ്രമാക്കി
വൃത്തം വരക്കുന്നസൂത്രവും ഞാൻ മനസ്സിലാക്കി
അപ്പോൾ,സൃഷ്ടികർത്താവ് അപ്രത്യക്ഷനാവുകയും
എന്റെ വിസ്മയങൾക്ക് വിരാമ ചിഹ്നം വീഴുകയും ചെയ്തു.
കൌതുകങളെല്ലാമൊതുങിയപ്പോൾ ജീവിക്കുവാൻ
ഒരു കാരണം തിരയുകയാണ് ഞാൻ...

2009, മേയ് 27, ബുധനാഴ്‌ച

ഒടിയൻ (പഴങ്കഥ-5)

അതീതവും അതീന്ദ്രിയവുമായ ഒരു ലോകത്തിന്റെ സ്മരണകൾ ,തേങക്കുള്ളിൽ പൊങെന്ന പോലെ
(ഈ കുരുത്തം കെട്ട ഉപമകൾ ഒരു കരിങ്കണ്ണായി തിരിഞ്ഞു കൊത്താതിരിക്കട്ടെ!)
എന്റെ മനസ്സിൽ തിങിവിങുമ്പോൾ..ക്ലാസിൽ കുട്ടികൾ ഹാജർ കുറവാണെന്നറിഞ്ഞിട്ടും പഠിപ്പിക്കലിന്റെ
ആനന്ദത്തിൽ മുഴുകിയ ഒരു മലയാളം വാധ്യാരെ പോലെ ,ശുഷ്കമായ സദസ്സിനെ നോക്കി ഘോര ഘോരം
പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാവിനെ പോലെ ,പ്രേക്ഷകരില്ലാഞ്ഞിട്ടും പ്രദർശനം തുടരുന്ന ഇന്ദ്രജാലക്കാരനെ പോലെ
ഞാൻ എഴുത്തുതുടരുമ്പോൾ...ഒരു മിനുട്ട് ഒന്നുശ്വാസമെടുക്കട്ടെ..ശരി..ഞാൻ എഴുത്തു തുടരുമ്പോൾ എന്റെ കീബോർഡിൽ
പിറവിയെടുക്കുന്ന അക്ഷരങളെല്ലാം ഒരു നൂറ്റാണ്ടിനു മുൻപുള്ളരാത്രിയിലേക്ക് പറന്നു പറന്നു പോകുകയാണ്‌-
നക്ഷത്ര പൂത്തഴപ്പുകൾ കാഴ്ചവച്ചു നിൽക്കുന്ന കൃഷ്ണ പക്ഷത്തിലെ ഒരു രാത്രിയിലേക്ക്....

(ഹേ ശേഷിക്കുന്നവരെ , നിങളും മണ്ടുകയാണോ.പക്ഷെ എനിക്കു തുടരാതെ വയ്യ.. )
തേക്കും മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങി കമ്പിളി കണ്ടത്തിൽ കാരണവർ,മാനത്ത്
താരാകദംബങളെല്ല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത
ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു. കൂടൽ മാണിക്യം
കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ്.ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള
ചിറ്റു മുറുക്ക്,അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്ത
പഴങൾ..,ഈറ്റതണ്ടുകൊണ്ടുള്ളപീപ്പികൾ, പമ്പരങൾ,മരപ്പാവകൾ ...മുതലായവ ഉണ്ട്.. ഇരുണ്ട് കിടക്കുന്ന നാട്ട് വഴികൾ
താണ്ടി ഇടത്തിരുത്തി പാടത്തേക്കിറങിയതോടെ കണ്ണിൽ ഒരു നീല വെളിച്ചമുദിച്ചതു പോലെ തോന്നി കാരണവർക്ക്.
മാണിക്യകവിടികൾ നിരത്തി ഒരു മഹാജ്യോതിഷിയായി, ധ്യാനിച്ച് നിൽക്കുന്ന മറയില്ലാത്ത വേനലാകാശം മുകളിൽ..
പ്രശ്നവിധിയെന്തെന്നറിയാൻ ഒരു കൃഷീവലനെ പോലെ കാത്തു നിൽക്കുകയാണ് താഴെ വരണ്ട്കിടക്കുന്ന
വയൽ പരപ്പ്.. മഴപെയ്യുവാൻ ഇനി എത്രനാൾ.?
ആയില്ല്യന്റെ വാലിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അത്തകാക്ക പടിഞ്ഞാറ് ചായുന്നു.
( ഹൈഡ്ര, കോർവസ് - മാനത്തെ രണ്ട് താരാഗണങള് ) പാതിര കഴിഞ്ഞു.
പക്ഷെ പുലരുവാനിനിയും എത്രവിനാഴികകൾ..താരങളുടെ സ്ഥാനം നൊക്കി കാരണവർ മനസ്സിൽ കണക്കു കൂട്ടുവാൻ
തുടങി..അന്യദേശത്തായിരുന്നകാലത്ത് കാരണവർ അൽ‌പ്പം ജ്യോതിഷവും ജ്യോതിശാസ്ത്രവും പഠിച്ചിട്ടുണ്ട്.
നക്ഷത്രരാശികളൊക്കെ മൂപ്പർക്ക് തിരിച്ചറിയാം.. അതുപോലെ ഒരു വിധം കാളീകൂളി പ്രേതാദികളൊന്നും മൂപ്പരുടെ അടുത്ത്
അടുക്കുകയില്ല..അത്യാവശ്യം മാന്ത്രികവിദ്യകളും കൈവശമുണ്ട്. അതുകൊണ്ടാണ് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോള്
പെട്ടന്ന് മുമ്പിൽ മാർഗ്ഗം തടഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ട ,വെളുത്ത കൂറ്റൻ കാള ഒരു സാധാരണകാളയല്ലെന്ന് അദ്ദേഹത്തിന്
ഒറ്റനോട്ടത്തിൽ മനസ്സിലായത്. അദ്ദേഹം വഴി മാ‍റാൻ മിനക്കെടാതെ നടന്നത് നേരെ കാളയുടെ നേർക്കാണ്..
അപ്പോ‍ള്, അതൊന്ന് മുക്രയിട്ടു, മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ളവലിയ കൊമ്പുകൾ കുലുക്കി.ആരും പേടിച്ച്
ഉടുതുണി നനക്കുന്ന സന്ദർഭം. പക്ഷെ കാരണവർ ഇടത്തുകാൽ പിൻ മടക്കി ഒരൊറ്റ തൊഴിയായിരുന്നു.ഉടനെ കാരണവരുടെ
കാൽക്കൽ വീണ് തൊഴുതു..കാളയല്ല ,പഴയ സതീർഥ്യൻ പാണൻ കണാരൻ!
“അടിയനു ആളു തെറ്റി ..പൊറുക്കണം”.കാരണവർ പക്ഷെ ,കാൽക്കൽ വീണു കിടക്കുന്ന പഴയ കൂട്ടുകാരനെ
സ്നേഹത്തൊടെ എണീപ്പിച്ച് നിറുത്തി. “അപ്പോൾ ,ഒടുവിൽ ഒടി വിദ്യകളൊക്കെ നീ പഠിച്ചു അല്ലേ?”
കാരണവർ ,കണാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു..പഠിക്കുന്ന കാലത്ത് വളരെ മോശം സ്റ്റുഡന്റായിരുന്നു പാണൻകണാരൻ.ഒരു
കൈ വിഷത്തിന്റെ കൂട്ടുകൾ പോലും ഓർത്ത് വക്കുവാൻ അവനെ കൊണ്ടാവില്ലായിരുന്നു.
എന്തായാലും ഒന്നുമിണ്ടാനും പറയാനും ഒരാളെ കൂട്ടു കിട്ടിയതിൽ,അതും പഴയകളികൂട്ടുകാരനെ, അതീവസന്തുഷ്ടനായിരുന്നു കാരണവര്.
ദീർഘനാളായി അന്യദേശത്തായിരുന്നതിനാൽ പലദേശവിശേഷങളും പാണനിൽ നിന്ന് അറിയാനുണ്ടായിരുന്നു കാരണവർക്ക്.
പക്ഷെ പാണനു പറയുനുള്ളതേറെയും ദുരിതവിശേഷങളായിരുന്നു.കഴിഞ്ഞ കർക്കിടകത്തിലെ വെള്ള പൊക്കത്തിന്റെ വിശേഷങൾ...
വെള്ള പൊക്കത്തിൽ പലരേയും കാണായതായതും,ഇട്ട്യാതിയെ പോലെ ചിലർ വിശപ്പുസഹിക്കാൻ വയ്യാതെ ഒതളങ എടുത്തു തിന്നതും
ശുനകന്മാരു ടെ വരിയുടക്കുക(castration) , വീട്ടു മൃഗങൾക്കു മൂക്കു തുളച്ച് കയറിടുക,പനയോലകുട ഉണ്ടാ‍ക്കുക
തുടങിയ തന്റെ ജീവനോപായ മാർഗ്ഗങൾ വഴിമുട്ടിയതും..
അങിനെ വർത്തമാനം പറഞ്ഞ് കാരണവർ വീടെത്തി.. പാണന്റെ കുടിലിലേക്ക് ഇനിയും രണ്ട് നാഴികദൂരമുണ്ട്..
യാത്ര പറയാൻ നേരം പാണൻ കാരണവരെ പിറ്റേന്ന് ത ന്റെ കുടിയിലേക്ക് ക്ഷണിച്ചു.ഒരു കുപ്പി റാക്കും നെല്ലി കോഴിയെ ചുട്ടതും അയാൾ
വാഗ്ദാനം ചെയ്തു..
പിറ്റെന്നു.വട്ടിയിലെ സാമാനങളെല്ലാം വീട്ടിലെല്ലാവർക്കുമായി വിതരണം ചെയ്ത്.
ഒരു രാത്രി ഉറക്കൊഴിച്ചതിന്റെ ക്ഷീണം നെല്ലിട്ട് വച്ചിരിക്കുന്ന പത്തായപുറത്ത് കിടന്ന് ഉറങി തീർത്ത്,വെയിലു ചാഞ്ഞതോടെ കാരണവർ
മേലുതേക്കാനുള്ള ഇഞ്ചയും ഒരു ഈരെഴ തോർത്തുമായി വീടിനു വടക്കുള്ള, ശാപം
കിട്ടിയ ഗന്ധർവരും ചിലമായാവിനികളും മത്സ്യ മണ്ഡൂകാദികളായി പാർത്തു വരുന്ന മാനസസരസ്സിന്റെ പടവുകളിറങി.സരസ്സിൽ
ഇവർക്കെല്ലാം വിശ്രമിക്കാനുള്ള കേളീഗൃഹങൾ പോലെ വലിയവെള്ളതാമരകളും വിടർന്നു നിന്നിരുന്നു. (അക്കാലത്ത്,ഇതിൽ
വർഷങൾ കൂടുമ്പോൾ ഒരു ജലപിശാച് വിരുന്നു പാർക്കാൻ വരുമായിരുന്നു. അപ്പോൾ ഇതിലെ കണ്ണീരു പോലെ തെളിഞ്ഞ
വെള്ളം കടുത്ത പച്ച നിറമാകും. ഈ സരസ്സ് ഇന്ന് കരിപ്പിടീ കാരാമകൾ പുളക്കുന്ന ഒരു പൊട്ടകുളമായി കോലം കെട്ട് പോയിരിക്കുന്നു)

കുളി കഴിഞ്ഞ കാരണവർ പാണനു കാഴ്ചവെക്കാൻ ഏതാനും അണകളും ,വിലപിടിച്ച ഏലസ്സുകളും ,വിശെഷപെട്ട മരുന്നു കളുണ്ടാക്കാൻ
കുളത്തിൽ നിന്ന് പറിച്ചെടുത്ത താമരകിഴങും,പൂമൊട്ടുകളും മൊക്കെയായി തെക്കോട്ട്
രണ്ട് നാഴികനടന്ന് താഴെ ചിത്രകൂടകല്ലുകൾ പ്രതിഷ്ഠിച്ചിട്ടുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി.ഇതിലെ പടിഞ്ഞാട്ടിറങി
പോകുന്ന ഊടുവഴിയിലൂടെ വേണം പാണന്റെ കുടിലിലേക്ക് പോകുവാൻ .പക്ഷെ വഴിയെവിടെ ? ആളുയരത്തിൽ വളർന്നു നിൽക്കുന്ന
കാട്ടുപുല്ലുകൾ മാത്രം .ഇതിലെ ആൾ സഞ്ചാരമുണ്ടായിട്ട് എത്രയോനാളുകളായിക്കാണും.!! വളർന്നു നിൽക്കുന്നപുല്ലുകൾ വകഞ്ഞു മാറ്റി
കാരണവർ പാണന്റെ കുടിലു ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ആൾ താമസമില്ലാതെ ചിതലെടുത്ത് നിലത്തോടമ്പി കിടക്കുന്ന കുടിലിനു
മുന്നിലെത്തിനിന്നപ്പോ‍ൾ കാരണവർ വിചാരിച്ചു..” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടും
പാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.” അപ്പോൾ കുടിലിന്റെ ഉടഞ്ഞ കളിമൺകട്ടകൾ ക്കിടയിലൂടെ ഒരു വലിയ കൃഷ്ണസർപ്പം ഇഴഞ്ഞു വന്നു.
അത് തലയുയർത്തി അല്പനേരം നിന്നതിനു ശേഷം കാരണവരെ താണു വണങി അടുത്തുള്ള കുറ്റി കാട്ടിലേക്ക് ഇഴഞ്ഞുപോയി......

2009, മേയ് 26, ചൊവ്വാഴ്ച

ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ.....

പഴങ്കഥ-4
ഉച്ചവെയിൽ ചാഞ്ഞതോടെ പുരപുറത്ത് അളന്നു മുറിച്ച മരപട്ടികകളുമായി
കയറിയ കുട്ടനാശ്ശേരി മുകളിലിരുന്നു കൊട്ടി തുടങി.ജോലിയുടെ മുഷിപ്പുകൊണ്ടോ
ഉയരങളിൽ എത്തുമ്പോ‍ൾ ആർക്കും അനുഭവപെടുന്ന ഏകാന്തത കൊണ്ടോ
എന്തോ,കൂടെ നല്ല ഈണത്തിൽ ഉറക്കെയുള്ള പാട്ടുമുണ്ട്...
“കൈതവളപ്പിലെ തണ്ടാത്തി നിന
ക്കെങുന്നു കിട്ടിയീ പൊന്നുവള..”**
പഴയൊരോണക്കളി പാട്ടാണ് .ആശാരി അവിടെയിരുന്നു കൊട്ടിപാടട്ടേ..
നമുക്ക്,നാട്ടിലെ അന്നത്തെ പച്ചയായ ജീവിതത്തിന് സമാന്തരമായി നിലകൊണ്ടിരുന്ന
അദൃശ്യ ലോകത്തിന്റെ ദേശവിശേഷങളിലേക്ക് കടക്കാം.ഇവിടത്തെ സ്വൈരവിഹാരികളെ
പരിചയപെടാതെ ഈ പഴങ്കഥക്കു പൂർണ്ണത ലഭിക്കുകയില്ല.കാരണം ഇവരാണ് ഞങളുടെ
അന്നത്തെ അന്യഥാ ഏകതാനമായ ജീവിതത്തിന് ഭയം കലർന്ന കാല്പനികതയുടെ സ്വരജതികളിണക്കിയത്..
ഈ കഥാ പാത്രങളുടെ പ്രൊഫൈലുകളിലൂടെ ഒന്ന് കടന്നു പോകാം...
1.കുഞ്ചാത്തൻ.പൊരുളിനും പൊഴിക്കു മിടയിൽ എവിടെ യോ ആണ് ഇവന്റെ സ്ഥാനം. ഹിമാലയത്തിലെ
“യതിയെ“ പോലെ മനുഷ്യവർഗ്ഗത്തിന്റെ നിഗൂഢതകൾ പേറുന്ന വിചിത്രമായ ഒരു സ്പീഷ്യസ് ആണൊ
കുഞ്ചാത്തനെന്നു ഞാന് സംശയിക്കുന്നു.രാത്രിസഞ്ചാരം ധാരാളം വേണ്ടിവന്നിരുന്ന ആ കാലത്ത് ,
ഉള്ളാട്ടിൽ ഉണ്ണീരി ,പഴുമ്പറമ്പിൽ പാച്ചൻ, മാഞ്ചാക്ക മാക്കുണ്ണി,പിന്നെ നമ്മുടെ
ഇട്ട്യാതി തുടങി ഒരു പാട് പേര് ഇവനെ നേരിട്ടു കണ്ടിട്ടുള്ളവരായി
ഉണ്ടായിരുന്നു. കണ്ടവരെല്ലാവരും അവന്റെ morphology (രൂപഭംഗി!) ഒരു പോലെയാണ് ഡിസ്ക്രൈബ്
ചെയ്തിട്ടുള്ളത്.
കുഞ്ചാത്തന് ഒന്നൊന്നരയടി ഉയരമേ കാണൂ. വിശാലമായ വയലുകൾ ,ആളൊഴിഞ്ഞ പറമ്പിലെ ഇടവഴികൾ
..ഇവിടെയൊക്കെ നിലാവുള്ളരാത്രികളിൽ ആണ് ഇവൻ പ്രത്യക്ഷപെടുക.പാതിര നേരത്ത്.മുത്തിയമ്പലത്തിലെ തോറ്റം കഴിഞ്ഞോ
ദൂര ദേശത്തെ പണികഴിഞ്ഞ് ,കനോലികടവത്ത് വഞ്ചിയിറങിയോ വിജനസ്ഥലികളിലൂടെ ഭയം ഉള്ളിലൊതുക്കി കൊണ്ട് കുടിയിലേക്ക്
നടക്കുമ്പോഴായിരിക്കും പുറകിൽ സംഗീതാത്മകമായ ഒരു ചൂളം വിളികേൾക്കുക.!. തീറ്റ തേടിയിറങിയ ഏതോരാപ്പുള്ള് ആണെന്ന്
വിചാരിച്ച് തിരിഞ്ഞ് നോക്കുമ്പോൾ .കാണാം നിങളെ സാകൂതം പിന്തുടരുകയായിരുന്ന ,രണ്ട് കാലിൽ നടക്കുന്ന
ഒരു കൊച്ചു മനുഷ്യ ജീവിയെ .അവന്റെ വലിപ്പം കഷ്ടി ഒരൊത്തമനുഷ്യന്റെ കൈതണ്ടയോളമെ വരൂ...ഒരു കാട്ട് ജാതി ക്കാരനെ പോലെയിരിക്കുന്ന
അവന്റെ മുഖം നിലാവിൽ വ്യക്തമാണ്!! കറുത്ത് സമൃദ്ധമായ തലമുടി , കൂട്ടു പുരികത്തിന് താഴെ തിളങുന്ന കൊച്ച് കണ്ണുകൾ,തടിച്ച ചുണ്ട്
പതിഞ്ഞ മൂക്ക്..പക്ഷെ.അവന്റ് തലക്ക് ഏകദേശം ഒരു മരോട്ടികായുടെ വലിപ്പം മാത്രം. നിങൾ സൂക്ഷിച്ച് നോക്കിയാൽ അവൻ വെളുത്ത കൊച്ചരി
പല്ലുകൾ കാണിച്ച് ഒന്ന് ഇളിക്കും.അതു വരെ ഭയന്നിട്ടെല്ലെങ്കിൽ ഈചിരി കാണുന്നതോടെ നിങൾ ഭയചകിതനാകും.
അതു കൊണ്ട് ,അന്നത്തെ അനുഭവസ്ഥരുടെ ഉപദേശം ഇതാണ്. രാത്രിയൊറ്റക്ക് നടക്കുമ്പോൾ
ചൂളം വിളി കേട്ടാൽ തിരിഞ്ഞു നോക്കാതിരിക്കുക.അഥവാ
തിരിഞ്ഞ് നോക്കിയാൽ തന്നെ,കുഞ്ചാത്തനാണെന്ന് മനസ്സിലായാൽ സൂക്ഷിച്ച് നോക്കാതിരിക്കുക.
കാരണം ഒരു നിശ്ചിത അകലം വിട്ട് നിങളെ സമീപിക്കുകയോ
ഉപദ്രവിക്കുകയോ ചെയ്യാത്ത ഒരു ‘ സാധു’ വാണ് കുഞ്ചാത്തൻ.അവൻ വെറുതെ ഒന്ന് ചിരിക്കുകയേ ഉള്ളൂ‍.
പക്ഷെ അതുമതി നിങൾ പേടികയറി രണ്ട് ദിവസം പനിച്ച് കിടക്കാൻ. (വിശാലമായ പാടത്ത് ഒറ്റപെട്ട് നിൽക്കുന്ന ,തലമുറകളായി പൂഞ്ഞാലികുറ്റി
എന്നറിയപെടുന്ന ഒരു ചെറിയമരത്തിന്റെ താഴെയുള്ള ഒരു മാളത്തിലാണ് കുഞ്ചാത്തൻ യുഗങളായി താമസിക്കുന്നത്.പാടത്തെ ഞണ്ട് ഞവിണി
കളും മത്സ്യങളു മൊക്കെ യാണ് അവന്റെ ഭക്ഷണം .ഇതിന്റെയൊക്കെ മുള്ളും തൊണ്ടും മാ‍ളത്തിന് പുറത്ത് കിടക്കുന്നത് ആർക്കുംകാണാവുന്ന
താണ്.വർഷങളായി പൂക്കാതെ കായ്ക്കാതെ വേരിൽ നിന്നിണപൊട്ടാതെ വടക്കെ പാ‍ടത്ത് ഒറ്റപെട്ട് നിൽക്കുന്ന വന്ധ്യയായ പൂഞ്ഞാലി കുറ്റിയുടെ
കഥ ഒരധ്യായത്തിനുള്ള വകുപ്പുണ്ടെന്നതിനാൽ ഇപ്പോൾ വിസ്തരിക്കുന്നില്ല.)
ഈ ജന്മത്തിൽ, ലോർഡ് ഓഫ് ദ് റിംഗ്സ് ,ഹാരിപോട്ടർ തുടങിയ
പുസ്തകപരമ്പരകൾ ഒരു ശലഭപുഴുവിനെ പോലെ കരണ്ട് തിന്ന ഞാൻ വിസ്മയപെടുന്നു-അന്നത്തെ
കുഞ്ചാത്തൻ ആരായിരുന്നു.A hobbit? elf?Gimely the dwarf ?or a leperchaun??
2.രക്ഷസ്സ്: കുഞ്ചാത്തൻ ഒരു കുള്ളനാണെങ്കിൽ രക്ഷസ് ഒരു രാക്ഷസരൂപിയാണ്. ചുവന്ന പട്ട് തറ്റുടുത്ത് ചെവിയിൽ ചെത്തി പൂതിരുകി
നിൽക്കുന്ന രക്ഷസ്സിനെ ദർശിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാളായ എന്റെ ദാദിമാ യുടെ ഒട്ടും അതിശയോക്തിയില്ലാത്ത
വാക്കുകളിൽ ഒരു ചമ്പതെങിന്റെ ഉയരമുണ്ട് മൂപ്പർക്ക്.ദേശത്തെ രക്ഷസ്സിനെ കുടിയിരുത്തിയിരിക്കുന്നത് തൊട്ടടുത്തു തന്നെയുള്ള
അമ്മാമയുടെ തറവാടായ കണ്ണമ്പിള്ളി യിലെ വീട്ടു പറമ്പിന്റെ തെക്കുകിഴക്കെ കോണിലുള്ള ഒരു മുല്ലത്തറയിലാണ്.കല്ത്തറയുടെ ഒരു വശത്ത്
കമാനാകൃതിയിൽ കെട്ടിപൊക്കിയിട്ടുണ്ട്.അതിനു താഴെ പ്രതിക്ഷ്ഠിച്ചിരുന്ന നിയതമായ ഒരു രൂപമില്ലാത്ത
കൃഷണശിലയുടെ ഇരു വശത്തുംരണ്ട് ചെറിയ കൽ വിളക്കുകളുമുണ്ട്
. (എവിടെ രക്ഷസ്സ്? കുട്ടിയായിരുന്നഞാൻ അടുത്തു ചെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കും.നിസ്സംഗനായി
ഇരിക്കുന്ന ഈ കറുത്തശിലയാണ് ഉഗ്രരൂപിയായ രക്ഷസ്സെന്ന് വിശ്വസിക്കാൻ എനിക്കുകഴിഞ്ഞില്ല.ഞാൻ തൊട്ടും
തോണ്ടിയും മൂപ്പരെ പ്രകോപിപ്പിക്കാൻ നോക്കും... വർഷങൾക്ക് ശേഷം ഹിച്ച് കോക്കിന്റെ
റിയർ വിൻഡോ എന്നസിനിമയിൽ ഇതു പോലെ ഒരു രൂപം കണ്ടു.അപകടം പറ്റി വീട്ടുതടങ്കലിലായ ഒരു പത്രപവർത്തകൻ പുറകിലുള്ള
ജാലകത്തിലൂടെ ചുറ്റും തിമിർക്കുന്ന ജീവിതങളിലേക്ക് ഒരു പീപ്പിംഗ് ടോമിനെ പോലെ എത്തിനോക്കുന്നതാണ് ഇതിവൃത്തം.
പുറകിലെ ഫ്ലാറ്റിൽ താമസിക്കുന്നവരിൽ ഒരാൾ മോഡേൺ ശില്പങളുണ്ടാക്കുന്ന ഒരു ശില്പിനിയാണ്
.ഒരിക്കൽ അവൾ സൃഷ്ടിച്ച പേക്കോലത്തിനെ നോക്കി ഒരു വഴിപോക്കൻ ചോദിക്കുന്നു.
വാട്സ് ദിസ്? എന്റെ മനസ്സ് പറഞ്ഞു.: നമ്മുടെ രക്ഷസല്ലേ ഇത്. പക്ഷെ അവൾ പറഞ്ഞു.”ദിസ് ഇസ് ഹംഗർ”.ഒരു ഹംഗർ!കണ്ടാലും മതി)
ഈ മുല്ലത്തറക്കു ചുറ്റും മൂന്നാലടിവീതിയിൽ വെൺ മണല് വിരിച്ച ചതുരമുറ്റം.നാലതിരുകളിലുമായി വളർന്നു നില്ക്കുന്ന കാട്ടുചെത്തി,
നീല-വെള്ള കനകാംബരങൾ..,പുഷ്കരമൂലം എന്നറിയപെട്ടിരുന്ന മുല്ല,സാത്വികരായ
തൃത്താവുംതുളസിയും പിന്നെ ഭിന്നസ്വരങൾ കൂടികലരന്ന സസ്യജീവിതത്തിന്റെ
ഈ ബഹളങളിൽ നിന്നെല്ലാം മാറിനിന്ന് പ്രത്യകം ഒരു കോളനിയായി വളർന്ന് പ്രൌഢഗംഭീരമായ
പുഷ്പങളെ വിടർത്തുന്നസൂര്യകാന്തികൾ..
തോട്ടത്തിന്റെ ഒരു കോണിൽ സ്വർണ്ണനിറമുള്ള കൊച്ചുകാരക്കപഴങളും നിറയെമുള്ളുകളുമായി,
, കൂറുണ്ടെങ്കിലും കുത്ത് വാക്കുകൾ പറയുന്ന കുറുമ്പി പെണ്ണിനെ പോലെ
ഒരു ചെറിയകാരമരം നിലകൊണ്ടിരുന്നു.
ഇതൊന്നുംകൂടാതെ മുൻ വശത്തായി , മീനം മേടമെത്തുമ്പോൾ പവിഴപുറ്റു പൂങ്കുലകൾ വിടർത്തി
ഒരു പൂക്കാവടിയായി മാറുന്ന അശോകചെത്തിയുമുണ്ട്!..ഇത്രയുമായാൽ ഈ കൊച്ചു കാവിന്റെ സസ്യപ്രകൃതി പൂർണ്ണമായി...
പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങള് ഞങള് പഠിച്ചത് ഇവിടെ നിന്നാണ്. മഞ്ഞനിറമുള്ള കാരക്കാപഴങളും ,ചെറിപോലെ യുള്ള
കാട്ട് ചെത്തിപഴങളും,അശോകചെത്തിയുടെ കരിനീല പഴങളുമൊക്കെ ഞങളുടെ നാവില് സ്വാദിന്റെ രാഗമാലിക തീർത്തു.
വിരുന്നുണ്ണാൻ വരുന്നസൂചിമുഖികൾ പൂക്കാലം കഴിയുന്നതു വരെ നാരുകൊണ്ട് വേനൽക്കാല വസതികളുണ്ടാക്കി ഇവിടെ താമസമാക്കി.
ഈകൊച്ച് പക്ഷികളേക്കാൾ ഇരട്ടി വലുപ്പമുള്ള ശലഭങൾ ,തുറയിൽ ചാകരവന്നെത്തിയ മുക്കുവന്മാരെ പോലെ പൂക്കൾതോറും വിറളി പിടിച്ച് നടന്നു.
തൃസന്ധ്യക്ക് ,തറവാട്ടിലുള്ള സ്ത്രീ ജനങളാരെങ്കിലും ഈ കല്ലമ്പല മുറ്റം കുറ്റിചൂലുകൊണ്ടടിച്ച് കരടുംകരിയിലയും നീക്കി,
വെള്ളം തളിച്ച് രണ്ട് ചിരാതുകളിൽ എള്ളെണ്ണയൊഴിച്ച്തിരിതെളിച്ചിരുന്നു..
രാവ് വൈകുവോളം ഈ തിരികൾ കത്തികൊണ്ടിരിക്കും-മഴ പെയ്താലും കാറ്റു വീശിയാലും കെടാതെ...
വൃശ്ചികകാറ്റിന്റെ സേനകൾ തൊടിയിലെ കവുങു തോട്ടത്തിൽ പടയോട്ടം നടത്തിയ ഒരു രാത്രിയില് ,എപ്പോഴോ ഉറക്കം ഞെട്ടിയുണർന്ന
ഞാൻ കണ്ണം പിള്ളി യിലെ ,മുല്ലത്തറയിൽ തെളിഞ്ഞ് കത്തുന്ന ഈ വിളക്കുകൾ കണ്ടു.അത് രക്ഷസ്സിന്റെ തിളങുന്ന കണ്ണുകളാണെന്ന്
എനിക്ക് മനസ്സിലായി..എല്ലാവരു മുറങുമ്പോൾ ഉറങാത്ത ആ കണ്ണുകൾ ദേശത്തിനു കാവലിരിക്കുന്നു.
ഒരിക്കൽ കൊളമ്പിൽ നിന്ന് വന്ന കാലത്ത് എന്തിനോ പാതിരാത്രി പുറത്തിറങിയ അപ്പാപ്പൻ തന്നാൻ കെട്ടി(തന്നാൻ കെട്ട്-അന്നത്തെ
ചിലകുട്ടിചെകുത്താന്മാരുടെ വികൃതികൾ..) വീട്ടിലേക്ക് തിരിച്ചുള്ളവഴിയറിയാതെ വഴികളായവഴികളും പറമ്പുകളും അലഞ്ഞപ്പോൾ
ഒടുവിൽ ഒരു ദീപസ്തംഭം പോലെ ശരിയായവഴിതിരിച്ച് വിട്ടതും ഈ കണ്ണുകളായിരുന്നു.ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ..

2009, മേയ് 23, ശനിയാഴ്‌ച

ഹരിതപഥങളിൽ ഒരു ക്ഷാമകിളി (പഴങ്കഥ.-3)

പർജ്ജനാനന്തരവിശ്രാന്തിയില് ആമ്രപർണിയുടെ തണലിൽ മെല്ലെ മെല്ലെ
സുഖസുക്ഷുപ്തിയുടെ പടവുകളിറങുകയായിരുന്ന കുട്ടനാശ്ശേരിയെ
കഴിഞ്ഞ കള്ളകർക്കിടകത്തില് മരിച്ചു പോയ അടുത്തവീട്ടിലെ
ഇട്ട്യാതിയുടെ ഭാര്യ ചിരുത വന്ന് പിൻ വിളിവിളിച്ചു.
അവരുടെ ഒരു കയ്യിൽ കൽ‌പ്പകവംശജാതയായ ചിരട്ടയും മറുകയ്യിൽ ഒരു മുഴം നീളമുള്ള
തൃണവംശജനായ മുളംങ്കോലും.!ഒരു ഉന്നതകുലജാതയും..!.ഒരു അധ:കൃതനും.!! സ്വന്തം ഇഷ്ടപ്രകാരം കുലവും കുടിയും ഉപേക്ഷിച്ച്
ചിറ്റികളിയുമായി(സംസ്കൃതഭാഷയിൽ പറഞ്ഞാൽ പ്രണയ ബദ്ധരായി) ഇറങിതിരിച്ച അവരുടെ
‘മംഗലം’ ആയിരുന്നു ചിരുതയുടെ ആവശ്യം.
‘ ഒരു നല്ല കയിൽ കണ ഒണ്ടാക്കിതാ.‘ മുണ്ടിന്റെകോന്തലകെട്ടില് പൊതിഞ്ഞുവച്ചിരുന്ന
കാലണതുട്ടിന്റെ പ്രലോഭനം അഴിച്ചെടുത്തുകൊണ്ട് ചിരുതപറഞ്ഞു.
കുട്ടനാശ്ശാരി വീണ്ടുംകർമ്മോത്സുകനായി .അഥവാ വിശെഷപെട്ട ആ മാംഗല്യത്തിന്റെ കാർമ്മികത്വംവഹിക്കാന് തയ്യാറായി..
കർമ്മിയുടെ കരവിരുതിനാല് ഉളികൊണ്ടുഴിയപെട്ട് ചിരട്ടപെണ്ണും ചിന്തേരിട്ട മുളംകോല്ചെക്കനും സുന്ദരീസുന്ദരന്മാരായി...
അവസാനം ചിരട്ടപെണ്ണിന്റെ മേനിയിലെ ദ്വാരങളിലേക്ക്(ഫൊർഗിവ് ദ എക്സ്പ്രഷൻ) മുളം കോലിറക്കി കയിൽകണ നിരമ്മാണത്തിന്റെ
അവസാന ചടങും പൂർത്തിയാക്കി ആശേരി ചിരുതക്കുനൽകി.
ആ ഇന്റർ കാസ്റ്റ് മേര്യജിന്
കാർമ്മികത്വം വഹിച്ച ആശേരിയുടെ കാല്ക്കൽ ഒരു കാലണതുട്ടും കർമ്മസാക്ഷിയായ എനിക്ക്
വെറ്റില കറപുരണ്ട തവിട്ടു നിറമുള്ള ഒരു പുഞ്ചിരിയുംസമർപ്പിച്ച് അവർ അമ്മാമയുമായി പരദൂഷണത്തിന്
നിൽക്കാതെ വേഗം തന്നെ രംഗത്ത് നിന്ന് വിടവാങി..ഒരു ജന്മത്തിനിപ്പുറത്തിരിന്നും
ഒരു ബ്യൂട്ടി കോൺ ടസ്റ്റില് ലഭിച്ച ട്രോഫിയാണെന്ന മട്ടില്,ആ കയില്കണയെ അരുമയോടെ ചേർത്ത് പിടിച്ച്
ഇടവഴിയിലൂടെ കാറ്റ് വാക്ക് നടത്തുന്ന അവരുടെ രൂപം ഞാന് കാണുന്നു..
ഈ പഞ്ഞകാലകഥാ രഥ്യയില്ഹരിതാഭ മായ ഒരു കൈ വഴിയാണ് ചിരുത..ഒരു ക്ഷാമകിളി..
ഇതുവഴി അല്പമൊന്നിറങി നടന്നാലൊ?
ബേസിക് നീഡ് ആയ ഭക്ഷ്യമേഖലയിൽ ഒറ്റക്കും കൂട്ടായും പരീക്ഷണങള് നടക്കുന്ന ഒരു
കാലഘട്ടമായിരുന്നു അതെന്ന് മുൻ കഥയില് പറയുകയുണ്ടായി.വിഖ്യാതരായ ക്യൂറിദമ്പതികളെ
പോലെ വ്യത്യസ്തമായ ഒരു മേഖലയിലാണെങ്കിലും ആത്മസമർപ്പണം നടത്തിയ വന്ദ്യവയോധികരായ
ശാസ്ത്രദമ്പതികളായിരുന്നു ഇട്ട്യാതിയും ഭാര്യചിരുതയും.വയസ്സാം കാലത്ത് ഈ പരീക്ഷണനിരീക്ഷണങൾക്ക്
അവരെ പ്രേരിപ്പിച്ചതോ,ഒരമ്മപെറ്റമക്കൾ എന്നു തുടങുന്ന കടംകഥപോലെ വീടുംകുടിയും ഉപേക്ഷിച്ച് ദേശ
സഞ്ചാരത്തിന് ഇറങി തിരിച്ച മുടിയാന്മാരായ മൂന്നാണ് മക്കളും..!
മുളംകൂമ്പ് ഒടിച്ച് നുറുക്കി കഷണങളാക്കി മഞ്ഞള്
വെള്ളത്തിൽ പുഴുങി അല്പം ഉപ്പുംവിതറി ഉണ്ടാക്കുന്ന വിശേഷ പെട്ട ഒരു പുലാവ്, ചെങ്കല്ലിന്റെ പശിമയുള്ള
ഒരു ഭാഗം അടർത്തിയെടുത്ത് ഒന്നു രണ്ട് കുരുമുളകുമണിയുംചേർത്തരച്ചുണ്ടാ‍ക്കുന്ന രുചികരമായ സോസ് എന്നിവയൊക്കെ
ചിരുതയുടെ കണ്ട് പിടിത്തമായിരുന്നെങ്കിൽ നോൺ വെജ് വിഭാഗത്തിൽ, ഇടത്തിരുത്തി പാടത്ത് നിന്ന് ഒരു ഈരെഴ
തോർത്ത് കൊണ്ട് ഒറ്റി പിടിക്കുന്ന കൊച്ചു മത്സ്യങളെ ഒരു കല്ല് ചട്ടിയിലൊഴിച്ചവെള്ളത്തില് സൂക്ഷിച്ച് വെച്ച്
ആവശ്യാനുസരണം എടുത്ത് ഓട്ടുകലത്തിലിട്ട് വറുത്തുണ്ടാക്കുന്ന “പൂച്ചുടിഫ്രൈ” ,അതേപാടത്ത് നിന്ന് പിടിച്ചെടുക്കുന്ന
ഞണ്ട് ഞവിണികളും അടുപ്പിലിട്ടുചുട്ട് അമ്മിമേലിട്ട് ചതച്ച് കപ്പല് മുളകും ചേർത്തുണ്ടാക്കുന്ന ചില്ലി വിഭവങൾ ...ഇതൊക്കെ ഇട്ട്യാതിയുടെ
കണ്ട് പിടിത്തമായിരുന്നു..അങനെ ഈ സ്ഥാവരജംഗമങൾക്കു പോലും ക്ഷാമമനുഭവപെട്ട ചരിത്രത്തിലെ പ്രശസ്തമായ ആ തൊണ്ണുറ്റൊമ്പതുകളിലെ
വെള്ളപൊക്ക കാലത്താണ് ഇട്ട്യതി ഏതാനും ഒതളങ കഴിച്ച് ,പരീക്ഷണനിരീക്ഷണങളിൽ ഭാര്യയുമായുള്ള കോളാബെറേഷൻ
ഉപേക്ഷിച്ച് പരലോകത്തിലേക്ക് ഉപരിപഠനാർഥം യാത്രയായത്. അദ്ദേഹം, പുതിയൊരു
പരീക്ഷണത്തിലെ രക്തസാക്ഷിയാവുകയായിരുന്നോ അതൊ വിശപ്പു സഹിക്കാതെ ചെയ്ത ഡെലിബ്രേറ്റ് സെൽഫ് ഹാം(Deleberate self harm-
ആത്മഹത്യയുടെ അഭിനവസംസ്കൃത നാമം! സത്യത്തിൽ ധാരാളം foot notes വേണ്ട ഒരു പോസ്റ്റ് ആണിത്.പക്ഷെ എഴുതികഴിഞ്ഞ്
അടിയിലൊരു വരപോലും വരക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്തതിനാലണീ കഥയുടെ ഒഴുക്കിന് ഭംഗംവരുത്തുന്ന വിശദീകരണങൾ)
ആണൊ എന്ന് എനിക്ക് ഉറപ്പില്ല .എന്തായാലും ഇട്ട്യാതിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല..പക്ഷെ മുജ്ജന്മത്തിലെ
ചിരുതയെ ഞാൻ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.ചിരുതയെന്ന അന്നത്തെ ക്ഷാമകിളി ഈയിടെയാണ് എന്റെ അയല് വക്കത്ത് അച്ഛനമ്മമാരൊത്ത്
കൂടും കൂട്ടിതാമസമാക്കിയത്-
ചങനാശ്ശേരിക്കാരി സരിതയായി. ആ ക്യാറ്റ് വാക്കും പേരിലുള്ള സാമ്യവും മാത്രമല്ല വലത്തേകവിളത്ത് പറക്കാൻ കൂട്ടാക്കാത്ത കരിവണ്ട്
പോലെയുള്ള ചിരുതയുടെ മറുക് പോലുമുണ്ട് സരിതക്ക്.. പൂ‍ർവ്വജന്മത്തിൽ ഭക്ഷ്യയോഗ്യമായ വിഭവങളെ കുറിച്ച് നിരന്തരപരീക്ഷണത്തിലായിരുന്ന
അവരിന്ന് ടൌണിലെ പ്രശസ്തമായ ഡയബറ്റിക് റിസർച്ച് സെന്റ്രിലെ ഡയറ്റീഷ്യനാണ് .
കനത്തശംബളം പറ്റുന്ന കൺസൾട്ടന്റ്.(പൂർവ്വജന്മസുകൃതം!!)
അമിതമായ പോഷണപ്രശ്നങളെ നേരിടുന്ന പുതിയ തലമുറയെ പ്രമേഹം ,ബ്ലഡ് പ്രഷർ,കൊളസ്ട്രോൾ മുതലായ മാരകമായ
ആരോഗ്യ പ്രശ്നങളില്നിന്ന് രക്ഷിക്കുക എന്നതാണ് ഈ ജന്മത്തിൽ അവരുടെ ദൌത്യം..സ്വന്തം തൊഴിലിന്റെ വിരോധാഭാസം പോലെ
അവർ സ്വയമൊരു തടിച്ചിയായിരുന്നു.പ്രമേഹത്തിനേയും പ്രഷറിനേയും സ്ഥിരതാമസത്തിനു ക്ഷണിക്കുന്ന വലിയൊരു
വീടുപോലെ...പാശ്ചാത്യവിഭവങളുടെ ഒരു പരീക്ഷണശാ‍ലയായിരുന്നു അവളുടെ മോഡുലാർ കിച്ചൺ(modular kitchen) എന്നത്
തന്നെ അതിനു കാരണം..ഒരിക്കൽ തക്കത്തിനു കിട്ടിയപ്പോള് എന്നിക്കു ഫ്രീയായി ഡയറ്റിംഗിനെ സംബന്ധിച്ച
കുറേ ഭക്ഷ്യോപദേശങൾ തരുകയുണ്ടായി ശ്രീമതി സരിത.
ഞാൻ നടക്കാൻ തുടങിയപ്പോൾ ഓടാൻ തുടങിയവയറിനോട് നില്ലെട വയറേ എന്ന് ആക്രോശിച്ചുകൊണ്ട് മോണിംഗ് വാക്കിനിറങിപുറപെട്ട
ഒരു വെളുപ്പാൻ കാലത്തായിരുന്നു അത്.
കുഞ്ചു എത്രയും പെട്ടെന്ന് വയറു കുറക്കണം..കണ്ടതൊക്കെ വാരിവലിച്ചു തിന്ന് ഇങനെ കൊച്ചു വെളുപ്പിനേ കുത്തിമറിഞ്ഞാലൊന്നും
വയറും തടിയും കുറയുകയില്ല. ഞാൻ കുറച്ച് ഡയറ്റ് നിർദ്ദേശിച്ചു തരാം..’
കാലത്ത് വെറുംവയറ്റിൽ ഒരു കട്ട് ഗ്ലാസ്സ് നിറയെ പാവക്കാജുസ്,ഒരു വാരല് കോൺ ഫ്ലേക്സ്..
പത്തു മണിക്ക് രണ്ട് ലെറ്റ്യൂസ് ലീവ്സ്. ഒരുനുള്ളുപ്പും രണ്ട് നുള്ള് പഞ്ചസാരയും ചേർത്ത കാൽ കപ്പ് തൈരും .
ഉച്ചക്ക് വീണ്ടും പാവക്ക ജ്യൂസും രണ്ട് ഇഡ്ഡലി, പിന്നെ മുത്തളില ചട്ണി...(ഇത്തരം ഉപദേശങൾ ഹൊസ്പിറ്റലിലെ ശീതികരിച്ച
മുറിയിലെ revolving chair ല് ഇരുന്ന് കസ്റ്റമേഴ്സിന് നൽകുമ്പോ‍ള് പ്രതിഫലം രണ്ട് ഡോളറ്)
കാര്യങൾ അത്രക്കുമെത്തിയപ്പോൾ എന്റെ ഓർമ്മകൾ പഴയ ജന്മത്തിലേക്ക് വീണ്ടും വഴുതി...
“ചേച്ചി, നിന്റെ മുത്തളില പ്രേമം ഇനിയുംതീർന്നില്ലേ?ഞാൻ ഒരു സോമ്നാബുലിസ്റ്റിനെ(somnabulist-സ്വപ്നാടകൻ) പോലെ ചോദിച്ചു.
അതെ ,,മുത്തളില...അവസാനകാലത്ത് ചിരുതയുടെ ഭക്ഷണം മുത്തളില മാത്രമായിരുന്നു.ഓലകൊണ്ടുണ്ടാക്കിയ ഒരു വല്ലവുമായി
അവർ മുത്തിളിലയയും തിരഞ്ഞ് പാടവും പറമ്പും അലഞ്ഞു. ആദ്യം ഇതെല്ലാം ചൂടുവെള്ളത്തിലിട്ട് പുഴുങിയാണ് അവർ ഭക്ഷിച്ചിരുന്നത്
അടുപ്പുപൂട്ടാന് വിറകും കലത്തിൽ വെള്ളമെടുത്തുവക്കാൻ ആരോഗ്യവുമില്ലാത്ത കാലത്ത് അവരത് പച്ചക്ക് തിന്നാൻ പഠിച്ചു..പിന്നെ
ഒഴിവുസമയങളിൽ ഒരു തള്ളാടിനെ പോലെ ഒറ്റക്കിരുന്ന് തേട്ടിയരക്കാനും....
അതൊക്കെ ഓർത്തപ്പോഴാവാം നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ സരിതയുടെ മുന്നിൽ വികരാധീനനായി.
ഞാൻ പറഞ്ഞു. “ സരിതാ തന്നെ എനിക്ക് എത്രയോ വർഷങൾ മുമ്പേ അറിയാം..അന്നു താൻ ചിരുതയായിരുന്നു.”
സരിതയുടെ മുഖത്ത് ഒരു അങ്കലാപ്പ് . വട്ടകണ്ണുകളിൽ സംശയംകലർന്ന അമ്പരപ്പ്.....അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..
“എന്നോട് പറഞ്ഞതിരിക്കട്ടെ ...ആനത്തടികാരണം പത്തു മുപ്പത് വയസ്സ് കഴിഞ്ഞിട്ടും കല്ല്യാണം കഴിയാതെ നിൽക്കുന്ന
കുഞ്ചു ഇങനെയോക്കെ സംസാരിക്കാൻ തുടങിയാല് ഈ ജന്മത്ത് മാംഗല്യ ഭാഗ്യമുണ്ടാകുന്ന കാര്യം സംശയമാണ്..”
അങനെയാണ്,അവരുടെ ഹൌസ് വാ‍മിംഗിന് ഒരു നോക്കു കാണാനിടയായ
എംബി എ വിദ്യാർഥിനിയും മൈക്കണ്ണിയുമായ സരിതയുടെ സുന്ദരിയായ അനു ജത്തി യെ കുറിച്ചുള്ള
എന്റെ നിഷകളങ്കമായ പ്രതീക്ഷകൾ തെങിൻ കടക്കല് നിന്ന് മുത്തളിലയെന്ന പോലെ നുള്ളി മാറ്റേണ്ടി വന്നത്..
അതെത്ര നന്നായി...!!
(N B ഈ പോസ്റ്റ് വായിക്കാനിടയായ ചങനാശ്ശേരിക്കാരി എന്റെ “കോശ ഭാഷിണി“യിലേക്ക് ( കേട്ടിട്ടില്ല?? എങ്കിൽ
ഈ വാക്കിന്റെ patent ഞാൻ എടുത്തിരിക്കുന്നു)വിളിച്ചിരുന്നു “ മോനെ മിസ്റ്റർ കമ്പിളി കണ്ടത്തിൽ കുഞ്ചു കെ സമ്പത്ത്!!
നിന്റെ പോസ്റ്റ് കണ്ടു. കണങ്കയിലിലും കടുത്ത ദാരിദ്ര്യത്തിലും കവിത കണ്ടെത്തുന്ന നീ ഒരു (ദുഷ്ടനായ) മഹാൻ തന്നെ !!
പിന്നെ ,അവസാനം പറഞ്ഞ കാര്യം ,രണ്ട് വർഷങൾക്ക് മുമ്പായിരുന്നെങ്കിൽ നമുക്ക് ആലോചിക്കാ മായിരുന്നു.പക്ഷെ, അവളിപ്പോൾ
സിം ലയിൽ പട്ടാളക്കാരനായ ഭർത്താവിന്റെ കൂടെയാണ് താമസം .not only that,she is coming inthe family way..."
“പക്ഷെ ചർമ്മം കണ്ടാൽ ...” പറയാനുദ്ദേശിച്ചത് പറയാനാകാതെ ഞാൻ വിക്കി.. ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ
കെട്ടിച്ച് വിടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? പൊണ്ണതടി തന്നെ ഇവിടെ യും പ്രശ്നം.പക്ഷെതൊലികട്ടിക്കു കുറവുമില്ല.!! എന്നെ
ഉപദെശിച്ച കാര്യം ഞാൻ പറഞ്ഞതാണല്ലൊ!)

2009, മേയ് 21, വ്യാഴാഴ്‌ച

റൺ ഔട്ട്?(വിശ്രമം.-2)

കാലമെനിക്ക് നേരെയെറിഞ്ഞ പരീക്ഷണത്തിന്റെ പന്തുകൾ
ചിലതു, തട്ടിതടുത്തിട്ട് കുറ്റി തെറിക്കാതെ കാത്തും
പലതും അടിച്ചു പറത്തി അതിരു കടത്തി
നേട്ടങളുടെ സ്കോർ കൂട്ടിയും..
ഒടുവിലൊന്നിൽ നിന്ന് അതിസമർഥമായ് ഒഴിഞ്ഞ്
നെടുതാമൊരു നിശ്വാസമുതിർത്തും..,
കളികളത്തിൽ കളി മുറുകുമ്പോൾ
ശത്രുനിരയിൽ നിന്ന് ആരോ തൊടുത്ത പന്ത്..
(ശത്രു പക്ഷത്തെത്ര പേർ !! ക്രീസിൽ ഞാൻ തനിയെ....)
ജീവൽ പ്രതിഷ്ഠയാം ത്രിമൂർത്തികളിൽ
ഒന്നു തൊട്ടുവോ ? സംശയം..!
അന്നേരമെന്റെ പാദങൾ അതിർത്തി വരക്ക്
അപ്പുറമൊ ഇപ്പുറമൊ ? അതും സംശയം..!
നീയാം വിധികർത്താവ് കൈ മലർത്തുമ്പോൾ
തീരുമാനം തേർഡ് അമ്പയർക്ക്......
നിശ്ശ്ബ്ദരായ കാണികൾ നിരന്നിരിക്കുന്ന-
മഹാന്ധകാരം ചൂഴുന്ന പവലിയനിലേക്ക് മടങണൊ?
കൂടുതൽ കരുത്തോടെ ഈ നിറഞ്ഞ ഫ്ലഡ് ലൈറ്റിൽ
കളി തുടരണൊ?
പറയേണ്ടത് തേഡ് അമ്പയർ..
ഹ്രസ്വമെങ്കിലുമീ വിശ്രമവേളയെത്രവിഹ്വലം..!!
കാത്തിരിക്കുകയാണ് ഞാൻ
കത്തുന്നത് ചുവപ്പോ പച്ചയോ??

2009, മേയ് 20, ബുധനാഴ്‌ച

വിശ്രമം(കവിത)

ഉണരുമ്പോൾ ഉണർവ്വിന്
മധുരം തീണ്ടാത്ത തേയില തീർത്ഥം..
ഊണിന്റെ ഉച്ചകച്ചേരിക്ക്
ഉപ്പില്ലാത്ത രാഗങൾ...
അത്താഴത്തിൽ നിന്ന് അടിച്ച് പുറത്താക്കിയ
അരിയന്നത്തിന്റെ സൌഹൃദം..
ആദ്യം സ്വാദിന്റെ വാതിലുകളാണ്
എനിക്കെതിരെ കൊട്ടിയടക്കപെട്ടത്ത്
പിന്നെ,കാഴ്ച്ചയുടെ ജാലകത്തിൽ
തിമിരത്തിന്റെ തിരശ്ശീല..
ശ്രവണപഥത്തിൽ
നിശ്ശബ്ദതതയുടെ മഞ്ഞുവീഴ്ച്ച.
മരവിക്കുന്ന ഹൃദയസ്പന്ദങൾ....
ഒടുവിൽ ഒരു ജന്മത്തിന്റെ
വാതിലടച്ച് തഴുതിട്ട്
കളിക്കളത്തിൽ നിന്ന് പുറത്താക്ക പെട്ട്
കാണികളിലൊരു വനായി
ചുമരിന്റെ വെൺ ശൂന്യതയിൽ
ചന്ദനമാ‍ലചാർത്തിയ ഛായാചിത്രമായി..
വെറുതെയിരിക്കുമ്പോൾ ..സുഖം...സ്വസ്ഥം...

2009, മേയ് 19, ചൊവ്വാഴ്ച

പഴങ്കഥകൾ-2 ഒരു കടംകഥയുടെ (ലജ്ഞിപ്പിക്കുന്ന) ഉത്തരം..

വീടിനു മുന്നിലൂടെ, നടക്കുമ്പോൾ മുട്ടു വരെ പൂഴിപുതയുന്ന ഒരു
‘വെട്ട്വോഴി’ പോകുന്നുണ്ട്.ഇടത്തിരുത്തി ചന്തയിൽ( പണ്ട് പുഴയിൽ നിന്ന് കിട്ടിയ വിഗ്രഹത്തിന്റെ ഇടത്ത് പിന്നീട് കുളം കുഴിച്ചപ്പോൾ
കിട്ടിയ വിഗ്രഹം പ്രതിഷ്ഠിച്ചതിനാൽ ഇവിടം ഇടത്തിരുത്തിയായി, ഇന്ന് അത് “എടത്തിരുത്തി”)
നിന്ന് വ്യാപാരമാടി
ചെറുമരും ചോമാരും കുട്ടയിലും വട്ടിയിലും സാമാനങളുമായി അതിലൂടെ കടന്നു പോയ്കൊണ്ടിരുന്നു.
ഇന്ന് ചങ്കരാന്തി ചന്ത ആയതിനാൽ കിഴക്കൻ പ്രദേശങളിൽ നിന്നുള്ള കാച്ചിലും കാവത്തുമൊക്കെ
അവിടെ കുന്നു കൂടി കിടക്കുന്നുണ്ടായിരിക്കും..കല്ലുവാഴയും കസ്തൂരിമഞ്ഞളുമായി മലയിൽ
നിന്നുള്ള കാടരും എത്തിയിട്ടുണ്ടാ‍കും. ഇതിനിടയിൽ കുട്ടയും മുറവുമൊക്കെ നെയ്യുന്ന പറയികളേയും കാണാം..
വഴിയോരത്ത് ,ഒരു പച്ചതിരിയുടെകടക്കൽ കൊച്ചു വയലറ്റു പൂക്കൾ കൂട്ടമായി നിൽക്കുന്ന ഒടിച്ചുകുത്തിയും
ചുവന്നനിറമുള്ള കദളി കുടങളും പലനിറത്തിലുള്ള അരിപൂക്കളും ശവനാറിപൂക്കളും സമൃദ്ധമായി വളർന്നു നിൽക്കുന്നുണ്ട്(ഇവയെ
യഥാക്രമം jamaican spike,melastoma, lantana camera,periwinkle എന്നൊക്കെ ഇന്ന് നിങൾക്ക് തിരിച്ചറിയാം.ഇതിൽ
ലന്റാന കാമറയും പെരിവിംഗിളും(നിത്യകല്ല്യാണി) മോഡേൺ ഗാർഡനിലെ കുടുംബാംഗങളായി കഴിഞ്ഞു..). വർഷങൾക്ക് ശേഷം ചിലർ
ഇതിലെയാണ് “ഞങളും ഞങളും മനിശരല്ലേ ഞങക്കും വേണം പഞ്ചകതാ‍ര” എന്നു ഉച്ചത്തിൽ ജാഥവിളിച്ചു
കൊണ്ട് കടന്നു പോയത്. സർദാർ ഗോപാല കൃഷണനെ പിന്തുടർന്ന്, കാക്കി പട്ടാളം എടത്തിരുത്തിയിലേക്ക്
ഈവഴി ചവിട്ടി മെതിച്ചു കൊണ്ടാണ് കടന്നു പോയത്.!!(ഈ ബോട്ടണിയും ചരിത്രവുമൊക്കെ കഥയുടെ ആസന്നമായ ഒരു
നിലവാരതകർച്ച കോമ്പൻസേറ്റ് ചെയ്യുവാനുള്ള ഗിമ്മിക്കുകളാണെന്ന് ,നീ സംശയിച്ചു തുടങി അല്ലേ വായനക്കാരാ,..മിടുക്കൻ)
വർഷങളുടെ ചുംബനമേറ്റ് ചുവക്കുകയും പിന്നെ കറുക്കുകയും
ചെയ്ത അതേവഴി...കറുത്തുകഴിഞ്ഞപ്പോൾ ഇതിലെ കാറുകളും കൂൾഡ്രിംഗ്സ് നിറച്ച പെട്ടിവണ്ടികളും പായാൻ തുടങി..
ഒരു സന്ധ്യക്ക് ഇതു വഴിയെ നമുക്ക് വെറുതേയൊന്ന് നടക്കാനിറങാം...അതിനിയൊരിക്കലാകട്ടെ. ഇപ്പോൾ നമുക്ക്
ഉച്ചയൂണും കഴിഞ്ഞ് മുറ്റത്തെ ആമ്രപർണിയുടെ തണലിൽ വിരിച്ചിട്ട തഴപ്പായിൽ നീലാകാശവും നോക്കി ബോറടിച്ച്
കിടക്കുന്ന കുട്ടനാശാരിയുടെ അടുത്തേക്ക് തിരിച്ച് വരാം..എങനെ ബോറടിക്കാതിരിക്കും? മാനത്ത് കീറതുണി പോലെ
ഒരു മേഘശകലമോ ,സ്ലോ മോഷനിൽ നീന്തി പറക്കുന്ന ഒരു കൂഴ കിളിയോ ഇല്ല..ആശാരി ഒരു കടംകഥയുടെ കാണാ
ചരടുകൊണ്ട് ഒരു കുട്ടി കുരങനെയെന്ന പോലെ എന്നെ കെട്ടിയിട്ടിരിക്കുകയാണ്.ഞാൻ മെല്ലെ അടുത്തുകൂടി.
“ആശാരിക്ക് മുറുക്കണോ ?“കുട്ടനാശാരിയെ ഒരു പ്രലോഭനത്തിൽ കുടുക്കാനുള്ള ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു“.അമ്മാമയുടെ
വെത്തില പെട്ടിയിൽ വാസനപൊകലയുണ്ട്....പക്ഷെ അത് കൊണ്ട് വന്നാൽ എനിക്ക് കടംകഥയുടെ ഉത്തരം പറഞ്ഞ് തരണം..”
പുകയില തന്നെ അപൂർവ്വവസ്തുവായിരുന്നകാലത്ത് വാസനപുകയില ഒരു ആർഭാടം തന്നെയായിരുന്നു. ആശാരി പ്രസന്നവദനനായി
ബീഡികറപുരണ്ട ഒരു പുഞ്ചിരിയാൽ ആ ഉടമ്പടിയിൽ ഒപ്പുവച്ചു..
വീട്ടിലെ വിലകൂടിയവസ്തുക്കളിൽ ഒന്നായിരുന്നു അമ്മാമയുടെ ആ ഓട്ടുചെല്ലം .
മറ്റൊന്ന് “ആംഫോറ“ എന്ന് വിളിക്കുന്ന മൂന്നു കാലുള്ള ഒരു പാത്രമാണ് .യൂറോപ്യർ വീഞ്ഞും ഒലീവെണ്ണയും സൂക്ഷിച്ചിരുന്ന ആപാത്രത്തിൽ
വീട്ടിൽ പാത്യമ്പുറത്തിട്ടുണക്കിയ കുടമ്പുളിയാണ് ഇട്ട് വച്ചിരുന്നത്. വെറ്റിലചെല്ലത്തിന് നിരവധി അറകളുണ്ടായിരുന്നു..അതിൽ മുറുക്കുവാനുള്ള
സാമഗ്രികൾക്ക് പുറമെ ,പുളിങ്കുരു,നയാപൈസകൾ അരയിൽ കെട്ടുന്നതൊരട് എന്നിവയൊക്കെ അമ്മാമ സൂക്ഷിച്ച് വച്ചു. അതിൽ പിൽകാലത്ത്
ഞാൻ “കാമിയോ ബ്ലാക്ക്“ എന്ന് തിരിച്ചറിഞ്ഞ ഒരു കറുത്ത കല്ലും ഉണ്ടാ‍യിരുന്നു..!! ഇതെല്ലാം അപ്പാപ്പൻ കൊളമ്പിൽ നിന്ന്
കൊണ്ട് വന്നതാണ്..അന്യഥാ ദാരിദ്ര്യം ഉദ്ഘോഷിക്കുന്ന വീടിന്റെ അന്തരീക്ഷത്തിൽ ഈ വിലപിടിച്ച വസ്തുക്കൾ
കരിപിടിച്ച നാട്ടിൻ പുറത്തെ ഒരു തട്ടുകടയിൽ മെർലിൻ മൻ റോയുടെ പോസ്റ്ററെന്ന പോലെ വൈരുദ്ധ്യാത്മകമായി ഭവിച്ചു.
അല്പസമയത്തിന് ശേഷം മുറുക്കുവാനുള്ള“ നാലുകൂട്ട“വുമായി തിരിച്ചെയെത്തിയ എന്റെ കയ്യിൽ നിന്ന് ആശാരി അതെല്ലാം ആർത്തിയോടെ
തട്ടിപറച്ചു. പിന്നെ മുറുക്കുവാനുള്ളവട്ടംകൂട്ടി. ഒരനുഷ്ടാ‍നം പോലെയുള്ള മുറുക്കൽ കലയുടെ തയ്യാറെടുപ്പുകൾ ഞാൻ നോക്കിനിന്നു.
ആശാരി ആദ്യം വെറ്റിലയുടെ ഞെട്ട് നുള്ളി ദൂരെയെറിഞ്ഞതിനു ശേഷം അതിന്റെ വാലുപൊട്ടിച്ച് വലത്തെ ചെന്നിയിൽ പതിച്ച് വച്ചു..
പിന്നെ അതിന്റെ നടുഞരമ്പ് നഖം കൊണ്ട് നുള്ളി കീറിയെടുത്തു.
“അതെന്തിനാ ...” എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ആശാരി തന്റെ പ്രവൃത്തിയെ വിശദീകരിക്കാൻ തുടങി.
അതൊരു കഥയാണ്... വെറ്റില പാമ്പിന്റെ കഥ...

പണ്ട് തക്ഷകനുമായി വഴക്കിട്ട് ഒരു പാമ്പ് ഓടി വന്നൊളിച്ചത് വെറ്റില കൊടിയുടെ ഇലയിലാണ്.ഇന്നും
ആ തക്ഷകബന്ധു വെറ്റിലയുടെ നടുഞരമ്പിൽ ഒളിച്ചിരിക്കുകയാണ്
.സമയവും സന്ദർഭവും ഒത്ത് വന്നാൽ അത് മുറുക്കുന്നവനെ കടിക്കുകതന്നെ ചെയ്യും.
വെറുതെ മുറ്റത്ത് മുറുക്കിതുപ്പി കാനൂലും പറഞ്ഞ് ഇരിക്കുകയായിരുന്ന കുഞ്ഞാഞ്ഞ ഉരുണ്ട്പെരണ്ട് വീണ് മരിച്ചെന്നൊക്കെ ചില
ചോത്തി പെണ്ണുങൾ പറയുന്നത്..ഈ വെറ്റിലപാമ്പ് കടിച്ചുള്ള മരണങളെയാണ്..’ കഥകഴിയുമ്പോഴേക്കും വായിൽ കിടന്ന്
ഒരു പാകമായ താംബൂല മിശ്രിതം ആശാരി മുറ്റത്ത് നീട്ടി തുപ്പി.
അദ്ദെഹത്തിന്റെ മുഖത്ത് ഒരു അജ്ഞാതനൊമ്പരത്തിന്റെ ചുളിവുകൾ പ്രത്യക്ഷപെടുന്നത് ഞാൻ കണ്ടു.
വിവർണ്ണമായമുഖത്ത് വിയർപ്പും പൊടിയുന്നുണ്ട്.....”അടിയൻ ഉച്ചയൂണ് കഴിഞ്ഞാൽ പൊകല കൂട്ടി മുറുക്കുക പതിവില്ല”
“മുറുക്ക്യാ പിന്നെ...” പറഞ്ഞ് വന്നത് മുഴുവനാക്കാതെ വയറും ഉഴിഞ്ഞ് കൊണ്ട് ആശേരി എണീറ്റു.
ഒന്നും മിണ്ടാതെ പടിഞ്ഞാറെ വെളിമ്പറപ്പിലെക്ക് വച്ച് പിടിക്കുന്ന ആശേരിയെ ഞാൻ വാശിയോടെ അനുഗമിച്ചു.
ഇത്തവണയും കടം കഥയുടെ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാനുള്ള സൂത്രമാണെന്ന് ഞാൻസംശയിച്ചു..
“ മുറുക്ക്യാ പിന്നെ.?.” ആശാരി പറഞ്ഞവന്നത് മുഴുവൻ കേൾക്കുവാനുള്ള ആകാംക്ഷയാൽ ഈർഷ്യ അടക്കി
കൊണ്ട് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു .ആശാരി അപ്പോഴേക്കും പടിഞ്ഞാറെ പറമ്പിലെ പുല്ലാനി പൊന്തക്കുള്ളിൽ
മറഞ്ഞു കഴിഞ്ഞിരുന്നു..
“ മുറുക്ക്യാ പിന്നെ ...??” ഞാൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
“മുറുക്ക്യാ പിന്നെ അട്യേന് തമ്പ്രാനെ എഴുന്നള്ളിക്കണം...”
- @ ### $$$ ****** ??? !!!! .....
(കഥ ഇവിടെ സഡൻസ്റ്റോപ്പിട്ട് നിർത്തുവാൻ കഥകളെ കുറിച്ചുള്ള എന്റെ സൌന്ദര്യസങ്കല്പം എന്നെ ഉപദേശിക്കുന്നു.
പക്ഷെ കത്തിപ്രിയനായ എനിക്ക് കുറച്ചുകൂടെ പറയാനുള്ളതുകൊണ്ട് തുടരുകയാണ്...‌)
രണ്ടടി കൂടി മുന്നൊട്ട് വച്ച ഞാൻ നടവഴിയിൽ
അമേദ്യം കണ്ട അമ്പലവാസിയെ പോലെ അറച്ചു നിന്നു.ആ പറഞ്ഞത് എന്റെ രണ്ട്
ചോദ്യങൾക്കുള്ള ഒരു ഉത്തരമെന്നറിഞ്ഞു,, പെട്ടെന്നുണ്ടായ “ജ്ഞാനോദയ“ത്തിന്റെ
ലജ്ജ എന്റെ മുഖത്ത് പടരുന്നത് ആരെങ്കിലും കാ‍ണുന്നുണ്ടോയെന്ന് ഒളി കണ്ണിട്ടു നോക്കി. പിന്നെ
ധൃതിയിൽ തിരിഞ്ഞ് നടക്കുമ്പോൾ കടംകഥയുടെ ഉത്തരത്തിന്റെ സാധൂകരണം പോലെ
ചില അപശബ്ദങൾ പൊന്തക്കുള്ളിൽ നിന്ന് ഉയർന്നു കേട്ടു.. അന്ന് കാലത്ത് ഉയർന്നജാതി ക്കാ‍രനെതിരെയുള്ള
പാവപെട്ടവന്റെ പ്രതിഷേധം ഇങനെയൊക്കെ ആയിരുന്നു..കടംകഥകളിലും പഴം ചൊല്ലിലുമൊക്കെ അവർ
ഉന്നതകുലത്തിനെ അപമാനിച്ചു..ഒരു തരം പെർവെർട്ടഡ് പ്രതികാ‍രം..
പറമ്പിലൂടെ ഏറുകൊണ്ട കോഴിയെ പോലെ അലഞ്ഞു നടക്കുന്ന എനിക്കുനേരെ വടക്കിനിയിൽ നിന്ന്
അമ്മയുടെ ശകാരമുയർന്നു” ഒള്ളവെയിലും കൊണ്ട് കാടും പടലും കെളച്ച് നീനടന്നോ..എന്നിട്ട് നേരം വയ്യുമ്പോ
ചെവിട് കുത്ത്ണ് ന്ന് പറഞ്ഞ് തൊള്ള പൊളിച്ചാ.. ഇവിടടുത്തൊന്നും എണ്ണയിലിട്ട് ചൂടാക്കി ഒഴിക്കാൻ
ഒരു അണ്ണാർകണ്ണൻ വാഴപോലും കിട്ടാനില്ല്യല്ലോ. എന്റെ ഉള്ളാട്ടിൽ ഭഗോതീ..”
ഞാനുൾപെടേയുള്ള ആ കഥാപാത്രങളൊക്കെ ഇന്ന് മൺ യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു...
കാലത്തിനൊപ്പം ഓടികിതച്ചും ജന്മങളുടെ കടമ്പകൾ ചാടികടന്നും ഇന്ന് ഈ ബ്ലോഗിംഗ് യുഗത്തിലെത്തി നിൽക്കുമ്പോൾ
അതേ ശകാരം ഞാൻ അടുത്ത് വീട്ടിൽനിന്നു കേൾക്കുകയാണ് . ടെന്നിസ് കളിയും കഴിഞ്ഞ് സ്വിമ്മിംഗ് പൂളിൽ നീന്തി കുളിച്ച്
തല ശരിക്ക് തോർത്താതെ വീട്ടിലേക്ക് കയറി വന്ന മകനെ അമ്മ ശകാരിക്കുന്നു..“നീ കളിയും കുളിയുമായിട്ട് നടന്നോ.
രാത്രി വല്ല ത്രോട്ട് പെയിനോ ഇയർ എയ്ക്കോ വന്നാൽ ഇവിടെ അടുത്തൊന്നും ഒരു ഇ.എൻ.ടി സ്പെഷിലിസ്റ്റ് പോലുമില്ലല്ലോ
ദൈവമെ..” വാക്കുകൾ വ്യത്യസ്തം പക്ഷെ വേവലാതി അതുതന്നെ..!!
കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പലതും അവ്യക്തമാണ് . പക്ഷെ ഒരു കാര്യം ഉറപ്പ്.“ ചെഹരാ ബദൽതാ ഹെ പർ കഹാനീ നഹീ..
മുഖങൾ മാറുന്നു പക്ഷെ കഥകൾ പഴയതു തന്നെ.....
(ഇനി തുടരണൊ വേണ്ടയോ എന്ന് നല്ലവണ്ണം ഒന്നാലോചിച്ചിട്ട്..)

2009, മേയ് 17, ഞായറാഴ്‌ച

പഴങ്കഥ‌-1(അതും ചക്ക കൊണ്ടാണെങ്കിൽ....)

പഴങ്കഥകൾ കേൾക്കണൊ?
പിള്ളാരെ ,നിങളൊന്നും അന്നു ജനിച്ചിട്ടില്ല.
എന്തിന് നിങളുടെ അപ്പൂപ്പനമ്മാമമാർ വരെ മുട്ടിലിഴഞ്ഞു
കളിക്കുകയായിരിക്കും.കാലം തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം.....
.നാട് സ്വാതന്ത്ര്യം നേടുവാൻ ഇനിയും പത്തെൺപത്
വർഷങൾ കഴിയെണമെന്നോർക്കണം .എങും ദാരിദ്ര്യം .!നിങൾക്കറിയുന്ന
വിഷയ ദാരിദ്ര്യമല്ല. സാക്ഷാൽ ദാരിദ്ര്യം..ഉടുതുണിക്ക്മറുതുണിയില്ലാതെയും
ഒരു നേരം വയറുനിറച്ചുണ്ണാനില്ലാതെയും ജനങൾ വലയുന്ന ആ മോഹനസുന്ദര കാലം.
അതൊക്കെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യമൊക്കെ ഒരു മാന്ദ്യമാണോ കുട്ടികളേ.. ?
നാട്ടിലെ പണക്കാരുടെ കൂട്ടത്തിലാണ് ഞങൾ ..കഷ്ടി രണ്ടു നേരമാണെങ്കിലും
അവിടെ ഉണ്ണാനും ഉടുക്കാനുമൊക്കെയുണ്ട്.മാത്രമല്ല ഞാനന്ന് കുടിപ്പള്ളി കൂടത്തിലും
പോകുന്നുണ്ട്. കുട്ടികുപ്പായമൊക്കെയിട്ട് ടൈയും കെട്ടി ഗമയിൽ തന്നെയാണ് പോക്ക്.
ഉവ്വ്,അന്നും ടൈയ്യൊക്കെയുണ്ട്.പക്ഷെ കെട്ടുന്നത് അരയിലാണെന്നു മാത്രം.അടിവസ്ത്രത്തിനു
പകരം.
പിന്നെ പിതാമഹൻ കൊളമ്പിലായതു കൊണ്ട് വർഷത്തിൽ വല്ലപ്പോഴുമാണെങ്കിലും
വെള്ളി കാശിന്റെരൂപത്തിൽ വിദേശനാണ്യവും വീട്ടിലെത്താറുണ്ട്. ആ ദിവസങളിൽ വീട്ടിൽ
സദ്യയായിരിക്കും..എന്നു വച്ചാൽ സ്ഥിരമായുള്ള മാമ്പൂ‍ ചമ്മന്തിയും,ചീരതോരനും കൂടാതെ
ഊണിന് ഒരു പപ്പടവും വച്ചു കാച്ചുമെന്നർഥം.മൂന്നു പൂങ്കുലകൊണ്ട് മൂന്നാലുപേർക്ക് നല്ല ചമ്മന്തിയുണ്ടാക്കാം
മാമ്പൂവിന്റെ കറപോകാൻ ഒരു ദിവസം പൂ‍ക്കളൊക്കെ നേർപ്പിച്ച ചുണ്ണാമ്പു ലായനിയിൽ ഇട്ടുവെക്കണം.
ഒരിക്കൽ ബന്ധു വീട്ടിൽ വിരുന്നു പോയപ്പോൾ അമ്മപഠിച്ചെടുത്തവിദ്യയാണ്. വിരുന്നു പോക്ക് അന്നത്തെ
പ്രധാന ഹോബി തന്നെയായിരുന്നു..
ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആയിടക്കാണ് ആരാണ്ട് പറഞ്ഞത്.അന്നത്തെ മുഖ്യപ്രശ്നം
ദാരിദ്ര്യമായിരുന്നു .ആവശ്യം ഭക്ഷണവും.ലോക്കലി ലഭ്യമായിട്ടുള്ള ഫ്ലോറയും ഫോണയുമൊക്കെ (flora&fauna)
എങിനെ ഭക്ഷ്യയോഗ്യമാക്കാമെന്നായിരുന്നു ചിന്ത..ഈ മേഖലയിൽ കൂട്ടായും ഒറ്റക്കും ധാരാളം പരീക്ഷണങൾ
നടക്കുന്ന സമയമാണ്.മുളയരി കൊണ്ടുള്ള വിഭവങളായ മുളയരികഞ്ഞി,പൂട്ട്,പായസം മുതലായവയൊക്കെ
പ്രചാരത്തിലായികഴിഞ്ഞു.പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന മുളകൾ ക്ഷാമകാലമെത്തിയതിനാൽ
നിയമം തെറ്റിച്ചു നേരത്തെ തന്നെ പൂത്തിരുന്നു..തൃണമാണെങ്കിലും അതിന് മനുഷ്യകുലത്തിനോട് സ്നേഹമുണ്ട്!
ഒരു മുളംകുറ്റിയിൽ ചെറുതേൻ നിറച്ച് അതിൽ മുളയരി ഇട്ട് വച്ച്
വായ വാഴയില കൊണ്ടു കെട്ടി കളിമണ്ണിൽ വർഷങളോളം കുഴിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കെട്ടുപൊട്ടിച്ച് പിന്നെയും
ചിലസൂത്രപണികളൊക്കെ കാണിച്ച് വാറ്റിയെടുക്കുന്ന ...സോറി ഞാൻ വല്ലാതെ വാചാലനാവുന്നു അല്ലെ ?
മദ്യത്തിന്റെ കാര്യം പറയുമ്പോൾ അന്നുമിന്നും അങിനെ തന്നെ...
(നിയമപരമായ മുന്നറിയിപ്പ്:ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന റെസിപ്പികൾ പരീക്ഷിച്ച് ആരെങ്കിലും
വയറിളക്കം ക്ഷണിച്ച് വരുത്തിയാൽ...എന്റെ കയ്യിൽ കുറ്റമില്ല)
.വീട്ടു പറമ്പിൽ ധാരാളം പ്ലാവുകളുണ്ടായിരുന്നു. പഞ്ഞം മൂക്കുന്ന
കർക്കിടകം എത്തുന്നതിന് വളരെ മുന്നെ അതെല്ലാം കായ്ക്കും.പിന്നെ സർവ്വം ചക്കമയമായിരിക്കും .
അമ്മ സ്വന്തം നിലക്ക് പലചക്കവിഭവങളും കണ്ട് പിടിച്ചിരുന്നു.\ഇടിയൻ ചക്കമുതൽ ...ഇളം ചക്കകൊണ്ടുള്ള
അച്ചാറു വരെ .
.അമ്മയുടെ ചെറുപ്പത്തിൽ ,ചക്ക പഴുത്തു തിന്നാനല്ലാതെ പച്ച ചക്ക ആരും ഉപയോഗിച്ചിരുന്നില്ല പോലും.
ഇപ്പോൾ, ഉച്ചയൂണിന്റെ കച്ചേരിക്ക് ആവർത്തന വിരസമായ ചക്കരാഗത്തിൽനിന്ന് മോചനം കിട്ടണമെങ്കിൽ
കൊളമ്പിലിരിക്കുന്ന പിതാമഹാൻ വിചാരിക്കണം. ഇങനെ പ്ലാവുകൾ നിറയെ കായ്ച്ച് കിടക്കുന്ന കാലത്താണ് കുട്ടപ്പനാശ്ശാരി
ഞങളുടെ വീട്ടിൽ പണിക്ക് വന്നത്. പുരയുടെ വടക്കു പുറത്തുള്ള മോന്തായ ത്തിൽ പട്ടികകൾ ദ്രവിച്ചത് മാറ്റിവച്ച് വർഷകാലത്ത്
അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അയ്യാൾ എത്തിയത്.അന്ന് ആശാരിക്ക് നാലണയും ,നാലഞ്ച് വിഭവങൾ കൂട്ടി
ഒരൂണു മാ‍ണ് കൂലി. വലിയതറവാടുകളിലൊക്കെ ഇതിന്ന് പുറമെ നീലകരിമ്പിന്റെ തുണ്ടും കൽക്കണ്ട തരികളും വിളമ്പും
അത്തരംവിശേഷവസരങളിൽ ഞാൻ പള്ളികൂടത്തിൽ
പോകാറില്ല .ഉളിയും വടിയും കൊട്ടിപാടുന്നതും കേട്ട് അതെന്താ ഇതെന്താ എന്നൊക്കെ ചോദിച്ച് കരിശു മരത്തിന്റെ താഴെ ചുറ്റിപറ്റി
നിന്ന എന്നൊട് നാട്ട് വർത്തമാനങൾക്കിടയിൽ
ആശാരി ഒരു കടംങ്കഥ ചോദിച്ചു..” കൊമ്പ് വിളി, കുഴലു വിളി ,വെള്ളംതളി , , മനക്കലെ തമ്പ്രാന്റെ എഴുന്നള്ളത്ത്..” .തമ്പ്രാൻ ആരെന്നു
പറ അല്ലെങ്കിൽ നൂറുകടം “ കുറച്ചുനേരം ആലോചിച്ച് നിന്നതിന് ശേഷം
മഞ്ചൽക്കാരൻ..അഞ്ചൽ കാരൻ ...അങിനെ പല ഉത്തരങളും ഞാൻ പറഞ്ഞെങ്കിലും ആശാരി അതൊന്നും സമ്മതിച്ചില്ല.
അപ്പോഴേക്കും ഊണിന് സമയമായിരുന്നു .പിന്നെയും കടംങ്കഥയുടെ ഉത്തരം ചോദിച്ച് ആശാരിയുടെ പിന്നാലെ
കൂടിയ എന്നെ അമ്മ ഈർക്കിലി എടുത്ത് തല്ലാനോടിച്ചു.
ആശാരി പടിഞ്ഞാറേ ഇറയത്ത് ഒരു മുട്ടിപലകമേൽ ഊണിനിരുന്നു.കഴുകിവെടുപ്പാക്കി വച്ചിരിക്കുന്ന നാക്കിലയിലേക്ക്
അമ്മ ആദ്യം പൊടിയരി ചോറ് കോരിയിട്ടു.പിന്നെ വിഭവങൾ ഒന്നിനു പുറകെ ഒന്നായി വിളമ്പാൻ തുടങി.ആദ്യം
ഇടിയൻ ചക്ക ,പിന്നെ, ചക്കയെലിശ്ശേരി,ചക്കകുരുമെഴുക്കുപുരട്ടി.. ഇതെല്ലാം വിളമ്പുമ്പോൾ ആശാരിയുടെ മുഖം ഇരുണ്ട് വന്നു
താൻ വഞ്ചിക്കപെട്ടതായി അദ്ദേഹം മനസ്സിലാക്കി.അവസാനം ഇളം ചക്കകൊണ്ടുള്ള അച്ചാറ് ഇലയിലിടുമ്പോഴേക്കും
അയ്യാളുടെ മുഖം ഗൌരവം കൊണ്ട് കല്ലു പോലെയായിരുന്നു..ആശാരിയുടെ അപ്രസന്നമായ മുഖം കണ്ട് അമ്മ ഒരു ചീന
ഭരണിയുടെ അഗാധതയിൽ ഉറയൊഴിക്കാൻ സൂക്ഷിച്ച് വച്ചിരുന്ന മോര് എടുക്കാൻ തന്നെ ഉറച്ചു.
പാകത്തിന് ഉപ്പ് ചേർത്ത് നാരകത്തിന്റെ കൂമ്പിലയും ഞരടിയിട്ട് സംഭാരം തയ്യാറാക്കിയതിന്ന് ശേഷം
ആശാരിക്കൊരു സർപ്രൈസായിക്കോട്ടെ എന്നുവിചാരിച്ച് ചോദിച്ചു: “ആശാരിക്കല്പം മോരെടുക്കട്ടേ?”
ആശാരി ആദ്യം കേൾക്കാത്തപോലെയിരുന്നു.
“അല്പം മോരെടുക്കെട്ടെ?” അമ്മ ചോദ്യം ആവർത്തിച്ചു.
“അതും ചക്ക കൊണ്ടാണെങ്കിൽ അടിയനു വേണ്ട” ആശാരിയുടെ ഉത്തരം എല്ലാവരെയും ചിരിപ്പിച്ചു.
ആശാരിയും ചിരിയിൽ പങ്ക് ചേർന്നു.അങനെ അയ്യാളുടെ പിണക്കം തീർന്നു.
പക്ഷെ എന്റെ മനസ്സ് ഉത്തരം കിട്ടാത്ത ഒരു കടം കഥയുടെ പുറകെ ആയിരുന്നു..
അപ്പോൾ വീടിന്റെ പുറകിലുള്ള ഇടവഴിയിൽ ഒരു കുഴൽ വിളി കേൾക്കുന്നു.
നോക്കുമ്പോൾ, പാടത്തേക്ക് തീറ്റാൻ എഴുന്നള്ളിച്ച് കൊണ്ട് പോകുന്ന ചേന്ദന്റെ പോത്ത് മുക്രയിടുകയാണ്.
വീടിനടുത്തെത്തിയപ്പോൾ അതൊന്ന് മൂത്രമൊഴിച്ചു.പിന്നെ അത് അതിന്റെ പാട്ടിനു പോകുകയും ചെയ്തു.
കുഴലുവിളി..വെള്ളംതളി.. കണ്ട കാഴ്ചകൾ ഒരു ജിഗ്സോ പസിലിലെന്നതു പോലെ ചേരും പടിചേർന്നപ്പോൾ ഞാൻ
ആശാരിയുടെ മുഖത്ത് നോക്കി ആവേശത്തോടെ ഉറക്കെ വിളിച്ചു.
“ പോത്ത്...പോത്ത്..” അടുത്തനിമിഷം ഈർക്കിലിയല്ല ,ഒരു ഈർക്കിലികെട്ടുതന്നെ (ചൂലെന്നും പറയാം‌)കൈയ്യിലെടുത്ത് ഓടി വരുന്ന
മാതാശ്രീയെയാണ് കണ്ടത്.സ്വതവെ കറമ്പനായ കുട്ടനാശ്ശാരി ആനന്ദതുന്ദിലനായി ആഹാരം ചവച്ചു കൊണ്ടിരിക്കുന്ന
ആ‍ സമയത്ത് ഒരു പോത്തിന്റെ മുഖഛായുണ്ടെന്ന സത്യം എന്റെ സിറ്റ്വേഷൻ കൂടുതൽ പരുങലിലാക്കി.അരുമസന്താനമെങ്കിലും
മുതിർന്ന ഒരാളെ മുഖത്ത് നോക്കി പോത്തെന്ന് വിളിക്കുമ്പോൾ ശിക്ഷിക്കാതിരിക്കാൻ രക്ഷിതാക്കൾക്കാവില്ല...
.കാലത്തിന്റെ സ്ക്രിപ്റ്റിൽ എനിക്കുവേണ്ടി ഓങി വച്ചിരുന്ന രണ്ട്
പ്രഹരങൾഞാൻ വിനീതനായി ഏറ്റ് വാങിയതിനു ശേഷമാണ് കുട്ടപ്പനാശ്ശാരിക്ക് ബോധോദയമുണ്ടായതും തെറ്റിധാരണകളൊക്കെ നീങി
കാര്യങളൊക്കെ കലങി തെളിഞ്ഞതും...പക്ഷെ എന്റെ കണ്ണുകൾ അപ്പൊഴേക്കും കലങി ചുവന്നിരുന്നു.
ഉത്തരം തെറ്റിപോയെന്ന അറിവും എന്റെ കണ്ണീരൊഴുക്കിന്റെ അളവു കൂട്ടി...
(തുടരും)

2009, മേയ് 15, വെള്ളിയാഴ്‌ച

സെൽഫ് പോർട്രൈറ്റ്

അക്ഷരകൂട്ടിന്റെ ഉപ്പുതിന്നേറുന്ന
പൈദാഹമോടെ തുടിച്ചബാല്യം..
ആർത്തിയോടെത്രയോ പുസ്തകതാളുകൾ
അന്നാളിലാണു ഞാൻ തിന്നു തീർത്തൂ..
കഥയും കവിതയും കതിരുകൊറിക്കുന്ന
കാട്ടുമൈനകിളി കുഞ്ഞുപോലെ
ബാല്യകൂതൂഹലവാടിയിലന്നൊക്കെ
കൊതിയുമായേറേയലഞ്ഞിരുന്നു
താരിൻ തളിരിളം കൂമ്പുനുണയുന്ന
ചിത്രവർണ്ണപുഴുവെന്നപോലെ
വരികളും അർഥവും അന്തരാർഥങളും
രാവും പകലും കരണ്ടിരുന്നു..
മോഹതഴപ്പുകൾ പൂവിട്ടതീരത്ത്
സ്വപ്നസമാധിയായ് കൌമാരവും
വാക്കിൻ ചിറകുമായ്തുള്ളുന്നതുമ്പിപോൽ
സ്വപ്നസഞ്ചാരിയെൻ യൌവ്വനവും
ഉള്ളിലെ വിങൽ സഹിയാതെയാണുഞാൻ
തൂലികതുമ്പ് മിനുക്കിവച്ചൂ..
മഷിയല്ല മാനത്തെ പൊൻ നിലാവാണു ഞാൻ
തൂലികക്കുള്ളിൽ നിറച്ചുവച്ചൂ..
കരുതാത്ത നേരത്തു കൌമുദിമാ‍യവെ
കണ്ണീരു പകരം ഒഴിച്ചു വച്ചൂ..
കണ്ണീരുമിറ്റിറ്റു തീരുകയാണിനി
ജീവരക്തം തന്നെ പാർന്നു വക്കാം...

2009, മേയ് 13, ബുധനാഴ്‌ച

പുസ്തകശാലാ...

കവിതയുടെ കോലം കെട്ടിയചിന്തകളെ
അക്ഷരവടിവിലാവാഹിച്ച് അണിനിരത്തിയ
ഒരു പുസ്തകത്തിന്റെ വെൺ താളുകൾ
വെറുതെ മറിച്ചു നോക്കിയും .
വിഘടിച്ചു നിൽനിക്കുന്ന വിശ്വാസപ്രമാണങളെ
ഒരു ഉടമ്പടിയിൽ ഉരുക്കിചേർത്തതെന്ന് കണ്ട്
വിഖ്യാതമായൊരു പുസ്തകം തിരിച്ചു വച്ചും..
ഇനിയുമൊരെണ്ണം മനുഷ്യവികാരങളുടെ
മഹാപ്രപഞ്ചം തന്നെയെന്ന് വിസ്മയിച്ചു തലോടിയും.
ഷെൽഫിലെ വിലകൂടിയപുസ്തകങളെ
ചില്ലു ഭരണിയിൽ പലനിറം പാർന്നു മിന്നുന്ന
മധുരമിഠായികളിൽ കൊതിയാർന്നു നിൽക്കുമൊരു
ദരിദ്രബാലനെ പോലെ
അക്ഷരതീറ്റയാലേറിയ അന്തർ ദാഹത്താലും.
സ്വപ്നങൾ തിങി തിളങുന്ന കൺ കളാലു മുഴിഞ്ഞും.
പഴയ തെങ്കിലും ജുബയിലെ കീറാത്ത കീശയിൽ
മുഷിഞ്ഞ മൂന്നു നോട്ടുകൾ ഇഷ്ടപെട്ടൊരു പുസ്തകത്തിന്റെ
വിലയുടെ മൂന്നിലൊന്ന് മാത്രമെന്ന് വിഷാദിച്ചും..
എത്രനേരമായ് സഹൃദയനാമൊരാളീ പുസ്തകശാലയിലലയുന്നു.
ഒടുവിലൊരു കോണിലെ വാതിലിൽ കാവലൊഴിഞ്ഞ നേരത്ത്
വിലയൊടുക്കാതെയൊരു പുസ്തകം കവർന്ന്
പമ്മിപതുങി പുറത്തിറങവെ ,എന്തത്ഭുതം...
നട്ടുച്ച തൃസന്ധ്യയായിരിക്കുന്നു..
രാജരഥ്യ ചൂഴുന്ന മൈതാനം അമ്പലമുറ്റവും....,അവിടെ
കെട്ടും കെടാതെയും എണ്ണമറ്റ ചിരാതുകൾക്കിടയിൽ
എണ്ണ പാർന്നും തിരി തെളിച്ചും നിൽക്കയാണ്
പൂണൂൽ ധാരിയാം പുരോഹിത നൊരാൾ..
ചിരാതുകളിൽ മിന്നി നിൽക്കുന്നതത്രയും മനുഷ്യ ജന്മങളെന്നറിഞ്ഞ്
കട്ടെടുത്ത പുസ്തകം പിന്നിൽ മറച്ച്
എവിടെയെന്റെ മൺചിരാതെന്നു കൂതുഹലമാർന്നു സഹൃദയൻ...
തിരിമങിയ ചിരാതു ചൂണ്ടി ഇതുതന്നെയെന്നായി പുരോഹിതൻ..
ഇത്ര നേരവും തെളിഞ്ഞുകത്തിയ നാളം പെട്ടെന്നു മങുവാനെന്തുകാര്യമെന്നോർക്കെ
ചിരാതിൽ വെളിച്ചമണഞ്ഞു ,ടൌണിലെ പുസ്തകശാലയുടെ
ഏഴാം നിലയുടെ വരാന്തയിൽ അഴികൾപോലുംകാവലില്ലാ
ചില്ലുവാതിലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചൊരാൾ
ഒരു വിഫല ജന്മമായ് താഴെ വീ‍ണു ചിതറി..
അപ്പോഴും നെഞ്ചോടടുക്കിപിടിച്ച പുസ്തകത്തിന്റെ
പേര് നിങൾക്ക് വായിക്കാം”ജൂതന്മാരുടെ ശ്മ്ശാനം”
(ജൂതന്മാരുടെ ശ്മശാനം.വിഖ്യാതമായൊരു ചെറുകഥാസമാഹാരം.
അതിലെ ഒരു കഥാപാത്രത്തിന്റെ ഗതി തന്നെയാണിവിടെ യും)

2009, മേയ് 11, തിങ്കളാഴ്‌ച

പറയാം ഒരു പ്രണയകഥ.

സ്വപ്നങളുടെ ഛന്ദസ്സിൽ.
സ്വരമെഴാത്തൊരീണത്തിൽ
മൌനത്താൽ വിരചിച്ച മഹാകാവ്യം-
- പകർത്തിയെഴുതാനില്ലതിൽനിന്നൊരു
വാക്കു പോലും..
ആഷാഢവാനിലകലെയൊരു കോണിൽ
ആർദ്രമാം മുകിൽ പടർപ്പിലാർത്തു പൂവിട്ടൊരിന്ദ്ര
ധനുസ്സിൻ വർണ്ണ വല്ലി-
തൊട്ടെടുക്കാനില്ലതിൽ നിറങളേതും.
മഴവിൽ പാദം മണ്ണിൽ തൊടുന്നദിക്കിൽ
മാണിക്യകല്ലുതിരഞ്ഞുപോയ മനസ്സിൻ
പാതിയോ മടങി വന്നിട്ടില്ലിന്നേവരെ..!
മരുഭൂവിലെരിവെയിലിൽ ഇളകുമാ
മൃഗതൃഷ്ണതൻ ജലവീചികൾ-
മോഹിക്കുവാനില്ലതിൽ നിന്നൊരിറ്റുജലം
നെഞ്ചിൻ ദാഹമാറ്റുവാൻ...
കുളിരാർന്നൊരാമറുതീരം തേടി പോയ
മനസ്സിൻ മറുപാതിയും മടങിയിട്ടില്ലിതുവരെ..
ക്ഷണികായുസ്സാം പുഷ്പഭംഗികൾ
നാളത്തെ കനിയുടെ
കനികിളിർത്തു തളിരിലകൺ വിടർത്തുമൊരു
പുതുചെടിയുടെ വാഗ്ദാനം മാത്രം.
(വാഗ്ദാനങളെപ്പൊഴും നിറവേറ്റപെടുകയില്ലെന്നതും
ഓർമ്മയിരിക്കട്ടെ...!)
അതോർക്കാതെയീ സൌരഭങളിൽ
അതിരുവിട്ടഭിരമിക്കുന്നവർ വിഢ്ഢികൾ..

2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

അവലംബകഥകൾ-3 (യാത്രയയപ്പ്)സമ്മാനം

പ്രഗൽഭനായ നേത്രരോഗവിദഗ്ദൻ ഡോക്റ്റർ കുരുവിള സുദീർഘസേവനത്തിന്
ശേഷം സർവീസിൽ നിന്ന് വിരമിക്കുന്നു..യാത്രയയപ്പ് സമ്മേളനത്തിൽ
പങ്കെടുക്കാൻ പ്രമുഖരെല്ലാം വേദിയിലും അത്രയൊന്നും പ്രാമുഖ്യമില്ലാത്തവർ സദസ്സിലും
സന്നിഹിതരായി കഴിഞ്ഞു. വേദിയിലിരിക്കുന്നവരിൽ ഡോക്ടർ കുരുവിളയെ കൂടാതെ
ആശുപത്രി സൂപ്രണ്ട് ഡോ: അബ്ദുള്ള ,വിവിധ ഡിപ്പാർട്മെന്റ് തലവൻമാർ ,നഴ്സിംഗ് സൂപ്രണ്ട്
മറിയാമ്മ ,സ്ഥലത്തെ ഒരു രാഷ്ട്രീയമുഖ്യൻ എന്നിവരെല്ലാം ഉൾപ്പെടും.സദസ്സിലിരിക്കുന്നത്
മറ്റുഹോസ്പിറ്റൽ സ്റ്റാഫ് ,നഴ്സിംഗ് വിദ്യാർഥികൾ,രോഗികൾ ,അവർക്കു കൂട്ടിരിക്കാൻ വന്നവർ
എന്നിവരൊക്കെയാണ്.. ഒരു നിശ്ശബ്ദപ്രാർഥനക്ക് ശേഷം ,അധ്യക്ഷപ്ര സംഗത്തോട് കൂടെ
സമ്മേളനം ആരംഭിച്ചു.. തന്റെ സഹപ്രവർത്തകന്റെ അപദാനങളെ വാഴ്ത്തികൊണ്ട് ഡോക്റ്റർ
അബ്ദുള്ള പ്രസംഗം തുടങി വച്ചു.കാഴ്ചയില്ലാത്ത ആയിരകണക്കിന് കണ്ണുകൾ ക്ക് കാഴ്ച
നൽകിയ അദ്ദേഹത്തിന്റെ കൈപുണ്യത്തെ അദ്ദേഹം പ്രകീർത്തിച്ചു(കയ്യബദ്ധം കൊണ്ട്
ആരുടെയെങ്കിലും കാഴ്ച പോയിട്ടുണ്ടെങ്കിൽ തന്നെ അതോർക്കാൻ പറ്റിയ സന്ദർഭമല്ല ഇത്.
ഒരാളുടെ അബദ്ധങൾ മറക്കുകയും അപദാനങൾ സ്മരിക്കപ്പെടുകയും ചെയ്യുന്ന അവസരമാണ്
വിരമിക്കൽ.ജോലിയിൽ നിന്നായാലും ജീവിതത്തിൽ നിന്നായാലും...). ഡോക്ടർ കുരുവിളയുടെ സഹജമായ നർമ്മബോധത്തെ
കുറിച്ച് രണ്ട് വാക്ക് പറയാനും സൂപ്രണ്ട് മറന്നില്ല. പത്ത് മിനിറ്റ് നീണ്ട് നിന്ന
പ്രസംഗം അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് അധ്യക്ഷൻ
അവസാനിപ്പിച്ചു.“ മുൻപേ ഗമീച്ചിടിന ഗോവുതന്റെ ...“ എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ചു തുടർന്ന് വന്നവരുടെ
പ്രസംഗങൾ..പുണ്യാത്മാവ് മുതൽ അന്ധർക്ക് കാഴ്ചനൽകിയവൻ എന്ന അർഥത്തിൽ ജ്യോതിസ്വരൂപൻ
എന്നു വരെയുള്ള വാക്കുകളൊക്കെ തലങുംവിലങും പ്രയോഗിക്കപെട്ടു..
ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ട്ടപെടാറായ തന്റെ കണ്ണുകൾ രക്ഷിച്ചതിന് പ്രത്യുപകാരമായി ആവേദിയിൽ
വച്ച് തന്നെ തന്റെ കണ്ണുകൾ ഡോക്റ്റർ കുരുവിളയുടെ ഡീപ്പാർട്ട് മെന്റിന് ഡെഡിക്കേറ്റ് ചെയ്ത് കൊണ്ട് രാഷ്ട്രീയ
പ്രമുഖൻ എല്ലാവരുടെയും കയ്യടി നേടി..
സമ്മാന ദാനത്തിന്റെ സമയമായി..സാധാരണയായി ഇത്തരം അവസരങളിൽ ഒരു പൊൻ പറയോ നിലവിളക്കോ
ഒക്കെയാണ്സമ്മാനമാ‍യി കൊടുക്കുക.. പക്ഷെ ആശുപത്രി സൂപ്രണ്ട് ഒരു കുസൃതി ചിരി യോടെ അദ്ദേഹത്തിന്
നൽകിയത് അധികം വലിപ്പമില്ലാത്ത ഒരു സമ്മാന പൊതിയാണ് .പ്രശസ്തനായ ഒഫ്താൽമിക് സർജന് അദ്ദേഹത്തിന്റെ
സഹപ്രവർത്തകർ നൽകിയ സമ്മാനം എന്തെന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു.അതുമനസ്സിലാക്കി നന്ദി
പ്രസംഗത്തിന് മുൻപ് തന്നെ ഡോക്റ്റർ കുരുവിള ആ സമ്മാനപൊതി എല്ലാവരെയും സാക്ഷി നിർത്തി അഴിച്ചു. അതിനുള്ളിൽ
മനോഹരമായ ഒരു നേത്രഗോളത്തിന്റെ മോഡലാ‍യിരുന്നു.കുന്നികുരുവിന്റെ കടംങ്കഥയുടെ പാഠഭേദം പോലെ
കാൽ കറുപ്പും മുക്കാൽ വെളുപ്പുമായി,ഒരു സ്റ്റീൽ ഫ്രെയിമിനുള്ളിൽ യഥേഷ്ടം തിരീയുന്ന ഒരുവലിയ ഒറ്റകണ്ണ്.
അതിൽ നിന്ന് നീളുന്ന ഒരു കേബിൾ ,പ്ലഗ് സോക്കറ്റിൽ കുത്തി ,അത് വെറുമൊരു മോഡൽ മാത്രമല്ലെന്നും
അദ്ദേഹത്തിന്റെ രാത്രിവായനക്ക് ഉപകരിക്കുന്ന ഒരു ടേബിൾ ലാമ്പ് കൂടിയാണെന്നുള്ളസത്യം ഡോക്ടർ അബ്ദുള്ള
അവിടെ കൂടിയിരിക്കുന്നവർക്കെല്ലാം വെളിപ്പെടുത്തി കൊടുത്തു..ഒരു കണ്ണ് ഡോക്ടർക്ക് യോജിച്ച സമ്മാനം തന്നെ.!!
ഡോക്റ്റർ കുരുവിളയുടെ മറുപടി പ്രസംഗത്തിന്റെ സമയമായി.ആദ്യമായി തനിക്ക് ഗംഭീരമായ യാത്രയപ്പ് നൽകാൻ മുൻ കൈ
എടുത്ത ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു. പിന്നെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് തന്റെ
സർവീസ് അനുഭവങൾ എല്ലാവരുമായി പങ്കുവച്ചു..അതിന് ശേഷം തനിക്കു കിട്ടിയ സമ്മാനത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊ
ണ്ട് അദ്ദേഹം സംസാരിച്ചു തുടങി...
“”സത്യത്തിൽ ഒരുവ്യക്തിയുടെ താല്പര്യം മനസ്സിലാക്കി ഔചിത്യത്തോടെ സമ്മാനം കൊടുക്കുകയെന്നത് ഒരു കലതന്നെയാണ്..
സമ്മാനത്തിന്റെ വിലയല്ല അതിന്റെ മൂല്യം നിശ്ചയിക്കുന്നത്..ഉദ്ദാഹരണത്തിന് എനിക്ക് ആദ്യമായി ഒരു സമ്മാനം കിട്ടുന്നത്
സ്കൂളിൽ പഠിക്കുന്ന കാലത്താണ്.സയൻസ് ടാലന്റ് സെർച്ച് ടെസ്റ്റിൽ ഒന്നാമതായി പാസായ എനിക്ക് സ്കൂളിലെ സയൻസ്
ക്ലബ് സമ്മാനമായി തന്നത് യാക്കോവ് പെരൽ മാന്റെ “ഭൌതികകൌതുകം എന്ന പുസ്തകമാണ്” അന്ന് കേവലം അമ്പതോ
അറുപതോ രൂപയാണ് അതിന്റെ വില.അന്നെനിക്ക് അനുഭവപെട്ടസന്തോഷം പറഞ്ഞറിയിക്കാനാവത്തതാണ്.അക്കാഡമിക്
ജീവിതത്തിലും അല്ലാതെയും പിന്നെയും സ്വർണ്ണമെഡലുകളുൾപ്പെടെ ഒരു പാട് വിലപിടിച്ച സമ്മാനങൾ കിട്ടിയിട്ടുണ്ട്. പക്ഷെ
അന്നുകിട്ടിയ സമ്മാനത്തിന്റെ മൂല്യം എനിക്ക് ഒന്നിനും അനുഭവപെട്ടിട്ടില്ല .. ഇന്നീ സമ്മാനം കിട്ടുന്നതുവരെ...ഒരു ഒഫ്താൽമിക്
സർജനു നൽകാവുന്ന
ഏറ്റവും ഉചിതമായസമ്മാനം തന്നേയാണ് നിങൾ എനിക്ക് നൽകിയിരിക്കുന്നത്..ഭാവിയിൽ എന്റെ പ്രൈവറ്റ് കൺസൾട്ടേഷൻ റൂമിലെ
മേശപുറത്ത് ഇതൊരലങ്കാരമായിരിക്കും..രാത്രിയിൽ എനിക്ക് വെളിച്ചവും..പിന്നെ അതുമാത്രമല്ല ഈയവസരത്തിൽ എന്റെ
സന്തോഷത്തിന് നിദാനം ..” ആ വാചകം ഡോക്ടർ കുരുവിള പൂർത്തിയാക്കിയത് അടുത്തിരിക്കുന്ന ഗൈനക്കോളജിസ്റ്റ്
ഡോക്ടർ പൈലിയെ നോക്കികൊണ്ടാണ്.. അതുകേട്ട് ആദ്യം ചിരിച്ചതും ഡോക്റ്റർ പൈലി തന്നെ .അല്പസമയം കഴിഞ്ഞപ്പോൾ
നഴ്സിംഗ് സൂപ്രണ്ട് മറിയാമ്മസിസ്റ്റർ ആചിരി ഏറ്റെടുത്തു ..പതുക്കെ പതുക്കെ ആചിരിയുടെ അലയൊലികൾ വേദിയിലാകെ
പടർന്നു....സുഹൃത്തുക്കളെ ...അദ്ദേഹം പറഞ്ഞത് വലിയതമാശയൊന്നുമല്ല.. നിഷ്കളങ്കത ഭാവിച്ചുകൊണ്ട് നിരുപദ്രവമായ
ഏതാനും വാക്കുകൾ..
” ഒരു ഗൈനക്കോളജിസ്റ്റ് ആവാഞ്ഞത് എന്റെ ഭാഗ്യം.”

2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

അവലംബ കഥകൾ-2(ഒരു കിഡ്നി )മോഷണം

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കട്ടിളപടിവാതിലിൽ ഏതാനും നാളുകൾ
അങോട്ടോ ഇങോട്ടോ എന്ന് സംശയിച്ച് നിന്നതിന് ശേഷമാണ് ശ്രീ തോമസ് ഇഹ
ത്തിലേക്ക് വലതു കാ‍ൽ വച്ചിറങിയത്. ഭൂജാതനായ ഉടനെ മൂക്കിലും വായിലും ട്യൂബും
നേർത്ത ഒരു ശ്വാസവുമായി‘ഐസ്’മുറിയിൽ മൂന്ന് നാൾ മരണത്തോട് മല്ലടിച്ച് കിടന്ന
സീമന്തപുത്രന്റെ കാര്യമോർക്കുമ്പോൾ മേരിചേട്ടത്തിക്ക് ഇപ്പോഴും കണ്ണുകൾ നിറയും..
മണ്ണിലേക്ക് വന്ന ഉടനെ തിരിച്ച് പറക്കാൻ തുടങിയ ആകുഞ്ഞ് മാ‍ലാഖയെ സാക്ഷാൽ
ഔസേപ്പ് പുണ്ണ്യാളൻ സ്വർഗ്ഗത്തിലിരുന്ന് താഴോട്ട് തള്ളുകയും ,ഭൂമിയിൽ നിന്ന് ന്യൂട്ടൺ
ഡോക്ടർ ഒപ്പം തന്നെ താഴോട്ട് വലിക്കുകയും...... ,
അങനെ രണ്ട് പേരുടെയും കൂട്ടായ ശ്രമഫലമായാണ്
കുഞ്ഞ് തോമാ വളർന്ന് ഇന്ന് ഇവിടെയീ മണ്ണിൽ ഒത്ത ഒരു മനുഷ്യനായിരിക്കുന്നത്.
ജീവിക്കണൊ വേണ്ടയോ എന്ന് ജനന സമയത്ത് തന്നെയുണ്ടാ‍യ
സംശയം കൊണ്ടോ എന്തോ തോമസ് എനിക്ക് ഓർമ്മവച്ചകാലം മുതൽ
തന്നെ ഒരു ടിപ്പിക്കൽ സംശയരോഗിയാണ്.ആവശ്യമുള്ളതിനും ഇല്ലാത്തതിനും സദാ ആശങ്കപെട്ടുകൊണ്ടിരി
ക്കുന്ന ഒരു പ്രകൃതം.. കുട്ടിക്കാലത്ത് മാനം നോക്കിവിഷാദിച്ചിരിക്കുന്ന എന്റെ ബാല്യകാലസുഹൃത്തിനെ ഞാൻ
ഓർക്കുന്നു..തൂണും താങുമില്ലാതെ നീലനിറമുള്ള കട്ടിച്ചില്ല് കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാനത്തിന്റെ മേൽക്കൂര
മാലോകരെല്ലാമുറങുന്നസമയത്ത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമോഎന്നതായിരുന്നു അവന്റെ ദു:ഖനിദാനം...
....ആ തോമാസു കുട്ടിയാണ് ഇപ്പോൾ അപ്പെൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞ് ടൌണിലെ
ഹോസ്പിറ്റലിൽ കിടക്കുന്നത്..ഒരു പക്ഷെ മരുന്നുകൊണ്ട് മാറുമായിരുന്ന അസുഖം ഒരു ഓപ്പറേഷനിലേക്ക്
എത്തിച്ചതും തോമസുകുട്ടിയുടെ സംശയപ്രകൃതം തന്നെ.
വയറിനു താഴെ വലത്ത് വശത്ത് വയറുവേദനയുമായിട്ടാണ് തോമാസ് ജനറൽ പ്രാക്ടീഷണറായ
ഡോക്ടർ ഭാസ്കരനെ കാണാൻ പോയത്.വിശദമായ പരിശോധനക്ക് ശേഷം അപ്പെൻഡിസൈറ്റിസ്
രോഗനിർണ്ണയം നടത്തിയ അദ്ദേഹം വേണ്ട മരുന്നുകളും എഴുതി. പക്ഷെ ഡോക്ടറെ കണ്ട് പുറത്തിറങിയപ്പോൾ
സന്തതസഹചാരിയായ സംശയം പുറകെ കൂടി...ചെറിയ ഒരു വേദനക്ക് എന്തിനാണിത്രമരുന്നുകൾ?! ...സംശയം തീർക്കാൻ ചെന്നതോ
മരുന്നുഷോപ്പിൽ മെഡിസിൻ എടുത്തു കൊടുക്കാൻ നിൽക്കുന്ന സൈമണിന്റെ അടുത്ത്..
കട്ടികണ്ണടയിലൂടെ പ്രിസ്ക്രിപ്ഷൻ അവലോകനം ചെയ്തതിനു ശേഷം സൈമൺ
പറഞ്ഞു..”ഇതൊക്കെ ഡോസ് കൂടിയ മരുന്നുകളാണു ചങാതി...ആ ഡോക്ടർ അല്ലെങ്കിലും
അങിനയാ...ഉറുമ്പ് പൊടി ഇടേണ്ടിടത്ത് ആറ്റം ബോംബ് കൊണ്ടിടും..” മതി...അത്രമതി..തോമസ് കുട്ടി ക്ലീൻ ബൌൾഡ്!!
അവസാനം സൈമൺ ഷെൽഫിൽ നിന്നും എടുത്ത് കൊടുത്ത ,എക്സ്പൈറി ഡേറ്റ് കഴിയാറായ ഏതോ വേദനസംഹാ‍രിയു
മായി മടങിയ തോമസ് അന്നു രാത്രി വയറുവേദന കൂടി ടൌണിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു..
അങനെ പിറ്റെ ദിവസം തന്നെ ഡോക്റ്റർ ഭാസ്കരൻ ഒരു സൂചി കൊണ്ട് എടുക്കുമായിരുന്നത് പ്രശസ്തസർജൻ
ഡോക്ടർ ഷേണായി ഒരു തൂമ്പാ കൊണ്ടെടുക്കാൻ തയ്യാറായി...

തിയ്യറ്ററിലേക്ക് കയറുന്നതിന് മുമ്പ് തോമസ് തിയ്യറ്ററിലെ സിസ്റ്റർമാരോട് ,ഡോക്ടർ ഷേണായിയെങാൻ
തന്റെ വയറ്റിൽ ഓപ്പറേഷനു ശേഷം കത്തി-കത്രികകൾ മറന്നിടുന്നുണ്ടോയെന്ന് സൂക്ഷിക്കണമെന്ന് ശട്ടം
കെട്ടുന്നത് ഞാൻ കേട്ടു..തോമസിനെ പോലൊരാൾക്ക് അങനെ ആശങ്കപ്പെടാൻ എത്രകാര്യങൾ കിടക്കുന്നു.!!
സർജറിക്ക് ശേഷം സുഖമായി ഉറങികിടക്കുന്നസുഹൃത്തിനെ കണ്ടതുശേഷമാണ് ഞാൻ ഇന്നലെ മടങിയത്.
ഇന്നലെ ദിവസം മുഴുവൻ കക്ഷി നല്ല ഉറക്കമായിരുന്നു.. ഇന്ന് രാവിലെ ഉറക്കമുണർന്നതും
പ്രശ്നങൾ ആരംഭിച്ചു..ഞാൻ അവിടെ ചെല്ലുമ്പോൾ വലിയ ഒരു പുകിലു നടക്കുകയാണ്..

ഓപ്പറേഷന്റെ സമയത്ത്
തന്റെ കിഡ്നി അടിച്ചു മാറ്റിയെന്നാണ് തോമാസിന്റെ ബലമായ
സംശയം.അതും പറഞ്ഞ് കക്ഷി വലിയ ബഹളം വക്കുകയാണ്.
അവസാനം തിയ്യറ്ററിലുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരികൂടിയായ
സിസ്റ്ററെ ഞാൻ വിളിച്ചുകൊണ്ടുവന്നു.“ഓപ്പറേഷന്റെ സമയത്ത്
കിഡ്നി വേഗം എടുത്തു മാറ്റാൻപറഞ്ഞ് സിസ്റ്ററെ ഡോക്ടർചീത്ത
പറഞ്ഞത് താൻ കേട്ടന്ന്സുഹൃത്ത് പറഞ്ഞു.സിസ്റ്റർ ഒരുനിമിഷം പകച്ചു.പിന്നെ
ചിരിച്ചു :
.”ശരി യാണ് . പക്ഷെ ഡോക്റ്റർ പറഞ്ഞത് രക്തം തുടച്ച
തുണിയെല്ലാം വച്ചിരുന്ന“ കിഡ്നി ട്രേ”എടുത്തുമാറ്റാനാണ്.കിഡ്നിയല്ല.അതും പറഞ്ഞ്
സിസ്റ്റർ അവിടെ സ്റ്റൂളിൽ വച്ചിരുന്ന വലിയ പയർമണിയുടെ ഷേപ്പുള്ള ഒരു ട്രേ എടുത്തു
കാണിച്ചുതന്നു. “ഇതാണ് കിഡ്നി ട്രേ(kidney tray ) ,തിയ്യറ്ററിലും വാർഡിലുമൊക്കെ ഇതുപയോഗിക്കുന്നു..”
(അവലംബം: A real incident)

2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

അവലംബ കഥകൾ-1( വിചിത്രമായ) ഒരു പരീക്ഷണം

ഇതൊരു കഥയല്ല....
അല്പം മുൻപ് വഴിയെ പോരുമ്പോൾ വിജനമായ
ഒരു പറമ്പിൽ,പുല്പടർപ്പുകൾക്കിടയിൽ ഒരാൾ തുമ്പിയെ പിടിക്കാനെന്ന
തു പോലെ പതുങി നീങുന്നു.കയ്യിൽ ചായയരിപ്പപോല ത്തെ ഒരു നെറ്റ് ഉണ്ട്.
അതുംവീശിയാണ് നടപ്പ്. എന്തോ നെറ്റിൽ തടഞ്ഞെന്നു തോന്നുന്നു.അതും കൊണ്ട് അയ്യാൾ
അടുത്ത് കാണുന്ന ആ‍ മഞ്ഞകെട്ടിടത്തിലേക്ക് ഇപ്പോൾ തന്നെ കയറി പോയിട്ടെയുള്ളൂ.
സ്വാഭാവികമായും എന്റെ ജിജ്ഞാസ ഉണർന്നു കഴിഞ്ഞു.
ഞാൻ നേരത്തെ പറഞ്ഞല്ലൊ ഇതൊരു കഥയല്ല. ഒരു ലൈവ് റണ്ണിംഗ് കമന്ററി എന്നു
വേണമെങ്കിൽ പറയാം .. ഞാൻ എന്തായാലും അയ്യാളെ ഫോളോ ചെയ്യുവാൻ പോകുകയാണ്.

വെയ്സ്റ്റ് ചെയ്യുവാൻ ധാരാളം സമയമുള്ളകൂട്ടത്തിലാണെങ്കിൽ... യു കാൻ ഓൾസോ ഫോളൊ മി..
പിന്നെ വെറുതെ സമയം കളഞ്ഞെന്ന് ഒടുവിൽ പാശ്ചാത്തപിക്കാനിടവരരുത്..കാരണം ഈ കമന്ററി
എങനേയാണ് പുരോഗമിക്കുകയെന്ന് നിങളെ പോലെ തന്നെ എനിക്കും യാതൊരു ധാരണയുമില്ല.വേറൊരു
നൈതിക പ്രശ്നമുള്ളത് ഒരാളുടെ ചെയ്തികൾ രഹസ്യമായാണ് നമ്മൾ നിരീക്ഷിക്കാൻ പോകുന്നത്.
അതൊരു മര്യാദയല്ല. പ്രത്യേകിച്ചും നിരീക്ഷിക്കപെടുന്ന ആൾ എന്തെങ്കിലും മര്യാദകേടാണ് കാണിക്കുന്നതെങ്കിൽ..
അതുകൊണ്ട് അത്തരം സൂചന എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഈ കമന്ററി അപ്പോൾ തന്നെ യാതൊരു
മുന്നറിയിപ്പും കൂടാ‍തെ നിർത്തുന്നതായിരിക്കും.
ഇപ്പോൾ നമ്മൾ മഞ്ഞ കെട്ടിടത്തിന്റെ പുറകു വശത്താണ് നിൽക്കുന്നത് .തുറന്ന് കിടക്കുന്ന ജനലിലൂടെ അകത്തെ
കാഴ്ചകൾ വ്യക്തമായി കാണാം..നേരത്തെ കണ്ട കക്ഷി...അദ്ദേഹത്തിന്റെ പേരറിയില്ല..പേരറിയാത്ത്തിനെയൊക്കെ
പ്രാചീന കാലം മുതൽ “എക്സ് “ എന്നാണല്ലൊ വിളിക്കാറ്. അതു കൊണ്ട് കീഴ് വഴക്കം തെറ്റിക്കേണ്ട...മിസ്റ്റർ ‘എക്സ്’ ഒരു
ടേബിളിനോട് ചേർത്തിട്ട കസാരയിൽ ഇരിക്കുകയാണ്. മിസ്റ്റർ എക്സ് ഒരു വെളുത്ത കോട്ട് ധരിച്ചിട്ടുണ്ട്.ഒരു സോഡാഗ്ലാസ്
കണ്ണടയും മുഖത്തണിഞ്ഞിട്ടുണ്ട്.ആ ൾ ഒരു ശാസ്ത്ര വിദ്യാർഥിയോ ഒരു ശാസ്ത്രജ്ഞൻ തന്നെയോ എന്ന് അനുമാനി
ക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു..എന്തായാലും ഇദ്ദേഹം ഒരു പരീക്ഷണത്തിനുള്ള പുറപ്പാ‍ടാ‍ണ്.മേശപുറത്ത് തുറന്നുവച്ചിരിക്കുന്ന
നോട്ട് പുസ്തകത്തിൽ എഴുതിയിരിക്കുന്നതു നമുക്ക് കാണാം . പരീക്ഷണം. നിരീക്ഷണം . നിഗമനം.
ഇപ്പോൾ അയ്യാൾ കോട്ടിന്റെ പോക്കറ്റിൽ നിന്ന് പച്ചനിറമുള്ള ഒരു ചെറിയ ജീവിയെ പുറത്തെടുത്തിരിക്കുന്നു.
അതെ,അതൊരു പുൽച്ചാടി തന്നെയാണ്.അപ്പോൾ പുല്പടർപ്പിൽ നേരത്തെ മിസ്റ്റർ എക്സ് വേട്ടയാടി നടന്നത് ഇതിന്
വേണ്ടിയായിരുന്നു..!!അയാൾ മേശപുറത്ത് ചോക്ക് കൊണ്ട് ഒരു പോയന്റ് മാർക്ക് ചെയ്ത് പുൽച്ചാടിയെ അതിൽ വെച്ചു
പിന്നെ മേശപുറത്ത് ആഞ്ഞടിച്ചു..“ഠേ”.പുൽച്ചാടി പ്രാണനും കൊണ്ട് ഒരു ചാട്ടം.! അത് വന്ന് വീണ പോയിന്റ് അയാൾ മാർക്ക്
ചെയ്തു.പിന്നെ ഒരു മെഷറിംഗ് ടേപ്പ് കൊണ്ട് പുൽച്ചാടി ചാടിയ ദൂരമളന്നു.അത് നിരീക്ഷണത്തിന്റ് കോളത്തിൽ എഴുതി വച്ചു. ഒരു മീറ്റർ!
വളരെ രസകരമായ പരീക്ഷണം തന്നെ. അല്പം കൂടി അടുത്ത് നിന്ന് കാണാമെന്നു തോന്നു.കക്ഷി നമ്മളെ ശ്രദ്ധിക്കാൻ വഴിയില്ല.
അർജുനന്റെ കാര്യം പറഞ്ഞതു പോലെ ‘മിസ്റ്റർ എക്സ്’ആ പുൽ ച്ചാടിയെ മാത്രമെ കാണുന്നുള്ളൂ.ചുറ്റും നടക്കുന്ന കാര്യങളെകുറിച്ച് ബോധവാനെയല്ല.!
മിസ്റ്റർ എക്സ് ഇപ്പോൾ ഒരു ഡിസക്ഷൻ ബോക്സ് തുറന്ന് ഒരു ഫോർസെപ്സ് പുറത്തെടുത്ത് കഴിഞ്ഞു. ഓ ഗോഡ്! കക്ഷി എന്തിനുള്ള പുറപ്പാടാണ്?
നോക്കുമ്പോൾ,സുഹൃത്തുക്കളെ അയാൾ പുൽച്ചാടിയുടെ കാലുകളിലൊന്ന് വളരെ ശാസ്ത്രീയമായി തന്നെ ആ
കൊടിലുകൊണ്ട് പിഴുതെടുക്കുകയാണ്.ശാസ്ത്രജ്ഞനാണെങ്കിലും എന്തൊരു ക്രൂരത..!!
സോഡാഗ്ലാസിനുപുറകിലുള്ള ക്രൌര്യം നിറഞ്ഞ ആ കണ്ണുകൾ വ്യക്തമായി കാണാം..ആ കട്ടി മീശയും .
ചെയ്യുന്നത് പരീക്ഷണമാണെങ്കിലും ഫിസിക്കൽ അപ്പിയറൻസ് വച്ച്
“മിസ്റ്റർ എക്സ്” ഒരു രാഷ്ട്രീയകാരനാകുവാനുള്ളസാധ്യതയും തള്ളി കളയാൻ കഴിയീല്ലെന്ന് ഈ
അവസരത്തിൽ നമുക്കൊന്ന് മാറിചിന്തിക്കാവുന്നതാണ്..കാരണം ധാരാളം പരീക്ഷണനിരീക്ഷണങൾ നടക്കുന്ന ഒരു മേഖലയാണല്ലൊ
ഇന്ന് രാഷ്ട്രീയം..
എന്തായാലും ഒരു കാൽ നീക്കിയ പുൽച്ചാടിയെ ആദ്യത്തെ പോയന്റിൽ വച്ച് മിസ്റ്റർ എക്സ് പരീക്ഷണം ആവർത്തിക്കുകയാണ്.
ഇപ്പോഴാണ് പുൽച്ചാടിയുടെ ചീരവിത്ത് പോലെയുള്ള കൊച്ച് കണ്ണുകൾ ഞാൻ ശ്രദ്ധിക്കുന്നത്.അതിൽ ഒരു വലിയജനതതിയുടെ മുഴുവൻ
ദൈന്യം ഞാൻ കാണുകയാണ്.
“ ഠേ” ഇത്തവണപുൽച്ചാടി ചാടിയദൂരം എഴുപത്തഞ്ച് സെന്റിമീറ്റർ..! അതും പുസ്തകത്തിൽ രേഖപെടുത്തപെട്ടു കഴിഞ്ഞു.
രണ്ടാമത്തെ കാലിന്റെ ഊഴമായി.പാവം പുൽച്ചാടി! നേർത്ത ഒരു പിടച്ചിൽ മാത്രമാണ് അതിന്റെ പ്രതീഷേധം.!
“ഠോ” ഇത്തവണ ശബ്ദത്തിനൊരു മുഴക്കം കൂടുതലുണ്ട്. ആൾ ആവേശത്തിലാണെന്നു തോന്നുന്നു.പുൽച്ചാടി ചാടിയദൂരം
അൻപത് സെന്റിമീറ്റർ!
അല്പസമയത്തിനുള്ളിൽ പുൽച്ചാടി ഒറ്റക്കാലനായി കഴിഞ്ഞു. പരീക്ഷണം അതിന്റെ അവസാ‍ന ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇതുവരേയുള്ളറീഡിംഗ്സ് എല്ലാംസിസ്റ്റമാറ്റിക്കായി തന്നെ രേഖപെടുത്തിയിരിക്കുന്നു.“ഠോ” അഞ്ചാമത്തെ തവണയും ആ
ശബ്ദമുയർന്നു.ഒറ്റക്കാലും വച്ച് പുൽച്ചാടി നിന്നിടത്ത് നിന്ന് ഒന്ന് നിരങുക മാത്രമെ ചെയ്തുള്ളൂ.ആ ദൂരം മിസ്റ്റർ എക്സ് അളന്നത്
ഒരുസ്കെയിൽ ഉപയോഗിച്ചാണ്. ഒരു സെന്റിമീറ്റർ .അതാ‍യത്, ഒരു മീറ്ററിൽ നിന്ന് ഒരു സെന്റിമീറ്ററായി കുറഞ്ഞിരിക്കുന്നു അതിന്റെകായികശക്തി!!
അങനെ ഒടുക്കത്തെ കാലും നീക്കപെട്ടു .അവസാനമായി ഒരു ഠോ കൂടി. ഇത്തവണ നിന്നനില്പിൽ ചാടിയത്
മിസ്റ്റർ എക്സ് ആണ് .പുൽച്ചാടി ഒന്ന് ചിറകനക്കുക കൂടി ചെയ്തില്ല..ഒരു ചാട്ടം കൊണ്ടുള്ള ആഹ്ലാദ പ്രകടനം മതിയാകാതെ
മിസ്റ്റർ എക്സ് ഇപ്പോൾ വട്ടംചുറ്റുകയാണ് .ഇടക്ക് യുറെക്കാ.. യൂറെക്കാ എന്ന് പുലമ്പുന്നുമുണ്ട്.. അതെ കക്ഷി എന്തൊവലിയ
ഒരു കണ്ട് പിടുത്തം നടത്തിയിരിക്കുന്നു.ഏതാനും നിമിഷങൾ നീണ്ട് നിന്ന ആഹ്ലാദപ്രകടനത്തിനൊടുവിൽ അദ്ദേഹം
നോട്ട് പുസ്തകത്തിൽ വലിയവടിവൊത്ത അക്ഷരങളിൽ തന്റെ നിഗമനം എഴുതുകയാണ്.
“ആറു കാലുകളും നഷ്ടപെട്ടാൽ പിന്നെ പുൽച്ചാടിക്ക് ചെവികേൾക്കുകയില്ല!!“
(അവലംബം: കെമിസ്ട്രി അധ്യാപകൻ ശ്രീ ആന്റണി മാഷ്)

2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

ജലച്ചായം

അരുണിമാ,കാലദേശങൾക്കപ്പുറത്തുനിന്നും നീ
അയച്ച ചിത്രം ഇന്നലെ ഭദ്രമായി എന്റെ കയ്യിൽ കിട്ടിയിരിക്കുന്നു..
നിറം നേർത്തൊരോർമ്മപോലെ ഊതവർണ്ണം പകർന്നു നീ
സൃഷ്ടിച്ചത് നമ്മുടെ പഴയതറവാട്ട് വീടിന്റെ
മാറാല കെട്ടിയ മുഖപ്പുകളും കമലദളം കൊത്തിയ തൂണുകളുമാണെന്ന്
ഞാൻ എത്രയെളുപ്പം തിരിച്ചറിഞ്ഞു...
തിരുവാതിരമഴയിൽ നനഞ്ഞമണ്ണിൽ കൊഴിഞ്ഞ് കിടക്കുന്ന
മനോരഞ്ജിതത്തിന്റെ പച്ചനിറമുള്ള ദലങളും.
തിരിമുറിയാ കുളിരിൽ പുറംവേലിയിൽ ഞെട്ടിവിടർന്ന
വെളുത്ത ഗന്ധരാജൻ പൂക്കളും
ആമ്രപർണിയുടെ തണലിലിരുന്ന്
ആംഗലേയ കവിതകൾ വായിച്ചിരുന്ന വിഷാദ രോഗിയായ വലിയമ്മാവനും
അദ്ദേഹത്തിന്റെ കാൽക്കൽ കരത്താമരകൾ പോലെ ഉലഞ്ഞ് കിടക്കുന്ന
മൺസൂൺ ലില്ലികളും..
എല്ലാം ...എല്ലാം... അമൂർത്തരൂപങളായി നീ പകർത്തിവച്ചിരിക്കുന്നു.!
ഡിസംബറിൽ നമ്മുടെ തൊടിയിൽ വിരുന്ന് വരാറുള്ള
നീണ്ട വാലുള്ള നാകമോഹൻ പക്ഷിയേയും
പകൽ വെളിച്ചത്തിലും പിരിയാൻ കൂട്ടാക്കാത്ത നിലാവുപോലെ
പൂത്ത് നിൽക്കുന്നകണികൊന്നയേയും
കൂവളതൈകൾ കാവൽ നിൽക്കുന്ന തെക്കേപുറത്തെ അസ്ഥിമാടത്തേയും..
ഒന്നും ....ഒന്നും....നീ വിട്ടുകളഞ്ഞിട്ടില്ല..!
പക്ഷെ വീടിന്റെപുറം പറമ്പിൽ സദാപൂത്ത് നിന്നിരുന്നപുല്ലാനികാടുകൾക്ക് പകരം
അസ്തമയം മുഖം നോക്കുന്ന ഒരു ആഴിപരപ്പാണല്ലോ നീ വരച്ച് വച്ചിരിക്കുന്നത്!
മേഘശാഖിയിൽ ഒരു തുടുവർണ്ണകനിപോലെ തൂങിനിൽക്കുന്നത് ഉദയസൂര്യനുമാകമല്ലോ അല്ലേ?
അല്ലെങ്കിലും ഉദയാസ്തമയങളുടെ ഉണ്മ തേടുന്നതെത്ര വ്യർഥം!
-ജനനമരണങളുടെ പൊരുളു തിരയുന്നതുപോലെ....
അവിടുത്തെ കാഴ്ചകൾ കൌതുകമാർന്നു കാണുന്ന കുട്ടികൾ നമ്മൾതന്നെയല്ലെ?കൂടെയുള്ളതച് ഛനും?
ഇവിടെ സൂര്യനിപ്പൊഴും ശോണകിശോരരൂപൻ, അവിടെയിപ്പോൾ രാവ് കൌമാരം കടന്നിരിക്കും.
അത്താഴം കഴിഞ്ഞമ്മ വടക്കിനിയിൽ നിലാവെളിച്ചത്തിൽ പാത്രങൾ കഴുകയായിരിക്കും.
മട്ടുപ്പാവിൽ മറന്നിട്ട കൊണ്ടാട്ടങൾ വട്ടിയിൽ വാരിനിറക്കുകയായിരിക്കും വലിയമ്മ
കവിതകൾ വായിച്ച് കണ്ണ്കഴച്ചവലിയമ്മാവൻ പഴയമർഫി റേഡിയോവിന്റെ നോബ് തിരിച്ച്
വിവിധ് ഭാരതിയിലെ ഗീത് മാല കാതോർക്കുകയാവും...
അരുണിമാ...
ഏതും...ഏതും......പഴയതുപോലെ ,പക്ഷെ ജീവിതത്തിന്റെ ജലച്ചായചിത്രത്തിൽ
ഇല്ലാത്തതു നീ മാത്രം...
എന്റെ നിറകണ്ണിലീ നിറങളെല്ലാം ഒന്നുചേർന്നലിയുമ്പോൾ
മൃതിയുടെ വെൺശൂന്യത..

2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

മടക്കയാത്ര.

ഒരു ആദിവാസിഗൃഹം(ആറേകാപ്പ്)
കാട്ടു മരത്തണലിലെ മെഡിക്കൽ ക്യാമ്പിൽ നിന്ന്...
മലമുകളിലെ മഴയൊരുക്കം...
“വനത്തിൽ ഒരു ഹിമസായാഹ്നം”
(I have promise to keep
And miles to go before I sleep
And miles to go before I sleep)
സാന്ധ്യവെളിച്ചത്തിൽ കാനനസൌന്ദര്യം കൂടുതൽ മിഴിവുറ്റതാകുന്നു...
പിന്നെയത് ഇരുണ്ട് മഹാന്ധകാരത്തിന്റെ ഭാഗമാകുന്നു..
സ്റ്റീരിയോവിൽ നിന്ന് കാലത്ത് കേട്ട് ഗാനത്തിന്റെ ബാക്കി
“ പ്രകാശലാളിതതുഷാരബിന്ദുവിൽ ..പ്രപഞ്ചം പ്രതിഫലിച്ചൂ...
എന്നിലുറങുന്ന ഞാനെന്നപൊരുളിനെ പുറമെതിരയുന്നു ഞാൻ..
വെറുതെ, പുറമെ തിരയുന്നു ഞാൻ...”
ശുഭം
THE END

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മലയിറങി,ഒരു മരതകപൊയ്കയുടെ തീരത്ത്.... (വനസ്ഥലിയിലേക്ക്..5)

മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ തലേദിവസത്തെ ക്യാമ്പ് അംഗങൾ എല്ലാവരും
ഞങളെ കാത്തു നിൽക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസർ ശ്രീ അനിൽ കുമാറും
ഞങളുടെ കൂടെ വരാൻ തയ്യാറായി നില്പുണ്ട്.മഞ്ഞസാരിയിൽ കൂടുതൽ മനോഹരിയായി
ഉത്സാഹത്തോടെ ഗിരിജയുമുണ്ട്. ഗിരിജയെ ഡോക്ടർ ചോദ്യഭാവത്തിൽ നോക്കി(വരണ്ടാന്ന്
പറഞ്ഞിട്ടും വന്നൂല്ലേ?) ക്ഷമാപണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയായിരുന്നു ഗിരിജ
യുടെ മറുപടി(സർ, ഈ മലമ്പ്രദേശത്ത് ജനിച്ച് വളർന്നവളാണ് ഞാൻ.വളർന്നു കഴിഞ്ഞപ്പോൾ
കാടും മലയും കയറിയിറങുന്നത് തൊഴിലിന്റെ തന്നെ ഭാഗമായി.ചെറിയ ആരോഗ്യ പ്രശ്നങളൊന്നും
സാരമില്ല സാർ).
തേയില കുന്നുകൾക്കിടയിലൂടെ എല്ലാവരുമൊന്നിച്ച് ഒരു ഷോർട്ട് ട്രിപ്പ്.സമയം പതിനൊന്നു
മണി കഴിഞ്ഞെങ്കിലും വെയിലിനു കുളിര്. നേർത്ത മഞ്ഞിൻ പടലത്തിലൂടെ കാണുന്ന സൂര്യന്റെ ചുവപ്പ്
രാശി വിട്ട് മാറിയിട്ടില്ല.മലമുകളിലെ സൂര്യൻ വളരെ സൌമ്യനാണ്
“വിശ്വ മഹാ ക്ഷേത്രസന്നിധിയിൽ ..വിഭാത ചന്ദനതളികയുമായ് നിൽക്കും
വസുന്ധരേ ...വസുന്ധരേ.. “ വിഷ്ണുവിന്റെ സ്റ്റീരിയോവിൽ നിന്ന് ആർദ്രമായ ഒരു ഗാനം.സുന്ദരമായ ചുറ്റു
പാടുകളോട് സംവദിക്കുന്ന ഒരു കാല്പനികഹൃദയമുണ്ടെന്നു തോന്നുന്നു അതിന്..
ആഗാനത്തിന്റെ പല്ലവി തീരും മുൻപെ ഞങൾ നിർദ്ദിഷ്ടസ്ഥലത്തെത്തി.മനോഹരമെങ്കിലും വിജന വിശാലമായ
ആസ്ഥലം എല്ലാവരെയും ഒന്ന് ഭയപ്പെടുത്തുന്നുണ്ട്.ചുറ്റും തേയിലതോട്ടങളുടെ ഹരിതാഭ പുതച്ച കുന്നുകൾ മാത്രം.
ഒരു കപ്പൽ ച്ചേതത്തിൽ പെട്ട് ഒറ്റപെട്ട ഒരു ദ്വീപിലകപെട്ടയാത്രക്കാർ കപ്പിത്താനു ചുറ്റും
കൂടി നിൽക്കുന്നതു പോലെ ഞങൾ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനു ചുറ്റും നിന്നു.
..”ഇതാണ് കപ്പായം മലനിരകൾ .കേരളാ ബോർഡർ.ആ കാണുന്നത് തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം.
നമ്മൾ ഇപ്പോൾ നിൽക്കുന്നത് സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം മീറ്റർ മുകളിലാണ്.
ഈ മലയുടെ താഴവാരമാണ് നമ്മുടെ ലക്ഷ്യസ്ഥാനം .സ്കൈലൈൻ ഡിസ്റ്റൻസ്( )നോക്കുകയാണെങ്കിൽ രണ്ട് കിലോ
മീറ്റർ ദൂരമേ അങോട്ടുള്ളൂ.പക്ഷേ,മലഞ്ചരുവിൽ സിഗ്.സാഗ് ആയികിടക്കുന്ന വഴിയിലൂടെ ചുരുങിയത് നാലു കിലോമീറ്ററെങ്കിലും
സഞ്ചരിച്ചു വേണം നമുക്കവിടെ യെത്താൻ.വെയിൽ ചൂടു പിടിച്ച് വരുന്ന ഈ സമയത്ത് മലയിറക്കം ഒരു ദുസ്സാഹസം തന്നേയാ‍ണ്.
പക്ഷെ ഇപ്പോഴെങ്കിലും പുറപെട്ടില്ലെങ്കിൽ നമുക്കിന്ന് തിരിച്ച് കയറാൻ പറ്റില്ല.ഇപ്പോൾ സമയം പതിനൊന്നര .ഉച്ചക്ക് ഒരു രണ്ട് മണിക്ക്
മുമ്പായി നമ്മൾ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം.സോ ലെറ്റ് അസ് മൂവ്....” അനിൽ കുമാറിന്റെ നേതൃത്വത്തിൽ ,തളിർത്തുകിടക്കുന്ന
കുന്നിൻ ചരുവിലൂടെയുള്ള മലയിറക്കം ഞങൾ ആരംഭിച്ചു.

അൽ‌പ്പം കഴിഞ്ഞ് കുത്തനെയുള്ള ഒരു ഇറക്കം ഇറങിയപ്പോൾ,പെട്ടെന്ന്
തേയില കുന്നുകളുടെ മനോഹരദൃശ്യം അപ്രത്യക്ഷമായി.അച്ചടക്കവും ശാലീനതയും കൈവിട്ട് പ്രകൃതി വന്യമായ ഒരു പ്രസരിപ്പാർന്നു.
ഒരു കോൺ വെന്റ് സ്കൂളിന്റെ വിക്കറ്റ് ഗേറ്റ് കടന്ന് അടുത്തുള്ള സർക്കാർ പള്ളികൂടത്തിൽ എത്തിയപ്രതീതി.
മലഞ്ചരുവിൽ ആളുയരത്തിൽ കാട്ട് പുല്ലുകളും ആകാശ ചിത്രംവരക്കുന്ന മുളം കൂട്ടങളും. അങിങ് ചിതറികിടക്കുന്ന തരുനിരകൾ.
ഇടക്ക് വലിയശിലാശില്പങൾ പോലെ പാറകെട്ടുകളും. മുന്നോട്ട് നീങുംതോറും പ്രകൃതി ദൃശ്യങൾ ഒരു ഗ്ലോബൽ
തിയ്യറ്ററിലെന്നതു പോലെമാറിമറഞ്ഞ് കൂടുതൽ മനോഹരമാകുന്നു.
വഴിക്ക് വേഴാമ്പൽ പക്ഷികളെ കണ്ടു.ഇണപക്ഷികൾ.അതൊരപൂർവ്വദർശനം തന്നെയായിരുന്നു.ഞങൾ നോക്കിനിൽക്കെ
ആപക്ഷികൾ താഴ്വരയിലേക്ക് പറന്നു മറഞ്ഞു. അനിൽ കുമാർ വീണ്ടുംവാചാ‍ലനായി.കേരളത്തിൽ വംശനാശം സംഭവിച്ച്
കൊണ്ടിരിക്കുന്ന വേഴാമ്പൽ സ്പീഷ്യസുകളെകുറിച്ചും അവയുടെ സവിശേഷമായ പ്രജനന രീതികളെ കുറിച്ചുമൊക്കെ അയ്യാൾ
ഒരു ഓർണിത്തോളജിസ്റ്റിനെ പോലെ ആവേശപൂർവ്വം സംസാരിച്ചു.
വെയിലിന് ചൂടുകൂടിവരുന്നു.വിയർപ്പ് ,ക്ഷീണം ,കിതപ്പ്..ഇടക്ക് വിശ്രമിച്ചും ക്ലേശകരമായ ഇറക്കങൾ നിരങിയിറങിയും
ഞങൾ യാത്രതുടരുകയാണ്.കയ്യിൽ കരുതിയ വെള്ള കുപ്പികൾ തീർന്നു തുടങി. ഞങളുടെ യാത്രാസംഘത്തിൽ
ഇപ്പോൾ ഒരു ചേരിതിരിവ് പ്രകടമായിരുന്നു. അനിൽ കുമാറും ഗിരിജ ഉൾപ്പെടെയുള്ളവനസമിതി അംഗങളും
വളരെ മുന്നിലായാണ് നീങുന്നത്. ഞങൾ തൃശ്ശൂരിൽനിന്നുള്ള നാലഞ്ചസംഘം ഏന്തി വലിഞ്ഞ് പുറകിലും.
ഞങളീൽ തന്നെ ഡോക്റ്റർ ആണ് ഏറ്റവും പുറകിൽ .അദ്ദേഹം പതിവിലും ക്ഷീ‍ണിതനായി കാണപെട്ടു.

അകലെ വൃക്ഷങൾ തിങിനിറഞതാഴ്വരയിൽ പച്ചകല്ലിന്റെ വലിയ ഒരു പതക്കം വീണു കിടക്കുന്നതു പോലെ
മനോഹരമായ ഒരു പൊയ്ക കാണുന്നു. ഒരു മരതകപൊയ്ക.!! എ റിയൽ എമെറാൾഡ് ലേക്ക്..
“ആ കാണുന്നത് ഇടമലയാർ ക്യാച്മെന്റ് ഏരിയ .ആ പൊയ്കയുടെ തീരമാണ്
നമ്മുടെ ലക്ഷ്യം.“ അനിൽ കുമാർ വിളിച്ച് പറഞ്ഞു.അതിനു ശേഷം വലിയ ഒരു പാറക്കല്ലിൽ
കയറിനിന്ന് അയ്യാൾ നീട്ടികൂവി..”“ ഹോയ്.....”“.സിയൂസിന്റെ ശാപത്താൽ യുഗങളായി മലനിരകൾക്കുള്ളിൽ
ഒളിച്ച് പാർക്കുകകയായിരുന്ന ‘എക്കോ‘ ദേവി പ്രതിവചിച്ചു.: “” ഹോയ്....ഹോ..യ്........ഹോ.......യ്....”“
ആവിളിയുടെ മാറ്റൊലികൾ താഴ്വരയിൽ അലിഞ്ഞില്ലാതാവുകയാണ്.താഴ്വരയിലെ താമസക്കാരെ സന്ദർശിക്കാൻ
അതിഥികളെത്തുന്നുവെന്നുള്ളസിഗനലാണാ കൂവൽ.
വനയാത്രികരെ വിരുന്നൂട്ടാ‍നെന്നതു പോലെ വഴിയരുകിൽ ഒരു പേരമരം .വളർന്ന് പന്തലിച്ച അതിന്റെ
ചില്ലകളിൽ കടച്ചക്കയുടെ വലിപ്പമുള്ള പേരക്കകളാണ് തൂങി കിടക്കുന്നത്. മരത്തണലിൽ കുറച്ച് നേരം
വിശ്രമിക്കാനിരുന്നു.പേനാകത്തികൊണ്ട് തുടുത്ത പേരക്കകൾ കഷ്ണങളാക്കി ഞങൾ അല്പം ഉപ്പുംകൂട്ടി തിന്നു.
ഡോക്ടർ കയ്യിലെ സഞ്ചിയിൽ കരുതിയിരുന്ന കാസ്സറോളിൽ നിന്ന് ചൂടാറാത്ത കട് ലേറ്റ് കാട്ട് കൂവയുടെ ഇലയിൽ
എല്ലാവർക്കും വിളമ്പി.(ശബരി മലയിൽ പ്രസാദം നൽകുന്ന അതേ കാട്ടു കൂവയിലകൾ).അമൃത ബാഗിൽ നിന്നും മുന്തിരി
സത്തും ചെറുതേനും ചേർത്ത് തയ്യാറാക്കിയ ഗ്രേപ്പ് സിറപ്പിന്റെ കുപ്പി പുറത്തെടുത്തു. അതിൽ തണുത്തവെള്ളം ചേർത്ത്
.അപ്പോൾ പിഴിഞ്ഞെടുത്ത മുന്തിരി നീരുപോലെയുള്ള ആ പർപ്പിൾ പാനീയം എല്ലാവരും കുടിച്ചു..അന്തരീക്ഷം
പെട്ടെന്ന് തണുത്തു. മാനത്ത് മഴക്കാരുണ്ട്.സമൃദ്ധമായ വനഭോജനത്തിനു ശേഷം ഞങൾ യാത്ര തുടർന്നു.

മറ്റൊരാദിവാസി കുടിൽ പോലെ തോന്നിക്കുന്ന ആ അംഗൻ വാടിയുടെ വരാന്തയിലിരുന്ന് ആരും ഇതു വരെ
എഴുതിയിട്ടില്ലാത്ത വിസിറ്റേഴ്സ് ബുക്കിൽ സന്ദർശനകുറിപ്പ് തിയ്യതിയുംസമയവും വച്ച് എഴുതുമ്പോൾ
ഡോക്ടർ പറഞ്ഞു: “ എന്റെ കയ്യിൽ സ്വർണ്ണ മഷിയില്ല .. അല്ലെങ്കിൽ ഗോൾഡൻ ലെറ്റേഴ്സിലാണ് ഈ
സന്ദർശനകുറിപ്പ് എഴുതേണ്ടത്..വരും കാല പഥികർ ഇത് ആവേശത്തോടെ നോക്കിവായിക്കണം..”.പതിമൂന്ന്
ആദിവാസികുട്ടികൾ പഠിക്കുന്ന ആ അംഗൻ വാടിയിൽ ആരും ഇന്ന് ഹാജരില്ല.ടീച്ചർ തുളസി ഞങളേയും പ്രതീക്ഷിച്ച്
ഇരുപ്പായിരുന്നു.വല്ലാത്തചൂട് കാരണം അടുത്തുള്ള മരത്തണലിൽ ക്യാമ്പ് നടത്താൻ തീരുമാനമായി.കസേരയും മേശയും
അവിടെ കൊണ്ട് ചെന്നിട്ടു. മേശപ്പുറത്ത് സന്ധ്യയും ഗിരിജയും ചേർന്ന് മരുന്നുകൾ നിരത്തിവച്ചു.
രോഗികൾ ഒന്നും രണ്ടുമായി വന്നു തുടങി..അടിച്ചിലിതൊട്ടിയിലേതുപോലെ ഇവിടെയുംവിളർച്ച തന്നേയാ‍ണ് വില്ലൻ.
ഡോക്റ്റർ എല്ലാവർക്കും മുന്തിയടോണിക്കുകളും വിരമരുന്നും എഴുതി..
ഇവിടെ ആദിവാസികൾ ഒരു കോളനി ആയല്ല താമസിക്കുന്നത് .വീടുകളെല്ലാം വനത്തിൽ അങിങ് ചിതറികിടക്കുകയാണ്.
ഏറെയും ആദിവാസി തനിമനഷ്ടപെട്ട വീടുകളാണ്. ക്യാമ്പ് ഒരു മണിക്കൂറ് കൊണ്ട് അവസാനിച്ചു. മൂന്നുമണിയോടെ
ഞങൾ തിരിച്ച് മല കയറ്റത്തിനുള്ള തയ്യാറെടുത്തു.പോകാൻ നേരം ഡോക്റ്റർ ചോദിച്ചു .
“എവിടെ നമ്മൾ മുകളിൽ നിന്നു കണ്ട ആ ബ്യൂട്ടിഫുൾ ഗ്രീൻ ലേക്ക്..?! “

മരതകപൊയ്ക

2009, ഏപ്രിൽ 8, ബുധനാഴ്‌ച

മലക്കപ്പാറയിൽ...(വനസ്ഥലിയിലേക്ക്.4)

അങനെ അടിച്ചിലി തൊട്ടിയിലെ ആദി വാസി ക്യാമ്പ് അവസാനിച്ചു.അടുത്ത മെഡിക്കൽ ക്യാമ്പ്
വരുന്ന ദിവസം മലക്കപ്പാറയിലെ ആറെകാപ്പ് എന്നസ്ഥലത്ത് വച്ചാണ്.ഇടയിൽ ഹ്രസ്വമായ
ഒരുവിശ്രമം.കറുത്തവനപാതയിൽ നിന്ന് വഴിപിരിഞ്ഞ് പോകുന്ന,കരിയിലകൾ മൂടിയ ഒരു
ഒറ്റയടിപ്പാതയായിരുന്നു കാൽ നടയാത്രയുടെ തുടക്കം.വനസമിതി അംഗങളും(ഗിരിജ,സരസ്വതി,സന്ധ്യ,ആമിന),വഴികാട്ടിയായി
മരുന്നിൻ പെട്ടി ചുമന്നു കൊണ്ട് രണ്ട് ആദി വാസി യുവാക്കളുമടക്കം പത്തുപേരുടെ യാത്രാസംഘം ഒരു ജാഥപോലെ
അടിച്ചിലി തൊട്ടി ലക്ഷ്യമാക്കി നടന്നു നീങി.ഇടുങിയ വഴിക്കിരുപാടും മരങൾ തിങിയമഹാവനം.അതിനുള്ളിൽ നിന്നും രാത്രി ദൃശ്യത്തിന്റെ
സൌണ്ട് ട്രാക്ക് പോലെ,മണ്ണട്ടകൾ, മായാവികളായ ചീവിടുകൾ തുടങിയവയുടെ
ഖര രവം.ഇടക്ക് മധുരനാദമുള്ള പക്ഷികളുടെ മൃദു സ്വരം.ഇതാണ് കാടിന്റെ തനതു സംഗീതം!!
ഒരു നിമിഷം കണ്ണടച്ച് ,സാക്ഷാൽ റസ്സൂൽ പൂക്കുട്ടിയെ സ്മരിച്ച് കൊണ്ട്
ആ സ്റ്റീരിയൊ ഫോണിക് സിംഫണി ഞാൻ മനസ്സിന്റെ സ്വനമുദ്രികയിൽ(audio CD) റെക്കോർഡ് ചെയ്തു.
ഭാവിയിൽ തനിച്ചാകുന്ന നിമിഷങളിൽ ഞാനിത് റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും.
അപകടകാരികളായ പാറകെട്ടുകളും കുത്തനെയുള്ള ഇറക്കങളും പിന്നിട്ട് വളരെ സാഹസികമായ
ഒരു ഫോറസ്റ്റ് ട്രെക്കിങ് ആയിരുന്നു അത്.പലപ്പോഴും വഴിയുടെ അടയാളങൾ സസ്യസമൃദ്ധിക്കുള്ളിൽ മറഞ്ഞ് പോയി.
മാഞ്ഞ് പോയവഴിയുടെ സൂചനകൾ പിന്നെ വളരെ കഷ്ട്ടപെട്ടാ‍ണ് കണ്ടെത്തിയത്.
എല്ലാവരും കിതച്ച് തുടങിയിരുന്നു.” ഒരു ബോട്ടിൽ വൈറ്റ് റം കരുതണമായിരുന്നു..” വിഷ്ണുവിന്റെ ആത്മഗതം.
“കാട് തന്നെ ഒരു ലഹരിയാണല്ലൊ.പിന്നെ വേറൊരു ലഹരിയുടെ ആവശ്യമെന്ത്?“കാടിന്റെ സൌന്ദര്യത്തിൽ
മയങിയ ഒരു കവയത്രിയെ പോലെ അമൃത മൊഴിഞ്ഞു.
ഒടുവിൽ അകലെ വലിയപക്ഷികൂടുകൾ പോലെ ആദി വാസികുടിലുകൾ പ്രത്യക്ഷപെട്ടപ്പോൾ എല്ലാവരും
ആശ്വാസ നിശ്വാസങളുതിർത്തു.മനോഹരമായ ഒരു താഴ്വാരഭൂമിയിലെത്തിയിരുന്നു ഞങളെല്ലാവരും.ഒരു വലിയ
ഞാവൽ മരം കരിനീലപഴങൾ ഉതിർത്ത്കൊണ്ട് ഞങളെ സ്വാഗതം ചെയ്തു.
ഈ വനമേഘലയിലെ ആദിവാസികൾ പ്രധാനമായും.മുതുവ-മലയ-പണിയ-കാടർ വിഭാഗത്തിൽ പെടുന്നു.അടിച്ചിലി
തൊട്ടിയിലുള്ളത് മുതുവ കോളനിയാണ്.ഇവിടെ അടുത്തടുത്തായി മുപ്പതോളംവീടുകളുണ്ട്.കാഴ്ചയിൽ എല്ലാവീടുകളും
ഒരു പോലെയിരിക്കും. പൊള്ളയായ ഈറ്റ തണ്ടുകൾ കൊണ്ട് തടുക്കുണ്ടാക്കി അതിൽ ചേടിമണ്ണ്തേച്ച് പിടിപ്പിച്ചാണ്.
ഭിത്തിയുണ്ടാക്കിയിരിക്കുന്നത്..ഇഴയടുപ്പത്തിൽ കനം കുറഞ്ഞ ഈറ്റതണ്ട് മെനഞ്ഞ് അതിനു മുകളിൽ
ഉണങിയ ഈറ്റയില വിരിച്ച് മേൽ കൂരയും .ഈ സംവിധാനം മുറിയിലെ ചൂട് ക്രമീകരിക്കാൻ
സഹായിക്കുന്നെണ്ടെന്നാണ്തോന്നുന്നത്.എന്തായാലും പുറത്തെ ഉഷ്ണം അകത്ത് അനുഭവപെടുന്നില്ല .ഒരു തൂക്കണാം കുരുവി
കൂടു പോലെയോ തുന്നാരാൻ പക്ഷിയുടെ കൂട് പോലെയോ വളരെ നൈസർഗ്ഗീകമാണ് ഈ കുടിലുകളുടെ നിർമ്മാണരീതി.
മഹാസൌധങൾ പണിയുന്ന ഒരു മോഡേൺ ആർക്കിടെക്ടിനും ഈ വാസ്തു രീതി അനുകരിക്കുക എളുപ്പമാവില്ല.
ക്യാമ്പിൽ ഇരുപത്തഞ്ചോളം പേരെ പരിശോധിച്ചു.അധികവുംസ്ത്രീകളും കുട്ടികളും.പ്രധാനമായ ആരോഗ്യ പ്രശ്നം
അനീമിയ ആണ്.അപൂർവ്വം ചിലർക്ക് ഗോയിറ്ററുമുണ്ട്. പുരുഷപ്രജകളുടെ അമിതമായ മദ്യപാനമാണ്
കോളനിയിലെ മറ്റൊരു പ്രശ്നം.പലരും വനവിഭവങൾ തേടി ഉൾകാട്ടിലേക്ക് പോയിരിക്കുന്നു.ചിലർ ലഹരി തേടി ടൌണിലും..
ക്യാമ്പിനു ശേഷം അമൃത സ്ത്രീകൾക്ക് വേണ്ടി ഒരു ഹെൽത്ത് എഡ്യുക്കേഷൻ ക്ലാസ്സ് നടത്തി.അവർക്കിടയിൽ ഒരല്പം
ഫെമിനിസം കുത്തിവെക്കാനും അമൃതമറന്നില്ല.അങനെ ,അല്പസമയം കൊണ്ട് അവരുടെ പ്രിയസഖിയും ഗുരുനാഥയുമായി മാറി-അമൃത.
ബ്രെഡും,പഴവും കട്ടൻ ചായയും കഴിച്ച് ഉച്ചക്ക് മൂന്നു മണിയോടു കൂടി ക്യാമ്പ് അംഗങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു.
ഇറക്കത്തിനേക്കാൾ ഇരട്ടി പ്രയാസമേറിയതായിരുന്നു തിരിച്ചുള്ള കയറ്റം. മലകയറ്റം പരിചയമില്ലാത്ത ഡോക്ടർ ഉൾപ്പെടെയുള്ള
ഞങൾ കുറച്ചു പേർ അല്പസമയത്തിനുള്ളിൽ വല്ലാതെ കിതക്കാൻ തുടങി.
ക്യാമ്പ്സഹായിയായ ഗിരിജക്ക് ചെറുതായി തലകറക്കം അനുഭവപെട്ടു. ക്യാമ്പിൽ മരുന്നെടുത്തു കൊടുക്കാനും രോഗികൾക്ക് ചീട്ടെഴുതാനും
അങിനെ ഒരു നഴ്സിംഗ് സ്റ്റാഫിന്റെ അഭാവം നികത്തിയത് ഈ പെൺകുട്ടിയായിരുന്നു.തനിക്ക് ചെറിയൊരു ഹാർട്ട് പ്രോബ്ലത്തിന്
മുൻപ് ബലൂൺ ആൻ ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ടെന്ന് അവർ ഡോക്ടറോട് അപ്പോൾ മാത്രമാണ് പറയുന്നത്.അടുത്തദിവസത്തെ ക്യാമ്പിൽ
ഗിരിജ പങ്കെടുക്കേണ്ടതില്ലെന്ന് ഡോക്ടർ ഉൾപ്പെടെ എല്ലാവരും അഭിപ്രാ‍യപെട്ടു.ഹാർട്ട് ഡിസീസ് ഉള്ളവർഒഴിവാക്കേണ്ടതാണ് മലകയറ്റം
പോലുള്ള കായിക പ്രവൃത്തികൾ

* * ** * *
അടുത്ത ദിവസം മലക്ക പ്പാറയിലേക്ക് കാട്ടിലൂ‍ടെയുള്ള സുദീർഘമായ യാത്ര.വിഷ്ണുവിന്റെ സ്റ്റീരിയൊവിൽനിന്ന് കർണ്ണാമൃതങളായ ഗീതങൾ
നുകർന്നു കൊണ്ട്.. വനഭംഗികൾ കൺകുളിരെ കണ്ട് കൊണ്ട്.....പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ
കാടിന്റെ ഭാവങൾ ഒരു കഥകളിനടന്റെ മുഖത്തെ നവരസങൾ പോലെ മാറി മാറിവരുന്നതായി നമുക്കനുഭവപെടും.സർപ്പസദൃശമായ
വള്ളികളും ആകാശം മുട്ടുന്ന വൃക്ഷങളുമായി ചിലയിടത്ത് അത് ഒരു രൌദ്രഭാവം കൈകൊള്ളുമ്പോൾ മറ്റുചിലയിടത്ത് തളിരും മലരും
ചൂടി തികച്ചും സൌമ്യപ്രകൃതി..
പതിനൊന്നു മണിയോടെ മലക്കപ്പാറയിൽ എത്തി.തളിർത്ത തേയില തോട്ടങൾ മലനിരകളെ ഒരു ഹരിതകഞ്ചുകം പോലെ മൂടുന്ന
മലക്കപ്പാറ.മുകളിൽ ആകാശം കമിഴ്ത്തിവച്ച നീലചില്ലു പാത്രം പോലെ. എങും പച്ചപ്പും നീലിമയും മാത്രം.മഴക്കാടുകളുടെ മഹാസമുദ്രം
നീന്തി വന്നത് മനോഹരമായ ഒരു മരതകദ്വീപിലേക്ക്....
frames of greenery follows..



ഹരിതവനം -മലക്കപ്പാറയിലെ ടീ എസ്റ്റേറ്റ്
ഇവിടെയെങും രണ്ട് നിറങൾ മാത്രം-മണ്ണിലെ പച്ചപ്പും മാനത്തിന്റെ നീലിമയും

അകലെ സൂചിമുടി
silver oaks- തേയില തോട്ടത്തിലെ കാവൽ വൃക്ഷങൾ.
ഞാൻ അനിൽ കുമാറിനോട് ചോദിച്ചു: ഈ ഓക്ക് മരങൾ ഭംഗിക്കു വേണ്ടിയാണോ?
തേയില തോട്ടാത്തിൽ ഓക്ക് മരങൾ നട്ടു വളർത്തുന്നതിന് പ്രധാനമായും
രണ്ട് ഉദ്ദേശമാണുള്ളത്‌- അനിൽ കുമാർ പറഞ്ഞു:ഒന്ന് .മണ്ണൊലിപ്പ് തടയുക
രണ്ട്:തോട്ടത്തിനെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുക(അതിന്റെ സയൻസ്
എനിക്ക് മനസ്സിലായില്ല സുഹൃത്തേ)