tag:blogger.com,1999:blog-52799039695203342042023-11-17T00:27:46.256+05:30സ്വപ്നാടനംനക്ഷത്ര ഖചിതമായ ആകാശം അറബിക്കഥയിലെ പറക്കും പരവതാനിയായിരുന്നു കുട്ടിക്കാലത്ത്...ആ നഷ്ടകൌതുകങളുടെ സ്മരണയിൽ ഈ ബ്ലോഗ്.കാല്പനികതയുടെ സ്വർണ്ണഫ്രെയിമിട്ട വർണ്ണകണ്ണാടിയ്യിൽ ലോകത്തെ കാണുവാനൊരു ശ്രമം...
“ഹോഠോം സെ ഛുലൊ തും മേരാ ഗീത് അമർ കർ ദൊ..”കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.comBlogger68125tag:blogger.com,1999:blog-5279903969520334204.post-73265403909154103402009-06-18T14:40:00.001+05:302011-09-04T06:18:18.009+05:30സയനോര(മുൻ കുറിപ്പ്: ഈ പോസ്റ്റിന്റെ ടൈറ്റിൽ വായിച്ച് ഇതൊരു സുന്ദരി പെൺകുട്ടിയുടെ കഥയായിരിക്കും
<br />എന്ന മുൻ ധാരണയോടെ യാണ് നിങൾ വന്നെതെങ്കിൽ തുടർന്ന് വായിക്കണമെന്നില്ല
<br />-നിരാശയായിരിക്കും ഫലം . )
<br />ഞാൻ ബ്ലോഗ് തുടങിയതിന്റെ വാർഷികാഘോഷത്തിന് ഇനിയും മാസങൾ ശേഷിക്കുന്നു.പക്ഷെ
<br />ഒരു തിരിഞ്ഞു നോട്ടത്തിനും പുനർ വിചിന്തനത്തിനും സമയമായി എന്നു തോന്നി തുടങിയിരിക്കുന്നു.
<br />ഈ ബ്ലോഗ് തുടങുമ്പോൾ ഐ.ടി . മേഖലയിൽ ഞാനൊരു നവസാക്ഷരനായിരുന്നു.കമ്പ്യൂട്ടറുമായി ബന്ധപെട്ട
<br />ലളിതമായ സാങ്കേതിക പദങൾ പോലും പരിചയപെട്ടുതുടങുന്നതേയുള്ളൂ. എന്നിട്ടും കമ്പ്യൂട്ടർ കയ്യിൽ
<br />കിട്ടിയപ്പോൾ ഞാൻ നേരെ ചാടിയത് ബ്ലോഗിങിലേക്കാണ്.അതിന്റെ ആദ്യപടിയായി
<br />.എങനെയൊക്കയോ ‘വരമൊഴി‘ ഡൌൺലോഡ് ചെയ്തു.അതോടെ മലയാളത്തിലുള്ള എഴുത്താരംഭിച്ചു.എഴുതിയ
<br />തൊക്കെയും നോട്ട് പാഡിലെ ഫയ്ലിൽ സംഭരിച്ചു വച്ചു. പിന്നെയും കുറച്ച് നാൾ കഴിഞ്ഞാണ് ബ്ലോഗിംഗ് തുടങാനുള്ള ശ്രമം
<br />ആരംഭിച്ചത്.ആഴ്ചകളോളം
<br />നീണ്ടു നിന്ന ട്രൈൽ ഏൻഡ് എറർ(Trial and error ) മെത്തേഡിലൂടെ അവസാനം സ്വന്തമായൊരു ബ്ലോഗ് എന്ന സങ്കല്പം സാക്ഷാത്കൃതമായി.
<br />എഴുത്തുകാർക്ക് മാത്രമല്ല ,ചിത്രം വരക്കുന്നവനും , ചിത്രം എടുക്കുന്നവനും,മോശമല്ലാത്ത ബാത്ത് റൂംസിങർക്കുമൊക്കെ
<br />തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും തിരസ്കരിക്കപെടുമെന്ന ഭയമില്ലാതെ പരീക്ഷണങൾക്ക് മുതിരാനും ഉള്ള ഒരു നല്ല
<br />വേദിയായാണ് ഞാൻ ബ്ലോഗിങിനെ കണ്ടത്.ഇവിടെ നിങൾ എഴുത്തുകാരൻ മാത്രമല്ല,എഡിറ്ററും പബ്ലിഷറുമൊക്കെയാണ്.
<br />ശരിക്കും ഒരു വണ്മാൻ ഷോ.അതുകൊണ്ട് തന്നെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യവും ഒരാൾക്കുണ്ട്. പക്ഷേ ,ആസ്വാതന്ത്ര്യം
<br />നൽകുന്ന ഉത്തരവാദിത്വത്തെകുറിച്ചും അയ്യാൾ ബോധവാനായിരിക്കണം.
<br />ബ്ലോഗിന്റെ ആകാശത്ത് നിങളുടെ സൃഷ്ടി ഒരു പട്ടം പോലെയാണ്.ഭംഗിയും മികവുമുള്ളതാണെങ്കിൽ അത് ഉയരങളിൽ
<br />പറന്ന് മറ്റുള്ളവരുടെ കാഴ്ചയെ കവരുക തന്നെ ചെയ്യും.പക്ഷെ പ്രേക്ഷകൻ അജ്ഞാതനായിരിക്കും
<br />ഇതിന്റെ നൂല് ആരുടെ കയ്യിലാണെന്ന്.അവിടെക്കു നോക്കുമ്പോൾ മിക്കാവാറും ഒരു വിചിത്രമായ പേരോ
<br />ഒരു പട്ടികുട്ടിയുടെ പടമോ ഒക്കെയായിരിക്കും കാണുന്നത്.എങ്കിലും പ്രശസ്തിയോട് അലർജിയില്ലാത്തവർ
<br />സ്വന്തം പേരും ഫോട്ടൊയുമൊക്കെ ബ്ലോഗിലിടാറുണ്ട്.പക്ഷെ അതുകൊണ്ടൊന്നും വലിയവിശേഷമില്ല.
<br />ബ്ലോഗിങിലൂടെ മാത്രം പ്രശസ്തരാവുന്നവർ വിരലിലെണ്ണവുന്നവർ മാത്രം..അതുകൊണ്ട് ഇവിടെക്ക്
<br />കടന്നുവരുന്നഭൂരിഭാഗം പേരുടെയും ലക്ഷ്യം ആത്മാവിഷകാരം മാത്രമാണ് .പലർക്കും ഇത് വെറുമൊരു ഹോബിയും.
<br />
<br />കാല്പനികം എന്നൊരു കവിതസമാനമായസൃഷ്ടിയാണ് ഞാൻ ബ്ലോഗിൽ ആദ്യം പബ്ലിഷ് ചെയ്തത്.
<br />എന്നിട്ട് ആരെങ്കിലും കമന്റിടുന്നതും കാത്ത് കുറച്ചു നാളുകൾകാത്തിരുന്നു. പക്ഷെ ആർക്കും ഇതുവഴിവരുവാനുള്ള
<br />ഉദ്ദേശ്യമുണ്ടേന്ന് തോന്നിയില്ല്ല.അപ്പോഴാണ് എഴുതിയാൽ പോര അതിന് പബ്ലിസിറ്റി കൊടുക്കേണ്ട ചുമതലയും
<br />എഴുത്തുകാരനുണ്ടെന്ന മനസ്സിലായത്.അങിനെ അധികം വൈകാതെ ചിന്തയിൽ ബ്ലോഗ് രെജിസ്റ്റർ ചെയ്തു.
<br />അപ്പോഴേക്കും ചിലകാര്യങൾ കൂടി എനിക്കു മനസ്സിലായിതുടങിയിരുന്നു.
<br />ബ്ലൊഗിൽ എഴുത്തുകാരും വായനക്കാരും ഒന്നു തന്നെ ...കാണികളും കളിക്കാരും ഒന്നു തന്നെ ...
<br />വായിക്കുന്നതിനേക്കാൾ വായിക്കപെടുവാനായിരിക്കും പലരും ആഗ്രഹിക്കുന്നത്..
<br />എങ്കിലും ,“നല്ലത്” എന്ന് ഇങോട്ടൊരു കമന്റ് കിട്ടിയാൽ ,
<br />“വളരെ നല്ലത് “എന്ന് അങോട്ടൊരു കമന്റ് കൊടുക്കാനും നമ്മൾ ശ്രമിക്കും.തോളിൽ തട്ടിയുള്ള അഭിനന്ദനം
<br />ചിലപ്പോൾ പരസ്പരം വായിച്ചുനോക്കാതെയും ആകാം...ആത്മാർഥത കൈവിട്ടാലും നമ്മൾ മര്യാദ
<br />കൈവിടുകയില്ല...!!
<br />
<br /> ബ്ലോഗിലെ എഴുത്തുകാർ പ്രധാനമായും രണ്ട് തരമാണ്.പ്രതിഭയുള്ളവരും. ഇല്ലാത്തവരും.
<br />ആദ്യത്തെ കൂട്ടർ ജന്മനാ കാന്തികത എന്ന പ്രോപ്പർട്ടി ഉള്ളവരാണ്. റിയൽ ബോൺ മാഗ്നറ്റ്സ്.ഇവരുടെ ആശയങൾ
<br />അചുംബിതമായിരിക്കും അതാവിഷ്കരിക്കുന്ന ശൈലി വളരെ വ്യത്യസ്തവും.ഇവരുടെ ഓരോ രചനായിലും
<br />സ്വന്തം കൈയൊപ്പ് പത്ഞ്ഞിട്ടുണ്ടായിരിക്കും.ഇവരുടെ ശബ്ദം ഒരിക്കലും മാറ്റൊലി ആയിരിക്കുകയില്ല.
<br />ഇവർ ഇരുളിലെ കാന്തവിളക്കുപോലെ സൃഷ്ടികളുടെ പ്രകാശപുഷ്പങൾ വർഷിച്ചുകൊണ്ടിരിക്കും...
<br />അങനെ ഇവർ മറ്റുള്ളവരെ സദാ ആകർഷിച്ച് കൊണ്ടിരിക്കും....
<br />മറ്റൊരു കൂട്ടർ പച്ചിരുമ്പ് പോലെയാണ് .സ്വന്തമായി കാന്തികത എന്നപ്രോപ്പർട്ടി ഇല്ലാത്തവർ.
<br /> വായന കൊണ്ടോ എന്തെങ്കിലുമോക്കെ എഴുതിശ്രദ്ധനേടണമെന്നോ ഉള്ള ശക്ത്മായ ആഗ്രഹം
<br />കൊണ്ടോ ,കാന്തവുമായുള്ള ദീർഘസംസർഘത്താൽ ദുർബലമായ കാന്തികശക്തി
<br />ലഭിച്ച പച്ചിരുമ്പിനെ പോലെ അക്ഷര പയറ്റിനു തുനിഞ്ഞിറങുന്നവർ..മറ്റൊരു ശൈലിയിൽ പറഞ്ഞാൽ ഉള്ളതുവച്ച് ഓത്തിനി
<br />റങുന്നവർ.ഇവരുടെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം
<br />അതവാ പ്രതിധ്വനി ഉണ്ടായിരിക്കും..സിയൂസിന്റെ ശാപം കിട്ടിയതുപോലെ..
<br />സ്വന്തം സ്വരത്തിലെ പ്രതിധ്വനി ഇവർ ഒരു പക്ഷെ ആദ്യം തിരിച്ചറിയുന്നുണ്ടാവില്ല.തിരിച്ചറിവുണ്ടാകുമ്പോൾ
<br />തോന്നും .എന്തിനു വെറുതെ സമയംവെയ്സ്റ്റ് ചെയ്യുന്നു.
<br />ആ നേരം കുഴികുത്തി ഒരു ഞാലി പൂവൻ വാഴകുഴിച്ചിട്ടാൽ വൈകാതെ ഒരു കുല പഴമെങ്കിലും കിട്ടും
<br />(പക്ഷെ ഞാൻ വിചാരിക്കുന്നത് ഇതൊന്നുമല്ല.. തത്കാലം അതൊരു സീക്രട്ടായി ഇരിക്കട്ടെ.ദാ ! അവിടെയും ഒരു സസ്പെൻസ്!!)
<br /> ഇങനെയോക്കെ യാണെങ്കിലും ഇത്രനാളത്തെ ബ്ലോഗിംഗ് തികച്ചും വെയ്സ്റ്റ് ആയിരുന്നു എന്നു ഞാൻ വിചാരിക്കുന്നില്ല.
<br />അത് ചില “വിർച്വൽ ഫ്രണ്ട്ഷിപ്പ്” ഉണ്ടാക്കിതന്നു.പക്ഷെ യഥാർഥ സൌഹൃദവും ഈ ബ്ലൊഗ് സൌഹൃദവും തമ്മിൽ
<br />റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും(virtual reality )തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് ഞാൻ അറിയുന്നു.എങ്കിലും അത്
<br />ചില സാധ്യതകളും അവശേഷിപ്പിക്കുന്നുണ്ട്.
<br />ഉദ്ദാഹരണത്തിന്, ഭാവിയിൽ ചാലകുടി സുരഭി തിയ്യറ്ററിൽ ഹരിഹരന്റെ “ പഴശ്ശി രാജാ “കാണാൻ ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴായിരിക്കും
<br />മുന്നിൽ പരിചയമുള്ള ഒരു മുഖം,നെറ്റിയിൽ ചന്ദനകുറിയുമുണ്ട്..”ശ്രീ യല്ലെ ...ബ്ലോഗിൽ കഥകളൊക്കെ എഴുതുന്ന...” ഞാൻ പരിചയപെടും.
<br />“ താങ്കൾ... ??” അഭിമാനവും സന്തോഷവുംസ് ഫുരിക്കുന്ന മുഖത്തോടെ അദ്ദെഹം ചോദിക്കും.
<br />ഞാനപ്പോൾ എന്റെ പേരു പറയും .പക്ഷെ ആ പേര് ആദ്യമായികേൾക്കുന്നതു കൊണ്ട് കക്ഷിയുടെ മുഖത്ത് പരിചയഭാവമൊന്നും കാണുകയില്ല.
<br />‘ ഞാൻ ഒരു വായനക്കാരൻ .ഇടക്ക് ബ്ലൊഗിലെ കഥകളും കവിതകളുമൊക്കെ വായിക്കാറുണ്ട്..”
<br /> അല്ലെങ്കിൽ തിരക്കേറിയ ബോംബെയിലെ ഒരു ഗലിയിലൂടെ നടന്നു പോകുമ്പോഴായിരിക്കും
<br /> പരിചയമുള്ള ചിന്താക്ലാന്തമായ മറ്റൊരു മുഖം ..ഒരു കവിയുടെ മുഖം “ഹലോ ഹൻ ലാലാത്ത് ...” ഞാൻ സൌഹൃദപൂർവ്വം കൈ നീട്ടും.
<br />പക്ഷെ തിരക്കിനടയിൽ പരിചയം പുതുക്കാൻ സമയം കിട്ടുമോ?സംശയമാണ്. “പിന്നെ കാണാമെന്ന് ‘ പറഞ്ഞ് നടന്നു നീങുമായിരിക്കും.
<br />ലക്ഷ്മിയെ കാണുന്നത് മിക്കവാറും കുടുംബസമേതമായിരിക്കും.ടൂറിസ്റ്റുകൾ വന്നു പോകുന്ന ഏതെങ്കിലും കാലപഴക്കം ചെന്ന ഒരു കോട്ടയിൽ വച്ച്.
<br />തിരിച്ച് പ്രതീക്ഷിക്കാത്ത ഒരു പുഞ്ചിരി മാത്രമായിരിക്കും കോട്ടൺ കാൻഡിയും നിലക്കടലയും തങളിൽ പങ്ക് വക്കുന്ന അവർക്ക് ഞാൻ നൽകുക.
<br />കായം കുളംവഴി ട്രെയിനിൽ പോകുമ്പോൾ സ്റ്റെഷനിൽ ഇപ്പോൾ തമാശപൊട്ടിക്കും എന്ന മുഖഭാവത്തോടെ നിൽക്കുന്ന ഒരു മുഖം
<br />ഞാൻ തിരയും.കാണുകയാണെങ്കിൽ കൈ വീശും “ഹായ് ...അരുൺ” പക്ഷെ അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങിയിട്ടുണ്ടായിരിക്കും
<br />ഇത്രയുമൊക്കെ എഴുതിയതുകൊണ്ട് നാടുനീളെ സൌഹൃദം കൊതിക്കുന്ന ഒരു സഹൃദയനാണ് ഞാനെന്നു നിങൾ വിചാരിച്ചെങ്കിൽ തെറ്റി.
<br />എന്റെ വീട്ടിലേക്കെങാൻ നിങൾ വിരുന്നു വരികയാണെങ്കിൽ “ആരാ ? എന്താ? എന്നൊക്കെ ചോദിച്ച് വരാന്തയിൽ തന്നെ നിർത്തി
<br />നിങളെ പറഞ്ഞയക്കാനുമുള്ള മെരുക്കമില്ലായ്മയും എന്റെ കൈവശമുണ്ട്...ഒക്കെ ഒരു മൂഡനുസരിച്ചാണ്.....നിത്യജീവിതത്തിൽ
<br />ഒരു മുങയെ പോലെ കണ്ണും വട്ടം പിടിച്ച് ഒന്നും മിണ്ടാതെ വെറുതെയിരിക്കാനാണ് എനിക്കിഷ്ടം.ആകാശത്ത് തെളിഞ്ഞ് മായുന്ന
<br />മേഘചിത്രങൾ നോക്കി എത്ര നേരം വേണമെങ്കിലും എനിക്ക് വെറുതെ ഇരിക്കാൻ കഴിയും. ഒരു വാക്കുപോലും മിണ്ടാൻ
<br />ഇഷ്ടമില്ലാത്ത എനിക്ക് പക്ഷെ എന്റെ തൊഴിലിൽ ഒരായിരം പേരോട് മിണ്ടി കൊണ്ടിരിക്കുവാനാണ് നിയോഗം.സ്വയം
<br />ആശ്വസിപ്പിക്കാൻ കഴിവില്ലാത്ത ഞാൻ മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ശ്രമിക്കാറുണ്ട്...
<br />പിന്നെ പരിചയം പുതുക്കേണ്ട
<br />ആവശ്യമില്ലാത്ത ഒരു ബ്ലോഗറെയും ഞാൻ ഈ കാലത്തിനിടയിൽ കണ്ടു. ശ്രീ വീരു.!
<br /> എടുത്തു പറയാനുള്ള ബൂലോകത്തെ മറ്റൊരു അനുഭവം യാദൃശ്ചികമായി എന്റെ സഹപ്രവർത്തകൻ എന്നു തന്നെ പറയാവുന്ന
<br />ഒരു ബ്ലോഗറെ കണ്ട് മുട്ടിയതാണ്. കക്ഷി സ്വന്തം ഫോട്ടോയും പേരുമൊക്കെയായി ബ്ലോഗിൽ അങിനെ തികച്ചും സത്യസന്ധനായി
<br />പകൽ വെളിച്ചത്തിലെന്നപോലെ നിൽക്കുകയാണ്.ബ്ലോഗിനും നല്ല ഐശ്വര്യമുള്ള പേര്! നേരത്തെ പറഞ്ഞ കാന്തികപ്രഭാവം
<br />അഥവാ അക്ഷരപ്രസാദം കക്ഷിക്കുണ്ടെന്ന് ആബ്ലോഗ് സന്ദർശിച്ചപ്പോൾ എനിക്കുമനസ്സിലായി.നേരിട്ടു കണ്ടപ്പോഴൊന്നും ഞാൻ
<br />സംശയിച്ചിട്ടില്ലാത്ത ഒരു രോഗമായിരുന്നു കക്ഷിക്ക്-.കവിതയെഴുത്ത്!! ഒരു ആശംസയും പാസാക്കി നേരെ
<br />അവിടെ നിന്ന് മണ്ടി. കക്ഷി എന്റെ ബ്ലോഗിൽ പ്രതിസന്ദർശനം നടത്തിയിരുന്നെങ്കിൽ തന്നെ എന്നെ തിരിച്ചറിയാൻ വഴിയില്ല.
<br />കാരണം ഇനിഷ്യലുകൾ മാത്രം സീറോവാട്ട് ബൾബുകൾപോലെ തെളിയിച്ചിട്ട് ബാക്കിയെല്ലാം ഇരുട്ടിൽ മുങി കിടക്കുന്ന ഒരു സത്രമാണ്
<br />എന്റെ പ്രൊഫൈൽ.ഇരുട്ടിൽ നിന്ന്,ആളെ അറിയിക്കാതെ കൂടുതൽ സംവദിക്കുന്നത് ഒരു പറ്റിക്കലായിരിക്കുമെന്ന്കരുതി ഞാൻ
<br />കൂടുതലൊന്നും കമന്റാനും പോയിട്ടില്ല.
<br /> അനു നിമിഷം പുതിയപുതിയ ബ്ലൊഗുകളുടെ ഇലകൾ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വന്മരം പോലെയാണ് ബൂലോകം.
<br />തുടക്കത്തിൽ അതൊരു ശതപർണിയായിരുന്നെങ്കിൽ അധികം
<br />വൈകാതെ അതു സഹസ്ര പർണിയായി.പിന്നെ ശതസഹസ്രപർണിയായി .
<br />ഭാവിയിൽ അതിന്റെ ഇലകൾ ശതകോടിയാകും. ഇതിനിടയിൽ പല ഇലകളും കൊഴിഞ്ഞു കൊണ്ടിരിക്കും.
<br />ഏതൊരിലയും പൊഴിഞ്ഞു വീഴുന്നത് ഒരു മർമ്മരത്തോടെയാണ്..ശ്രദ്ധിച്ചാൽ കേൾക്കാം...”സയോനാരാ...”
<br />സുഹൃത്തുക്കളെ കാര്യങൾ ഇങനെ പറഞ്ഞുതുടങിയാൽ ഞാൻ ഈ പോസ്റ്റിൽ പറയാൻ ഉദ്ദേശിച്ച പ്രധാനകാര്യം പറയാതെ
<br />നിർത്തേണ്ടി വരും .അതുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കാം..
<br />ചില വ്യക്തിപരമായ കാരണങളാൽ ഞാൻ തത്കാലം“ സ്വപനാടനം“ എന്ന ബ്ലോഗ് അടച്ചു പൂട്ടുകയാണ്.
<br />പക്ഷെ ഇത് ശാശ്വതമായ ഒരു വിട പറച്ചിൽ ആയി എടുക്കരുത്..കാരണം ഭൂമിയിൽ നിന്നു പോലും നമുക്ക്
<br />ശാശ്വതമായി വിട പറയുവാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
<br />അതുകൊണ്ട് ...തത്കാലം ...തത്കാലത്തേക്കു മാത്രം ......
<br /> സയനോരാ........
<br />
<br />കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com14tag:blogger.com,1999:blog-5279903969520334204.post-35968584460815577962009-06-13T08:00:00.000+05:302009-06-13T08:02:13.243+05:30ഡിഡിഡിറ്റ് .....(തുടർച്ച)കവിതയും ഭ്രാന്തും കുമ്മിയടിച്ച്കളിക്കുന്ന കാമുകഹൃദയത്തിന്റെ വിഹ്വലതകൾ<br />ദിനസരിയുടെ വെൺ താളുകളിൽ നോൺസെൻസ് വരികളായി വാർന്നു വീഴുന്ന<br />“അനുരാഗത്തിന്റെ ദിനങൾ“ കടന്ന് പൊയ്കൊണ്ടിരുന്നു..<br />ജിജി അസാമാന്യബുദ്ധിമതിയാണെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി.<br />അവൾക്ക് താത്പര്യമില്ലാത്തവിഷയങൾ ഈ ലോകത്ത് അധികമൊന്നുമില്ലായിരുന്നു.<br /> വായന അവൾക്ക് ഒരു പാഷൻ തന്നെയായിരുന്നു.പ്രത്യേകിച്ചും ഇംഗ്ലീഷ് പുസ്ത്കങൾ.<br />സ്പർശമണികൊണ്ടുള്ള ഒരു സ്പർശം പോലെ അവളുമായുള്ളസംസർഗ്ഗം എന്നെയും<br /> ഒരു അക്ഷരപ്രേമിയാക്കി.<br />ടൌണിലെ റസ്റ്റോറന്റിൽ നുണയപെടാതെ ഉരുകിയൊലിക്കുന്ന ബട്ടർ സ്കോച്ചിനുമുന്നിൽ ഞങളുടെ സാഹിത്യ<br />ചർച്ചകൾ ജെയിൻ ഓസ്റ്റൻ മുതൽ ജുംബാലാഹിരി വരെ നീണ്ടു.. സന്ധ്യയോടെ യാത്രപറഞ്ഞ് പിരിഞ്ഞാലും<br />എസ് എം എസിലൂടെ ഞങൾ സംവദിച്ചുകൊണ്ടിരുന്നു.. ഡിഡിഡിറ്റ് ഡാഡാ. എന്നത് കാതിനിമ്പമുള്ള<br />ഒരു പ്രണയസംഗീതം തന്നെയായിരുന്നു ..കാരണം ജിജിയല്ലാതെ മറ്റൊരാളും എനിക്ക് ആനാളുകളിൽ<br />sms കൾ അയച്ചിരുന്നില്ല. പിന്നെ മറ്റു sms കളും വരാൻ തുടങിയപ്പോൾ .“.ഡിഡിഡിറ്റ്..“ എന്നത് ജിജിക്കുമാത്രം വേണ്ടിയുള്ള<br />മെസ്സേജ് ടോൺ ആക്കി സെറ്റ് ചെയ്തു വച്ചു..<br /> ഷെയർ മാർക്കറ്റിന്റെ ബാലപാഠങൾ എന്നിൽ നിന്ന് പഠിച്ചെടുത്ത ജിജി ആയിടെയായി ഷെയറുകൾ വിൽക്കൽ<br />വാങലുകളിൽ എന്നെ ഉപദേശിക്കാനും തുടങിയിരുന്നു..പലപ്പോഴും അവളുടെ ഇന്റ്യൂഷൻ (intuition ) ഊഹകച്ചവടത്തിൽ<br />എനിക്ക് വലിയ ലാഭങൾ സമ്പാദിച്ചു തന്നു..അതൊരു അവസരമായെടുത്ത് ഞാൻ പ്രത്യുപകാരമായി അവൾക്ക് വിലപിടിച്ച<br />പ്രണയസമ്മാനങൾ നൽകി.കാഷ് ആയും അല്ലാതെയും.<br /> ഒടുവിൽ, കൊല്ലുന്നരാജാവിന് തിന്നുന്ന മന്ത്രി യെപോലെ താനെനിക്ക് നല്ലൊരുകൂട്ടായിരിക്കുമെന്ന് പറഞ്ഞ് ജീയോജിത്തിന്റെ<br />മുറ്റത്ത് നിൽക്കുന്ന വാകമരത്തിനു ചുവട്ടിൽ വച്ച് ഞാൻ ജിജിയുടെ മോതിരവിരലിൽ ഡയമണ്ട് പതിച്ച ഒരു വെഡ്ഡിംഗ് റിംഗ്<br />അണിയിക്കുന്നത് വരെയെത്തി കാര്യങൾ.(സത്യക്രിസ്ത്യാനിയാണ്. നല്ലകുട്ടിയാണ്. പൂത്തപണക്കാരാണ്<br />.വീട്ടിൽ ഞാൻ ഒരു സൂചനകൊടുത്തിരുന്നു.) അവൾ വലത്ത് കൈനീട്ടിയപ്പോൾ കഴുത്തിൽ നിന്നും മഞ്ഞപട്ട് ഷാൾ<br />പെട്ടെന്ന് താഴേക്ക് ഒഴുകി വീണു..അപ്പോൾ വലത്തെ ചുമലിൽ ഞാൻ വളരെ വ്യക്തമായി കണ്ടു.ഒരു ശംഖചക്രത്തിനു താഴെ<br />പച്ചകുത്തിയിരിക്കുന്ന “ഓം’ എന്ന അക്ഷരം.ജെയിൻ ഓസ്റ്റന്റെ പ്രണയ നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്<br />ഒരു അപസർപ്പക കഥയുടെ ഏട് മറിഞ്ഞുവന്നതു പോലെ ഞാൻ പെട്ടെന്നു പകച്ചു.എന്റെ മനസ്സ് വായിച്ച അവൾ പറഞ്ഞു<br />കോളേജിൽ പഠിക്കുമ്പോഴത്തെ ഒരു കുസൃതി...ടാറ്റൂയിങ് ആയിടെ ഹൈസൊസൈറ്റിയിൽ ഫാഷനായി വരികയാണെന്നും<br />അവൾ എന്നെ ബോധ്യപെടുത്തി(.എന്നെ സംബന്ധിച്ചിടത്തോളം പച്ചകുത്ത് ഒരു നാടോടിത്തത്തിന്റെ സിംബൾ ആയിരുന്നു<br /> പണ്ട് വീട്ടിൽ വന്നിരുന്ന കുറത്തിയേയാണ് ഞാൻ ഓർത്തത്). സത്യത്തിൽ അതൊരു കല്ലുകടിയായിരുന്നു.<br />കല്ലു കണ്ടാൽ കൈകോട്ട് വക്കണമെന്ന്<br />പഴമക്കാർ പറയും. പക്ഷെ അന്ധമായ പ്രണയം അതിന്ന് സമ്മതിക്കുമോ?കല്ലല്ല,കാരിരുമ്പിനു മുന്നിലും വായ്തല<br />മടക്കുന്ന ഒന്നല്ല അത്..<br /> ഞങൾ ഒരു മിച്ചിരുന്ന് ഭാവിയെ കുറിച്ചുള്ള ചില പ്ലാനുകൾ ഉണ്ടാക്കി.<br /> പിറ്റെന്നു തന്നെ ജിയോജിത്തിന്റെ ഓഫീസ് കൌണ്ടറിൽ നിന്ന് അതു വരേയുള്ള സമ്പാദ്യമെല്ലാം<br />പിൻ വലിക്കാനുള്ള തീരുമാനമായി.ഒഫീഷ്യൽ എൻ ഗേജ് മെന്റിനു മുന്ന് ഒരു കാർ അത്യാവശ്യമാണെന്ന് അവൾ എന്നോട്<br />പറഞ്ഞിരുന്നു.അതിന് അഡ്വാൻസ് കൊടുക്കുവാനാണ് പണം. പിറ്റെന്ന് ഒരു മിച്ച് പണമെണ്ണിതിട്ടപെടുത്തുമ്പോൾ<br />. അങ്കം ജയിച്ച് വന്ന ചേകവർക്ക് ചേകവത്തി വിജയതിലകം ചാർത്തുന്നതു പോലെ അവൾ എനിക്കൊരു<br />തിളക്കമുള്ള കടാക്ഷം സമ്മാനിച്ചു. അപ്പോൾ എനിക്കു തോന്നിയ അഭിമാനം...<br />ഞങൾ നേരെ പോയത് റസ്റ്റോറന്റിലേക്കാണ്.കാർവാങുന്നതിന്റെ ഒരു ചെറിയട്രീറ്റ് .ചിക്കൺപിസ്സയും ഗോബിമഞ്ജൂരിയും<br />ഓർഡർ ചെയ്ത് ഞങൾ കാത്തിരുന്നു. ഇടക്ക് കയ്യിലെ ബാഗ് അവളെ ഏല്പിച്ച് ഞാൻ ഒന്നു ബാത്തുറൂമിൽ പോയി<br /> തിരിച്ച് വന്നപ്പോൾ ജിജി ഇരുന്നിരുന്നസീറ്റ് ശൂന്യമായിരുന്നു..അപ്പോൾ എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു<br />അതിന്റെ വെളിച്ചത്തിൽ അവളുടെ വലത്തു ചുമലിലെ ശംഖചക്രവും ഓം എന്ന അക്ഷരവും ഒരു നിമിഷം വീണ്ടും എന്റെ<br />മുന്നിൽ ജ്വലിച്ചു. ഞാന് അത്രയേ ഓർക്കുന്നുള്ളൂ. ഞാൻ കുഴഞ്ഞ് വീണെന്നും ചുഴലിദീനക്കാരനെ പോലെ കൈകാലിട്ടടിച്ചെന്നും<br />പിന്നീട് ഹൊസ്പിറ്റലിൽ വച്ചാണ് അറിഞ്ഞത്.ചിക്കൻ ഗുനിയയും ചിക്കൻപോക്സും ഒരു മിച്ച് വന്നതുപോലെ ഞാൻ<br />ആശുപത്രി കിടക്കയിൽ തളർന്നുകിടന്നു. പണം പൊയ്പോയതിലായിരുന്നില്ല എന്റെ ദു:ഖം ഒരു പളുങ്കു പാത്രം പോലെ<br />ഉടഞ്ഞുപോയ എന്റെ പകൽകിനാവിനെ ഓർത്താണ് ഞാൻ വേദനിച്ചത്.മോഷ്ടിച്ചെടുത്ത പണവുമായി തിരക്കേറിയ<br />ട്രാഫിക്കിലൂടെ തന്റെ കൈനറ്റിക് ഹോണ്ടയിൽ അപകടകരമായ വേഗത്തിൽ ജിജി പാഞ്ഞുകൊണ്ടിരിക്കുന്ന<br />ദൃശ്യം എന്റെ കണ്മുന്നിൽ ഇടക്കിടക്ക് തെളിഞ്ഞു കൊണ്ടിരുന്നു.അവളുടെ ചുരുൾ മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ടു.<br /> അപ്പോഴൊക്കെ അവളെ അപകടങളിൽ നിന്ന് കാത്തുകൊള്ളണമെന്ന്<br />ഞാൻ ദൈവത്തോട് പ്രാർഥിച്ചു..ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാൻ ഒരു പ്രണയകുറുമ്പ് സമ്മാനിച്ച് എന്റെ ജീവിതത്തിൽ നിന്ന്<br />ഇറങി ഓടിയ അവളെ പെട്ടൊന്നൊന്നും മറക്കാൻ ആവുമായിരുന്നില്ല.കാരണം എല്ലാവിശേഷഅവസരങളിലും പിന്നെയും<br /> എന്റെ മൊബൈൽ നഷ്ട പ്രണയത്തിന്റെ സ്വരത്തിൽ ശബ്ദിച്ചു:സ്ക്രിനിൽ ആശംസകൾ തെളിഞ്ഞു.<br /> ഹാപ്പി ക്രിസ്മസ്.... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ.......ബെസ്റ്റ് വിഷസ്...പക്ഷെ തിരിച്ച് വിളിക്കാൻ ശ്രമിച്ചപ്പോഴൊന്നും<br />പ്രതികരണമുണ്ടായില്ല...<br />രണ്ട് വർഷത്തോളം ഇത് തുടർന്നു.അവസാനം അവളുടെ മെസ്സേജ് വന്നത് ഒരു ദു:ഖവെള്ളിയാഴ്ചയാണ്.<br /> അത് വാക്കുകളില്ലാത്ത ഒരു ചിത്രമായിരുന്നു.നിറഞ്ഞൊഴുകുന്ന രണ്ട് നീല കണ്ണുകൾ.. അതിൽ പിന്നെ ആ കമ്മ്യൂണിക്കേഷൻ നിലച്ചു. .<br />വർഷങൾക്ക് ശേഷം<br /> പാലക്കാരി ഡെയ്സിയുമായുള്ള എന്റെ വിവാഹത്തിന് രണ്ട് നാൾ മുൻപ് എനിക്ക് തപാലിൽ ഒരു പാഴ്സൽ വന്നു.<br />അതിൽ ഒരു കവറും ഒരു ചെറിയ സമ്മാനപെട്ടിയുമായിരുന്നു.പെട്ടിയിൽ ഒരു ഡയമണ്ട് റിംഗ് !!.വർഷങൾക്ക്<br />മുൻപ് ഞാൻ ജിജിയുടെ വിരലിൽ അണിയിച്ച അതേ മോതിരം.കവർ തുറന്നപ്പോൾ വീണ്ടും ചുഴലിദീനത്തിന്റെ അറ്റാക്ക്<br />ഉണ്ടാകുമോയൊന്ന് ഞാൻ സംശയിച്ചു.അതിൽ പത്ത് ലക്ഷത്തിന്റെ ഒരു ഡ്രാഫ്റ്റായിരുന്നു.അന്നു നഷടപെട്ട പണത്തിന്റെ<br />അഞ്ചിരട്ടി.!! ഫ്രം അഡ്രസ്സ് നോക്കിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്:<br /> മാളവിക(ജിജി തോംസൺ)<br /> സെൻ ട്രൽ ജയിൽ<br /> മലേഷ്യ.. പിന്നെ ഒരു കോണിലായി പച്ചനിറമുള്ള മഷികൊണ്ട് വരച്ച് ഒരു ശംഖചക്രവും ഓം എന്ന അക്ഷരവും....!!<br />(ജയിലിൽ നിന്നെതെങിനെ സാധിച്ചു എന്ന് വായനക്കാരെ പോലെ എനിക്കും സംശയമുണ്ട്. പക്ഷെ അവിശ്വസനീയ മായ<br />ഒരു സത്യത്തിനെ വിശ്വസനീയമായ നുണയാക്കി മാറ്റേണ്ട കാര്യം എനിക്കില്ല.സത്യം സത്യമായി പറയുവാൻ ഇഷ്ടപെടുന്ന ഒരു<br />എഴുത്തുകാരൻ ആണ് ഞാൻ )<br />(തീർന്നു)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com6tag:blogger.com,1999:blog-5279903969520334204.post-90691559327717611602009-06-12T16:08:00.000+05:302009-06-12T16:09:23.290+05:30ഡിഡിഡിറ്റ് ഡാഡാ ഡിഡിഡിറ്റ്ഈ നൂറ്റാണ്ടിന്റെ ആദ്യപാദങളിൽ ഞാൻ യൌവനത്തിലേക്ക് കാലൂന്നുന്ന സമയത്ത്<br />ഒരു പ്രാരാബ്ധകാരനായിരുന്നു.പ്രാരാബ്ധം കാരണം പ്രണയത്തെ പോലും അകറ്റി<br />നിർത്തിയിരിക്കുകയായിരുന്നു. പക്ഷെ പഞ്ഞം പണത്തിനു മാത്രമെ ഉണ്ടായിരുന്നുള്ളൂ<br />സ്വപനങളുടെ കാര്യത്തിൽ ഞാൻ അംബാനിയായിരുന്നു....<br />ഒരു മൊബൈൽ,ഒരു കമ്പ്യൂട്ടർ,ലക്ഷ്വറികാറ്, ഇരുനിലവീട്..<br />വീടിനെ കുറിച്ച് കുറച്ച് പറയേണ്ടിയിരിക്കുന്നു. കാരണം സ്വപ്നങളുടെ ഭ്രമണ കേന്ദ്രം എന്നത്<br />വീട് ആയിരുന്നു. ചുരുങിയത് ഒരു രണ്ടായിരം സ്ക്വയർ ഫീറ്റ് ഉണ്ടായിരിക്കണം<br />അതുപോലെ അപ്സ്റ്റെയറും നിർബന്ധം. മോഡുലാർ കിച്ചൺ,മോഡേൺ<br />ബാത് റൂം. നിലത്ത് വിരിക്കാൻ ഇറ്റാലിയൻ മാർബിൾസ്,.അത്യാവശ്യത്തിന് വിട്രിഫൈഡ് ടൈത്സും<br />.വുഡ് വർക്ക് മുഴുവൻ മഹാഗണി കൊണ്ട്.ഫർണീച്ചറിന്ന് വെൺ തേക്ക് മാത്രം.പറ്റുമെങ്കിൽ ഒരു<br />കട്ടിലെങ്കിലും ചന്ദനമരം കൊണ്ട്..ഡ്രസ്സിംഗ് ടേബിളിൽ ആനകൊമ്പിന്റെ ബ്രാക്കറ്റിനുള്ളിൽ<br /> ആറന്മുള കണ്ണാടി. മുകളിൽ ചെറിയ ഒരു ലൈബ്രറിയും ഹോം തിയ്യറ്ററും.ലൈബ്രറിയിൽ ലോകക്ലാസിക്കുകളും<br />ബ്രിട്ടാനിയ എൻസൈക്ലൊപീഡിയായുടെ പുതിയ എഡിഷനുകളും ഉണ്ടായിരിക്കും.അതൊന്നും ഞാൻ<br />കൈകൊണ്ട് തൊടുകപോലുമില്ല.(വേറെ പണിയില്ല!).എല്ലാം വെറുതെ ഒരു ഭംഗിക്ക്....<br />ഹോം തിയ്യറ്ററിൽ ചിലപ്പോൾ അല്പ സമയം ചെന്നിരുന്നെന്നു വരും.ജാക്കിചാന്റെ പടങൾ മാത്രമെ<br />കാണൂ.പാട്ടുകളാണെങ്കിൽ ബീറ്റിത്സ് . ബോണിയെം..വല്ലപോഴു മൊരു ഹിന്ദി ഗസൽ.. തീർന്നു .<br />മലയാളം പാട്ടുകൾ അടുപ്പിക്കുക പോലുമില്ല..<br />പഴയൊരു ഗാനം പോലെ ...’ബസ് ഇതനാ സീ ഹ്വാബ് ഥീ...”<br />പക്ഷെ സ്വപ്ന സാഫല്യത്തിന് വേണ്ടി ദേഹാധ്വാനം ചെയ്യാനൊന്നും ഞാൻ തയ്യാറായിരുന്നില്ല.<br />വിയർത്ത ശരീരവുമായി പതുപതുത്ത സോഫയിൽ ഇരിക്കുന്നത് എനിക്ക് ആലോചിക്കാൻ<br />പോലുമാകുമായിരുന്നില്ല..അങനേയാണ് ഷെയർ വ്യാപാരം പൊടിപൊടിക്കുന്ന ജിയോജിത്തിൽ ഞാൻ<br />എത്തിപെട്ടത്.തലക്കുമുകളിൽ ശുക്രൻ ഉദിച്ച് നിൽക്കുന്ന സമയ മായിരുന്നിരിക്കണം.ഏതാനും നാളുകൾക്കുള്ളിൽ<br />സ്വപ്നങളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് ഓരോന്നായി പ്രയോറിറ്റി അനുസരിച്ച് എന്റെ നിത്യജീവിതത്തിലേക്ക്<br />കടന്നു വന്നു.റിലൈൻസ് മൊബൈൽ ..സാംസങ് കമ്പ്യൂട്ടർ.. പിന്നെ വെയ്റ്റിംഗ് ലിസ്റ്റ് മറികടന്ന്, നിനച്ചിരിക്കാത്തനേരത്ത്<br />ജിജി തോംസൺ എന്നുപേരുള്ള ഒരു സുന്ദരിയും..<br />കാളകളും കരടികളും(bulls and bears )മദിച്ചു നടക്കുന്ന ജീയോജിത്തിന്റെ അന്തപുരത്തിൽ വച്ചാണ് ജിജിയെ ഞാൻ ആദ്യം<br />കാണുന്നത്..ബോളിവുഡ് നടി കരിഷ്മാകപൂറിന്റെ കസിനാണെന്ന് പറഞ്ഞാൽ പോലും ആരുംവിശ്വസിച്ച് പോകുന്ന മുഖ<br />ലാവണ്യം.അല്പം നീലനിറമുള്ള പൂച്ചകണ്ണുപോലുമുണ്ട്..അതിൽ നിന്ന് ഒരു നീലരശ്മി പറന്ന് വന്ന് എന്റെ ഹൃദയത്തിൽ<br />തൊട്ടു. കക്ഷിയെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ കീശയിൽ നിന്ന് മൊബൈൽ എടുത്ത്<br />അതിലെ സ്വിച്ചുകളിൽ വെറുതെ ഞെക്കി.(എന്റെ പണ്ടേയുള്ളസ്വഭാവമാണ് അത്. വീട്ടിൽ ആരെങ്കിലും വിരുന്നു വന്നാൽ<br />ഞാൻ എന്റെ കളിപാട്ടങളും കുട്ടിസൈക്കിളുമൊക്കെ എടുത്ത് പുറത്ത് വലിച്ചിട്ട് പ്രദർശിപ്പിക്കുമായിരുന്നു)<br /> അന്ന് മൊബൈൽ ഫോൺ ഒരു അപൂർവ്വവസ്തു ആയിരുന്നു.<br />മോബൈലും ഇന്റ ർ നെറ്റുമൊക്കെ ചേർന്ന് കമ്മ്യൂണിക്കേഷൻ രംഗത്ത് പുതിയൊരു യുഗപിറവിക്ക് സംയുക്ത<br />കാഹളം മുഴക്കുന്ന സമയം..ആൺപെൺ സൌഹൃദത്തിന് എസ് എം എസ് എന്നമൂന്നക്ഷരങൾ പുതിയരംഗഭാഷ്യം എഴുതികൊണ്ടിരിക്കുന്നു.<br />ഡിഡിഡിറ്റ് ഡാഡാ....എന്നത് അപൂർവ്വസുന്ദരമായ ഒരു ഗാനത്തിന്റെ നോട്ടേഷനുകൾ പോലെ ജനങളുടെചെവിയിൽ<br />വന്നു പതിക്കാൻ തുടങിയിട്ടെയുള്ളു. ഈസ്വരങൾ സത്യത്തിൽ ടെലികമ്മ്യൂണിക്കേഷനിലെ ക്ലാസിക്ക് യുഗത്തിന്റെ<br />ഗൃഹാതുരത്വമായിരുന്നു.മോഴ്സുകോഡുകൊണ്ട് അടിയന്തരസന്ദേശങൾ കൈമാറിയിരുന്ന ഒരുകാലഘട്ടത്തിന്റെ<br />ഓർമ്മപെടുത്തൽ.(di di dit stand for 'S' and da da stand for 'M).'<br />ആസമയത്ത് എന്റെ മനസ്സിൽ പേരറിയാത്ത ഏതോഒരു സന്തോഷം.ഞാൻ അലക്ഷ്യമായി ഞെക്കിയ അക്ഷരങളെല്ലാം<br />നീലനിറമുള്ള ചതുരസ്ക്രീനിൽ തെളിഞ്ഞു മിന്നുന്നു.ഐ ലവ് ചെറീസ് ഏൻഡ് ഷെറി നൌ വാട്ട് ഐ നീഡ് ഈസ്....<br />നേരത്തെ സൂചിപ്പിച്ചതുപോലെ ഞാൻ ജന്മനാ ഒരു അക്ഷരവൈരിയാണ്.പക്ഷെ അമിതമായി സന്തോഷം തോന്നുന്നുമ്പോഴൊക്കെ<br />എന്റെ മനസ്സ് ഒരു ഒമർ ഖയ്യാമായി മാറും. അത് ചില പ്രണയകവിതകൾ മൂളാൻ തുടങും.ഞാനതൊക്കെ എവിടെയെങ്കിലും പകർത്തി<br />വക്കുവാനും...<br /> അങനെ സ്വയം മറന്നു നിൽക്കുമ്പോൾ ..ലാവൻഡർ മിസ്റ്റിന്റെ നേർത്തസുഗന്ധം ...തൊട്ടടുത്ത് മൂക്കിനു താഴെ ..<br />നോക്കുമ്പോൾ കരിഷ്മയുടെ കസിനാണ്..ഷെയർ സംബന്ധിയായ ഏതോ ഒരു സംശയം..<br /> അത് ഒരു വാക്കുകൊണ്ട് തീർക്കാവുന്ന സംശയമായിരുന്നുന്നു എന്നാണെന്റെ ഓർമ്മ..പക്ഷെ ഞാൻ.<br />.ഷെയർ മാർക്കന്റിന്റെ ബാലപാഠങളിൽനിന്നു തുടങി ഒരു മണിക്കൂറെടുത്തു ആ സംശയം തീർക്കാൻ<br />അങനെ അവളുമായി ഒരു ജന്മത്തിന്റെ സൌഹൃദം നേടുകയും ചെയ്തു. പക്ഷെ പിരിയുന്നനേരം ഇൻഡ്യൻ കോഫീ<br />ഹൌസിൽ നിന്ന് ഒരു ചായക്ക് ക്ഷണിച്ചപ്പോൾ അവൾ ക്ഷമാപണപൂർവ്വം ഒഴിഞ്ഞ്മാറി.”പിന്നെയാവാമെന്ന്..”<br />അതും എനിക്കിഷ്ടപെട്ടു .പെൺകുട്ടികളായാൽ ഇങിനെ വേണം ...അല്ലാതെ ഒരാളെ പരിചയപെടുമ്പോഴേക്കും..<br /> അന്നു രാത്രി ,നിത്യ സുഗന്ധിയായ മുറ്റത്തെ മനോരഞ്ജിതത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ സ്വപ്നങളുടെ റെജിസ്റ്റ് റിൽ<br />ഞാൻ ജിജി തോംസൺ എന്ന പേരു കൂടി ഔദ്യോഗിഗമായി എഴുതിചേർത്തു.ഷെയർ മാർക്കറ്റ് ,എന്റെ സ്വപ്നലോകം വിസ്തൃത<br />മാക്കുവാനുള്ള് ആത്മവിശ്വാസമൊക്കെ തന്നു കഴിഞ്ഞിരുന്നു. സ്വിറ്റ്സർലാൻഡിലെ ഒരു ഹണിമൂൺ കോട്ടേജിൽ രണ്ട് പേർക്ക്<br />റൂം ബുക്ക് ചെയ്യുവാൻ ഞാൻ വെയ്റ്റ് ചെയ്യുമ്പോൾ എന്റെ മൊബൈലിൽ നിന്നും സംഗീതാത്മാകമായ ആ സ്വരങൾ ഒഴുകിയെത്തി<br />ഡിഡിഡിറ്റ് ഡാ ഡാ.. നീലസ്ക്രീനിൽ അക്ഷരങൾ തെളിഞ്ഞു. ഗുഡ് നൈറ്റ് ...ജിജി..<br />മീനത്തിലെ മുടിഞ്ഞ ചൂടായിരുന്നിട്ടും അപ്പോൾ പെട്ടെന്നൊരു മഞ്ഞു മഴപെയ്തു..മുറ്റത്തെ പനിനീർചെടികളിൽ വലിയമഞ്ഞുതുള്ളികൾ,<br />പളുങ്ക് പോലെ വീണ് പൊട്ടിചിതറുന്നത് ഞാൻ കേട്ടു.....<br />(തുടരും)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com4tag:blogger.com,1999:blog-5279903969520334204.post-71094442665335539042009-06-10T13:08:00.000+05:302009-06-10T13:10:39.622+05:30അദ്വൈതകണ്ണടകുട്ടികാലം എനിക്കൊരു കണ്ണട വച്ചു തന്നു.<br /> സ്വപ്ന നീലിമ ഫ്രെയിമിട്ട<br />ഒരു ഫാന്റസി കണ്ണട...<br />അതിലൂടെ നോക്കുമ്പോൾ,<br />മാനത്ത് മഴവില്ലുകണ്ടു,മഴക്കാരു കണ്ടില്ല..<br />നിലാവും നക്ഷത്രങളും കണ്ടു.<br />പുളയുന്ന മിന്നൽ പിണറുകൾ കണ്ടില്ല...<br />അതിലൂടെ നോക്കുമ്പോൾ,<br /> മുഖങളിൽ പുഞ്ചിരി തെളിഞ്ഞു.<br /> മിഴിനീരെങോ മറഞ്ഞു..<br /> കണ്ണുകളിൽ സ്നേഹം തിളങി.<br /> വിദ്വേഷത്തിന്റെ കനലുകൾ അണഞ്ഞു.<br />അതിലൂടെ നോക്കുമ്പോൾ,<br />ചെടികളുടെ പുഷ്പ് സൌന്ദര്യം അറിഞ്ഞു.<br />മുൾ മൂർച്ചയറിഞ്ഞില്ല..<br />കാഴ്ചയിൽ പൂന്തേൻ നിറഞ്ഞു<br />ഇലകളുടെ കയ്പ് അറിഞ്ഞതേയില്ല.<br />അതിലൂടെ നോക്കുമ്പോൾ,<br />അയലത്തെ അമ്മിണി ആൻഡേഴസൺ കഥയിലെ രാജകുമാരിയായി....<br />അന്തോണിച്ചന്റെ എല്ലുന്തിയ ഇരട്ടകുട്ടികൾ ചുക്കും ഗെക്കും<br />എന്നു പേരുള്ള റഷ്യൻ കുട്ടികളായി...<br /> അപ്പോഴാണ് ചിന്താകലാപവുമായി കൌമാരം കടന്നു വന്നത്..<br /> പ്രത്യയ ശാസ്ത്രത്തിന്റെ കല്ലേറു തട്ടി<br /> എന്റെ കണ്ണട ചില്ലു പൊട്ടി,നെറ്റി മുറിഞ്ഞു..<br /> ഒലിച്ചിറങിയ ചോരകാഴ്ചയെ ചുവപ്പിച്ചു..<br /> ലോകത്തെ ഒരു വിപ്ലവകവിതയുടെ വരികളായി ഞാൻ വായിക്കാൻ തുടങി..<br /> അറിവുകൾ, കള്ള് കരളിനെയെന്ന പോലെ <br />ആത്മാവിനെ കാർന്നു തിന്നപ്പോൾ<br />ഞാൻ അസ്വസ്ഥനായി ; ചിലരതിനെ ചിത്ത ഭ്രമമായി തെറ്റി ദ്ധരിച്ചു..<br />അവരുടെ കല്ലേറിൽ നിന്നോടി തളർന്ന് ഞാൻ കാവി വസ്ത്ര ധാരിയായ<br />ഗുരുവിന്റെ പാദാരാവിന്ദങളിൽ വീണു.<br />അദ്ദേഹം എന്റെ ഉടഞ്ഞ കണ്ണട മാറ്റി പകരം മറ്റൊന്നു വച്ചു<br /> അപ്പോൾ ,നിറങളെല്ലാം കലങി നിറമില്ലായ്മയായി..<br />രൂപങളെല്ലാം ഒന്നു ചേർന്ന് രൂപരാഹിത്യമുണ്ടായി..<br /> വത്സാ, ഇപ്പോഴെന്തു തോന്നുന്നു ? ഗുരു ചോദിച്ചു<br />“സുഖം ...സ്വസ്ഥത....”<br />നീയെന്തു കാണുന്നു?<br />“ഒന്നും കാണുന്നില്ല...”<br />ഇതാണു കുഞ്ഞേ,നിന്റെ യഥാർഥ കാഴ്ച..കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com11tag:blogger.com,1999:blog-5279903969520334204.post-19726325802977447592009-06-08T13:46:00.001+05:302009-06-08T13:52:26.201+05:30ഷബാഷ്!ലഹരി(കവിത)<br />വേദനയുടെ ഒരു പിടി കറുത്ത മുന്തിരികൾ<br />ഭാവനയുടെ ഇരു തുള്ളികൾ ചേർത്തു വാറ്റി<br />വെറുപ്പിൻ വീഞ്ഞാക്കി,<br />വാക്കിൻ വടിവൊത്ത പാനപാത്രങളിൽ<br />പകർന്നു വക്കുന്നൂ പതിതനാമൊരു കവി.......<br />മദ ഗന്ധം മണത്ത്,മുഴുക്കുടിയനൊരു<br />മധു വണ്ടായി പറന്നെത്തി ,<br />മിഴിനാവാലോരോ തുള്ളിയും നക്കിതോർത്തി,<br />ആ കെ തുടുത്ത് കണ്ണുകൾ പാതി കൂമ്പി<br />മൂർച് ഛിച്ചു വീഴുന്ന<br />വായനക്കാരന്റെ<br />വാക്കുകൾ വഴുക്കുന്നൂ..”ഷബാഷ്.!“കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com14tag:blogger.com,1999:blog-5279903969520334204.post-71022156152632654702009-06-05T15:39:00.001+05:302009-06-09T22:08:56.826+05:30ചരുമുറിയിലെ സിനിമശ്രീവീരുവിന്റെ ഡേ ലൈറ്റ് റോബറി എന്ന പോസ്റ്റിന് അനുബന്ധമാണീകുറിപ്പ്.<br />പ്രസ്തുത പോസ്റ്റിൽ ടിയാന് ചില വ്യക്തിപരമായ അനുഭവങളാണ് അയവിറക്കുന്നതെങ്കിലും<br />കാശുപെട്ടിയിൽ തരം കിട്ടുമ്പോൾ കയ്യിട്ട് വാരുന്നകുട്ടികാലത്തെ കള്ളത്തരങൾ,കുരുത്തം കെട്ട ടീനേജ്<br />പ്രായത്തില് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂട്ടരുമൊത്തുള്ള കള്ളുകുടി തുടങിയവിഷയങൾ<br />സാർവ്വലൌകികതയുള്ളതാണെന്നു തോന്നി .പിന്നെഈ പോസ്റ്റ് വായിച്ചപ്പോൾ , കഥ നടക്കുന്ന കാലത്ത് കണ്ടാൽ കൃഷണൻ കുട്ടി<br />നായരെ പോലിരിക്കുമെങ്കിലും ,കഥാഗതിയിലൊരിടത്ത് റാവുത്തരെ പോലെ കരുത്താർജിക്കുന്ന ഒരു<br />കഥാ പാത്രത്തിന്റെ ചില ഓർമ്മകളാണ് ഈ കുറിപ്പിലെ കഥാതന്തു. ഡേ ലൈറ്റ് റോബറിയില് പഴങളും കാശ്പെട്ടിയും<br />ന്യൂട്രിൻ മിഠായികളു മുള്ള ഒരു സഞ്ചിയെ കുറിച്ച് പറയുന്നുണ്ട്. ഓർമ്മകൾ അവിടെ നിന്നു തുടരുന്നു...<br />ജയനും നസീറും കൈവച്ചനുഗ്രഹിച്ച് ചില്ലറകനം തൂങുന്ന<br />സിഗരറ്റ് പെട്ടിയും പഴുത്താലും പച്ച പ്പുവിടാത്ത പച്ചചിങനും<br />പുറമെ..ഥൈലീ മെ കഭീ കഭീ ഓർ കുഛ് ഭീ ഹോതീ ഥീ..<br />പൊട്ടിയഫിലിം റീലുകളില് നിന്ന് മുറിച്ചെടുത്ത ചില സ്വപ്നചുരുളുകള്<br />ചിലത് അഞ്ചെട്ടടി നീളത്തിൽ ...പ്രത്യക്ഷത്തിൽ അതിലെ ഫ്രെയിമുകളെല്ലാം<br />ഒരേ പോലെയിരുന്നു..പക്ഷേ ,ശ്രദ്ധിച്ചാൽ കാണാം..ഒരാൾ കൈ പൊക്കുന്നു ,<br />മറ്റൊരാൾ കോണി പടവുകളിറങുന്നു..ഹ്രസ്വമായ ഈ ചലനങൾക്കുപോലും ഏതാനും<br />അടി ഫിലിമുകൾ വേണം.അപ്പോൾ സുദീർഘ ചലന പരമ്പരയായ ഒരു ചലചിത്രത്തിന്റെ<br />ചുരുൾ തഴകൾ നിവർത്തിയാൽ എത്രനീളം കാണും? ഞാൻ മനസ്സിൽ ഫിലിംസ്പൂൾ അ<br />ഴിക്കാൻ തുടങും ...വീട്ടിൽ നിന്നും ഉരുട്ടിവിട്ടാൽ ,ബാലമാമന്റെ പീടികയുടെ മുറ്റത്തുകൂടെ സിവിസെന്ററും<br />കടന്ന് വലപ്പാടുവഴി തൃപ്രയാർ തൃപ്പടിയിൽ ചെന്നേ അതിന്റെ അഴിയൽ അവസാനിക്കൂ...(അന്ന് തൃപ്രയാറപ്പുറം<br />ഭൂമീല്ല്യ.) .<br />അതിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത് പൂരപറമ്പിൽ നിന്ന് രണ്ട് രൂപക്ക് വാങുന്ന കാമറ<br />എന്നറിയപെട്ടിരുന്ന ചിത്രദർശിനിയില് വെച്ച് കൂടുതൽ മിഴിവോടെ നോക്കി കണ്ടു. ഇങനെ സൂക്ഷിച്ചുവച്ചിരുന്ന<br />ഫിലിം കഷണങളും മനോജ് ടാക്കീസിൽ ഇടക്ക് കാണുന്ന ചിലചലചിത്രകാവ്യങളുമായിരുന്നു ,അധികം<br />വൈകാതെ സ്വന്തം നിലക്ക് ഒരു തിയ്യറ്റർ തുടങാനുള്ള ഞങളുടെ പ്രചോദനം .ഇതു മാത്ര മായിരുന്നു കൈവശമുള്ള മൂലധനവും.<br />വള്ളി നിക്കറുമിട്ട് മാഞ്ചോട് തെണ്ടുന്ന പ്രായമാണെന്നോർക്കണം. സിനിമാകളിക്കുവേണ്ട<br />അടിസ്ഥാന വസ്തുക്കളായ വിലകൂടിയ പ്രോജക്റ്റർ വാങുവാനോ വൈദ്യുതി സംഘടിപ്പിക്കുവാനോ ഉള്ള സാമ്പത്തികമില്ല...<br />പക്ഷെ ആർക്കുവേണമിതൊക്കെ? യാതൊരു മുതൽ മുടക്കില്ലാതെ പ്രോജക്ടർ നിർമ്മിക്കുവാനുള്ളവിദ്യകൾ<br />അന്നത്തെ സയൻസ് വിദ്യാർഥികൾ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഫിലമെന്റ് നീക്കി,വെള്ളം നിറച്ച ഒരു ബൾബ്<br />ആയിരുന്നു ഈപ്രോജക്ടറിന്റെ പ്രധാനഭാഗമായ ഉത്തലലെൻസ്. ഇതിലേക്ക് വെളിച്ചം പ്രതിഫലിപ്പിക്കാൻ<br />ഒരു പൊട്ടിയ കണ്ണാടി കഷണവും വേണം .മതി ലക്ഷങൾ വിലമതിക്കുന്ന പ്രോജക്റ്റർ റെഡി.സിനിമാകളിക്ക്<br />വേണ്ട വെളിച്ചം പ്രദാനംചെയ്യുന്നത് ലോകത്തിലെ എല്ലാകളികളുടെയും കർമ്മസാക്ഷിയായ<br />സാക്ഷാൽ സൂര്യഭഗവാൻ. മഴക്കാറ് ചതിച്ചില്ലെങ്കിൽ പവർ ഫെയലറിന്റെ പ്രശ്നവുമില്ല.<br />വീട്ടിൽ അപ്പാപ്പൻ കിടക്കുന്ന ചരുമുറിയായിരുന്നു ഞങൾ തിയ്യെറ്ററായി ഉപയോഗിച്ചത്.ഇവിടെയാകുമ്പോൾ<br />ഇരുട്ടിനു ഇരുട്ടും തണുപ്പിന്ന് തണുപ്പുമുണ്ട്. പുറം ഭിത്തിയി.ലെ ട്രയാംഗിൾ ഷേപ്പുള്ള എയർ ഹോളിലാണ്<br />ലെന്സിന്റെ ധർമ്മം നിർവ്വഹിക്കുന്ന,ചതുരജാലകമുള്ള കടലാസുപെട്ടിയിൽ ഇറക്കിവെച്ച ബൾബ് ഫിറ്റ് ചെയ്യുക .കണ്ണാടികൊണ്ട് ഇതിലേക്ക് വെയിൽ വെളിച്ചം പ്രതിഫലിപ്പിക്കും.<br />ഉടനെ എതിരെയുള്ള മുഷിഞ്ഞ ചുമരിൽ ചതുരവെളിച്ചം തെളിയുകയായി.<br />കമ്പിളി കണ്ടത്തിൽ സിനിമാകളിതുടങിയെന്നറിഞ്ഞ് അയൽ വക്കത്തുനിന്ന് താമിമകൻ മണികണ്ഠരും പരിവാരവും എത്തും.<br />ഞങളുടെ അമെച്വർ സിനിമക്ക് പ്രതീക്ഷിക്കാത്ത കാണികളുടെ തിരക്ക് അനുഭവപെട്ടപ്പോൾ ഞങളുടെ കച്ചവട കണ്ണുണർന്നു.<br />ഉടനെ തന്നെ ടിക്കറ്റൊന്നിന് രണ്ട് കശുവനണ്ടി പിരിക്കാനുള്ള നടപടിയായി.വളരെ വേഗത്തിൽ പഴയ ബ്രിട്ടാനിയ ബിസ്കറ്റ്<br />ടിൻ നിറഞ്ഞു കവിഞ്ഞു.ടിക്കറ്റ് ക്ലോസ്ഡ്..<br />അങനെ സിനിമ ആരംഭിക്കുന്നു. പ്രോജ്ക്ട് ഓപ്പറേറ്റർ കം ഫിലിം ഡയറക്റ്റർ കം തിയ്യറ്റർ ഉടമ കം ..വാട്ട് നോട്ട്!! കൂടിയായ<br />സകലകലാവല്ലഭൻ കുഞ്ചു പുറത്തെ വരാന്തയിൽ നിലയുറപ്പിച്ചു.വെളിയിൽ വച്ചിരിക്കുന്ന കണ്ണാടിചില്ലിനും ബൾബെന്ന ഉത്തല<br />ലെൻസിനുമിടയിൽ,വെയിലിന്റെ പാതയിൽ കറക്ടായ ഫോക്കസ് ദൂരം കണ്ടെത്തുകയാണ് ആദ്യ പടി.പിന്നെ കാര്യങളെല്ലാം എളുപ്പമാണ്<br />ആദ്യമായി കരിപിടിപ്പിച്ച ചില്ലെഴുത്താണ്. അക്ഷരങൾ ഇടത്തോട്ടെഴുതിയ ചില്ല് ഈ ഫോക്കസിൽ കാണിക്കുമ്പോൾ ചരു മുറിയിലെ സ്ക്രീനിൽ<br />എഴുത്തുകൾ തെളിയും.. ‘’ ഉടൻ വരുന്നു “ചാകര” അഭിനേതാക്കൾ..ജയൻ ,സീമ..ചരു മുറിയിലെ ഇരുളിൽ പ്രേക്ഷകരുടെ കയ്യടിയുയരും.<br />പേരെഴുതികാണിച്ചതിനു ശേഷം നേരത്തെ പറഞ്ഞ ഏതാനും ഫിലിമുകൾ കാണിക്കും .വീട്ടിലെചുമരിൽ പ്രേം നസീറും ജയഭാരതിയുമൊക്കെ<br />തെളിയുമ്പോൾ മണികണ്ഠൻ വിളിച്ചു പറയും..“ഇത് പിക്നിക്...ഇതും പിക്നിക്.“മണികണ്ഠൻ ജീവിതത്തിൽ കണ്ട ഒരേയൊരു<br />സിനിമയായിരുന്നു “പിക്നിക്“<br />പിന്നെ ഏതാനും മിഠായി കടലാസുഫോയിലുകൾ(ന്യൂട്രിൻ,ഡെക്കാൻ) കൂടികാണിക്കും.അപ്പോൾസ്ക്രീനിൽ തെളിയുന്ന വർണ്ണ പ്രപഞ്ചം<br />കാണികളുടെ കണ്ണഞ്ചിപ്പിക്കും. അതിനു ശേഷമാണ്<br />സിനിമ ചലനാത്മകമാവുക .അതൊടെ ഇതൊരു ഇരുണ്ട നിഴൽ നാടകമാവുകയായി.. ഈർക്കിലി,ഉറുമ്പ് പോലുള്ള ചിലപ്രാണികൾ,മണ്ണിര,ആട്ടിൻ കാട്ടങൾ..ഇതൊക്കെ ഭാവനാസമ്പന്ന<br />നായ പ്രോജക്ട് ഓപ്പറെറ്ററുടെ കയ്യിൽ ഒരു ലൈവ് സിനിമയുടെ അസംസ്കൃതവസ്തുക്കളായി. സ്ക്രീനിൽ വലിയൊരു മരത്തിൽ<br />രാക്ഷസരൂപിയാ ജീവികൾ ഓടി കയറുന്നതു കണ്ടും, ആട്ടിൻ കാട്ടത്തിന്റെ തലയുള്ള ഈർക്കിലി പോരാളികൾ തല്ലു കൂടുന്നതുകണ്ടും കാണികൾ<br />ആവേശത്തോടെ കൂക്കിവിളിച്ചു ..<br /><br />.. അന്നൊന്നും അറിഞ്ഞിരുന്നില്ല ,സിനിമാമന്ദിരങളിലെ വിശാലമായ<br />സ്ക്രീനിൽ നിന്നും അതിന്റെ കൌതുകങളെല്ലാം പടിപടിയായി നഷപെടുത്തി അവസാനം ഉള്ളം<br />കയ്യിൽ വരെ വന്നു ചേക്കേറും,ഈ സിനിമയെന്നവിസ്മയമെന്ന്...<br />(എല്ലാമോർമ്മകൾ..എല്ലാമോർമ്മകൾ എന്നേകുഴിയിൽ മൂടിഞാൻ,...എന്നാലും എല്ലാംചിരംജീവികൾ..)<br />സത്യത്തിൽ വീരുവിന്റെ “ ഭൂതം’ എന്നബ്ലൊഗിലെ ഒരു പോസ്റ്റിന് വേണ്ടി തയ്യാറാക്കിയ കമന്റായിരുന്നു ഇത്. പക്ഷെ<br />ചിലസാങ്കേതിക കാരണങളാൽ കമന്റിടാൻ കഴിഞ്ഞില്ല..അങനെ ഇതൊരു പോസ്റ്റായി..കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com8tag:blogger.com,1999:blog-5279903969520334204.post-4213783786169154782009-05-31T12:14:00.003+05:302009-05-31T16:10:47.757+05:30സെമിത്തേരിയിലെ ബോഗൻ വില്ല (മാധവികുട്ടിക്ക്..)മാധവികുട്ടിയുടെ ഒരു ചെറുകഥ അടുത്തകാലത്ത് വായിച്ചത് ഓർക്കുന്നു.<br />ഇതിൽ, കഥാകാരി തിരക്കുപിടിച്ച പട്ടണത്തിൽ ആരെയോതിരഞ്ഞു നടക്കുകയാണ്.<br />വെയിലുകൊണ്ടും ,ചില കടകളിൽ കയറി അയ്യാളെ കുറിച്ച് തിരക്കിയുമൊക്കെ അവർ<br />അയ്യാൾക്കു വേണ്ടി അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.ഒടുവിൽ അവരെ<br />പരിചയമുള്ള ഒരു പുസ്തക പ്രസാധകൻ തന്റെ പുസ്തകശാലയിലേക്ക് വിളിച്ചിരുത്തുന്നു<br />ശീതളപാനീയങളും ഇഷ്ട പുസ്തകങളും സൽക്കരിച്ച ശേഷം അയ്യാൾ വിവരങ്ങൾ ആരായുന്നു.<br />‘ബാബു എന്നു പേരുള്ള ഒരു വാടകകൊലയാളിയെ ആണ് താൻ അന്വേഷിച്ച് നടക്കുന്നതെന്ന്<br />അവർ അയ്യാളൊട് തുറന്നു പറയുന്നു.<br />“ആരാണ് മാഡത്തിന്റെ ശത്രു ‘’ എന്ന അയ്യാളുടെ ശബ്ദംതാഴ്ത്തിയുള്ള ചോദ്യത്തിന്<br />“ഞാൻ തന്നെയാണ് എന്റെ ശത്രു ‘ എന്ന് അവരുടെ മറുപടി.!<br />അവസാനം തന്റെ ദൌത്യം നിർവ്വഹിക്കുവാൻ പൂനെയിലെ ജഹാംഗീർ ഹോസ്പിറ്റലിന്റെ,,<br />പാതിരാവിൽ തണുത്തു നിശ്ബ്ദമായ ഇടനാഴികളിലൂടെ അവൻ പതുങി പതുങി എത്തുക തന്നെ ചെയ്തു!!<br />ശരീരമെന്ന സങ്കുചിതത്വത്തിന്റെ വീട്ടുതടങ്കലിൽ നിന്ന് മോചിക്കപെട്ട് അവർ ഈദിവ്യപ്രപഞ്ചമാകെ<br />വീടായി സ്വീകരിച്ചിരിക്കുന്നു.<br />“എന്റെ കഥ’ എന്നപുസ്തകത്തിൽ ‘സിമിത്തേരിയിലെ ബോഗൻ വില്ല” എന്ന അധ്യായത്തിൽ<br />അവർ എഴുതിയിരുന്നു; പാർക്ക് സ്ട്രീറ്റിലെ ,ലോറൻസ് ഹോപ്പ് എന്ന കവയിത്രിയുടെ ഓർമ്മകൾ<br />നീലനിഴലായി ഓടികളിക്കുന്ന പൂപ്പൽ പച്ചവെൽ വെറ്റ് വിരിച്ച കല്ലറയെ പറ്റി.<br />“ആ ശവകല്ലറക്കു മുകളിൽ രാജ്ഞികളെ പോലെ സുന്ദരികളായ ബോഗൻ വില്ലകൾ പൂത്തുലഞ്ഞു നിന്നിരുന്നു<br />അവളുടെ ഒടുങാത്ത ജീവിതതൃഷണകൾ, ആ പൂവള്ളികളെ നിത്യനർത്തകരെ പോലെ ചാഞ്ചാടിച്ചു.”<br />തിരുവനന്ത പുരത്തെ പുരാതന മായ ഒരു പള്ളി പറമ്പിൽ എഴുത്തുകാരിക്ക് വേണ്ടി ഒരു സ്മാരകശില<br />ഉയരുമ്പോൾ ,,<br />അവസാനത്തെ ആരാധകനും അവർക്ക് അന്ത്യപ്രണാമമർപ്പിച്ച് മടങുമ്പോൾ , പാതിരാവിന്റെ നിശ്ശ്ബ്ദതയിൽ<br />അവരുടെ കബറിനുള്ളിൽ ഒരു നീലവെളിച്ചം പരക്കും .ലോകമുറങവെ ഒരു കാന്തവിളക്കിന്റെ തിരിനീട്ടി<br />തന്റെ പുതിയമുറിയിൽ അവർ വിശുദ്ധഗ്രന്ഥങളും,വാർദ്ധക്യം മൂലം വായിക്കാൻ വിട്ടു പോയ പുസ്തകങളും എടുത്ത്<br />വെച്ച് രാവായനക്കിരിക്കും..പിന്നീട് അവരുടെ ജീവിതതൃഷണകൾ ആ കുടീരത്തിനു മുകളിൽ അസംഖ്യം പൂക്കളായി<br />വിടരും ; നിത്യ നർത്തകരെ പോലെ ലോകത്തെ നോക്കി പുഞ്ചിരി പൊഴിച്ചു <span>.കൊൻണ്ടേയിരിക്കും</span>..<br />മരണം വിരാമമല്ല,അർദ്ധവിരാമം പോലുമല്ല.ജീവിതത്തിന്റെ നൈരന്തര്യത്തിൽ<br />അനതി വിദൂരമായ ഭാവിയിൽ അവർതൂലികവീണ്ടും കൈയിലേന്തുമായിരിക്കും<br />ബാക്കി വെച്ചത് എഴുതിതീർക്കാൻ...കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com10tag:blogger.com,1999:blog-5279903969520334204.post-6248564945537286892009-05-29T14:11:00.000+05:302009-05-29T14:12:25.025+05:30വൃത്തവിചാരം..നേർ വരിയിലൂടെയുള്ള ഒരു പദചലനമാണീ<br />ജീവിതമെന്നേ ആദ്യം നിനച്ചുഞാൻ..<br />എന്റെ സ്ഥാനം,എനിക്കൂപിൻപിലുള്ളവർക്ക് മുൻപേയെന്നും<br />മുന്നിലുള്ളവർക്കു വളരെ പുറകെയെന്നും<br />സ്വയം അടയാളപെടുത്തുകയും ചെയ്തു.<br />ആദ്യത്തെ കൂട്ടരോട് അനുതാപവും രണ്ടാമത്തെ കൂട്ടരോട് അസൂയയും<br />എന്റെ സ്ഥായീഭാവങളായി...<br />മുൻപോട്ടുള്ള ഒരോകുതിപ്പിനും കാൽ പുറകോട്ട് മടക്കേണ്ടി വരുന്നൂ<br />എന്നതായിരുന്നു എന്റെ ആദ്യത്തെ ദാർശനിക ദു:ഖം.<br />അരുണാഭമായ ഉദയാസ്തമയങളും<br />അഞ്ജനംചാലിച്ച അമാവാസിയിൽ അലസമൊഴുകുന്ന<br />ആകാശ ഗംഗയും<br />പൊൻ വെളിച്ച മിറ്റുവീഴുന്ന പൌർണ്ണമികളും<br />അനല്പമായ കൌതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത്.<br />സൃഷ്ടിയുടെ , ഒരു വൃത്തകേന്ദ്രത്തിൽ കൃത്യമായി<br />അസ്ത്രമെയ്തുകൊള്ളിക്കുന്നകൃത<br /> കൃത്യത എന്റെ നിതാന്തവിസ്മയമായി..<br />വൈകാതെ വരിയുടെ വക്രത എനിക്കുമനസ്സിലായി..<br />വഴിയോരകാഴ്ചകൾ ആവർത്തിക്കാൻ തുടങിയപ്പോൾ<br />ആ വക്രത ഒരു വൃത്തമാകുന്നതും ഞാനറിഞ്ഞു.<br />വൃത്തത്തിലെ മുൻപിൻ ഇല്ലാത്ത ഒരു ബിന്ദു മാത്രമായി ഞാൻ<br />അസ്ത്രമെയ്തതിനു ശേഷം അതിനെ കേന്ദ്രമാക്കി<br />വൃത്തം വരക്കുന്നസൂത്രവും ഞാൻ മനസ്സിലാക്കി<br />അപ്പോൾ,സൃഷ്ടികർത്താവ് അപ്രത്യക്ഷനാവുകയും<br />എന്റെ വിസ്മയങൾക്ക് വിരാമ ചിഹ്നം വീഴുകയും ചെയ്തു.<br />കൌതുകങളെല്ലാമൊതുങിയപ്പോൾ ജീവിക്കുവാൻ<br />ഒരു കാരണം തിരയുകയാണ് ഞാൻ...കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com6tag:blogger.com,1999:blog-5279903969520334204.post-79512763641945135592009-05-27T18:51:00.000+05:302009-05-27T18:52:57.515+05:30ഒടിയൻ (പഴങ്കഥ-5)അതീതവും അതീന്ദ്രിയവുമായ ഒരു ലോകത്തിന്റെ സ്മരണകൾ ,തേങക്കുള്ളിൽ പൊങെന്ന പോലെ<br />(ഈ കുരുത്തം കെട്ട ഉപമകൾ ഒരു കരിങ്കണ്ണായി തിരിഞ്ഞു കൊത്താതിരിക്കട്ടെ!)<br />എന്റെ മനസ്സിൽ തിങിവിങുമ്പോൾ..ക്ലാസിൽ കുട്ടികൾ ഹാജർ കുറവാണെന്നറിഞ്ഞിട്ടും പഠിപ്പിക്കലിന്റെ<br />ആനന്ദത്തിൽ മുഴുകിയ ഒരു മലയാളം വാധ്യാരെ പോലെ ,ശുഷ്കമായ സദസ്സിനെ നോക്കി ഘോര ഘോരം<br />പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാവിനെ പോലെ ,പ്രേക്ഷകരില്ലാഞ്ഞിട്ടും പ്രദർശനം തുടരുന്ന ഇന്ദ്രജാലക്കാരനെ പോലെ<br />ഞാൻ എഴുത്തുതുടരുമ്പോൾ...ഒരു മിനുട്ട് ഒന്നുശ്വാസമെടുക്കട്ടെ..ശരി..ഞാൻ എഴുത്തു തുടരുമ്പോൾ എന്റെ കീബോർഡിൽ<br />പിറവിയെടുക്കുന്ന അക്ഷരങളെല്ലാം ഒരു നൂറ്റാണ്ടിനു മുൻപുള്ളരാത്രിയിലേക്ക് പറന്നു പറന്നു പോകുകയാണ്-<br /> നക്ഷത്ര പൂത്തഴപ്പുകൾ കാഴ്ചവച്ചു നിൽക്കുന്ന കൃഷ്ണ പക്ഷത്തിലെ ഒരു രാത്രിയിലേക്ക്....<br /><br />(ഹേ ശേഷിക്കുന്നവരെ , നിങളും മണ്ടുകയാണോ.പക്ഷെ എനിക്കു തുടരാതെ വയ്യ.. )<br />തേക്കും മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങി കമ്പിളി കണ്ടത്തിൽ കാരണവർ,മാനത്ത്<br />താരാകദംബങളെല്ല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത<br />ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു. കൂടൽ മാണിക്യം<br />കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ്.ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള<br />ചിറ്റു മുറുക്ക്,അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്ത<br />പഴങൾ..,ഈറ്റതണ്ടുകൊണ്ടുള്ളപീപ്പികൾ, പമ്പരങൾ,മരപ്പാവകൾ ...മുതലായവ ഉണ്ട്.. ഇരുണ്ട് കിടക്കുന്ന നാട്ട് വഴികൾ<br />താണ്ടി ഇടത്തിരുത്തി പാടത്തേക്കിറങിയതോടെ കണ്ണിൽ ഒരു നീല വെളിച്ചമുദിച്ചതു പോലെ തോന്നി കാരണവർക്ക്.<br />മാണിക്യകവിടികൾ നിരത്തി ഒരു മഹാജ്യോതിഷിയായി, ധ്യാനിച്ച് നിൽക്കുന്ന മറയില്ലാത്ത വേനലാകാശം മുകളിൽ..<br />പ്രശ്നവിധിയെന്തെന്നറിയാൻ ഒരു കൃഷീവലനെ പോലെ കാത്തു നിൽക്കുകയാണ് താഴെ വരണ്ട്കിടക്കുന്ന<br /> വയൽ പരപ്പ്.. മഴപെയ്യുവാൻ ഇനി എത്രനാൾ.?<br /> ആയില്ല്യന്റെ വാലിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അത്തകാക്ക പടിഞ്ഞാറ് ചായുന്നു.<br />( ഹൈഡ്ര, കോർവസ് - മാനത്തെ രണ്ട് താരാഗണങള് ) പാതിര കഴിഞ്ഞു.<br />പക്ഷെ പുലരുവാനിനിയും എത്രവിനാഴികകൾ..താരങളുടെ സ്ഥാനം നൊക്കി കാരണവർ മനസ്സിൽ കണക്കു കൂട്ടുവാൻ<br />തുടങി..അന്യദേശത്തായിരുന്നകാലത്ത് കാരണവർ അൽപ്പം ജ്യോതിഷവും ജ്യോതിശാസ്ത്രവും പഠിച്ചിട്ടുണ്ട്.<br />നക്ഷത്രരാശികളൊക്കെ മൂപ്പർക്ക് തിരിച്ചറിയാം.. അതുപോലെ ഒരു വിധം കാളീകൂളി പ്രേതാദികളൊന്നും മൂപ്പരുടെ അടുത്ത്<br />അടുക്കുകയില്ല..അത്യാവശ്യം മാന്ത്രികവിദ്യകളും കൈവശമുണ്ട്. അതുകൊണ്ടാണ് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോള്<br />പെട്ടന്ന് മുമ്പിൽ മാർഗ്ഗം തടഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ട ,വെളുത്ത കൂറ്റൻ കാള ഒരു സാധാരണകാളയല്ലെന്ന് അദ്ദേഹത്തിന്<br />ഒറ്റനോട്ടത്തിൽ മനസ്സിലായത്. അദ്ദേഹം വഴി മാറാൻ മിനക്കെടാതെ നടന്നത് നേരെ കാളയുടെ നേർക്കാണ്..<br />അപ്പോള്, അതൊന്ന് മുക്രയിട്ടു, മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ളവലിയ കൊമ്പുകൾ കുലുക്കി.ആരും പേടിച്ച്<br />ഉടുതുണി നനക്കുന്ന സന്ദർഭം. പക്ഷെ കാരണവർ ഇടത്തുകാൽ പിൻ മടക്കി ഒരൊറ്റ തൊഴിയായിരുന്നു.ഉടനെ കാരണവരുടെ<br />കാൽക്കൽ വീണ് തൊഴുതു..കാളയല്ല ,പഴയ സതീർഥ്യൻ പാണൻ കണാരൻ! <br /> “അടിയനു ആളു തെറ്റി ..പൊറുക്കണം”.കാരണവർ പക്ഷെ ,കാൽക്കൽ വീണു കിടക്കുന്ന പഴയ കൂട്ടുകാരനെ<br />സ്നേഹത്തൊടെ എണീപ്പിച്ച് നിറുത്തി. “അപ്പോൾ ,ഒടുവിൽ ഒടി വിദ്യകളൊക്കെ നീ പഠിച്ചു അല്ലേ?”<br />കാരണവർ ,കണാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു..പഠിക്കുന്ന കാലത്ത് വളരെ മോശം സ്റ്റുഡന്റായിരുന്നു പാണൻകണാരൻ.ഒരു<br />കൈ വിഷത്തിന്റെ കൂട്ടുകൾ പോലും ഓർത്ത് വക്കുവാൻ അവനെ കൊണ്ടാവില്ലായിരുന്നു.<br />എന്തായാലും ഒന്നുമിണ്ടാനും പറയാനും ഒരാളെ കൂട്ടു കിട്ടിയതിൽ,അതും പഴയകളികൂട്ടുകാരനെ, അതീവസന്തുഷ്ടനായിരുന്നു കാരണവര്.<br /> ദീർഘനാളായി അന്യദേശത്തായിരുന്നതിനാൽ പലദേശവിശേഷങളും പാണനിൽ നിന്ന് അറിയാനുണ്ടായിരുന്നു കാരണവർക്ക്.<br /> പക്ഷെ പാണനു പറയുനുള്ളതേറെയും ദുരിതവിശേഷങളായിരുന്നു.കഴിഞ്ഞ കർക്കിടകത്തിലെ വെള്ള പൊക്കത്തിന്റെ വിശേഷങൾ...<br />വെള്ള പൊക്കത്തിൽ പലരേയും കാണായതായതും,ഇട്ട്യാതിയെ പോലെ ചിലർ വിശപ്പുസഹിക്കാൻ വയ്യാതെ ഒതളങ എടുത്തു തിന്നതും<br />ശുനകന്മാരു ടെ വരിയുടക്കുക(castration) , വീട്ടു മൃഗങൾക്കു മൂക്കു തുളച്ച് കയറിടുക,പനയോലകുട ഉണ്ടാക്കുക<br /> തുടങിയ തന്റെ ജീവനോപായ മാർഗ്ഗങൾ വഴിമുട്ടിയതും..<br />അങിനെ വർത്തമാനം പറഞ്ഞ് കാരണവർ വീടെത്തി.. പാണന്റെ കുടിലിലേക്ക് ഇനിയും രണ്ട് നാഴികദൂരമുണ്ട്..<br />യാത്ര പറയാൻ നേരം പാണൻ കാരണവരെ പിറ്റേന്ന് ത ന്റെ കുടിയിലേക്ക് ക്ഷണിച്ചു.ഒരു കുപ്പി റാക്കും നെല്ലി കോഴിയെ ചുട്ടതും അയാൾ<br />വാഗ്ദാനം ചെയ്തു..<br /> പിറ്റെന്നു.വട്ടിയിലെ സാമാനങളെല്ലാം വീട്ടിലെല്ലാവർക്കുമായി വിതരണം ചെയ്ത്.<br /> ഒരു രാത്രി ഉറക്കൊഴിച്ചതിന്റെ ക്ഷീണം നെല്ലിട്ട് വച്ചിരിക്കുന്ന പത്തായപുറത്ത് കിടന്ന് ഉറങി തീർത്ത്,വെയിലു ചാഞ്ഞതോടെ കാരണവർ<br />മേലുതേക്കാനുള്ള ഇഞ്ചയും ഒരു ഈരെഴ തോർത്തുമായി വീടിനു വടക്കുള്ള, ശാപം<br />കിട്ടിയ ഗന്ധർവരും ചിലമായാവിനികളും മത്സ്യ മണ്ഡൂകാദികളായി പാർത്തു വരുന്ന മാനസസരസ്സിന്റെ പടവുകളിറങി.സരസ്സിൽ<br />ഇവർക്കെല്ലാം വിശ്രമിക്കാനുള്ള കേളീഗൃഹങൾ പോലെ വലിയവെള്ളതാമരകളും വിടർന്നു നിന്നിരുന്നു. (അക്കാലത്ത്,ഇതിൽ<br /> വർഷങൾ കൂടുമ്പോൾ ഒരു ജലപിശാച് വിരുന്നു പാർക്കാൻ വരുമായിരുന്നു. അപ്പോൾ ഇതിലെ കണ്ണീരു പോലെ തെളിഞ്ഞ<br />വെള്ളം കടുത്ത പച്ച നിറമാകും. ഈ സരസ്സ് ഇന്ന് കരിപ്പിടീ കാരാമകൾ പുളക്കുന്ന ഒരു പൊട്ടകുളമായി കോലം കെട്ട് പോയിരിക്കുന്നു)<br /><br />കുളി കഴിഞ്ഞ കാരണവർ പാണനു കാഴ്ചവെക്കാൻ ഏതാനും അണകളും ,വിലപിടിച്ച ഏലസ്സുകളും ,വിശെഷപെട്ട മരുന്നു കളുണ്ടാക്കാൻ<br />കുളത്തിൽ നിന്ന് പറിച്ചെടുത്ത താമരകിഴങും,പൂമൊട്ടുകളും മൊക്കെയായി തെക്കോട്ട്<br />രണ്ട് നാഴികനടന്ന് താഴെ ചിത്രകൂടകല്ലുകൾ പ്രതിഷ്ഠിച്ചിട്ടുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി.ഇതിലെ പടിഞ്ഞാട്ടിറങി<br />പോകുന്ന ഊടുവഴിയിലൂടെ വേണം പാണന്റെ കുടിലിലേക്ക് പോകുവാൻ .പക്ഷെ വഴിയെവിടെ ? ആളുയരത്തിൽ വളർന്നു നിൽക്കുന്ന<br />കാട്ടുപുല്ലുകൾ മാത്രം .ഇതിലെ ആൾ സഞ്ചാരമുണ്ടായിട്ട് എത്രയോനാളുകളായിക്കാണും.!! വളർന്നു നിൽക്കുന്നപുല്ലുകൾ വകഞ്ഞു മാറ്റി<br />കാരണവർ പാണന്റെ കുടിലു ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ആൾ താമസമില്ലാതെ ചിതലെടുത്ത് നിലത്തോടമ്പി കിടക്കുന്ന കുടിലിനു<br />മുന്നിലെത്തിനിന്നപ്പോൾ കാരണവർ വിചാരിച്ചു..” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടും<br />പാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.” അപ്പോൾ കുടിലിന്റെ ഉടഞ്ഞ കളിമൺകട്ടകൾ ക്കിടയിലൂടെ ഒരു വലിയ കൃഷ്ണസർപ്പം ഇഴഞ്ഞു വന്നു.<br />അത് തലയുയർത്തി അല്പനേരം നിന്നതിനു ശേഷം കാരണവരെ താണു വണങി അടുത്തുള്ള കുറ്റി കാട്ടിലേക്ക് ഇഴഞ്ഞുപോയി......കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com7tag:blogger.com,1999:blog-5279903969520334204.post-92195721297275250852009-05-26T08:12:00.000+05:302009-05-26T08:13:09.191+05:30ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ.....പഴങ്കഥ-4<br />ഉച്ചവെയിൽ ചാഞ്ഞതോടെ പുരപുറത്ത് അളന്നു മുറിച്ച മരപട്ടികകളുമായി<br />കയറിയ കുട്ടനാശ്ശേരി മുകളിലിരുന്നു കൊട്ടി തുടങി.ജോലിയുടെ മുഷിപ്പുകൊണ്ടോ<br />ഉയരങളിൽ എത്തുമ്പോൾ ആർക്കും അനുഭവപെടുന്ന ഏകാന്തത കൊണ്ടോ<br />എന്തോ,കൂടെ നല്ല ഈണത്തിൽ ഉറക്കെയുള്ള പാട്ടുമുണ്ട്...<br />“കൈതവളപ്പിലെ തണ്ടാത്തി നിന<br />ക്കെങുന്നു കിട്ടിയീ പൊന്നുവള..”**<br />പഴയൊരോണക്കളി പാട്ടാണ് .ആശാരി അവിടെയിരുന്നു കൊട്ടിപാടട്ടേ..<br />നമുക്ക്,നാട്ടിലെ അന്നത്തെ പച്ചയായ ജീവിതത്തിന് സമാന്തരമായി നിലകൊണ്ടിരുന്ന<br />അദൃശ്യ ലോകത്തിന്റെ ദേശവിശേഷങളിലേക്ക് കടക്കാം.ഇവിടത്തെ സ്വൈരവിഹാരികളെ<br /> പരിചയപെടാതെ ഈ പഴങ്കഥക്കു പൂർണ്ണത ലഭിക്കുകയില്ല.കാരണം ഇവരാണ് ഞങളുടെ<br />അന്നത്തെ അന്യഥാ ഏകതാനമായ ജീവിതത്തിന് ഭയം കലർന്ന കാല്പനികതയുടെ സ്വരജതികളിണക്കിയത്..<br />ഈ കഥാ പാത്രങളുടെ പ്രൊഫൈലുകളിലൂടെ ഒന്ന് കടന്നു പോകാം...<br />1.കുഞ്ചാത്തൻ.പൊരുളിനും പൊഴിക്കു മിടയിൽ എവിടെ യോ ആണ് ഇവന്റെ സ്ഥാനം. ഹിമാലയത്തിലെ<br />“യതിയെ“ പോലെ മനുഷ്യവർഗ്ഗത്തിന്റെ നിഗൂഢതകൾ പേറുന്ന വിചിത്രമായ ഒരു സ്പീഷ്യസ് ആണൊ<br />കുഞ്ചാത്തനെന്നു ഞാന് സംശയിക്കുന്നു.രാത്രിസഞ്ചാരം ധാരാളം വേണ്ടിവന്നിരുന്ന ആ കാലത്ത് ,<br />ഉള്ളാട്ടിൽ ഉണ്ണീരി ,പഴുമ്പറമ്പിൽ പാച്ചൻ, മാഞ്ചാക്ക മാക്കുണ്ണി,പിന്നെ നമ്മുടെ<br /> ഇട്ട്യാതി തുടങി ഒരു പാട് പേര് ഇവനെ നേരിട്ടു കണ്ടിട്ടുള്ളവരായി<br />ഉണ്ടായിരുന്നു. കണ്ടവരെല്ലാവരും അവന്റെ morphology (രൂപഭംഗി!) ഒരു പോലെയാണ് ഡിസ്ക്രൈബ്<br />ചെയ്തിട്ടുള്ളത്.<br /> കുഞ്ചാത്തന് ഒന്നൊന്നരയടി ഉയരമേ കാണൂ. വിശാലമായ വയലുകൾ ,ആളൊഴിഞ്ഞ പറമ്പിലെ ഇടവഴികൾ<br />..ഇവിടെയൊക്കെ നിലാവുള്ളരാത്രികളിൽ ആണ് ഇവൻ പ്രത്യക്ഷപെടുക.പാതിര നേരത്ത്.മുത്തിയമ്പലത്തിലെ തോറ്റം കഴിഞ്ഞോ<br />ദൂര ദേശത്തെ പണികഴിഞ്ഞ് ,കനോലികടവത്ത് വഞ്ചിയിറങിയോ വിജനസ്ഥലികളിലൂടെ ഭയം ഉള്ളിലൊതുക്കി കൊണ്ട് കുടിയിലേക്ക്<br />നടക്കുമ്പോഴായിരിക്കും പുറകിൽ സംഗീതാത്മകമായ ഒരു ചൂളം വിളികേൾക്കുക.!. തീറ്റ തേടിയിറങിയ ഏതോരാപ്പുള്ള് ആണെന്ന്<br />വിചാരിച്ച് തിരിഞ്ഞ് നോക്കുമ്പോൾ .കാണാം നിങളെ സാകൂതം പിന്തുടരുകയായിരുന്ന ,രണ്ട് കാലിൽ നടക്കുന്ന<br />ഒരു കൊച്ചു മനുഷ്യ ജീവിയെ .അവന്റെ വലിപ്പം കഷ്ടി ഒരൊത്തമനുഷ്യന്റെ കൈതണ്ടയോളമെ വരൂ...ഒരു കാട്ട് ജാതി ക്കാരനെ പോലെയിരിക്കുന്ന<br />അവന്റെ മുഖം നിലാവിൽ വ്യക്തമാണ്!! കറുത്ത് സമൃദ്ധമായ തലമുടി , കൂട്ടു പുരികത്തിന് താഴെ തിളങുന്ന കൊച്ച് കണ്ണുകൾ,തടിച്ച ചുണ്ട്<br />പതിഞ്ഞ മൂക്ക്..പക്ഷെ.അവന്റ് തലക്ക് ഏകദേശം ഒരു മരോട്ടികായുടെ വലിപ്പം മാത്രം. നിങൾ സൂക്ഷിച്ച് നോക്കിയാൽ അവൻ വെളുത്ത കൊച്ചരി<br />പല്ലുകൾ കാണിച്ച് ഒന്ന് ഇളിക്കും.അതു വരെ ഭയന്നിട്ടെല്ലെങ്കിൽ ഈചിരി കാണുന്നതോടെ നിങൾ ഭയചകിതനാകും.<br />അതു കൊണ്ട് ,അന്നത്തെ അനുഭവസ്ഥരുടെ ഉപദേശം ഇതാണ്. രാത്രിയൊറ്റക്ക് നടക്കുമ്പോൾ<br />ചൂളം വിളി കേട്ടാൽ തിരിഞ്ഞു നോക്കാതിരിക്കുക.അഥവാ<br />തിരിഞ്ഞ് നോക്കിയാൽ തന്നെ,കുഞ്ചാത്തനാണെന്ന് മനസ്സിലായാൽ സൂക്ഷിച്ച് നോക്കാതിരിക്കുക.<br />കാരണം ഒരു നിശ്ചിത അകലം വിട്ട് നിങളെ സമീപിക്കുകയോ<br />ഉപദ്രവിക്കുകയോ ചെയ്യാത്ത ഒരു ‘ സാധു’ വാണ് കുഞ്ചാത്തൻ.അവൻ വെറുതെ ഒന്ന് ചിരിക്കുകയേ ഉള്ളൂ.<br /> പക്ഷെ അതുമതി നിങൾ പേടികയറി രണ്ട് ദിവസം പനിച്ച് കിടക്കാൻ. (വിശാലമായ പാടത്ത് ഒറ്റപെട്ട് നിൽക്കുന്ന ,തലമുറകളായി പൂഞ്ഞാലികുറ്റി<br />എന്നറിയപെടുന്ന ഒരു ചെറിയമരത്തിന്റെ താഴെയുള്ള ഒരു മാളത്തിലാണ് കുഞ്ചാത്തൻ യുഗങളായി താമസിക്കുന്നത്.പാടത്തെ ഞണ്ട് ഞവിണി<br />കളും മത്സ്യങളു മൊക്കെ യാണ് അവന്റെ ഭക്ഷണം .ഇതിന്റെയൊക്കെ മുള്ളും തൊണ്ടും മാളത്തിന് പുറത്ത് കിടക്കുന്നത് ആർക്കുംകാണാവുന്ന<br />താണ്.വർഷങളായി പൂക്കാതെ കായ്ക്കാതെ വേരിൽ നിന്നിണപൊട്ടാതെ വടക്കെ പാടത്ത് ഒറ്റപെട്ട് നിൽക്കുന്ന വന്ധ്യയായ പൂഞ്ഞാലി കുറ്റിയുടെ<br />കഥ ഒരധ്യായത്തിനുള്ള വകുപ്പുണ്ടെന്നതിനാൽ ഇപ്പോൾ വിസ്തരിക്കുന്നില്ല.)<br />ഈ ജന്മത്തിൽ, ലോർഡ് ഓഫ് ദ് റിംഗ്സ് ,ഹാരിപോട്ടർ തുടങിയ<br />പുസ്തകപരമ്പരകൾ ഒരു ശലഭപുഴുവിനെ പോലെ കരണ്ട് തിന്ന ഞാൻ വിസ്മയപെടുന്നു-അന്നത്തെ<br /> കുഞ്ചാത്തൻ ആരായിരുന്നു.A hobbit? elf?Gimely the dwarf ?or a leperchaun??<br />2.രക്ഷസ്സ്: കുഞ്ചാത്തൻ ഒരു കുള്ളനാണെങ്കിൽ രക്ഷസ് ഒരു രാക്ഷസരൂപിയാണ്. ചുവന്ന പട്ട് തറ്റുടുത്ത് ചെവിയിൽ ചെത്തി പൂതിരുകി<br />നിൽക്കുന്ന രക്ഷസ്സിനെ ദർശിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാളായ എന്റെ ദാദിമാ യുടെ ഒട്ടും അതിശയോക്തിയില്ലാത്ത<br /> വാക്കുകളിൽ ഒരു ചമ്പതെങിന്റെ ഉയരമുണ്ട് മൂപ്പർക്ക്.ദേശത്തെ രക്ഷസ്സിനെ കുടിയിരുത്തിയിരിക്കുന്നത് തൊട്ടടുത്തു തന്നെയുള്ള<br />അമ്മാമയുടെ തറവാടായ കണ്ണമ്പിള്ളി യിലെ വീട്ടു പറമ്പിന്റെ തെക്കുകിഴക്കെ കോണിലുള്ള ഒരു മുല്ലത്തറയിലാണ്.കല്ത്തറയുടെ ഒരു വശത്ത്<br />കമാനാകൃതിയിൽ കെട്ടിപൊക്കിയിട്ടുണ്ട്.അതിനു താഴെ പ്രതിക്ഷ്ഠിച്ചിരുന്ന നിയതമായ ഒരു രൂപമില്ലാത്ത<br /> കൃഷണശിലയുടെ ഇരു വശത്തുംരണ്ട് ചെറിയ കൽ വിളക്കുകളുമുണ്ട്<br />. (എവിടെ രക്ഷസ്സ്? കുട്ടിയായിരുന്നഞാൻ അടുത്തു ചെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കും.നിസ്സംഗനായി<br /> ഇരിക്കുന്ന ഈ കറുത്തശിലയാണ് ഉഗ്രരൂപിയായ രക്ഷസ്സെന്ന് വിശ്വസിക്കാൻ എനിക്കുകഴിഞ്ഞില്ല.ഞാൻ തൊട്ടും<br />തോണ്ടിയും മൂപ്പരെ പ്രകോപിപ്പിക്കാൻ നോക്കും... വർഷങൾക്ക് ശേഷം ഹിച്ച് കോക്കിന്റെ<br />റിയർ വിൻഡോ എന്നസിനിമയിൽ ഇതു പോലെ ഒരു രൂപം കണ്ടു.അപകടം പറ്റി വീട്ടുതടങ്കലിലായ ഒരു പത്രപവർത്തകൻ പുറകിലുള്ള<br />ജാലകത്തിലൂടെ ചുറ്റും തിമിർക്കുന്ന ജീവിതങളിലേക്ക് ഒരു പീപ്പിംഗ് ടോമിനെ പോലെ എത്തിനോക്കുന്നതാണ് ഇതിവൃത്തം.<br />പുറകിലെ ഫ്ലാറ്റിൽ താമസിക്കുന്നവരിൽ ഒരാൾ മോഡേൺ ശില്പങളുണ്ടാക്കുന്ന ഒരു ശില്പിനിയാണ്<br />.ഒരിക്കൽ അവൾ സൃഷ്ടിച്ച പേക്കോലത്തിനെ നോക്കി ഒരു വഴിപോക്കൻ ചോദിക്കുന്നു.<br />വാട്സ് ദിസ്? എന്റെ മനസ്സ് പറഞ്ഞു.: നമ്മുടെ രക്ഷസല്ലേ ഇത്. പക്ഷെ അവൾ പറഞ്ഞു.”ദിസ് ഇസ് ഹംഗർ”.ഒരു ഹംഗർ!കണ്ടാലും മതി)<br /> ഈ മുല്ലത്തറക്കു ചുറ്റും മൂന്നാലടിവീതിയിൽ വെൺ മണല് വിരിച്ച ചതുരമുറ്റം.നാലതിരുകളിലുമായി വളർന്നു നില്ക്കുന്ന കാട്ടുചെത്തി,<br />നീല-വെള്ള കനകാംബരങൾ..,പുഷ്കരമൂലം എന്നറിയപെട്ടിരുന്ന മുല്ല,സാത്വികരായ<br /> തൃത്താവുംതുളസിയും പിന്നെ ഭിന്നസ്വരങൾ കൂടികലരന്ന സസ്യജീവിതത്തിന്റെ<br /> ഈ ബഹളങളിൽ നിന്നെല്ലാം മാറിനിന്ന് പ്രത്യകം ഒരു കോളനിയായി വളർന്ന് പ്രൌഢഗംഭീരമായ<br /> പുഷ്പങളെ വിടർത്തുന്നസൂര്യകാന്തികൾ..<br />തോട്ടത്തിന്റെ ഒരു കോണിൽ സ്വർണ്ണനിറമുള്ള കൊച്ചുകാരക്കപഴങളും നിറയെമുള്ളുകളുമായി,<br /> , കൂറുണ്ടെങ്കിലും കുത്ത് വാക്കുകൾ പറയുന്ന കുറുമ്പി പെണ്ണിനെ പോലെ<br /> ഒരു ചെറിയകാരമരം നിലകൊണ്ടിരുന്നു.<br /> ഇതൊന്നുംകൂടാതെ മുൻ വശത്തായി , മീനം മേടമെത്തുമ്പോൾ പവിഴപുറ്റു പൂങ്കുലകൾ വിടർത്തി<br />ഒരു പൂക്കാവടിയായി മാറുന്ന അശോകചെത്തിയുമുണ്ട്!..ഇത്രയുമായാൽ ഈ കൊച്ചു കാവിന്റെ സസ്യപ്രകൃതി പൂർണ്ണമായി...<br />പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങള് ഞങള് പഠിച്ചത് ഇവിടെ നിന്നാണ്. മഞ്ഞനിറമുള്ള കാരക്കാപഴങളും ,ചെറിപോലെ യുള്ള<br />കാട്ട് ചെത്തിപഴങളും,അശോകചെത്തിയുടെ കരിനീല പഴങളുമൊക്കെ ഞങളുടെ നാവില് സ്വാദിന്റെ രാഗമാലിക തീർത്തു.<br />വിരുന്നുണ്ണാൻ വരുന്നസൂചിമുഖികൾ പൂക്കാലം കഴിയുന്നതു വരെ നാരുകൊണ്ട് വേനൽക്കാല വസതികളുണ്ടാക്കി ഇവിടെ താമസമാക്കി.<br />ഈകൊച്ച് പക്ഷികളേക്കാൾ ഇരട്ടി വലുപ്പമുള്ള ശലഭങൾ ,തുറയിൽ ചാകരവന്നെത്തിയ മുക്കുവന്മാരെ പോലെ പൂക്കൾതോറും വിറളി പിടിച്ച് നടന്നു.<br /> തൃസന്ധ്യക്ക് ,തറവാട്ടിലുള്ള സ്ത്രീ ജനങളാരെങ്കിലും ഈ കല്ലമ്പല മുറ്റം കുറ്റിചൂലുകൊണ്ടടിച്ച് കരടുംകരിയിലയും നീക്കി,<br />വെള്ളം തളിച്ച് രണ്ട് ചിരാതുകളിൽ എള്ളെണ്ണയൊഴിച്ച്തിരിതെളിച്ചിരുന്നു..<br />രാവ് വൈകുവോളം ഈ തിരികൾ കത്തികൊണ്ടിരിക്കും-മഴ പെയ്താലും കാറ്റു വീശിയാലും കെടാതെ...<br /> വൃശ്ചികകാറ്റിന്റെ സേനകൾ തൊടിയിലെ കവുങു തോട്ടത്തിൽ പടയോട്ടം നടത്തിയ ഒരു രാത്രിയില് ,എപ്പോഴോ ഉറക്കം ഞെട്ടിയുണർന്ന<br />ഞാൻ കണ്ണം പിള്ളി യിലെ ,മുല്ലത്തറയിൽ തെളിഞ്ഞ് കത്തുന്ന ഈ വിളക്കുകൾ കണ്ടു.അത് രക്ഷസ്സിന്റെ തിളങുന്ന കണ്ണുകളാണെന്ന്<br />എനിക്ക് മനസ്സിലായി..എല്ലാവരു മുറങുമ്പോൾ ഉറങാത്ത ആ കണ്ണുകൾ ദേശത്തിനു കാവലിരിക്കുന്നു.<br /> ഒരിക്കൽ കൊളമ്പിൽ നിന്ന് വന്ന കാലത്ത് എന്തിനോ പാതിരാത്രി പുറത്തിറങിയ അപ്പാപ്പൻ തന്നാൻ കെട്ടി(തന്നാൻ കെട്ട്-അന്നത്തെ<br />ചിലകുട്ടിചെകുത്താന്മാരുടെ വികൃതികൾ..) വീട്ടിലേക്ക് തിരിച്ചുള്ളവഴിയറിയാതെ വഴികളായവഴികളും പറമ്പുകളും അലഞ്ഞപ്പോൾ<br />ഒടുവിൽ ഒരു ദീപസ്തംഭം പോലെ ശരിയായവഴിതിരിച്ച് വിട്ടതും ഈ കണ്ണുകളായിരുന്നു.ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ..കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com5tag:blogger.com,1999:blog-5279903969520334204.post-69216542433624761962009-05-23T13:49:00.000+05:302009-05-23T13:51:03.095+05:30ഹരിതപഥങളിൽ ഒരു ക്ഷാമകിളി (പഴങ്കഥ.-3)പർജ്ജനാനന്തരവിശ്രാന്തിയില് ആമ്രപർണിയുടെ തണലിൽ മെല്ലെ മെല്ലെ<br />സുഖസുക്ഷുപ്തിയുടെ പടവുകളിറങുകയായിരുന്ന കുട്ടനാശ്ശേരിയെ<br />കഴിഞ്ഞ കള്ളകർക്കിടകത്തില് മരിച്ചു പോയ അടുത്തവീട്ടിലെ<br />ഇട്ട്യാതിയുടെ ഭാര്യ ചിരുത വന്ന് പിൻ വിളിവിളിച്ചു.<br />അവരുടെ ഒരു കയ്യിൽ കൽപ്പകവംശജാതയായ ചിരട്ടയും മറുകയ്യിൽ ഒരു മുഴം നീളമുള്ള<br />തൃണവംശജനായ മുളംങ്കോലും.!ഒരു ഉന്നതകുലജാതയും..!.ഒരു അധ:കൃതനും.!! സ്വന്തം ഇഷ്ടപ്രകാരം കുലവും കുടിയും ഉപേക്ഷിച്ച്<br />ചിറ്റികളിയുമായി(സംസ്കൃതഭാഷയിൽ പറഞ്ഞാൽ പ്രണയ ബദ്ധരായി) ഇറങിതിരിച്ച അവരുടെ<br />‘മംഗലം’ ആയിരുന്നു ചിരുതയുടെ ആവശ്യം.<br /> ‘ ഒരു നല്ല കയിൽ കണ ഒണ്ടാക്കിതാ.‘ മുണ്ടിന്റെകോന്തലകെട്ടില് പൊതിഞ്ഞുവച്ചിരുന്ന<br />കാലണതുട്ടിന്റെ പ്രലോഭനം അഴിച്ചെടുത്തുകൊണ്ട് ചിരുതപറഞ്ഞു.<br /> കുട്ടനാശ്ശാരി വീണ്ടുംകർമ്മോത്സുകനായി .അഥവാ വിശെഷപെട്ട ആ മാംഗല്യത്തിന്റെ കാർമ്മികത്വംവഹിക്കാന് തയ്യാറായി..<br />കർമ്മിയുടെ കരവിരുതിനാല് ഉളികൊണ്ടുഴിയപെട്ട് ചിരട്ടപെണ്ണും ചിന്തേരിട്ട മുളംകോല്ചെക്കനും സുന്ദരീസുന്ദരന്മാരായി...<br />അവസാനം ചിരട്ടപെണ്ണിന്റെ മേനിയിലെ ദ്വാരങളിലേക്ക്(ഫൊർഗിവ് ദ എക്സ്പ്രഷൻ) മുളം കോലിറക്കി കയിൽകണ നിരമ്മാണത്തിന്റെ<br />അവസാന ചടങും പൂർത്തിയാക്കി ആശേരി ചിരുതക്കുനൽകി.<br />ആ ഇന്റർ കാസ്റ്റ് മേര്യജിന്<br />കാർമ്മികത്വം വഹിച്ച ആശേരിയുടെ കാല്ക്കൽ ഒരു കാലണതുട്ടും കർമ്മസാക്ഷിയായ എനിക്ക്<br />വെറ്റില കറപുരണ്ട തവിട്ടു നിറമുള്ള ഒരു പുഞ്ചിരിയുംസമർപ്പിച്ച് അവർ അമ്മാമയുമായി പരദൂഷണത്തിന്<br />നിൽക്കാതെ വേഗം തന്നെ രംഗത്ത് നിന്ന് വിടവാങി..ഒരു ജന്മത്തിനിപ്പുറത്തിരിന്നും<br />ഒരു ബ്യൂട്ടി കോൺ ടസ്റ്റില് ലഭിച്ച ട്രോഫിയാണെന്ന മട്ടില്,ആ കയില്കണയെ അരുമയോടെ ചേർത്ത് പിടിച്ച്<br />ഇടവഴിയിലൂടെ കാറ്റ് വാക്ക് നടത്തുന്ന അവരുടെ രൂപം ഞാന് കാണുന്നു..<br /> ഈ പഞ്ഞകാലകഥാ രഥ്യയില്ഹരിതാഭ മായ ഒരു കൈ വഴിയാണ് ചിരുത..ഒരു ക്ഷാമകിളി..<br />ഇതുവഴി അല്പമൊന്നിറങി നടന്നാലൊ?<br />ബേസിക് നീഡ് ആയ ഭക്ഷ്യമേഖലയിൽ ഒറ്റക്കും കൂട്ടായും പരീക്ഷണങള് നടക്കുന്ന ഒരു<br />കാലഘട്ടമായിരുന്നു അതെന്ന് മുൻ കഥയില് പറയുകയുണ്ടായി.വിഖ്യാതരായ ക്യൂറിദമ്പതികളെ<br />പോലെ വ്യത്യസ്തമായ ഒരു മേഖലയിലാണെങ്കിലും ആത്മസമർപ്പണം നടത്തിയ വന്ദ്യവയോധികരായ<br />ശാസ്ത്രദമ്പതികളായിരുന്നു ഇട്ട്യാതിയും ഭാര്യചിരുതയും.വയസ്സാം കാലത്ത് ഈ പരീക്ഷണനിരീക്ഷണങൾക്ക്<br />അവരെ പ്രേരിപ്പിച്ചതോ,ഒരമ്മപെറ്റമക്കൾ എന്നു തുടങുന്ന കടംകഥപോലെ വീടുംകുടിയും ഉപേക്ഷിച്ച് ദേശ<br />സഞ്ചാരത്തിന് ഇറങി തിരിച്ച മുടിയാന്മാരായ മൂന്നാണ് മക്കളും..!<br /> മുളംകൂമ്പ് ഒടിച്ച് നുറുക്കി കഷണങളാക്കി മഞ്ഞള്<br />വെള്ളത്തിൽ പുഴുങി അല്പം ഉപ്പുംവിതറി ഉണ്ടാക്കുന്ന വിശേഷ പെട്ട ഒരു പുലാവ്, ചെങ്കല്ലിന്റെ പശിമയുള്ള<br />ഒരു ഭാഗം അടർത്തിയെടുത്ത് ഒന്നു രണ്ട് കുരുമുളകുമണിയുംചേർത്തരച്ചുണ്ടാക്കുന്ന രുചികരമായ സോസ് എന്നിവയൊക്കെ<br />ചിരുതയുടെ കണ്ട് പിടിത്തമായിരുന്നെങ്കിൽ നോൺ വെജ് വിഭാഗത്തിൽ, ഇടത്തിരുത്തി പാടത്ത് നിന്ന് ഒരു ഈരെഴ<br />തോർത്ത് കൊണ്ട് ഒറ്റി പിടിക്കുന്ന കൊച്ചു മത്സ്യങളെ ഒരു കല്ല് ചട്ടിയിലൊഴിച്ചവെള്ളത്തില് സൂക്ഷിച്ച് വെച്ച്<br />ആവശ്യാനുസരണം എടുത്ത് ഓട്ടുകലത്തിലിട്ട് വറുത്തുണ്ടാക്കുന്ന “പൂച്ചുടിഫ്രൈ” ,അതേപാടത്ത് നിന്ന് പിടിച്ചെടുക്കുന്ന<br />ഞണ്ട് ഞവിണികളും അടുപ്പിലിട്ടുചുട്ട് അമ്മിമേലിട്ട് ചതച്ച് കപ്പല് മുളകും ചേർത്തുണ്ടാക്കുന്ന ചില്ലി വിഭവങൾ ...ഇതൊക്കെ ഇട്ട്യാതിയുടെ<br />കണ്ട് പിടിത്തമായിരുന്നു..അങനെ ഈ സ്ഥാവരജംഗമങൾക്കു പോലും ക്ഷാമമനുഭവപെട്ട ചരിത്രത്തിലെ പ്രശസ്തമായ ആ തൊണ്ണുറ്റൊമ്പതുകളിലെ<br />വെള്ളപൊക്ക കാലത്താണ് ഇട്ട്യതി ഏതാനും ഒതളങ കഴിച്ച് ,പരീക്ഷണനിരീക്ഷണങളിൽ ഭാര്യയുമായുള്ള കോളാബെറേഷൻ<br />ഉപേക്ഷിച്ച് പരലോകത്തിലേക്ക് ഉപരിപഠനാർഥം യാത്രയായത്. അദ്ദേഹം, പുതിയൊരു<br />പരീക്ഷണത്തിലെ രക്തസാക്ഷിയാവുകയായിരുന്നോ അതൊ വിശപ്പു സഹിക്കാതെ ചെയ്ത ഡെലിബ്രേറ്റ് സെൽഫ് ഹാം(Deleberate self harm-<br />ആത്മഹത്യയുടെ അഭിനവസംസ്കൃത നാമം! സത്യത്തിൽ ധാരാളം foot notes വേണ്ട ഒരു പോസ്റ്റ് ആണിത്.പക്ഷെ എഴുതികഴിഞ്ഞ്<br />അടിയിലൊരു വരപോലും വരക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്തതിനാലണീ കഥയുടെ ഒഴുക്കിന് ഭംഗംവരുത്തുന്ന വിശദീകരണങൾ)<br />ആണൊ എന്ന് എനിക്ക് ഉറപ്പില്ല .എന്തായാലും ഇട്ട്യാതിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല..പക്ഷെ മുജ്ജന്മത്തിലെ<br /> ചിരുതയെ ഞാൻ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.ചിരുതയെന്ന അന്നത്തെ ക്ഷാമകിളി ഈയിടെയാണ് എന്റെ അയല് വക്കത്ത് അച്ഛനമ്മമാരൊത്ത്<br /> കൂടും കൂട്ടിതാമസമാക്കിയത്-<br />ചങനാശ്ശേരിക്കാരി സരിതയായി. ആ ക്യാറ്റ് വാക്കും പേരിലുള്ള സാമ്യവും മാത്രമല്ല വലത്തേകവിളത്ത് പറക്കാൻ കൂട്ടാക്കാത്ത കരിവണ്ട്<br />പോലെയുള്ള ചിരുതയുടെ മറുക് പോലുമുണ്ട് സരിതക്ക്.. പൂർവ്വജന്മത്തിൽ ഭക്ഷ്യയോഗ്യമായ വിഭവങളെ കുറിച്ച് നിരന്തരപരീക്ഷണത്തിലായിരുന്ന<br />അവരിന്ന് ടൌണിലെ പ്രശസ്തമായ ഡയബറ്റിക് റിസർച്ച് സെന്റ്രിലെ ഡയറ്റീഷ്യനാണ് .<br />കനത്തശംബളം പറ്റുന്ന കൺസൾട്ടന്റ്.(പൂർവ്വജന്മസുകൃതം!!)<br />അമിതമായ പോഷണപ്രശ്നങളെ നേരിടുന്ന പുതിയ തലമുറയെ പ്രമേഹം ,ബ്ലഡ് പ്രഷർ,കൊളസ്ട്രോൾ മുതലായ മാരകമായ<br />ആരോഗ്യ പ്രശ്നങളില്നിന്ന് രക്ഷിക്കുക എന്നതാണ് ഈ ജന്മത്തിൽ അവരുടെ ദൌത്യം..സ്വന്തം തൊഴിലിന്റെ വിരോധാഭാസം പോലെ<br /> അവർ സ്വയമൊരു തടിച്ചിയായിരുന്നു.പ്രമേഹത്തിനേയും പ്രഷറിനേയും സ്ഥിരതാമസത്തിനു ക്ഷണിക്കുന്ന വലിയൊരു<br />വീടുപോലെ...പാശ്ചാത്യവിഭവങളുടെ ഒരു പരീക്ഷണശാലയായിരുന്നു അവളുടെ മോഡുലാർ കിച്ചൺ(modular kitchen) എന്നത്<br />തന്നെ അതിനു കാരണം..ഒരിക്കൽ തക്കത്തിനു കിട്ടിയപ്പോള് എന്നിക്കു ഫ്രീയായി ഡയറ്റിംഗിനെ സംബന്ധിച്ച<br /> കുറേ ഭക്ഷ്യോപദേശങൾ തരുകയുണ്ടായി ശ്രീമതി സരിത.<br />ഞാൻ നടക്കാൻ തുടങിയപ്പോൾ ഓടാൻ തുടങിയവയറിനോട് നില്ലെട വയറേ എന്ന് ആക്രോശിച്ചുകൊണ്ട് മോണിംഗ് വാക്കിനിറങിപുറപെട്ട<br />ഒരു വെളുപ്പാൻ കാലത്തായിരുന്നു അത്.<br /> കുഞ്ചു എത്രയും പെട്ടെന്ന് വയറു കുറക്കണം..കണ്ടതൊക്കെ വാരിവലിച്ചു തിന്ന് ഇങനെ കൊച്ചു വെളുപ്പിനേ കുത്തിമറിഞ്ഞാലൊന്നും<br />വയറും തടിയും കുറയുകയില്ല. ഞാൻ കുറച്ച് ഡയറ്റ് നിർദ്ദേശിച്ചു തരാം..’<br /> കാലത്ത് വെറുംവയറ്റിൽ ഒരു കട്ട് ഗ്ലാസ്സ് നിറയെ പാവക്കാജുസ്,ഒരു വാരല് കോൺ ഫ്ലേക്സ്..<br />പത്തു മണിക്ക് രണ്ട് ലെറ്റ്യൂസ് ലീവ്സ്. ഒരുനുള്ളുപ്പും രണ്ട് നുള്ള് പഞ്ചസാരയും ചേർത്ത കാൽ കപ്പ് തൈരും .<br />ഉച്ചക്ക് വീണ്ടും പാവക്ക ജ്യൂസും രണ്ട് ഇഡ്ഡലി, പിന്നെ മുത്തളില ചട്ണി...(ഇത്തരം ഉപദേശങൾ ഹൊസ്പിറ്റലിലെ ശീതികരിച്ച<br />മുറിയിലെ revolving chair ല് ഇരുന്ന് കസ്റ്റമേഴ്സിന് നൽകുമ്പോള് പ്രതിഫലം രണ്ട് ഡോളറ്)<br /> കാര്യങൾ അത്രക്കുമെത്തിയപ്പോൾ എന്റെ ഓർമ്മകൾ പഴയ ജന്മത്തിലേക്ക് വീണ്ടും വഴുതി...<br /> “ചേച്ചി, നിന്റെ മുത്തളില പ്രേമം ഇനിയുംതീർന്നില്ലേ?ഞാൻ ഒരു സോമ്നാബുലിസ്റ്റിനെ(somnabulist-സ്വപ്നാടകൻ) പോലെ ചോദിച്ചു.<br /> അതെ ,,മുത്തളില...അവസാനകാലത്ത് ചിരുതയുടെ ഭക്ഷണം മുത്തളില മാത്രമായിരുന്നു.ഓലകൊണ്ടുണ്ടാക്കിയ ഒരു വല്ലവുമായി<br />അവർ മുത്തിളിലയയും തിരഞ്ഞ് പാടവും പറമ്പും അലഞ്ഞു. ആദ്യം ഇതെല്ലാം ചൂടുവെള്ളത്തിലിട്ട് പുഴുങിയാണ് അവർ ഭക്ഷിച്ചിരുന്നത്<br />അടുപ്പുപൂട്ടാന് വിറകും കലത്തിൽ വെള്ളമെടുത്തുവക്കാൻ ആരോഗ്യവുമില്ലാത്ത കാലത്ത് അവരത് പച്ചക്ക് തിന്നാൻ പഠിച്ചു..പിന്നെ<br />ഒഴിവുസമയങളിൽ ഒരു തള്ളാടിനെ പോലെ ഒറ്റക്കിരുന്ന് തേട്ടിയരക്കാനും....<br />അതൊക്കെ ഓർത്തപ്പോഴാവാം നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ സരിതയുടെ മുന്നിൽ വികരാധീനനായി.<br /> ഞാൻ പറഞ്ഞു. “ സരിതാ തന്നെ എനിക്ക് എത്രയോ വർഷങൾ മുമ്പേ അറിയാം..അന്നു താൻ ചിരുതയായിരുന്നു.”<br /> സരിതയുടെ മുഖത്ത് ഒരു അങ്കലാപ്പ് . വട്ടകണ്ണുകളിൽ സംശയംകലർന്ന അമ്പരപ്പ്.....അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..<br /> “എന്നോട് പറഞ്ഞതിരിക്കട്ടെ ...ആനത്തടികാരണം പത്തു മുപ്പത് വയസ്സ് കഴിഞ്ഞിട്ടും കല്ല്യാണം കഴിയാതെ നിൽക്കുന്ന<br />കുഞ്ചു ഇങനെയോക്കെ സംസാരിക്കാൻ തുടങിയാല് ഈ ജന്മത്ത് മാംഗല്യ ഭാഗ്യമുണ്ടാകുന്ന കാര്യം സംശയമാണ്..”<br />അങനെയാണ്,അവരുടെ ഹൌസ് വാമിംഗിന് ഒരു നോക്കു കാണാനിടയായ<br /> എംബി എ വിദ്യാർഥിനിയും മൈക്കണ്ണിയുമായ സരിതയുടെ സുന്ദരിയായ അനു ജത്തി യെ കുറിച്ചുള്ള<br />എന്റെ നിഷകളങ്കമായ പ്രതീക്ഷകൾ തെങിൻ കടക്കല് നിന്ന് മുത്തളിലയെന്ന പോലെ നുള്ളി മാറ്റേണ്ടി വന്നത്..<br />അതെത്ര നന്നായി...!!<br />(N B ഈ പോസ്റ്റ് വായിക്കാനിടയായ ചങനാശ്ശേരിക്കാരി എന്റെ “കോശ ഭാഷിണി“യിലേക്ക് ( കേട്ടിട്ടില്ല?? എങ്കിൽ<br />ഈ വാക്കിന്റെ patent ഞാൻ എടുത്തിരിക്കുന്നു)വിളിച്ചിരുന്നു “ മോനെ മിസ്റ്റർ കമ്പിളി കണ്ടത്തിൽ കുഞ്ചു കെ സമ്പത്ത്!!<br /> നിന്റെ പോസ്റ്റ് കണ്ടു. കണങ്കയിലിലും കടുത്ത ദാരിദ്ര്യത്തിലും കവിത കണ്ടെത്തുന്ന നീ ഒരു (ദുഷ്ടനായ) മഹാൻ തന്നെ !!<br /> പിന്നെ ,അവസാനം പറഞ്ഞ കാര്യം ,രണ്ട് വർഷങൾക്ക് മുമ്പായിരുന്നെങ്കിൽ നമുക്ക് ആലോചിക്കാ മായിരുന്നു.പക്ഷെ, അവളിപ്പോൾ<br />സിം ലയിൽ പട്ടാളക്കാരനായ ഭർത്താവിന്റെ കൂടെയാണ് താമസം .not only that,she is coming inthe family way..."<br /> “പക്ഷെ ചർമ്മം കണ്ടാൽ ...” പറയാനുദ്ദേശിച്ചത് പറയാനാകാതെ ഞാൻ വിക്കി.. ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ<br /> കെട്ടിച്ച് വിടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? പൊണ്ണതടി തന്നെ ഇവിടെ യും പ്രശ്നം.പക്ഷെതൊലികട്ടിക്കു കുറവുമില്ല.!! എന്നെ<br /> ഉപദെശിച്ച കാര്യം ഞാൻ പറഞ്ഞതാണല്ലൊ!)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com6tag:blogger.com,1999:blog-5279903969520334204.post-10633331933042993682009-05-21T13:45:00.002+05:302009-05-22T14:20:56.331+05:30റൺ ഔട്ട്?(വിശ്രമം.-2)കാലമെനിക്ക് നേരെയെറിഞ്ഞ പരീക്ഷണത്തിന്റെ പന്തുകൾ<br />ചിലതു, തട്ടിതടുത്തിട്ട് കുറ്റി തെറിക്കാതെ കാത്തും<br />പലതും അടിച്ചു പറത്തി അതിരു കടത്തി<br />നേട്ടങളുടെ സ്കോർ കൂട്ടിയും..<br />ഒടുവിലൊന്നിൽ നിന്ന് അതിസമർഥമായ് ഒഴിഞ്ഞ്<br />നെടുതാമൊരു നിശ്വാസമുതിർത്തും..,<br />കളികളത്തിൽ കളി മുറുകുമ്പോൾ<br />ശത്രുനിരയിൽ നിന്ന് ആരോ തൊടുത്ത പന്ത്..<br />(ശത്രു പക്ഷത്തെത്ര പേർ !! ക്രീസിൽ ഞാൻ തനിയെ....)<br />ജീവൽ പ്രതിഷ്ഠയാം ത്രിമൂർത്തികളിൽ<br />ഒന്നു തൊട്ടുവോ ? സംശയം..!<br />അന്നേരമെന്റെ പാദങൾ അതിർത്തി വരക്ക്<br />അപ്പുറമൊ ഇപ്പുറമൊ ? അതും സംശയം..!<br />നീയാം വിധികർത്താവ് കൈ മലർത്തുമ്പോൾ<br />തീരുമാനം തേർഡ് അമ്പയർക്ക്......<br />നിശ്ശ്ബ്ദരായ കാണികൾ നിരന്നിരിക്കുന്ന-<br />മഹാന്ധകാരം ചൂഴുന്ന പവലിയനിലേക്ക് മടങണൊ?<br />കൂടുതൽ കരുത്തോടെ ഈ നിറഞ്ഞ ഫ്ലഡ് ലൈറ്റിൽ<br />കളി തുടരണൊ?<br />പറയേണ്ടത് തേഡ് അമ്പയർ..<br />ഹ്രസ്വമെങ്കിലുമീ വിശ്രമവേളയെത്രവിഹ്വലം..!!<br />കാത്തിരിക്കുകയാണ് ഞാൻ<br />കത്തുന്നത് ചുവപ്പോ പച്ചയോ??കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com7tag:blogger.com,1999:blog-5279903969520334204.post-83967233706790465452009-05-20T19:33:00.000+05:302009-05-20T19:35:14.565+05:30വിശ്രമം(കവിത)ഉണരുമ്പോൾ ഉണർവ്വിന്<br />മധുരം തീണ്ടാത്ത തേയില തീർത്ഥം..<br />ഊണിന്റെ ഉച്ചകച്ചേരിക്ക്<br />ഉപ്പില്ലാത്ത രാഗങൾ...<br />അത്താഴത്തിൽ നിന്ന് അടിച്ച് പുറത്താക്കിയ<br />അരിയന്നത്തിന്റെ സൌഹൃദം..<br />ആദ്യം സ്വാദിന്റെ വാതിലുകളാണ്<br />എനിക്കെതിരെ കൊട്ടിയടക്കപെട്ടത്ത്<br />പിന്നെ,കാഴ്ച്ചയുടെ ജാലകത്തിൽ<br />തിമിരത്തിന്റെ തിരശ്ശീല..<br />ശ്രവണപഥത്തിൽ<br />നിശ്ശബ്ദതതയുടെ മഞ്ഞുവീഴ്ച്ച.<br />മരവിക്കുന്ന ഹൃദയസ്പന്ദങൾ....<br />ഒടുവിൽ ഒരു ജന്മത്തിന്റെ<br />വാതിലടച്ച് തഴുതിട്ട്<br />കളിക്കളത്തിൽ നിന്ന് പുറത്താക്ക പെട്ട്<br />കാണികളിലൊരു വനായി<br />ചുമരിന്റെ വെൺ ശൂന്യതയിൽ<br />ചന്ദനമാലചാർത്തിയ ഛായാചിത്രമായി..<br />വെറുതെയിരിക്കുമ്പോൾ ..സുഖം...സ്വസ്ഥം...കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com4tag:blogger.com,1999:blog-5279903969520334204.post-14785893773525881692009-05-19T16:46:00.001+05:302009-05-22T12:58:31.303+05:30പഴങ്കഥകൾ-2 ഒരു കടംകഥയുടെ (ലജ്ഞിപ്പിക്കുന്ന) ഉത്തരം..വീടിനു മുന്നിലൂടെ, നടക്കുമ്പോൾ മുട്ടു വരെ പൂഴിപുതയുന്ന ഒരു<br />‘വെട്ട്വോഴി’ പോകുന്നുണ്ട്.ഇടത്തിരുത്തി ചന്തയിൽ( പണ്ട് പുഴയിൽ നിന്ന് കിട്ടിയ വിഗ്രഹത്തിന്റെ ഇടത്ത് പിന്നീട് കുളം കുഴിച്ചപ്പോൾ<br />കിട്ടിയ വിഗ്രഹം പ്രതിഷ്ഠിച്ചതിനാൽ ഇവിടം ഇടത്തിരുത്തിയായി, ഇന്ന് അത് “എടത്തിരുത്തി”)<br />നിന്ന് വ്യാപാരമാടി<br />ചെറുമരും ചോമാരും കുട്ടയിലും വട്ടിയിലും സാമാനങളുമായി അതിലൂടെ കടന്നു പോയ്കൊണ്ടിരുന്നു.<br />ഇന്ന് ചങ്കരാന്തി ചന്ത ആയതിനാൽ കിഴക്കൻ പ്രദേശങളിൽ നിന്നുള്ള കാച്ചിലും കാവത്തുമൊക്കെ<br />അവിടെ കുന്നു കൂടി കിടക്കുന്നുണ്ടായിരിക്കും..കല്ലുവാഴയും കസ്തൂരിമഞ്ഞളുമായി മലയിൽ<br />നിന്നുള്ള കാടരും എത്തിയിട്ടുണ്ടാകും. ഇതിനിടയിൽ കുട്ടയും മുറവുമൊക്കെ നെയ്യുന്ന പറയികളേയും കാണാം..<br />വഴിയോരത്ത് ,ഒരു പച്ചതിരിയുടെകടക്കൽ കൊച്ചു വയലറ്റു പൂക്കൾ കൂട്ടമായി നിൽക്കുന്ന ഒടിച്ചുകുത്തിയും<br />ചുവന്നനിറമുള്ള കദളി കുടങളും പലനിറത്തിലുള്ള അരിപൂക്കളും ശവനാറിപൂക്കളും സമൃദ്ധമായി വളർന്നു നിൽക്കുന്നുണ്ട്(ഇവയെ<br />യഥാക്രമം jamaican spike,melastoma, lantana camera,periwinkle എന്നൊക്കെ ഇന്ന് നിങൾക്ക് തിരിച്ചറിയാം.ഇതിൽ<br />ലന്റാന കാമറയും പെരിവിംഗിളും(നിത്യകല്ല്യാണി) മോഡേൺ ഗാർഡനിലെ കുടുംബാംഗങളായി കഴിഞ്ഞു..). വർഷങൾക്ക് ശേഷം ചിലർ<br /> ഇതിലെയാണ് “ഞങളും ഞങളും മനിശരല്ലേ ഞങക്കും വേണം പഞ്ചകതാര” എന്നു ഉച്ചത്തിൽ ജാഥവിളിച്ചു<br />കൊണ്ട് കടന്നു പോയത്. സർദാർ ഗോപാല കൃഷണനെ പിന്തുടർന്ന്, കാക്കി പട്ടാളം എടത്തിരുത്തിയിലേക്ക്<br />ഈവഴി ചവിട്ടി മെതിച്ചു കൊണ്ടാണ് കടന്നു പോയത്.!!(ഈ ബോട്ടണിയും ചരിത്രവുമൊക്കെ കഥയുടെ ആസന്നമായ ഒരു<br />നിലവാരതകർച്ച കോമ്പൻസേറ്റ് ചെയ്യുവാനുള്ള ഗിമ്മിക്കുകളാണെന്ന് ,നീ സംശയിച്ചു തുടങി അല്ലേ വായനക്കാരാ,..മിടുക്കൻ)<br />വർഷങളുടെ ചുംബനമേറ്റ് ചുവക്കുകയും പിന്നെ കറുക്കുകയും<br />ചെയ്ത അതേവഴി...കറുത്തുകഴിഞ്ഞപ്പോൾ ഇതിലെ കാറുകളും കൂൾഡ്രിംഗ്സ് നിറച്ച പെട്ടിവണ്ടികളും പായാൻ തുടങി..<br />ഒരു സന്ധ്യക്ക് ഇതു വഴിയെ നമുക്ക് വെറുതേയൊന്ന് നടക്കാനിറങാം...അതിനിയൊരിക്കലാകട്ടെ. ഇപ്പോൾ നമുക്ക്<br />ഉച്ചയൂണും കഴിഞ്ഞ് മുറ്റത്തെ ആമ്രപർണിയുടെ തണലിൽ വിരിച്ചിട്ട തഴപ്പായിൽ നീലാകാശവും നോക്കി ബോറടിച്ച്<br />കിടക്കുന്ന കുട്ടനാശാരിയുടെ അടുത്തേക്ക് തിരിച്ച് വരാം..എങനെ ബോറടിക്കാതിരിക്കും? മാനത്ത് കീറതുണി പോലെ<br />ഒരു മേഘശകലമോ ,സ്ലോ മോഷനിൽ നീന്തി പറക്കുന്ന ഒരു കൂഴ കിളിയോ ഇല്ല..ആശാരി ഒരു കടംകഥയുടെ കാണാ<br />ചരടുകൊണ്ട് ഒരു കുട്ടി കുരങനെയെന്ന പോലെ എന്നെ കെട്ടിയിട്ടിരിക്കുകയാണ്.ഞാൻ മെല്ലെ അടുത്തുകൂടി.<br />“ആശാരിക്ക് മുറുക്കണോ ?“കുട്ടനാശാരിയെ ഒരു പ്രലോഭനത്തിൽ കുടുക്കാനുള്ള ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു“.അമ്മാമയുടെ<br />വെത്തില പെട്ടിയിൽ വാസനപൊകലയുണ്ട്....പക്ഷെ അത് കൊണ്ട് വന്നാൽ എനിക്ക് കടംകഥയുടെ ഉത്തരം പറഞ്ഞ് തരണം..”<br />പുകയില തന്നെ അപൂർവ്വവസ്തുവായിരുന്നകാലത്ത് വാസനപുകയില ഒരു ആർഭാടം തന്നെയായിരുന്നു. ആശാരി പ്രസന്നവദനനായി<br />ബീഡികറപുരണ്ട ഒരു പുഞ്ചിരിയാൽ ആ ഉടമ്പടിയിൽ ഒപ്പുവച്ചു..<br />വീട്ടിലെ വിലകൂടിയവസ്തുക്കളിൽ ഒന്നായിരുന്നു അമ്മാമയുടെ ആ ഓട്ടുചെല്ലം .<br />മറ്റൊന്ന് “ആംഫോറ“ എന്ന് വിളിക്കുന്ന മൂന്നു കാലുള്ള ഒരു പാത്രമാണ് .യൂറോപ്യർ വീഞ്ഞും ഒലീവെണ്ണയും സൂക്ഷിച്ചിരുന്ന ആപാത്രത്തിൽ<br />വീട്ടിൽ പാത്യമ്പുറത്തിട്ടുണക്കിയ കുടമ്പുളിയാണ് ഇട്ട് വച്ചിരുന്നത്. വെറ്റിലചെല്ലത്തിന് നിരവധി അറകളുണ്ടായിരുന്നു..അതിൽ മുറുക്കുവാനുള്ള<br />സാമഗ്രികൾക്ക് പുറമെ ,പുളിങ്കുരു,നയാപൈസകൾ അരയിൽ കെട്ടുന്നതൊരട് എന്നിവയൊക്കെ അമ്മാമ സൂക്ഷിച്ച് വച്ചു. അതിൽ പിൽകാലത്ത്<br />ഞാൻ “കാമിയോ ബ്ലാക്ക്“ എന്ന് തിരിച്ചറിഞ്ഞ ഒരു കറുത്ത കല്ലും ഉണ്ടായിരുന്നു..!! ഇതെല്ലാം അപ്പാപ്പൻ കൊളമ്പിൽ നിന്ന്<br />കൊണ്ട് വന്നതാണ്..അന്യഥാ ദാരിദ്ര്യം ഉദ്ഘോഷിക്കുന്ന വീടിന്റെ അന്തരീക്ഷത്തിൽ ഈ വിലപിടിച്ച വസ്തുക്കൾ<br />കരിപിടിച്ച നാട്ടിൻ പുറത്തെ ഒരു തട്ടുകടയിൽ മെർലിൻ മൻ റോയുടെ പോസ്റ്ററെന്ന പോലെ വൈരുദ്ധ്യാത്മകമായി ഭവിച്ചു.<br />അല്പസമയത്തിന് ശേഷം മുറുക്കുവാനുള്ള“ നാലുകൂട്ട“വുമായി തിരിച്ചെയെത്തിയ എന്റെ കയ്യിൽ നിന്ന് ആശാരി അതെല്ലാം ആർത്തിയോടെ<br />തട്ടിപറച്ചു. പിന്നെ മുറുക്കുവാനുള്ളവട്ടംകൂട്ടി. ഒരനുഷ്ടാനം പോലെയുള്ള മുറുക്കൽ കലയുടെ തയ്യാറെടുപ്പുകൾ ഞാൻ നോക്കിനിന്നു.<br />ആശാരി ആദ്യം വെറ്റിലയുടെ ഞെട്ട് നുള്ളി ദൂരെയെറിഞ്ഞതിനു ശേഷം അതിന്റെ വാലുപൊട്ടിച്ച് വലത്തെ ചെന്നിയിൽ പതിച്ച് വച്ചു..<br /> പിന്നെ അതിന്റെ നടുഞരമ്പ് നഖം കൊണ്ട് നുള്ളി കീറിയെടുത്തു.<br /> “അതെന്തിനാ ...” എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ആശാരി തന്റെ പ്രവൃത്തിയെ വിശദീകരിക്കാൻ തുടങി.<br />അതൊരു കഥയാണ്... വെറ്റില പാമ്പിന്റെ കഥ...<br /><br /> പണ്ട് തക്ഷകനുമായി വഴക്കിട്ട് ഒരു പാമ്പ് ഓടി വന്നൊളിച്ചത് വെറ്റില കൊടിയുടെ ഇലയിലാണ്.ഇന്നും<br /> ആ തക്ഷകബന്ധു വെറ്റിലയുടെ നടുഞരമ്പിൽ ഒളിച്ചിരിക്കുകയാണ്<br />.സമയവും സന്ദർഭവും ഒത്ത് വന്നാൽ അത് മുറുക്കുന്നവനെ കടിക്കുകതന്നെ ചെയ്യും.<br />വെറുതെ മുറ്റത്ത് മുറുക്കിതുപ്പി കാനൂലും പറഞ്ഞ് ഇരിക്കുകയായിരുന്ന കുഞ്ഞാഞ്ഞ ഉരുണ്ട്പെരണ്ട് വീണ് മരിച്ചെന്നൊക്കെ ചില<br />ചോത്തി പെണ്ണുങൾ പറയുന്നത്..ഈ വെറ്റിലപാമ്പ് കടിച്ചുള്ള മരണങളെയാണ്..’ കഥകഴിയുമ്പോഴേക്കും വായിൽ കിടന്ന്<br />ഒരു പാകമായ താംബൂല മിശ്രിതം ആശാരി മുറ്റത്ത് നീട്ടി തുപ്പി.<br /> അദ്ദെഹത്തിന്റെ മുഖത്ത് ഒരു അജ്ഞാതനൊമ്പരത്തിന്റെ ചുളിവുകൾ പ്രത്യക്ഷപെടുന്നത് ഞാൻ കണ്ടു.<br />വിവർണ്ണമായമുഖത്ത് വിയർപ്പും പൊടിയുന്നുണ്ട്.....”അടിയൻ ഉച്ചയൂണ് കഴിഞ്ഞാൽ പൊകല കൂട്ടി മുറുക്കുക പതിവില്ല”<br />“മുറുക്ക്യാ പിന്നെ...” പറഞ്ഞ് വന്നത് മുഴുവനാക്കാതെ വയറും ഉഴിഞ്ഞ് കൊണ്ട് ആശേരി എണീറ്റു.<br />ഒന്നും മിണ്ടാതെ പടിഞ്ഞാറെ വെളിമ്പറപ്പിലെക്ക് വച്ച് പിടിക്കുന്ന ആശേരിയെ ഞാൻ വാശിയോടെ അനുഗമിച്ചു.<br />ഇത്തവണയും കടം കഥയുടെ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാനുള്ള സൂത്രമാണെന്ന് ഞാൻസംശയിച്ചു..<br />“ മുറുക്ക്യാ പിന്നെ.?.” ആശാരി പറഞ്ഞവന്നത് മുഴുവൻ കേൾക്കുവാനുള്ള ആകാംക്ഷയാൽ ഈർഷ്യ അടക്കി<br />കൊണ്ട് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു .ആശാരി അപ്പോഴേക്കും പടിഞ്ഞാറെ പറമ്പിലെ പുല്ലാനി പൊന്തക്കുള്ളിൽ<br />മറഞ്ഞു കഴിഞ്ഞിരുന്നു..<br />“ മുറുക്ക്യാ പിന്നെ ...??” ഞാൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.<br /> “മുറുക്ക്യാ പിന്നെ അട്യേന് തമ്പ്രാനെ എഴുന്നള്ളിക്കണം...”<br /> - @ ### $$$ ****** ??? !!!! .....<br />(കഥ ഇവിടെ സഡൻസ്റ്റോപ്പിട്ട് നിർത്തുവാൻ കഥകളെ കുറിച്ചുള്ള എന്റെ സൌന്ദര്യസങ്കല്പം എന്നെ ഉപദേശിക്കുന്നു.<br />പക്ഷെ കത്തിപ്രിയനായ എനിക്ക് കുറച്ചുകൂടെ പറയാനുള്ളതുകൊണ്ട് തുടരുകയാണ്...)<br />രണ്ടടി കൂടി മുന്നൊട്ട് വച്ച ഞാൻ നടവഴിയിൽ<br />അമേദ്യം കണ്ട അമ്പലവാസിയെ പോലെ അറച്ചു നിന്നു.ആ പറഞ്ഞത് എന്റെ രണ്ട്<br />ചോദ്യങൾക്കുള്ള ഒരു ഉത്തരമെന്നറിഞ്ഞു,, പെട്ടെന്നുണ്ടായ “ജ്ഞാനോദയ“ത്തിന്റെ<br />ലജ്ജ എന്റെ മുഖത്ത് പടരുന്നത് ആരെങ്കിലും കാണുന്നുണ്ടോയെന്ന് ഒളി കണ്ണിട്ടു നോക്കി. പിന്നെ<br />ധൃതിയിൽ തിരിഞ്ഞ് നടക്കുമ്പോൾ കടംകഥയുടെ ഉത്തരത്തിന്റെ സാധൂകരണം പോലെ<br />ചില അപശബ്ദങൾ പൊന്തക്കുള്ളിൽ നിന്ന് ഉയർന്നു കേട്ടു.. അന്ന് കാലത്ത് ഉയർന്നജാതി ക്കാരനെതിരെയുള്ള<br />പാവപെട്ടവന്റെ പ്രതിഷേധം ഇങനെയൊക്കെ ആയിരുന്നു..കടംകഥകളിലും പഴം ചൊല്ലിലുമൊക്കെ അവർ<br />ഉന്നതകുലത്തിനെ അപമാനിച്ചു..ഒരു തരം പെർവെർട്ടഡ് പ്രതികാരം..<br />പറമ്പിലൂടെ ഏറുകൊണ്ട കോഴിയെ പോലെ അലഞ്ഞു നടക്കുന്ന എനിക്കുനേരെ വടക്കിനിയിൽ നിന്ന്<br />അമ്മയുടെ ശകാരമുയർന്നു” ഒള്ളവെയിലും കൊണ്ട് കാടും പടലും കെളച്ച് നീനടന്നോ..എന്നിട്ട് നേരം വയ്യുമ്പോ<br />ചെവിട് കുത്ത്ണ് ന്ന് പറഞ്ഞ് തൊള്ള പൊളിച്ചാ.. ഇവിടടുത്തൊന്നും എണ്ണയിലിട്ട് ചൂടാക്കി ഒഴിക്കാൻ<br />ഒരു അണ്ണാർകണ്ണൻ വാഴപോലും കിട്ടാനില്ല്യല്ലോ. എന്റെ ഉള്ളാട്ടിൽ ഭഗോതീ..”<br />ഞാനുൾപെടേയുള്ള ആ കഥാപാത്രങളൊക്കെ ഇന്ന് മൺ യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു...<br />കാലത്തിനൊപ്പം ഓടികിതച്ചും ജന്മങളുടെ കടമ്പകൾ ചാടികടന്നും ഇന്ന് ഈ ബ്ലോഗിംഗ് യുഗത്തിലെത്തി നിൽക്കുമ്പോൾ<br />അതേ ശകാരം ഞാൻ അടുത്ത് വീട്ടിൽനിന്നു കേൾക്കുകയാണ് . ടെന്നിസ് കളിയും കഴിഞ്ഞ് സ്വിമ്മിംഗ് പൂളിൽ നീന്തി കുളിച്ച്<br />തല ശരിക്ക് തോർത്താതെ വീട്ടിലേക്ക് കയറി വന്ന മകനെ അമ്മ ശകാരിക്കുന്നു..“നീ കളിയും കുളിയുമായിട്ട് നടന്നോ.<br />രാത്രി വല്ല ത്രോട്ട് പെയിനോ ഇയർ എയ്ക്കോ വന്നാൽ ഇവിടെ അടുത്തൊന്നും ഒരു ഇ.എൻ.ടി സ്പെഷിലിസ്റ്റ് പോലുമില്ലല്ലോ<br />ദൈവമെ..” വാക്കുകൾ വ്യത്യസ്തം പക്ഷെ വേവലാതി അതുതന്നെ..!!<br />കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പലതും അവ്യക്തമാണ് . പക്ഷെ ഒരു കാര്യം ഉറപ്പ്.“ ചെഹരാ ബദൽതാ ഹെ പർ കഹാനീ നഹീ..<br />മുഖങൾ മാറുന്നു പക്ഷെ കഥകൾ പഴയതു തന്നെ.....<br />(ഇനി തുടരണൊ വേണ്ടയോ എന്ന് നല്ലവണ്ണം ഒന്നാലോചിച്ചിട്ട്..)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com10tag:blogger.com,1999:blog-5279903969520334204.post-69991446896631090072009-05-17T21:19:00.001+05:302009-05-18T14:47:22.701+05:30പഴങ്കഥ-1(അതും ചക്ക കൊണ്ടാണെങ്കിൽ....)പഴങ്കഥകൾ കേൾക്കണൊ?<br />പിള്ളാരെ ,നിങളൊന്നും അന്നു ജനിച്ചിട്ടില്ല.<br />എന്തിന് നിങളുടെ അപ്പൂപ്പനമ്മാമമാർ വരെ മുട്ടിലിഴഞ്ഞു<br />കളിക്കുകയായിരിക്കും.കാലം തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം.....<br />.നാട് സ്വാതന്ത്ര്യം നേടുവാൻ ഇനിയും പത്തെൺപത്<br />വർഷങൾ കഴിയെണമെന്നോർക്കണം .എങും ദാരിദ്ര്യം .!നിങൾക്കറിയുന്ന<br />വിഷയ ദാരിദ്ര്യമല്ല. സാക്ഷാൽ ദാരിദ്ര്യം..ഉടുതുണിക്ക്മറുതുണിയില്ലാതെയും<br />ഒരു നേരം വയറുനിറച്ചുണ്ണാനില്ലാതെയും ജനങൾ വലയുന്ന ആ മോഹനസുന്ദര കാലം.<br />അതൊക്കെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യമൊക്കെ ഒരു മാന്ദ്യമാണോ കുട്ടികളേ.. ?<br />നാട്ടിലെ പണക്കാരുടെ കൂട്ടത്തിലാണ് ഞങൾ ..കഷ്ടി രണ്ടു നേരമാണെങ്കിലും<br />അവിടെ ഉണ്ണാനും ഉടുക്കാനുമൊക്കെയുണ്ട്.മാത്രമല്ല ഞാനന്ന് കുടിപ്പള്ളി കൂടത്തിലും<br />പോകുന്നുണ്ട്. കുട്ടികുപ്പായമൊക്കെയിട്ട് ടൈയും കെട്ടി ഗമയിൽ തന്നെയാണ് പോക്ക്.<br />ഉവ്വ്,അന്നും ടൈയ്യൊക്കെയുണ്ട്.പക്ഷെ കെട്ടുന്നത് അരയിലാണെന്നു മാത്രം.അടിവസ്ത്രത്തിനു<br />പകരം.<br />പിന്നെ പിതാമഹൻ കൊളമ്പിലായതു കൊണ്ട് വർഷത്തിൽ വല്ലപ്പോഴുമാണെങ്കിലും<br />വെള്ളി കാശിന്റെരൂപത്തിൽ വിദേശനാണ്യവും വീട്ടിലെത്താറുണ്ട്. ആ ദിവസങളിൽ വീട്ടിൽ<br />സദ്യയായിരിക്കും..എന്നു വച്ചാൽ സ്ഥിരമായുള്ള മാമ്പൂ ചമ്മന്തിയും,ചീരതോരനും കൂടാതെ<br />ഊണിന് ഒരു പപ്പടവും വച്ചു കാച്ചുമെന്നർഥം.മൂന്നു പൂങ്കുലകൊണ്ട് മൂന്നാലുപേർക്ക് നല്ല ചമ്മന്തിയുണ്ടാക്കാം<br />മാമ്പൂവിന്റെ കറപോകാൻ ഒരു ദിവസം പൂക്കളൊക്കെ നേർപ്പിച്ച ചുണ്ണാമ്പു ലായനിയിൽ ഇട്ടുവെക്കണം.<br />ഒരിക്കൽ ബന്ധു വീട്ടിൽ വിരുന്നു പോയപ്പോൾ അമ്മപഠിച്ചെടുത്തവിദ്യയാണ്. വിരുന്നു പോക്ക് അന്നത്തെ<br />പ്രധാന ഹോബി തന്നെയായിരുന്നു..<br />ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആയിടക്കാണ് ആരാണ്ട് പറഞ്ഞത്.അന്നത്തെ മുഖ്യപ്രശ്നം<br />ദാരിദ്ര്യമായിരുന്നു .ആവശ്യം ഭക്ഷണവും.ലോക്കലി ലഭ്യമായിട്ടുള്ള ഫ്ലോറയും ഫോണയുമൊക്കെ (flora&fauna)<br />എങിനെ ഭക്ഷ്യയോഗ്യമാക്കാമെന്നായിരുന്നു ചിന്ത..ഈ മേഖലയിൽ കൂട്ടായും ഒറ്റക്കും ധാരാളം പരീക്ഷണങൾ<br />നടക്കുന്ന സമയമാണ്.മുളയരി കൊണ്ടുള്ള വിഭവങളായ മുളയരികഞ്ഞി,പൂട്ട്,പായസം മുതലായവയൊക്കെ<br />പ്രചാരത്തിലായികഴിഞ്ഞു.പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന മുളകൾ ക്ഷാമകാലമെത്തിയതിനാൽ<br />നിയമം തെറ്റിച്ചു നേരത്തെ തന്നെ പൂത്തിരുന്നു..തൃണമാണെങ്കിലും അതിന് മനുഷ്യകുലത്തിനോട് സ്നേഹമുണ്ട്!<br />ഒരു മുളംകുറ്റിയിൽ ചെറുതേൻ നിറച്ച് അതിൽ മുളയരി ഇട്ട് വച്ച്<br />വായ വാഴയില കൊണ്ടു കെട്ടി കളിമണ്ണിൽ വർഷങളോളം കുഴിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കെട്ടുപൊട്ടിച്ച് പിന്നെയും<br />ചിലസൂത്രപണികളൊക്കെ കാണിച്ച് വാറ്റിയെടുക്കുന്ന ...സോറി ഞാൻ വല്ലാതെ വാചാലനാവുന്നു അല്ലെ ?<br />മദ്യത്തിന്റെ കാര്യം പറയുമ്പോൾ അന്നുമിന്നും അങിനെ തന്നെ...<br />(നിയമപരമായ മുന്നറിയിപ്പ്:ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന റെസിപ്പികൾ പരീക്ഷിച്ച് ആരെങ്കിലും<br />വയറിളക്കം ക്ഷണിച്ച് വരുത്തിയാൽ...എന്റെ കയ്യിൽ കുറ്റമില്ല)<br />.വീട്ടു പറമ്പിൽ ധാരാളം പ്ലാവുകളുണ്ടായിരുന്നു. പഞ്ഞം മൂക്കുന്ന<br />കർക്കിടകം എത്തുന്നതിന് വളരെ മുന്നെ അതെല്ലാം കായ്ക്കും.പിന്നെ സർവ്വം ചക്കമയമായിരിക്കും .<br />അമ്മ സ്വന്തം നിലക്ക് പലചക്കവിഭവങളും കണ്ട് പിടിച്ചിരുന്നു.\ഇടിയൻ ചക്കമുതൽ ...ഇളം ചക്കകൊണ്ടുള്ള<br />അച്ചാറു വരെ .<br />.അമ്മയുടെ ചെറുപ്പത്തിൽ ,ചക്ക പഴുത്തു തിന്നാനല്ലാതെ പച്ച ചക്ക ആരും ഉപയോഗിച്ചിരുന്നില്ല പോലും.<br />ഇപ്പോൾ, ഉച്ചയൂണിന്റെ കച്ചേരിക്ക് ആവർത്തന വിരസമായ ചക്കരാഗത്തിൽനിന്ന് മോചനം കിട്ടണമെങ്കിൽ<br />കൊളമ്പിലിരിക്കുന്ന പിതാമഹാൻ വിചാരിക്കണം. ഇങനെ പ്ലാവുകൾ നിറയെ കായ്ച്ച് കിടക്കുന്ന കാലത്താണ് കുട്ടപ്പനാശ്ശാരി<br />ഞങളുടെ വീട്ടിൽ പണിക്ക് വന്നത്. പുരയുടെ വടക്കു പുറത്തുള്ള മോന്തായ ത്തിൽ പട്ടികകൾ ദ്രവിച്ചത് മാറ്റിവച്ച് വർഷകാലത്ത്<br />അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അയ്യാൾ എത്തിയത്.അന്ന് ആശാരിക്ക് നാലണയും ,നാലഞ്ച് വിഭവങൾ കൂട്ടി<br />ഒരൂണു മാണ് കൂലി. വലിയതറവാടുകളിലൊക്കെ ഇതിന്ന് പുറമെ നീലകരിമ്പിന്റെ തുണ്ടും കൽക്കണ്ട തരികളും വിളമ്പും<br />അത്തരംവിശേഷവസരങളിൽ ഞാൻ പള്ളികൂടത്തിൽ<br />പോകാറില്ല .ഉളിയും വടിയും കൊട്ടിപാടുന്നതും കേട്ട് അതെന്താ ഇതെന്താ എന്നൊക്കെ ചോദിച്ച് കരിശു മരത്തിന്റെ താഴെ ചുറ്റിപറ്റി<br />നിന്ന എന്നൊട് നാട്ട് വർത്തമാനങൾക്കിടയിൽ<br />ആശാരി ഒരു കടംങ്കഥ ചോദിച്ചു..” കൊമ്പ് വിളി, കുഴലു വിളി ,വെള്ളംതളി , , മനക്കലെ തമ്പ്രാന്റെ എഴുന്നള്ളത്ത്..” .തമ്പ്രാൻ ആരെന്നു<br />പറ അല്ലെങ്കിൽ നൂറുകടം “ കുറച്ചുനേരം ആലോചിച്ച് നിന്നതിന് ശേഷം<br /> മഞ്ചൽക്കാരൻ..അഞ്ചൽ കാരൻ ...അങിനെ പല ഉത്തരങളും ഞാൻ പറഞ്ഞെങ്കിലും ആശാരി അതൊന്നും സമ്മതിച്ചില്ല.<br />അപ്പോഴേക്കും ഊണിന് സമയമായിരുന്നു .പിന്നെയും കടംങ്കഥയുടെ ഉത്തരം ചോദിച്ച് ആശാരിയുടെ പിന്നാലെ<br />കൂടിയ എന്നെ അമ്മ ഈർക്കിലി എടുത്ത് തല്ലാനോടിച്ചു.<br />ആശാരി പടിഞ്ഞാറേ ഇറയത്ത് ഒരു മുട്ടിപലകമേൽ ഊണിനിരുന്നു.കഴുകിവെടുപ്പാക്കി വച്ചിരിക്കുന്ന നാക്കിലയിലേക്ക്<br />അമ്മ ആദ്യം പൊടിയരി ചോറ് കോരിയിട്ടു.പിന്നെ വിഭവങൾ ഒന്നിനു പുറകെ ഒന്നായി വിളമ്പാൻ തുടങി.ആദ്യം<br />ഇടിയൻ ചക്ക ,പിന്നെ, ചക്കയെലിശ്ശേരി,ചക്കകുരുമെഴുക്കുപുരട്ടി.. ഇതെല്ലാം വിളമ്പുമ്പോൾ ആശാരിയുടെ മുഖം ഇരുണ്ട് വന്നു<br />താൻ വഞ്ചിക്കപെട്ടതായി അദ്ദേഹം മനസ്സിലാക്കി.അവസാനം ഇളം ചക്കകൊണ്ടുള്ള അച്ചാറ് ഇലയിലിടുമ്പോഴേക്കും<br />അയ്യാളുടെ മുഖം ഗൌരവം കൊണ്ട് കല്ലു പോലെയായിരുന്നു..ആശാരിയുടെ അപ്രസന്നമായ മുഖം കണ്ട് അമ്മ ഒരു ചീന<br />ഭരണിയുടെ അഗാധതയിൽ ഉറയൊഴിക്കാൻ സൂക്ഷിച്ച് വച്ചിരുന്ന മോര് എടുക്കാൻ തന്നെ ഉറച്ചു.<br />പാകത്തിന് ഉപ്പ് ചേർത്ത് നാരകത്തിന്റെ കൂമ്പിലയും ഞരടിയിട്ട് സംഭാരം തയ്യാറാക്കിയതിന്ന് ശേഷം<br />ആശാരിക്കൊരു സർപ്രൈസായിക്കോട്ടെ എന്നുവിചാരിച്ച് ചോദിച്ചു: “ആശാരിക്കല്പം മോരെടുക്കട്ടേ?”<br />ആശാരി ആദ്യം കേൾക്കാത്തപോലെയിരുന്നു.<br />“അല്പം മോരെടുക്കെട്ടെ?” അമ്മ ചോദ്യം ആവർത്തിച്ചു.<br />“അതും ചക്ക കൊണ്ടാണെങ്കിൽ അടിയനു വേണ്ട” ആശാരിയുടെ ഉത്തരം എല്ലാവരെയും ചിരിപ്പിച്ചു.<br />ആശാരിയും ചിരിയിൽ പങ്ക് ചേർന്നു.അങനെ അയ്യാളുടെ പിണക്കം തീർന്നു.<br />പക്ഷെ എന്റെ മനസ്സ് ഉത്തരം കിട്ടാത്ത ഒരു കടം കഥയുടെ പുറകെ ആയിരുന്നു..<br />അപ്പോൾ വീടിന്റെ പുറകിലുള്ള ഇടവഴിയിൽ ഒരു കുഴൽ വിളി കേൾക്കുന്നു.<br />നോക്കുമ്പോൾ, പാടത്തേക്ക് തീറ്റാൻ എഴുന്നള്ളിച്ച് കൊണ്ട് പോകുന്ന ചേന്ദന്റെ പോത്ത് മുക്രയിടുകയാണ്.<br />വീടിനടുത്തെത്തിയപ്പോൾ അതൊന്ന് മൂത്രമൊഴിച്ചു.പിന്നെ അത് അതിന്റെ പാട്ടിനു പോകുകയും ചെയ്തു.<br /> കുഴലുവിളി..വെള്ളംതളി.. കണ്ട കാഴ്ചകൾ ഒരു ജിഗ്സോ പസിലിലെന്നതു പോലെ ചേരും പടിചേർന്നപ്പോൾ ഞാൻ<br />ആശാരിയുടെ മുഖത്ത് നോക്കി ആവേശത്തോടെ ഉറക്കെ വിളിച്ചു. <br /> “ പോത്ത്...പോത്ത്..” അടുത്തനിമിഷം ഈർക്കിലിയല്ല ,ഒരു ഈർക്കിലികെട്ടുതന്നെ (ചൂലെന്നും പറയാം)കൈയ്യിലെടുത്ത് ഓടി വരുന്ന<br />മാതാശ്രീയെയാണ് കണ്ടത്.സ്വതവെ കറമ്പനായ കുട്ടനാശ്ശാരി ആനന്ദതുന്ദിലനായി ആഹാരം ചവച്ചു കൊണ്ടിരിക്കുന്ന<br />ആ സമയത്ത് ഒരു പോത്തിന്റെ മുഖഛായുണ്ടെന്ന സത്യം എന്റെ സിറ്റ്വേഷൻ കൂടുതൽ പരുങലിലാക്കി.അരുമസന്താനമെങ്കിലും<br />മുതിർന്ന ഒരാളെ മുഖത്ത് നോക്കി പോത്തെന്ന് വിളിക്കുമ്പോൾ ശിക്ഷിക്കാതിരിക്കാൻ രക്ഷിതാക്കൾക്കാവില്ല...<br />.കാലത്തിന്റെ സ്ക്രിപ്റ്റിൽ എനിക്കുവേണ്ടി ഓങി വച്ചിരുന്ന രണ്ട്<br />പ്രഹരങൾഞാൻ വിനീതനായി ഏറ്റ് വാങിയതിനു ശേഷമാണ് കുട്ടപ്പനാശ്ശാരിക്ക് ബോധോദയമുണ്ടായതും തെറ്റിധാരണകളൊക്കെ നീങി<br />കാര്യങളൊക്കെ കലങി തെളിഞ്ഞതും...പക്ഷെ എന്റെ കണ്ണുകൾ അപ്പൊഴേക്കും കലങി ചുവന്നിരുന്നു.<br />ഉത്തരം തെറ്റിപോയെന്ന അറിവും എന്റെ കണ്ണീരൊഴുക്കിന്റെ അളവു കൂട്ടി...<br />(തുടരും)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com10tag:blogger.com,1999:blog-5279903969520334204.post-74432381884473996192009-05-15T21:51:00.000+05:302009-05-15T21:52:35.378+05:30സെൽഫ് പോർട്രൈറ്റ്അക്ഷരകൂട്ടിന്റെ ഉപ്പുതിന്നേറുന്ന<br />പൈദാഹമോടെ തുടിച്ചബാല്യം..<br />ആർത്തിയോടെത്രയോ പുസ്തകതാളുകൾ<br />അന്നാളിലാണു ഞാൻ തിന്നു തീർത്തൂ..<br />കഥയും കവിതയും കതിരുകൊറിക്കുന്ന<br />കാട്ടുമൈനകിളി കുഞ്ഞുപോലെ<br />ബാല്യകൂതൂഹലവാടിയിലന്നൊക്കെ<br />കൊതിയുമായേറേയലഞ്ഞിരുന്നു<br />താരിൻ തളിരിളം കൂമ്പുനുണയുന്ന<br />ചിത്രവർണ്ണപുഴുവെന്നപോലെ<br />വരികളും അർഥവും അന്തരാർഥങളും<br />രാവും പകലും കരണ്ടിരുന്നു..<br />മോഹതഴപ്പുകൾ പൂവിട്ടതീരത്ത്<br />സ്വപ്നസമാധിയായ് കൌമാരവും<br />വാക്കിൻ ചിറകുമായ്തുള്ളുന്നതുമ്പിപോൽ<br />സ്വപ്നസഞ്ചാരിയെൻ യൌവ്വനവും<br />ഉള്ളിലെ വിങൽ സഹിയാതെയാണുഞാൻ<br />തൂലികതുമ്പ് മിനുക്കിവച്ചൂ..<br />മഷിയല്ല മാനത്തെ പൊൻ നിലാവാണു ഞാൻ<br />തൂലികക്കുള്ളിൽ നിറച്ചുവച്ചൂ..<br />കരുതാത്ത നേരത്തു കൌമുദിമായവെ<br />കണ്ണീരു പകരം ഒഴിച്ചു വച്ചൂ..<br />കണ്ണീരുമിറ്റിറ്റു തീരുകയാണിനി<br />ജീവരക്തം തന്നെ പാർന്നു വക്കാം...കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com8tag:blogger.com,1999:blog-5279903969520334204.post-51400289137534473402009-05-13T16:26:00.000+05:302009-05-13T16:28:15.024+05:30പുസ്തകശാലാ...കവിതയുടെ കോലം കെട്ടിയചിന്തകളെ<br />അക്ഷരവടിവിലാവാഹിച്ച് അണിനിരത്തിയ<br />ഒരു പുസ്തകത്തിന്റെ വെൺ താളുകൾ<br />വെറുതെ മറിച്ചു നോക്കിയും .<br />വിഘടിച്ചു നിൽനിക്കുന്ന വിശ്വാസപ്രമാണങളെ<br />ഒരു ഉടമ്പടിയിൽ ഉരുക്കിചേർത്തതെന്ന് കണ്ട്<br />വിഖ്യാതമായൊരു പുസ്തകം തിരിച്ചു വച്ചും..<br />ഇനിയുമൊരെണ്ണം മനുഷ്യവികാരങളുടെ<br />മഹാപ്രപഞ്ചം തന്നെയെന്ന് വിസ്മയിച്ചു തലോടിയും.<br />ഷെൽഫിലെ വിലകൂടിയപുസ്തകങളെ<br />ചില്ലു ഭരണിയിൽ പലനിറം പാർന്നു മിന്നുന്ന<br />മധുരമിഠായികളിൽ കൊതിയാർന്നു നിൽക്കുമൊരു<br />ദരിദ്രബാലനെ പോലെ<br />അക്ഷരതീറ്റയാലേറിയ അന്തർ ദാഹത്താലും.<br />സ്വപ്നങൾ തിങി തിളങുന്ന കൺ കളാലു മുഴിഞ്ഞും.<br />പഴയ തെങ്കിലും ജുബയിലെ കീറാത്ത കീശയിൽ<br />മുഷിഞ്ഞ മൂന്നു നോട്ടുകൾ ഇഷ്ടപെട്ടൊരു പുസ്തകത്തിന്റെ<br />വിലയുടെ മൂന്നിലൊന്ന് മാത്രമെന്ന് വിഷാദിച്ചും..<br />എത്രനേരമായ് സഹൃദയനാമൊരാളീ പുസ്തകശാലയിലലയുന്നു.<br />ഒടുവിലൊരു കോണിലെ വാതിലിൽ കാവലൊഴിഞ്ഞ നേരത്ത്<br />വിലയൊടുക്കാതെയൊരു പുസ്തകം കവർന്ന്<br />പമ്മിപതുങി പുറത്തിറങവെ ,എന്തത്ഭുതം...<br />നട്ടുച്ച തൃസന്ധ്യയായിരിക്കുന്നു..<br />രാജരഥ്യ ചൂഴുന്ന മൈതാനം അമ്പലമുറ്റവും....,അവിടെ<br />കെട്ടും കെടാതെയും എണ്ണമറ്റ ചിരാതുകൾക്കിടയിൽ<br />എണ്ണ പാർന്നും തിരി തെളിച്ചും നിൽക്കയാണ്<br />പൂണൂൽ ധാരിയാം പുരോഹിത നൊരാൾ..<br /> ചിരാതുകളിൽ മിന്നി നിൽക്കുന്നതത്രയും മനുഷ്യ ജന്മങളെന്നറിഞ്ഞ്<br /> കട്ടെടുത്ത പുസ്തകം പിന്നിൽ മറച്ച്<br /> എവിടെയെന്റെ മൺചിരാതെന്നു കൂതുഹലമാർന്നു സഹൃദയൻ...<br /> തിരിമങിയ ചിരാതു ചൂണ്ടി ഇതുതന്നെയെന്നായി പുരോഹിതൻ..<br /> ഇത്ര നേരവും തെളിഞ്ഞുകത്തിയ നാളം പെട്ടെന്നു മങുവാനെന്തുകാര്യമെന്നോർക്കെ<br />ചിരാതിൽ വെളിച്ചമണഞ്ഞു ,ടൌണിലെ പുസ്തകശാലയുടെ<br /> ഏഴാം നിലയുടെ വരാന്തയിൽ അഴികൾപോലുംകാവലില്ലാ<br /> ചില്ലുവാതിലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചൊരാൾ<br /> ഒരു വിഫല ജന്മമായ് താഴെ വീണു ചിതറി..<br /> അപ്പോഴും നെഞ്ചോടടുക്കിപിടിച്ച പുസ്തകത്തിന്റെ<br />പേര് നിങൾക്ക് വായിക്കാം”ജൂതന്മാരുടെ ശ്മ്ശാനം”<br /> (ജൂതന്മാരുടെ ശ്മശാനം.വിഖ്യാതമായൊരു ചെറുകഥാസമാഹാരം.<br />അതിലെ ഒരു കഥാപാത്രത്തിന്റെ ഗതി തന്നെയാണിവിടെ യും)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com8tag:blogger.com,1999:blog-5279903969520334204.post-13678422317215768682009-05-11T11:03:00.001+05:302009-05-11T11:08:53.242+05:30പറയാം ഒരു പ്രണയകഥ.സ്വപ്നങളുടെ ഛന്ദസ്സിൽ.<br />സ്വരമെഴാത്തൊരീണത്തിൽ<br />മൌനത്താൽ വിരചിച്ച മഹാകാവ്യം-<br />- പകർത്തിയെഴുതാനില്ലതിൽനിന്നൊരു<br /> വാക്കു പോലും..<br />ആഷാഢവാനിലകലെയൊരു കോണിൽ<br />ആർദ്രമാം മുകിൽ പടർപ്പിലാർത്തു പൂവിട്ടൊരിന്ദ്ര<br />ധനുസ്സിൻ വർണ്ണ വല്ലി-<br />തൊട്ടെടുക്കാനില്ലതിൽ നിറങളേതും.<br />മഴവിൽ പാദം മണ്ണിൽ തൊടുന്നദിക്കിൽ<br />മാണിക്യകല്ലുതിരഞ്ഞുപോയ മനസ്സിൻ<br />പാതിയോ മടങി വന്നിട്ടില്ലിന്നേവരെ..!<br />മരുഭൂവിലെരിവെയിലിൽ ഇളകുമാ<br />മൃഗതൃഷ്ണതൻ ജലവീചികൾ-<br />മോഹിക്കുവാനില്ലതിൽ നിന്നൊരിറ്റുജലം<br />നെഞ്ചിൻ ദാഹമാറ്റുവാൻ...<br />കുളിരാർന്നൊരാമറുതീരം തേടി പോയ<br />മനസ്സിൻ മറുപാതിയും മടങിയിട്ടില്ലിതുവരെ..<br />ക്ഷണികായുസ്സാം പുഷ്പഭംഗികൾ<br />നാളത്തെ കനിയുടെ<br />കനികിളിർത്തു തളിരിലകൺ വിടർത്തുമൊരു<br />പുതുചെടിയുടെ വാഗ്ദാനം മാത്രം.<br />(വാഗ്ദാനങളെപ്പൊഴും നിറവേറ്റപെടുകയില്ലെന്നതും<br />ഓർമ്മയിരിക്കട്ടെ...!)<br />അതോർക്കാതെയീ സൌരഭങളിൽ<br />അതിരുവിട്ടഭിരമിക്കുന്നവർ വിഢ്ഢികൾ..കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com6tag:blogger.com,1999:blog-5279903969520334204.post-87151965706568889012009-04-30T19:48:00.000+05:302009-04-30T19:51:00.886+05:30അവലംബകഥകൾ-3 (യാത്രയയപ്പ്)സമ്മാനംപ്രഗൽഭനായ നേത്രരോഗവിദഗ്ദൻ ഡോക്റ്റർ കുരുവിള സുദീർഘസേവനത്തിന്<br />ശേഷം സർവീസിൽ നിന്ന് വിരമിക്കുന്നു..യാത്രയയപ്പ് സമ്മേളനത്തിൽ<br />പങ്കെടുക്കാൻ പ്രമുഖരെല്ലാം വേദിയിലും അത്രയൊന്നും പ്രാമുഖ്യമില്ലാത്തവർ സദസ്സിലും<br />സന്നിഹിതരായി കഴിഞ്ഞു. വേദിയിലിരിക്കുന്നവരിൽ ഡോക്ടർ കുരുവിളയെ കൂടാതെ<br />ആശുപത്രി സൂപ്രണ്ട് ഡോ: അബ്ദുള്ള ,വിവിധ ഡിപ്പാർട്മെന്റ് തലവൻമാർ ,നഴ്സിംഗ് സൂപ്രണ്ട്<br />മറിയാമ്മ ,സ്ഥലത്തെ ഒരു രാഷ്ട്രീയമുഖ്യൻ എന്നിവരെല്ലാം ഉൾപ്പെടും.സദസ്സിലിരിക്കുന്നത്<br />മറ്റുഹോസ്പിറ്റൽ സ്റ്റാഫ് ,നഴ്സിംഗ് വിദ്യാർഥികൾ,രോഗികൾ ,അവർക്കു കൂട്ടിരിക്കാൻ വന്നവർ<br />എന്നിവരൊക്കെയാണ്.. ഒരു നിശ്ശബ്ദപ്രാർഥനക്ക് ശേഷം ,അധ്യക്ഷപ്ര സംഗത്തോട് കൂടെ<br />സമ്മേളനം ആരംഭിച്ചു.. തന്റെ സഹപ്രവർത്തകന്റെ അപദാനങളെ വാഴ്ത്തികൊണ്ട് ഡോക്റ്റർ<br />അബ്ദുള്ള പ്രസംഗം തുടങി വച്ചു.കാഴ്ചയില്ലാത്ത ആയിരകണക്കിന് കണ്ണുകൾ ക്ക് കാഴ്ച<br />നൽകിയ അദ്ദേഹത്തിന്റെ കൈപുണ്യത്തെ അദ്ദേഹം പ്രകീർത്തിച്ചു(കയ്യബദ്ധം കൊണ്ട്<br />ആരുടെയെങ്കിലും കാഴ്ച പോയിട്ടുണ്ടെങ്കിൽ തന്നെ അതോർക്കാൻ പറ്റിയ സന്ദർഭമല്ല ഇത്.<br />ഒരാളുടെ അബദ്ധങൾ മറക്കുകയും അപദാനങൾ സ്മരിക്കപ്പെടുകയും ചെയ്യുന്ന അവസരമാണ്<br />വിരമിക്കൽ.ജോലിയിൽ നിന്നായാലും ജീവിതത്തിൽ നിന്നായാലും...). ഡോക്ടർ കുരുവിളയുടെ സഹജമായ നർമ്മബോധത്തെ<br /> കുറിച്ച് രണ്ട് വാക്ക് പറയാനും സൂപ്രണ്ട് മറന്നില്ല. പത്ത് മിനിറ്റ് നീണ്ട് നിന്ന<br />പ്രസംഗം അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് അധ്യക്ഷൻ<br />അവസാനിപ്പിച്ചു.“ മുൻപേ ഗമീച്ചിടിന ഗോവുതന്റെ ...“ എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ചു തുടർന്ന് വന്നവരുടെ<br />പ്രസംഗങൾ..പുണ്യാത്മാവ് മുതൽ അന്ധർക്ക് കാഴ്ചനൽകിയവൻ എന്ന അർഥത്തിൽ ജ്യോതിസ്വരൂപൻ<br />എന്നു വരെയുള്ള വാക്കുകളൊക്കെ തലങുംവിലങും പ്രയോഗിക്കപെട്ടു..<br /> ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ട്ടപെടാറായ തന്റെ കണ്ണുകൾ രക്ഷിച്ചതിന് പ്രത്യുപകാരമായി ആവേദിയിൽ<br />വച്ച് തന്നെ തന്റെ കണ്ണുകൾ ഡോക്റ്റർ കുരുവിളയുടെ ഡീപ്പാർട്ട് മെന്റിന് ഡെഡിക്കേറ്റ് ചെയ്ത് കൊണ്ട് രാഷ്ട്രീയ<br />പ്രമുഖൻ എല്ലാവരുടെയും കയ്യടി നേടി..<br /> സമ്മാന ദാനത്തിന്റെ സമയമായി..സാധാരണയായി ഇത്തരം അവസരങളിൽ ഒരു പൊൻ പറയോ നിലവിളക്കോ<br />ഒക്കെയാണ്സമ്മാനമായി കൊടുക്കുക.. പക്ഷെ ആശുപത്രി സൂപ്രണ്ട് ഒരു കുസൃതി ചിരി യോടെ അദ്ദേഹത്തിന്<br />നൽകിയത് അധികം വലിപ്പമില്ലാത്ത ഒരു സമ്മാന പൊതിയാണ് .പ്രശസ്തനായ ഒഫ്താൽമിക് സർജന് അദ്ദേഹത്തിന്റെ<br />സഹപ്രവർത്തകർ നൽകിയ സമ്മാനം എന്തെന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു.അതുമനസ്സിലാക്കി നന്ദി<br />പ്രസംഗത്തിന് മുൻപ് തന്നെ ഡോക്റ്റർ കുരുവിള ആ സമ്മാനപൊതി എല്ലാവരെയും സാക്ഷി നിർത്തി അഴിച്ചു. അതിനുള്ളിൽ<br />മനോഹരമായ ഒരു നേത്രഗോളത്തിന്റെ മോഡലായിരുന്നു.കുന്നികുരുവിന്റെ കടംങ്കഥയുടെ പാഠഭേദം പോലെ<br /> കാൽ കറുപ്പും മുക്കാൽ വെളുപ്പുമായി,ഒരു സ്റ്റീൽ ഫ്രെയിമിനുള്ളിൽ യഥേഷ്ടം തിരീയുന്ന ഒരുവലിയ ഒറ്റകണ്ണ്.<br />അതിൽ നിന്ന് നീളുന്ന ഒരു കേബിൾ ,പ്ലഗ് സോക്കറ്റിൽ കുത്തി ,അത് വെറുമൊരു മോഡൽ മാത്രമല്ലെന്നും<br />അദ്ദേഹത്തിന്റെ രാത്രിവായനക്ക് ഉപകരിക്കുന്ന ഒരു ടേബിൾ ലാമ്പ് കൂടിയാണെന്നുള്ളസത്യം ഡോക്ടർ അബ്ദുള്ള<br />അവിടെ കൂടിയിരിക്കുന്നവർക്കെല്ലാം വെളിപ്പെടുത്തി കൊടുത്തു..ഒരു കണ്ണ് ഡോക്ടർക്ക് യോജിച്ച സമ്മാനം തന്നെ.!!<br />ഡോക്റ്റർ കുരുവിളയുടെ മറുപടി പ്രസംഗത്തിന്റെ സമയമായി.ആദ്യമായി തനിക്ക് ഗംഭീരമായ യാത്രയപ്പ് നൽകാൻ മുൻ കൈ<br />എടുത്ത ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു. പിന്നെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് തന്റെ<br />സർവീസ് അനുഭവങൾ എല്ലാവരുമായി പങ്കുവച്ചു..അതിന് ശേഷം തനിക്കു കിട്ടിയ സമ്മാനത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊ<br />ണ്ട് അദ്ദേഹം സംസാരിച്ചു തുടങി...<br /> “”സത്യത്തിൽ ഒരുവ്യക്തിയുടെ താല്പര്യം മനസ്സിലാക്കി ഔചിത്യത്തോടെ സമ്മാനം കൊടുക്കുകയെന്നത് ഒരു കലതന്നെയാണ്..<br />സമ്മാനത്തിന്റെ വിലയല്ല അതിന്റെ മൂല്യം നിശ്ചയിക്കുന്നത്..ഉദ്ദാഹരണത്തിന് എനിക്ക് ആദ്യമായി ഒരു സമ്മാനം കിട്ടുന്നത്<br />സ്കൂളിൽ പഠിക്കുന്ന കാലത്താണ്.സയൻസ് ടാലന്റ് സെർച്ച് ടെസ്റ്റിൽ ഒന്നാമതായി പാസായ എനിക്ക് സ്കൂളിലെ സയൻസ്<br />ക്ലബ് സമ്മാനമായി തന്നത് യാക്കോവ് പെരൽ മാന്റെ “ഭൌതികകൌതുകം എന്ന പുസ്തകമാണ്” അന്ന് കേവലം അമ്പതോ<br />അറുപതോ രൂപയാണ് അതിന്റെ വില.അന്നെനിക്ക് അനുഭവപെട്ടസന്തോഷം പറഞ്ഞറിയിക്കാനാവത്തതാണ്.അക്കാഡമിക്<br />ജീവിതത്തിലും അല്ലാതെയും പിന്നെയും സ്വർണ്ണമെഡലുകളുൾപ്പെടെ ഒരു പാട് വിലപിടിച്ച സമ്മാനങൾ കിട്ടിയിട്ടുണ്ട്. പക്ഷെ<br />അന്നുകിട്ടിയ സമ്മാനത്തിന്റെ മൂല്യം എനിക്ക് ഒന്നിനും അനുഭവപെട്ടിട്ടില്ല .. ഇന്നീ സമ്മാനം കിട്ടുന്നതുവരെ...ഒരു ഒഫ്താൽമിക്<br />സർജനു നൽകാവുന്ന<br />ഏറ്റവും ഉചിതമായസമ്മാനം തന്നേയാണ് നിങൾ എനിക്ക് നൽകിയിരിക്കുന്നത്..ഭാവിയിൽ എന്റെ പ്രൈവറ്റ് കൺസൾട്ടേഷൻ റൂമിലെ<br />മേശപുറത്ത് ഇതൊരലങ്കാരമായിരിക്കും..രാത്രിയിൽ എനിക്ക് വെളിച്ചവും..പിന്നെ അതുമാത്രമല്ല ഈയവസരത്തിൽ എന്റെ<br />സന്തോഷത്തിന് നിദാനം ..” ആ വാചകം ഡോക്ടർ കുരുവിള പൂർത്തിയാക്കിയത് അടുത്തിരിക്കുന്ന ഗൈനക്കോളജിസ്റ്റ്<br />ഡോക്ടർ പൈലിയെ നോക്കികൊണ്ടാണ്.. അതുകേട്ട് ആദ്യം ചിരിച്ചതും ഡോക്റ്റർ പൈലി തന്നെ .അല്പസമയം കഴിഞ്ഞപ്പോൾ<br />നഴ്സിംഗ് സൂപ്രണ്ട് മറിയാമ്മസിസ്റ്റർ ആചിരി ഏറ്റെടുത്തു ..പതുക്കെ പതുക്കെ ആചിരിയുടെ അലയൊലികൾ വേദിയിലാകെ<br />പടർന്നു....സുഹൃത്തുക്കളെ ...അദ്ദേഹം പറഞ്ഞത് വലിയതമാശയൊന്നുമല്ല.. നിഷ്കളങ്കത ഭാവിച്ചുകൊണ്ട് നിരുപദ്രവമായ<br />ഏതാനും വാക്കുകൾ..<br />” ഒരു ഗൈനക്കോളജിസ്റ്റ് ആവാഞ്ഞത് എന്റെ ഭാഗ്യം.”കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com6tag:blogger.com,1999:blog-5279903969520334204.post-65763842558470290472009-04-27T21:42:00.000+05:302009-04-27T21:44:06.147+05:30അവലംബ കഥകൾ-2(ഒരു കിഡ്നി )മോഷണംമരണത്തിനും ജീവിതത്തിനും ഇടയിലുള്ള കട്ടിളപടിവാതിലിൽ ഏതാനും നാളുകൾ<br /> അങോട്ടോ ഇങോട്ടോ എന്ന് സംശയിച്ച് നിന്നതിന് ശേഷമാണ് ശ്രീ തോമസ് ഇഹ<br />ത്തിലേക്ക് വലതു കാൽ വച്ചിറങിയത്. ഭൂജാതനായ ഉടനെ മൂക്കിലും വായിലും ട്യൂബും<br />നേർത്ത ഒരു ശ്വാസവുമായി‘ഐസ്’മുറിയിൽ മൂന്ന് നാൾ മരണത്തോട് മല്ലടിച്ച് കിടന്ന<br />സീമന്തപുത്രന്റെ കാര്യമോർക്കുമ്പോൾ മേരിചേട്ടത്തിക്ക് ഇപ്പോഴും കണ്ണുകൾ നിറയും..<br />മണ്ണിലേക്ക് വന്ന ഉടനെ തിരിച്ച് പറക്കാൻ തുടങിയ ആകുഞ്ഞ് മാലാഖയെ സാക്ഷാൽ<br />ഔസേപ്പ് പുണ്ണ്യാളൻ സ്വർഗ്ഗത്തിലിരുന്ന് താഴോട്ട് തള്ളുകയും ,ഭൂമിയിൽ നിന്ന് ന്യൂട്ടൺ<br />ഡോക്ടർ ഒപ്പം തന്നെ താഴോട്ട് വലിക്കുകയും...... ,<br />അങനെ രണ്ട് പേരുടെയും കൂട്ടായ ശ്രമഫലമായാണ്<br />കുഞ്ഞ് തോമാ വളർന്ന് ഇന്ന് ഇവിടെയീ മണ്ണിൽ ഒത്ത ഒരു മനുഷ്യനായിരിക്കുന്നത്.<br />ജീവിക്കണൊ വേണ്ടയോ എന്ന് ജനന സമയത്ത് തന്നെയുണ്ടായ<br />സംശയം കൊണ്ടോ എന്തോ തോമസ് എനിക്ക് ഓർമ്മവച്ചകാലം മുതൽ<br />തന്നെ ഒരു ടിപ്പിക്കൽ സംശയരോഗിയാണ്.ആവശ്യമുള്ളതിനും ഇല്ലാത്തതിനും സദാ ആശങ്കപെട്ടുകൊണ്ടിരി<br />ക്കുന്ന ഒരു പ്രകൃതം.. കുട്ടിക്കാലത്ത് മാനം നോക്കിവിഷാദിച്ചിരിക്കുന്ന എന്റെ ബാല്യകാലസുഹൃത്തിനെ ഞാൻ<br />ഓർക്കുന്നു..തൂണും താങുമില്ലാതെ നീലനിറമുള്ള കട്ടിച്ചില്ല് കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാനത്തിന്റെ മേൽക്കൂര<br />മാലോകരെല്ലാമുറങുന്നസമയത്ത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമോഎന്നതായിരുന്നു അവന്റെ ദു:ഖനിദാനം...<br /> ....ആ തോമാസു കുട്ടിയാണ് ഇപ്പോൾ അപ്പെൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞ് ടൌണിലെ<br />ഹോസ്പിറ്റലിൽ കിടക്കുന്നത്..ഒരു പക്ഷെ മരുന്നുകൊണ്ട് മാറുമായിരുന്ന അസുഖം ഒരു ഓപ്പറേഷനിലേക്ക്<br />എത്തിച്ചതും തോമസുകുട്ടിയുടെ സംശയപ്രകൃതം തന്നെ.<br /> വയറിനു താഴെ വലത്ത് വശത്ത് വയറുവേദനയുമായിട്ടാണ് തോമാസ് ജനറൽ പ്രാക്ടീഷണറായ<br />ഡോക്ടർ ഭാസ്കരനെ കാണാൻ പോയത്.വിശദമായ പരിശോധനക്ക് ശേഷം അപ്പെൻഡിസൈറ്റിസ്<br />രോഗനിർണ്ണയം നടത്തിയ അദ്ദേഹം വേണ്ട മരുന്നുകളും എഴുതി. പക്ഷെ ഡോക്ടറെ കണ്ട് പുറത്തിറങിയപ്പോൾ<br />സന്തതസഹചാരിയായ സംശയം പുറകെ കൂടി...ചെറിയ ഒരു വേദനക്ക് എന്തിനാണിത്രമരുന്നുകൾ?! ...സംശയം തീർക്കാൻ ചെന്നതോ<br />മരുന്നുഷോപ്പിൽ മെഡിസിൻ എടുത്തു കൊടുക്കാൻ നിൽക്കുന്ന സൈമണിന്റെ അടുത്ത്..<br />കട്ടികണ്ണടയിലൂടെ പ്രിസ്ക്രിപ്ഷൻ അവലോകനം ചെയ്തതിനു ശേഷം സൈമൺ<br />പറഞ്ഞു..”ഇതൊക്കെ ഡോസ് കൂടിയ മരുന്നുകളാണു ചങാതി...ആ ഡോക്ടർ അല്ലെങ്കിലും<br />അങിനയാ...ഉറുമ്പ് പൊടി ഇടേണ്ടിടത്ത് ആറ്റം ബോംബ് കൊണ്ടിടും..” മതി...അത്രമതി..തോമസ് കുട്ടി ക്ലീൻ ബൌൾഡ്!!<br />അവസാനം സൈമൺ ഷെൽഫിൽ നിന്നും എടുത്ത് കൊടുത്ത ,എക്സ്പൈറി ഡേറ്റ് കഴിയാറായ ഏതോ വേദനസംഹാരിയു<br />മായി മടങിയ തോമസ് അന്നു രാത്രി വയറുവേദന കൂടി ടൌണിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു..<br />അങനെ പിറ്റെ ദിവസം തന്നെ ഡോക്റ്റർ ഭാസ്കരൻ ഒരു സൂചി കൊണ്ട് എടുക്കുമായിരുന്നത് പ്രശസ്തസർജൻ<br />ഡോക്ടർ ഷേണായി ഒരു തൂമ്പാ കൊണ്ടെടുക്കാൻ തയ്യാറായി...<br /> <br /> തിയ്യറ്ററിലേക്ക് കയറുന്നതിന് മുമ്പ് തോമസ് തിയ്യറ്ററിലെ സിസ്റ്റർമാരോട് ,ഡോക്ടർ ഷേണായിയെങാൻ<br />തന്റെ വയറ്റിൽ ഓപ്പറേഷനു ശേഷം കത്തി-കത്രികകൾ മറന്നിടുന്നുണ്ടോയെന്ന് സൂക്ഷിക്കണമെന്ന് ശട്ടം<br />കെട്ടുന്നത് ഞാൻ കേട്ടു..തോമസിനെ പോലൊരാൾക്ക് അങനെ ആശങ്കപ്പെടാൻ എത്രകാര്യങൾ കിടക്കുന്നു.!!<br />സർജറിക്ക് ശേഷം സുഖമായി ഉറങികിടക്കുന്നസുഹൃത്തിനെ കണ്ടതുശേഷമാണ് ഞാൻ ഇന്നലെ മടങിയത്.<br />ഇന്നലെ ദിവസം മുഴുവൻ കക്ഷി നല്ല ഉറക്കമായിരുന്നു.. ഇന്ന് രാവിലെ ഉറക്കമുണർന്നതും<br />പ്രശ്നങൾ ആരംഭിച്ചു..ഞാൻ അവിടെ ചെല്ലുമ്പോൾ വലിയ ഒരു പുകിലു നടക്കുകയാണ്..<br /><br />ഓപ്പറേഷന്റെ സമയത്ത്<br />തന്റെ കിഡ്നി അടിച്ചു മാറ്റിയെന്നാണ് തോമാസിന്റെ ബലമായ<br />സംശയം.അതും പറഞ്ഞ് കക്ഷി വലിയ ബഹളം വക്കുകയാണ്.<br />അവസാനം തിയ്യറ്ററിലുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരികൂടിയായ<br />സിസ്റ്ററെ ഞാൻ വിളിച്ചുകൊണ്ടുവന്നു.“ഓപ്പറേഷന്റെ സമയത്ത്<br />കിഡ്നി വേഗം എടുത്തു മാറ്റാൻപറഞ്ഞ് സിസ്റ്ററെ ഡോക്ടർചീത്ത<br />പറഞ്ഞത് താൻ കേട്ടന്ന്സുഹൃത്ത് പറഞ്ഞു.സിസ്റ്റർ ഒരുനിമിഷം പകച്ചു.പിന്നെ<br />ചിരിച്ചു :<br />.”ശരി യാണ് . പക്ഷെ ഡോക്റ്റർ പറഞ്ഞത് രക്തം തുടച്ച<br />തുണിയെല്ലാം വച്ചിരുന്ന“ കിഡ്നി ട്രേ”എടുത്തുമാറ്റാനാണ്.കിഡ്നിയല്ല.അതും പറഞ്ഞ്<br />സിസ്റ്റർ അവിടെ സ്റ്റൂളിൽ വച്ചിരുന്ന വലിയ പയർമണിയുടെ ഷേപ്പുള്ള ഒരു ട്രേ എടുത്തു<br />കാണിച്ചുതന്നു. “ഇതാണ് കിഡ്നി ട്രേ(kidney tray ) ,തിയ്യറ്ററിലും വാർഡിലുമൊക്കെ ഇതുപയോഗിക്കുന്നു..”<br />(അവലംബം: A real incident)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com12tag:blogger.com,1999:blog-5279903969520334204.post-40519030416300907902009-04-24T15:14:00.003+05:302009-04-27T21:37:23.291+05:30അവലംബ കഥകൾ-1( വിചിത്രമായ) ഒരു പരീക്ഷണംഇതൊരു കഥയല്ല....<br />അല്പം മുൻപ് വഴിയെ പോരുമ്പോൾ വിജനമായ<br />ഒരു പറമ്പിൽ,പുല്പടർപ്പുകൾക്കിടയിൽ ഒരാൾ തുമ്പിയെ പിടിക്കാനെന്ന<br />തു പോലെ പതുങി നീങുന്നു.കയ്യിൽ ചായയരിപ്പപോല ത്തെ ഒരു നെറ്റ് ഉണ്ട്.<br />അതുംവീശിയാണ് നടപ്പ്. എന്തോ നെറ്റിൽ തടഞ്ഞെന്നു തോന്നുന്നു.അതും കൊണ്ട് അയ്യാൾ<br />അടുത്ത് കാണുന്ന ആ മഞ്ഞകെട്ടിടത്തിലേക്ക് ഇപ്പോൾ തന്നെ കയറി പോയിട്ടെയുള്ളൂ.<br />സ്വാഭാവികമായും എന്റെ ജിജ്ഞാസ ഉണർന്നു കഴിഞ്ഞു.<br />ഞാൻ നേരത്തെ പറഞ്ഞല്ലൊ ഇതൊരു കഥയല്ല. ഒരു ലൈവ് റണ്ണിംഗ് കമന്ററി എന്നു<br />വേണമെങ്കിൽ പറയാം .. ഞാൻ എന്തായാലും അയ്യാളെ ഫോളോ ചെയ്യുവാൻ പോകുകയാണ്.<br /><br />വെയ്സ്റ്റ് ചെയ്യുവാൻ ധാരാളം സമയമുള്ളകൂട്ടത്തിലാണെങ്കിൽ... യു കാൻ ഓൾസോ ഫോളൊ മി..<br />പിന്നെ വെറുതെ സമയം കളഞ്ഞെന്ന് ഒടുവിൽ പാശ്ചാത്തപിക്കാനിടവരരുത്..കാരണം ഈ കമന്ററി<br />എങനേയാണ് പുരോഗമിക്കുകയെന്ന് നിങളെ പോലെ തന്നെ എനിക്കും യാതൊരു ധാരണയുമില്ല.വേറൊരു<br />നൈതിക പ്രശ്നമുള്ളത് ഒരാളുടെ ചെയ്തികൾ രഹസ്യമായാണ് നമ്മൾ നിരീക്ഷിക്കാൻ പോകുന്നത്.<br />അതൊരു മര്യാദയല്ല. പ്രത്യേകിച്ചും നിരീക്ഷിക്കപെടുന്ന ആൾ എന്തെങ്കിലും മര്യാദകേടാണ് കാണിക്കുന്നതെങ്കിൽ..<br />അതുകൊണ്ട് അത്തരം സൂചന എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഈ കമന്ററി അപ്പോൾ തന്നെ യാതൊരു<br />മുന്നറിയിപ്പും കൂടാതെ നിർത്തുന്നതായിരിക്കും.<br />ഇപ്പോൾ നമ്മൾ മഞ്ഞ കെട്ടിടത്തിന്റെ പുറകു വശത്താണ് നിൽക്കുന്നത് .തുറന്ന് കിടക്കുന്ന ജനലിലൂടെ അകത്തെ<br />കാഴ്ചകൾ വ്യക്തമായി കാണാം..നേരത്തെ കണ്ട കക്ഷി...അദ്ദേഹത്തിന്റെ പേരറിയില്ല..പേരറിയാത്ത്തിനെയൊക്കെ<br />പ്രാചീന കാലം മുതൽ “എക്സ് “ എന്നാണല്ലൊ വിളിക്കാറ്. അതു കൊണ്ട് കീഴ് വഴക്കം തെറ്റിക്കേണ്ട...മിസ്റ്റർ ‘എക്സ്’ ഒരു<br />ടേബിളിനോട് ചേർത്തിട്ട കസാരയിൽ ഇരിക്കുകയാണ്. മിസ്റ്റർ എക്സ് ഒരു വെളുത്ത കോട്ട് ധരിച്ചിട്ടുണ്ട്.ഒരു സോഡാഗ്ലാസ്<br />കണ്ണടയും മുഖത്തണിഞ്ഞിട്ടുണ്ട്.ആ ൾ ഒരു ശാസ്ത്ര വിദ്യാർഥിയോ ഒരു ശാസ്ത്രജ്ഞൻ തന്നെയോ എന്ന് അനുമാനി<br />ക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു..എന്തായാലും ഇദ്ദേഹം ഒരു പരീക്ഷണത്തിനുള്ള പുറപ്പാടാണ്.മേശപുറത്ത് തുറന്നുവച്ചിരിക്കുന്ന<br />നോട്ട് പുസ്തകത്തിൽ എഴുതിയിരിക്കുന്നതു നമുക്ക് കാണാം . പരീക്ഷണം. നിരീക്ഷണം . നിഗമനം.<br /> ഇപ്പോൾ അയ്യാൾ കോട്ടിന്റെ പോക്കറ്റിൽ നിന്ന് പച്ചനിറമുള്ള ഒരു ചെറിയ ജീവിയെ പുറത്തെടുത്തിരിക്കുന്നു.<br />അതെ,അതൊരു പുൽച്ചാടി തന്നെയാണ്.അപ്പോൾ പുല്പടർപ്പിൽ നേരത്തെ മിസ്റ്റർ എക്സ് വേട്ടയാടി നടന്നത് ഇതിന്<br />വേണ്ടിയായിരുന്നു..!!അയാൾ മേശപുറത്ത് ചോക്ക് കൊണ്ട് ഒരു പോയന്റ് മാർക്ക് ചെയ്ത് പുൽച്ചാടിയെ അതിൽ വെച്ചു<br />പിന്നെ മേശപുറത്ത് ആഞ്ഞടിച്ചു..“ഠേ”.പുൽച്ചാടി പ്രാണനും കൊണ്ട് ഒരു ചാട്ടം.! അത് വന്ന് വീണ പോയിന്റ് അയാൾ മാർക്ക്<br />ചെയ്തു.പിന്നെ ഒരു മെഷറിംഗ് ടേപ്പ് കൊണ്ട് പുൽച്ചാടി ചാടിയ ദൂരമളന്നു.അത് നിരീക്ഷണത്തിന്റ് കോളത്തിൽ എഴുതി വച്ചു. ഒരു മീറ്റർ!<br />വളരെ രസകരമായ പരീക്ഷണം തന്നെ. അല്പം കൂടി അടുത്ത് നിന്ന് കാണാമെന്നു തോന്നു.കക്ഷി നമ്മളെ ശ്രദ്ധിക്കാൻ വഴിയില്ല.<br />അർജുനന്റെ കാര്യം പറഞ്ഞതു പോലെ ‘മിസ്റ്റർ എക്സ്’ആ പുൽ ച്ചാടിയെ മാത്രമെ കാണുന്നുള്ളൂ.ചുറ്റും നടക്കുന്ന കാര്യങളെകുറിച്ച് ബോധവാനെയല്ല.!<br />മിസ്റ്റർ എക്സ് ഇപ്പോൾ ഒരു ഡിസക്ഷൻ ബോക്സ് തുറന്ന് ഒരു ഫോർസെപ്സ് പുറത്തെടുത്ത് കഴിഞ്ഞു. ഓ ഗോഡ്! കക്ഷി എന്തിനുള്ള പുറപ്പാടാണ്?<br />നോക്കുമ്പോൾ,സുഹൃത്തുക്കളെ അയാൾ പുൽച്ചാടിയുടെ കാലുകളിലൊന്ന് വളരെ ശാസ്ത്രീയമായി തന്നെ ആ<br />കൊടിലുകൊണ്ട് പിഴുതെടുക്കുകയാണ്.ശാസ്ത്രജ്ഞനാണെങ്കിലും എന്തൊരു ക്രൂരത..!!<br />സോഡാഗ്ലാസിനുപുറകിലുള്ള ക്രൌര്യം നിറഞ്ഞ ആ കണ്ണുകൾ വ്യക്തമായി കാണാം..ആ കട്ടി മീശയും .<br />ചെയ്യുന്നത് പരീക്ഷണമാണെങ്കിലും ഫിസിക്കൽ അപ്പിയറൻസ് വച്ച്<br />“മിസ്റ്റർ എക്സ്” ഒരു രാഷ്ട്രീയകാരനാകുവാനുള്ളസാധ്യതയും തള്ളി കളയാൻ കഴിയീല്ലെന്ന് ഈ<br />അവസരത്തിൽ നമുക്കൊന്ന് മാറിചിന്തിക്കാവുന്നതാണ്..കാരണം ധാരാളം പരീക്ഷണനിരീക്ഷണങൾ നടക്കുന്ന ഒരു മേഖലയാണല്ലൊ<br />ഇന്ന് രാഷ്ട്രീയം..<br />എന്തായാലും ഒരു കാൽ നീക്കിയ പുൽച്ചാടിയെ ആദ്യത്തെ പോയന്റിൽ വച്ച് മിസ്റ്റർ എക്സ് പരീക്ഷണം ആവർത്തിക്കുകയാണ്.<br />ഇപ്പോഴാണ് പുൽച്ചാടിയുടെ ചീരവിത്ത് പോലെയുള്ള കൊച്ച് കണ്ണുകൾ ഞാൻ ശ്രദ്ധിക്കുന്നത്.അതിൽ ഒരു വലിയജനതതിയുടെ മുഴുവൻ<br />ദൈന്യം ഞാൻ കാണുകയാണ്.<br />“ ഠേ” ഇത്തവണപുൽച്ചാടി ചാടിയദൂരം എഴുപത്തഞ്ച് സെന്റിമീറ്റർ..! അതും പുസ്തകത്തിൽ രേഖപെടുത്തപെട്ടു കഴിഞ്ഞു.<br />രണ്ടാമത്തെ കാലിന്റെ ഊഴമായി.പാവം പുൽച്ചാടി! നേർത്ത ഒരു പിടച്ചിൽ മാത്രമാണ് അതിന്റെ പ്രതീഷേധം.!<br />“ഠോ” ഇത്തവണ ശബ്ദത്തിനൊരു മുഴക്കം കൂടുതലുണ്ട്. ആൾ ആവേശത്തിലാണെന്നു തോന്നുന്നു.പുൽച്ചാടി ചാടിയദൂരം<br />അൻപത് സെന്റിമീറ്റർ!<br /> അല്പസമയത്തിനുള്ളിൽ പുൽച്ചാടി ഒറ്റക്കാലനായി കഴിഞ്ഞു. പരീക്ഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.<br />ഇതുവരേയുള്ളറീഡിംഗ്സ് എല്ലാംസിസ്റ്റമാറ്റിക്കായി തന്നെ രേഖപെടുത്തിയിരിക്കുന്നു.“ഠോ” അഞ്ചാമത്തെ തവണയും ആ<br />ശബ്ദമുയർന്നു.ഒറ്റക്കാലും വച്ച് പുൽച്ചാടി നിന്നിടത്ത് നിന്ന് ഒന്ന് നിരങുക മാത്രമെ ചെയ്തുള്ളൂ.ആ ദൂരം മിസ്റ്റർ എക്സ് അളന്നത്<br />ഒരുസ്കെയിൽ ഉപയോഗിച്ചാണ്. ഒരു സെന്റിമീറ്റർ .അതായത്, ഒരു മീറ്ററിൽ നിന്ന് ഒരു സെന്റിമീറ്ററായി കുറഞ്ഞിരിക്കുന്നു അതിന്റെകായികശക്തി!!<br /> അങനെ ഒടുക്കത്തെ കാലും നീക്കപെട്ടു .അവസാനമായി ഒരു ഠോ കൂടി. ഇത്തവണ നിന്നനില്പിൽ ചാടിയത്<br />മിസ്റ്റർ എക്സ് ആണ് .പുൽച്ചാടി ഒന്ന് ചിറകനക്കുക കൂടി ചെയ്തില്ല..ഒരു ചാട്ടം കൊണ്ടുള്ള ആഹ്ലാദ പ്രകടനം മതിയാകാതെ<br />മിസ്റ്റർ എക്സ് ഇപ്പോൾ വട്ടംചുറ്റുകയാണ് .ഇടക്ക് യുറെക്കാ.. യൂറെക്കാ എന്ന് പുലമ്പുന്നുമുണ്ട്.. അതെ കക്ഷി എന്തൊവലിയ<br />ഒരു കണ്ട് പിടുത്തം നടത്തിയിരിക്കുന്നു.ഏതാനും നിമിഷങൾ നീണ്ട് നിന്ന ആഹ്ലാദപ്രകടനത്തിനൊടുവിൽ അദ്ദേഹം<br />നോട്ട് പുസ്തകത്തിൽ വലിയവടിവൊത്ത അക്ഷരങളിൽ തന്റെ നിഗമനം എഴുതുകയാണ്.<br /> “ആറു കാലുകളും നഷ്ടപെട്ടാൽ പിന്നെ പുൽച്ചാടിക്ക് ചെവികേൾക്കുകയില്ല!!“<br />(അവലംബം: കെമിസ്ട്രി അധ്യാപകൻ ശ്രീ ആന്റണി മാഷ്)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com9tag:blogger.com,1999:blog-5279903969520334204.post-59015097119894512892009-04-20T12:25:00.000+05:302009-04-20T12:29:50.931+05:30ജലച്ചായംഅരുണിമാ,കാലദേശങൾക്കപ്പുറത്തുനിന്നും നീ<br />അയച്ച ചിത്രം ഇന്നലെ ഭദ്രമായി എന്റെ കയ്യിൽ കിട്ടിയിരിക്കുന്നു..<br />നിറം നേർത്തൊരോർമ്മപോലെ ഊതവർണ്ണം പകർന്നു നീ<br />സൃഷ്ടിച്ചത് നമ്മുടെ പഴയതറവാട്ട് വീടിന്റെ<br />മാറാല കെട്ടിയ മുഖപ്പുകളും കമലദളം കൊത്തിയ തൂണുകളുമാണെന്ന്<br />ഞാൻ എത്രയെളുപ്പം തിരിച്ചറിഞ്ഞു...<br />തിരുവാതിരമഴയിൽ നനഞ്ഞമണ്ണിൽ കൊഴിഞ്ഞ് കിടക്കുന്ന<br />മനോരഞ്ജിതത്തിന്റെ പച്ചനിറമുള്ള ദലങളും.<br />തിരിമുറിയാ കുളിരിൽ പുറംവേലിയിൽ ഞെട്ടിവിടർന്ന<br />വെളുത്ത ഗന്ധരാജൻ പൂക്കളും<br />ആമ്രപർണിയുടെ തണലിലിരുന്ന്<br />ആംഗലേയ കവിതകൾ വായിച്ചിരുന്ന വിഷാദ രോഗിയായ വലിയമ്മാവനും<br />അദ്ദേഹത്തിന്റെ കാൽക്കൽ കരത്താമരകൾ പോലെ ഉലഞ്ഞ് കിടക്കുന്ന<br />മൺസൂൺ ലില്ലികളും..<br />എല്ലാം ...എല്ലാം... അമൂർത്തരൂപങളായി നീ പകർത്തിവച്ചിരിക്കുന്നു.!<br />ഡിസംബറിൽ നമ്മുടെ തൊടിയിൽ വിരുന്ന് വരാറുള്ള <br />നീണ്ട വാലുള്ള നാകമോഹൻ പക്ഷിയേയും<br />പകൽ വെളിച്ചത്തിലും പിരിയാൻ കൂട്ടാക്കാത്ത നിലാവുപോലെ<br />പൂത്ത് നിൽക്കുന്നകണികൊന്നയേയും<br />കൂവളതൈകൾ കാവൽ നിൽക്കുന്ന തെക്കേപുറത്തെ അസ്ഥിമാടത്തേയും..<br />ഒന്നും ....ഒന്നും....നീ വിട്ടുകളഞ്ഞിട്ടില്ല..!<br />പക്ഷെ വീടിന്റെപുറം പറമ്പിൽ സദാപൂത്ത് നിന്നിരുന്നപുല്ലാനികാടുകൾക്ക് പകരം<br />അസ്തമയം മുഖം നോക്കുന്ന ഒരു ആഴിപരപ്പാണല്ലോ നീ വരച്ച് വച്ചിരിക്കുന്നത്!<br />മേഘശാഖിയിൽ ഒരു തുടുവർണ്ണകനിപോലെ തൂങിനിൽക്കുന്നത് ഉദയസൂര്യനുമാകമല്ലോ അല്ലേ?<br />അല്ലെങ്കിലും ഉദയാസ്തമയങളുടെ ഉണ്മ തേടുന്നതെത്ര വ്യർഥം!<br />-ജനനമരണങളുടെ പൊരുളു തിരയുന്നതുപോലെ....<br /> അവിടുത്തെ കാഴ്ചകൾ കൌതുകമാർന്നു കാണുന്ന കുട്ടികൾ നമ്മൾതന്നെയല്ലെ?കൂടെയുള്ളതച് ഛനും?<br />ഇവിടെ സൂര്യനിപ്പൊഴും ശോണകിശോരരൂപൻ, അവിടെയിപ്പോൾ രാവ് കൌമാരം കടന്നിരിക്കും.<br />അത്താഴം കഴിഞ്ഞമ്മ വടക്കിനിയിൽ നിലാവെളിച്ചത്തിൽ പാത്രങൾ കഴുകയായിരിക്കും.<br />മട്ടുപ്പാവിൽ മറന്നിട്ട കൊണ്ടാട്ടങൾ വട്ടിയിൽ വാരിനിറക്കുകയായിരിക്കും വലിയമ്മ<br />കവിതകൾ വായിച്ച് കണ്ണ്കഴച്ചവലിയമ്മാവൻ പഴയമർഫി റേഡിയോവിന്റെ നോബ് തിരിച്ച്<br />വിവിധ് ഭാരതിയിലെ ഗീത് മാല കാതോർക്കുകയാവും...<br />അരുണിമാ...<br />ഏതും...ഏതും......പഴയതുപോലെ ,പക്ഷെ ജീവിതത്തിന്റെ ജലച്ചായചിത്രത്തിൽ<br />ഇല്ലാത്തതു നീ മാത്രം...<br />എന്റെ നിറകണ്ണിലീ നിറങളെല്ലാം ഒന്നുചേർന്നലിയുമ്പോൾ<br />മൃതിയുടെ വെൺശൂന്യത..കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com5tag:blogger.com,1999:blog-5279903969520334204.post-26389305804791678892009-04-16T12:44:00.003+05:302009-04-16T13:10:25.350+05:30മടക്കയാത്ര.<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEcOOexjRKpFCa-GuCaovclgnskzzBJcu3Qlh9O3MLHELP7GTajpzTx-gjWkhA_7pYdRwNFSb36CivbjmanfjNz-UNHeJIvfymnCY8rp8mNYHWnGq4FTxUPDbCvLiZC5eT6jUDb2hMv5oa/s1600-h/30032008048.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEcOOexjRKpFCa-GuCaovclgnskzzBJcu3Qlh9O3MLHELP7GTajpzTx-gjWkhA_7pYdRwNFSb36CivbjmanfjNz-UNHeJIvfymnCY8rp8mNYHWnGq4FTxUPDbCvLiZC5eT6jUDb2hMv5oa/s400/30032008048.jpg" alt="" id="BLOGGER_PHOTO_ID_5325188294975902418" border="0" /></a>ഒരു ആദിവാസിഗൃഹം(ആറേകാപ്പ്)<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuKiZxGyNwiMjjTBqvMqOGw9_RKAkhVQFY3z64BR9F__OyKxl-LKvM7cXOvq13c0zYR6cmyiEUuFfB9P_heLfpdRpEso585kSDl3iivRPbbAkr7McoN0eNuqJTnL4pubNRzfNFnDigIXio/s1600-h/30032008064.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuKiZxGyNwiMjjTBqvMqOGw9_RKAkhVQFY3z64BR9F__OyKxl-LKvM7cXOvq13c0zYR6cmyiEUuFfB9P_heLfpdRpEso585kSDl3iivRPbbAkr7McoN0eNuqJTnL4pubNRzfNFnDigIXio/s400/30032008064.jpg" alt="" id="BLOGGER_PHOTO_ID_5325188289783362322" border="0" /></a> കാട്ടു മരത്തണലിലെ മെഡിക്കൽ ക്യാമ്പിൽ നിന്ന്...<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTfPUcudBumW65w76tpeP10uG18cfvsaPMBiVEdiOThr5ViIwEHt7JAOU1vueIJJqs48Wb5sgJlJVv3ER3hSJDxnIIIkWGPvsM3GpuEeAd8F1o8a96WmXR8RheDsY05QQUTAViumAqHQfD/s1600-h/30032008065.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTfPUcudBumW65w76tpeP10uG18cfvsaPMBiVEdiOThr5ViIwEHt7JAOU1vueIJJqs48Wb5sgJlJVv3ER3hSJDxnIIIkWGPvsM3GpuEeAd8F1o8a96WmXR8RheDsY05QQUTAViumAqHQfD/s400/30032008065.jpg" alt="" id="BLOGGER_PHOTO_ID_5325188287889341874" border="0" /></a> മലമുകളിലെ മഴയൊരുക്കം...<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYY3dm948lwi-v5naCH0Z77vHHjyIwvCKVhxVdMuHQTePlEOMDZWukdE5J0cEcu4Qkf7gSaoaYxsG9hwOUIV5tZ8KQtmJ5CVP82vUvYaa-3qDVPTALI6mKWplPxhJUEPNUlkneo_JW2Zo9/s1600-h/30032008080.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYY3dm948lwi-v5naCH0Z77vHHjyIwvCKVhxVdMuHQTePlEOMDZWukdE5J0cEcu4Qkf7gSaoaYxsG9hwOUIV5tZ8KQtmJ5CVP82vUvYaa-3qDVPTALI6mKWplPxhJUEPNUlkneo_JW2Zo9/s400/30032008080.jpg" alt="" id="BLOGGER_PHOTO_ID_5325188280784083314" border="0" /></a>“വനത്തിൽ ഒരു ഹിമസായാഹ്നം”<br />(I have promise to keep<br />And miles to go before I sleep<br />And miles to go before I sleep)<br />സാന്ധ്യവെളിച്ചത്തിൽ കാനനസൌന്ദര്യം കൂടുതൽ മിഴിവുറ്റതാകുന്നു...<br />പിന്നെയത് ഇരുണ്ട് മഹാന്ധകാരത്തിന്റെ ഭാഗമാകുന്നു..<br />സ്റ്റീരിയോവിൽ നിന്ന് കാലത്ത് കേട്ട് ഗാനത്തിന്റെ ബാക്കി<br />“ പ്രകാശലാളിതതുഷാരബിന്ദുവിൽ ..പ്രപഞ്ചം പ്രതിഫലിച്ചൂ...<br />എന്നിലുറങുന്ന ഞാനെന്നപൊരുളിനെ പുറമെതിരയുന്നു ഞാൻ..<br />വെറുതെ, പുറമെ തിരയുന്നു ഞാൻ...”<br /> ശുഭം<br />THE ENDകെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com6tag:blogger.com,1999:blog-5279903969520334204.post-35839282987352146382009-04-10T22:09:00.001+05:302009-04-10T22:44:14.460+05:30മലയിറങി,ഒരു മരതകപൊയ്കയുടെ തീരത്ത്.... (വനസ്ഥലിയിലേക്ക്..5)<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIkX3OUVwmZGXqh4yTF-LAazmZ7DfATKceWvrf5PplRImt-_hv4pskCSy-thyWuNLet82gBCONy06ZZc6cPVS1hoP1oDvbjLAyujcyOOoahmfAJq_EwK0OP-EAtr_ElbkGyWC7J4Mz3htm/s1600-h/30032008026.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIkX3OUVwmZGXqh4yTF-LAazmZ7DfATKceWvrf5PplRImt-_hv4pskCSy-thyWuNLet82gBCONy06ZZc6cPVS1hoP1oDvbjLAyujcyOOoahmfAJq_EwK0OP-EAtr_ElbkGyWC7J4Mz3htm/s400/30032008026.jpg" alt="" id="BLOGGER_PHOTO_ID_5323110301898267090" border="0" />മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ തലേദിവസത്തെ ക്യാമ്പ് അംഗങൾ എല്ലാവരും<br />ഞങളെ കാത്തു നിൽക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസർ ശ്രീ അനിൽ കുമാറും<br />ഞങളുടെ കൂടെ വരാൻ തയ്യാറായി നില്പുണ്ട്.മഞ്ഞസാരിയിൽ കൂടുതൽ മനോഹരിയായി<br />ഉത്സാഹത്തോടെ ഗിരിജയുമുണ്ട്. ഗിരിജയെ ഡോക്ടർ ചോദ്യഭാവത്തിൽ നോക്കി(വരണ്ടാന്ന്<br />പറഞ്ഞിട്ടും വന്നൂല്ലേ?) ക്ഷമാപണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയായിരുന്നു ഗിരിജ<br />യുടെ മറുപടി(സർ, ഈ മലമ്പ്രദേശത്ത് ജനിച്ച് വളർന്നവളാണ് ഞാൻ.വളർന്നു കഴിഞ്ഞപ്പോൾ<br />കാടും മലയും കയറിയിറങുന്നത് തൊഴിലിന്റെ തന്നെ ഭാഗമായി.ചെറിയ ആരോഗ്യ പ്രശ്നങളൊന്നും<br />സാരമില്ല സാർ).<br /> തേയില കുന്നുകൾക്കിടയിലൂടെ എല്ലാവരുമൊന്നിച്ച് ഒരു ഷോർട്ട് ട്രിപ്പ്.സമയം പതിനൊന്നു<br />മണി കഴിഞ്ഞെങ്കിലും വെയിലിനു കുളിര്. നേർത്ത മഞ്ഞിൻ പടലത്തിലൂടെ കാണുന്ന സൂര്യന്റെ ചുവപ്പ്<br />രാശി വിട്ട് മാറിയിട്ടില്ല.മലമുകളിലെ സൂര്യൻ വളരെ സൌമ്യനാണ്<br /> “വിശ്വ മഹാ ക്ഷേത്രസന്നിധിയിൽ ..വിഭാത ചന്ദനതളികയുമായ് നിൽക്കും<br />വസുന്ധരേ ...വസുന്ധരേ.. “ വിഷ്ണുവിന്റെ സ്റ്റീരിയോവിൽ നിന്ന് ആർദ്രമായ ഒരു ഗാനം.സുന്ദരമായ ചുറ്റു<br />പാടുകളോട് സംവദിക്കുന്ന ഒരു കാല്പനികഹൃദയമുണ്ടെന്നു തോന്നുന്നു അതിന്..<br /> ആഗാനത്തിന്റെ പല്ലവി തീരും മുൻപെ ഞങൾ നിർദ്ദിഷ്ടസ്ഥലത്തെത്തി.മനോഹരമെങ്കിലും വിജന വിശാലമായ<br />ആസ്ഥലം എല്ലാവരെയും ഒന്ന് ഭയപ്പെടുത്തുന്നുണ്ട്.ചുറ്റും തേയിലതോട്ടങളുടെ ഹരിതാഭ പുതച്ച കുന്നുകൾ മാത്രം.<br />ഒരു കപ്പൽ ച്ചേതത്തിൽ പെട്ട് ഒറ്റപെട്ട ഒരു ദ്വീപിലകപെട്ടയാത്രക്കാർ കപ്പിത്താനു ചുറ്റും<br />കൂടി നിൽക്കുന്നതു പോലെ ഞങൾ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനു ചുറ്റും നിന്നു.<br />..”ഇതാണ് കപ്പായം മലനിരകൾ .കേരളാ ബോർഡർ.ആ കാണുന്നത് തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം.<br /> നമ്മൾ ഇപ്പോൾ നിൽക്കുന്നത് സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം മീറ്റർ മുകളിലാണ്.<br />ഈ മലയുടെ താഴവാരമാണ് നമ്മുടെ ലക്ഷ്യസ്ഥാനം .സ്കൈലൈൻ ഡിസ്റ്റൻസ്( )നോക്കുകയാണെങ്കിൽ രണ്ട് കിലോ<br />മീറ്റർ ദൂരമേ അങോട്ടുള്ളൂ.പക്ഷേ,മലഞ്ചരുവിൽ സിഗ്.സാഗ് ആയികിടക്കുന്ന വഴിയിലൂടെ ചുരുങിയത് നാലു കിലോമീറ്ററെങ്കിലും<br />സഞ്ചരിച്ചു വേണം നമുക്കവിടെ യെത്താൻ.വെയിൽ ചൂടു പിടിച്ച് വരുന്ന ഈ സമയത്ത് മലയിറക്കം ഒരു ദുസ്സാഹസം തന്നേയാണ്.<br />പക്ഷെ ഇപ്പോഴെങ്കിലും പുറപെട്ടില്ലെങ്കിൽ നമുക്കിന്ന് തിരിച്ച് കയറാൻ പറ്റില്ല.ഇപ്പോൾ സമയം പതിനൊന്നര .ഉച്ചക്ക് ഒരു രണ്ട് മണിക്ക്<br />മുമ്പായി നമ്മൾ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം.സോ ലെറ്റ് അസ് മൂവ്....” അനിൽ കുമാറിന്റെ നേതൃത്വത്തിൽ ,തളിർത്തുകിടക്കുന്ന<br />കുന്നിൻ ചരുവിലൂടെയുള്ള മലയിറക്കം ഞങൾ ആരംഭിച്ചു.</a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9l604-jsm0X36gstWU4sqJL2tXY_u5oqZzRGn1aS_KXjjJMIG90saWcwAKov8LIC7lR9P_fJRQm7ZE9vJa7Ix7-Iu867WMqxqTsbjQ6rZK1p7jOPYdon6ZlT7gCY_mbGWabplLNmTY-R_/s1600-h/30032008032.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9l604-jsm0X36gstWU4sqJL2tXY_u5oqZzRGn1aS_KXjjJMIG90saWcwAKov8LIC7lR9P_fJRQm7ZE9vJa7Ix7-Iu867WMqxqTsbjQ6rZK1p7jOPYdon6ZlT7gCY_mbGWabplLNmTY-R_/s400/30032008032.jpg" alt="" id="BLOGGER_PHOTO_ID_5323110297992375442" border="0" /></a>അൽപ്പം കഴിഞ്ഞ് കുത്തനെയുള്ള ഒരു ഇറക്കം ഇറങിയപ്പോൾ,പെട്ടെന്ന്<br />തേയില കുന്നുകളുടെ മനോഹരദൃശ്യം അപ്രത്യക്ഷമായി.അച്ചടക്കവും ശാലീനതയും കൈവിട്ട് പ്രകൃതി വന്യമായ ഒരു പ്രസരിപ്പാർന്നു.<br />ഒരു കോൺ വെന്റ് സ്കൂളിന്റെ വിക്കറ്റ് ഗേറ്റ് കടന്ന് അടുത്തുള്ള സർക്കാർ പള്ളികൂടത്തിൽ എത്തിയപ്രതീതി.<br /> മലഞ്ചരുവിൽ ആളുയരത്തിൽ കാട്ട് പുല്ലുകളും ആകാശ ചിത്രംവരക്കുന്ന മുളം കൂട്ടങളും. അങിങ് ചിതറികിടക്കുന്ന തരുനിരകൾ.<br />ഇടക്ക് വലിയശിലാശില്പങൾ പോലെ പാറകെട്ടുകളും. മുന്നോട്ട് നീങുംതോറും പ്രകൃതി ദൃശ്യങൾ ഒരു ഗ്ലോബൽ<br />തിയ്യറ്ററിലെന്നതു പോലെമാറിമറഞ്ഞ് കൂടുതൽ മനോഹരമാകുന്നു.<br /> വഴിക്ക് വേഴാമ്പൽ പക്ഷികളെ കണ്ടു.ഇണപക്ഷികൾ.അതൊരപൂർവ്വദർശനം തന്നെയായിരുന്നു.ഞങൾ നോക്കിനിൽക്കെ<br /> ആപക്ഷികൾ താഴ്വരയിലേക്ക് പറന്നു മറഞ്ഞു. അനിൽ കുമാർ വീണ്ടുംവാചാലനായി.കേരളത്തിൽ വംശനാശം സംഭവിച്ച്<br />കൊണ്ടിരിക്കുന്ന വേഴാമ്പൽ സ്പീഷ്യസുകളെകുറിച്ചും അവയുടെ സവിശേഷമായ പ്രജനന രീതികളെ കുറിച്ചുമൊക്കെ അയ്യാൾ<br />ഒരു ഓർണിത്തോളജിസ്റ്റിനെ പോലെ ആവേശപൂർവ്വം സംസാരിച്ചു.<br />വെയിലിന് ചൂടുകൂടിവരുന്നു.വിയർപ്പ് ,ക്ഷീണം ,കിതപ്പ്..ഇടക്ക് വിശ്രമിച്ചും ക്ലേശകരമായ ഇറക്കങൾ നിരങിയിറങിയും<br />ഞങൾ യാത്രതുടരുകയാണ്.കയ്യിൽ കരുതിയ വെള്ള കുപ്പികൾ തീർന്നു തുടങി. ഞങളുടെ യാത്രാസംഘത്തിൽ<br />ഇപ്പോൾ ഒരു ചേരിതിരിവ് പ്രകടമായിരുന്നു. അനിൽ കുമാറും ഗിരിജ ഉൾപ്പെടെയുള്ളവനസമിതി അംഗങളും<br />വളരെ മുന്നിലായാണ് നീങുന്നത്. ഞങൾ തൃശ്ശൂരിൽനിന്നുള്ള നാലഞ്ചസംഘം ഏന്തി വലിഞ്ഞ് പുറകിലും.<br />ഞങളീൽ തന്നെ ഡോക്റ്റർ ആണ് ഏറ്റവും പുറകിൽ .അദ്ദേഹം പതിവിലും ക്ഷീണിതനായി കാണപെട്ടു.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgkrTZHY8KklQ9_lUGxdUVI7QyHVNLPqlD0g-KVnIX5WwtjcNX6SpmPsUT-16rmQInHUY0erBxmQZuV6M_oIlNzKSYTnEcZaDxtNz5ukNxoKFNp7tRarxQRkV_uq4GmgWUZaG-UetyNGuC/s1600-h/30032008035.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgkrTZHY8KklQ9_lUGxdUVI7QyHVNLPqlD0g-KVnIX5WwtjcNX6SpmPsUT-16rmQInHUY0erBxmQZuV6M_oIlNzKSYTnEcZaDxtNz5ukNxoKFNp7tRarxQRkV_uq4GmgWUZaG-UetyNGuC/s400/30032008035.jpg" alt="" id="BLOGGER_PHOTO_ID_5323110290802068114" border="0" /> അകലെ വൃക്ഷങൾ തിങിനിറഞതാഴ്വരയിൽ പച്ചകല്ലിന്റെ വലിയ ഒരു പതക്കം വീണു കിടക്കുന്നതു പോലെ<br />മനോഹരമായ ഒരു പൊയ്ക കാണുന്നു. ഒരു മരതകപൊയ്ക.!! എ റിയൽ എമെറാൾഡ് ലേക്ക്..<br /> “ആ കാണുന്നത് ഇടമലയാർ ക്യാച്മെന്റ് ഏരിയ .ആ പൊയ്കയുടെ തീരമാണ്<br />നമ്മുടെ ലക്ഷ്യം.“ അനിൽ കുമാർ വിളിച്ച് പറഞ്ഞു.അതിനു ശേഷം വലിയ ഒരു പാറക്കല്ലിൽ<br />കയറിനിന്ന് അയ്യാൾ നീട്ടികൂവി..”“ ഹോയ്.....”“.സിയൂസിന്റെ ശാപത്താൽ യുഗങളായി മലനിരകൾക്കുള്ളിൽ<br />ഒളിച്ച് പാർക്കുകകയായിരുന്ന ‘എക്കോ‘ ദേവി പ്രതിവചിച്ചു.: “” ഹോയ്....ഹോ..യ്........ഹോ.......യ്....”“<br />ആവിളിയുടെ മാറ്റൊലികൾ താഴ്വരയിൽ അലിഞ്ഞില്ലാതാവുകയാണ്.താഴ്വരയിലെ താമസക്കാരെ സന്ദർശിക്കാൻ<br />അതിഥികളെത്തുന്നുവെന്നുള്ളസിഗനലാണാ കൂവൽ.<br /> വനയാത്രികരെ വിരുന്നൂട്ടാനെന്നതു പോലെ വഴിയരുകിൽ ഒരു പേരമരം .വളർന്ന് പന്തലിച്ച അതിന്റെ<br />ചില്ലകളിൽ കടച്ചക്കയുടെ വലിപ്പമുള്ള പേരക്കകളാണ് തൂങി കിടക്കുന്നത്. മരത്തണലിൽ കുറച്ച് നേരം<br />വിശ്രമിക്കാനിരുന്നു.പേനാകത്തികൊണ്ട് തുടുത്ത പേരക്കകൾ കഷ്ണങളാക്കി ഞങൾ അല്പം ഉപ്പുംകൂട്ടി തിന്നു.<br />ഡോക്ടർ കയ്യിലെ സഞ്ചിയിൽ കരുതിയിരുന്ന കാസ്സറോളിൽ നിന്ന് ചൂടാറാത്ത കട് ലേറ്റ് കാട്ട് കൂവയുടെ ഇലയിൽ<br />എല്ലാവർക്കും വിളമ്പി.(ശബരി മലയിൽ പ്രസാദം നൽകുന്ന അതേ കാട്ടു കൂവയിലകൾ).അമൃത ബാഗിൽ നിന്നും മുന്തിരി<br />സത്തും ചെറുതേനും ചേർത്ത് തയ്യാറാക്കിയ ഗ്രേപ്പ് സിറപ്പിന്റെ കുപ്പി പുറത്തെടുത്തു. അതിൽ തണുത്തവെള്ളം ചേർത്ത്<br />.അപ്പോൾ പിഴിഞ്ഞെടുത്ത മുന്തിരി നീരുപോലെയുള്ള ആ പർപ്പിൾ പാനീയം എല്ലാവരും കുടിച്ചു..അന്തരീക്ഷം<br />പെട്ടെന്ന് തണുത്തു. മാനത്ത് മഴക്കാരുണ്ട്.സമൃദ്ധമായ വനഭോജനത്തിനു ശേഷം ഞങൾ യാത്ര തുടർന്നു.<br /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuq8ez-9I9DQTPH6b6EWGKmCh_oxmPhIUqZEAnMj3p_oLuUuQNh2ZHs3FGjtFICt-1SUhF1KLf9DgdwB-dkGZ9Gz8pEBW7jk7QAggNxneoG5I6OQ7A-7fxV-X7rEE0bLKkOytPcAl-Za9A/s1600-h/30032008040.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuq8ez-9I9DQTPH6b6EWGKmCh_oxmPhIUqZEAnMj3p_oLuUuQNh2ZHs3FGjtFICt-1SUhF1KLf9DgdwB-dkGZ9Gz8pEBW7jk7QAggNxneoG5I6OQ7A-7fxV-X7rEE0bLKkOytPcAl-Za9A/s400/30032008040.jpg" alt="" id="BLOGGER_PHOTO_ID_5323110287105895026" border="0" />മറ്റൊരാദിവാസി കുടിൽ പോലെ തോന്നിക്കുന്ന ആ അംഗൻ വാടിയുടെ വരാന്തയിലിരുന്ന് ആരും ഇതു വരെ<br />എഴുതിയിട്ടില്ലാത്ത വിസിറ്റേഴ്സ് ബുക്കിൽ സന്ദർശനകുറിപ്പ് തിയ്യതിയുംസമയവും വച്ച് എഴുതുമ്പോൾ<br />ഡോക്ടർ പറഞ്ഞു: “ എന്റെ കയ്യിൽ സ്വർണ്ണ മഷിയില്ല .. അല്ലെങ്കിൽ ഗോൾഡൻ ലെറ്റേഴ്സിലാണ് ഈ<br />സന്ദർശനകുറിപ്പ് എഴുതേണ്ടത്..വരും കാല പഥികർ ഇത് ആവേശത്തോടെ നോക്കിവായിക്കണം..”.പതിമൂന്ന്<br />ആദിവാസികുട്ടികൾ പഠിക്കുന്ന ആ അംഗൻ വാടിയിൽ ആരും ഇന്ന് ഹാജരില്ല.ടീച്ചർ തുളസി ഞങളേയും പ്രതീക്ഷിച്ച്<br />ഇരുപ്പായിരുന്നു.വല്ലാത്തചൂട് കാരണം അടുത്തുള്ള മരത്തണലിൽ ക്യാമ്പ് നടത്താൻ തീരുമാനമായി.കസേരയും മേശയും<br />അവിടെ കൊണ്ട് ചെന്നിട്ടു. മേശപ്പുറത്ത് സന്ധ്യയും ഗിരിജയും ചേർന്ന് മരുന്നുകൾ നിരത്തിവച്ചു.<br />രോഗികൾ ഒന്നും രണ്ടുമായി വന്നു തുടങി..അടിച്ചിലിതൊട്ടിയിലേതുപോലെ ഇവിടെയുംവിളർച്ച തന്നേയാണ് വില്ലൻ.<br />ഡോക്റ്റർ എല്ലാവർക്കും മുന്തിയടോണിക്കുകളും വിരമരുന്നും എഴുതി..<br /> ഇവിടെ ആദിവാസികൾ ഒരു കോളനി ആയല്ല താമസിക്കുന്നത് .വീടുകളെല്ലാം വനത്തിൽ അങിങ് ചിതറികിടക്കുകയാണ്.<br />ഏറെയും ആദിവാസി തനിമനഷ്ടപെട്ട വീടുകളാണ്. ക്യാമ്പ് ഒരു മണിക്കൂറ് കൊണ്ട് അവസാനിച്ചു. മൂന്നുമണിയോടെ<br />ഞങൾ തിരിച്ച് മല കയറ്റത്തിനുള്ള തയ്യാറെടുത്തു.പോകാൻ നേരം ഡോക്റ്റർ ചോദിച്ചു .<br /> “എവിടെ നമ്മൾ മുകളിൽ നിന്നു കണ്ട ആ ബ്യൂട്ടിഫുൾ ഗ്രീൻ ലേക്ക്..?! “<br /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3LABJq-J7A82VFI2CwcINK_ChBG2i2HFm7UF_o69Ys-PzS7V93JiGxmlEM3jfslD3nnBQL0eJkUdlKO-B_OC5HjyXUVubxbdBzQ_63jobuWmQvqsgsg-DjSwSr2hp_4rZBoLCKt8XNcAU/s1600-h/30032008041.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3LABJq-J7A82VFI2CwcINK_ChBG2i2HFm7UF_o69Ys-PzS7V93JiGxmlEM3jfslD3nnBQL0eJkUdlKO-B_OC5HjyXUVubxbdBzQ_63jobuWmQvqsgsg-DjSwSr2hp_4rZBoLCKt8XNcAU/s400/30032008041.jpg" alt="" id="BLOGGER_PHOTO_ID_5323110281749687474" border="0" /></a><span style="font-weight: bold;">മരതകപൊയ്ക</span>കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com3tag:blogger.com,1999:blog-5279903969520334204.post-48178988456872458592009-04-08T13:21:00.002+05:302009-04-08T13:47:16.039+05:30മലക്കപ്പാറയിൽ...(വനസ്ഥലിയിലേക്ക്.4)അങനെ അടിച്ചിലി തൊട്ടിയിലെ ആദി വാസി ക്യാമ്പ് അവസാനിച്ചു.അടുത്ത മെഡിക്കൽ ക്യാമ്പ്<br /> വരുന്ന ദിവസം മലക്കപ്പാറയിലെ ആറെകാപ്പ് എന്നസ്ഥലത്ത് വച്ചാണ്.ഇടയിൽ ഹ്രസ്വമായ<br />ഒരുവിശ്രമം.കറുത്തവനപാതയിൽ നിന്ന് വഴിപിരിഞ്ഞ് പോകുന്ന,കരിയിലകൾ മൂടിയ ഒരു<br />ഒറ്റയടിപ്പാതയായിരുന്നു കാൽ നടയാത്രയുടെ തുടക്കം.വനസമിതി അംഗങളും(ഗിരിജ,സരസ്വതി,സന്ധ്യ,ആമിന),വഴികാട്ടിയായി<br />മരുന്നിൻ പെട്ടി ചുമന്നു കൊണ്ട് രണ്ട് ആദി വാസി യുവാക്കളുമടക്കം പത്തുപേരുടെ യാത്രാസംഘം ഒരു ജാഥപോലെ<br />അടിച്ചിലി തൊട്ടി ലക്ഷ്യമാക്കി നടന്നു നീങി.ഇടുങിയ വഴിക്കിരുപാടും മരങൾ തിങിയമഹാവനം.അതിനുള്ളിൽ നിന്നും രാത്രി ദൃശ്യത്തിന്റെ<br />സൌണ്ട് ട്രാക്ക് പോലെ,മണ്ണട്ടകൾ, മായാവികളായ ചീവിടുകൾ തുടങിയവയുടെ<br />ഖര രവം.ഇടക്ക് മധുരനാദമുള്ള പക്ഷികളുടെ മൃദു സ്വരം.ഇതാണ് കാടിന്റെ തനതു സംഗീതം!!<br />ഒരു നിമിഷം കണ്ണടച്ച് ,സാക്ഷാൽ റസ്സൂൽ പൂക്കുട്ടിയെ സ്മരിച്ച് കൊണ്ട്<br />ആ സ്റ്റീരിയൊ ഫോണിക് സിംഫണി ഞാൻ മനസ്സിന്റെ സ്വനമുദ്രികയിൽ(audio CD) റെക്കോർഡ് ചെയ്തു.<br />ഭാവിയിൽ തനിച്ചാകുന്ന നിമിഷങളിൽ ഞാനിത് റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും.<br />അപകടകാരികളായ പാറകെട്ടുകളും കുത്തനെയുള്ള ഇറക്കങളും പിന്നിട്ട് വളരെ സാഹസികമായ<br />ഒരു ഫോറസ്റ്റ് ട്രെക്കിങ് ആയിരുന്നു അത്.പലപ്പോഴും വഴിയുടെ അടയാളങൾ സസ്യസമൃദ്ധിക്കുള്ളിൽ മറഞ്ഞ് പോയി.<br />മാഞ്ഞ് പോയവഴിയുടെ സൂചനകൾ പിന്നെ വളരെ കഷ്ട്ടപെട്ടാണ് കണ്ടെത്തിയത്.<br />എല്ലാവരും കിതച്ച് തുടങിയിരുന്നു.” ഒരു ബോട്ടിൽ വൈറ്റ് റം കരുതണമായിരുന്നു..” വിഷ്ണുവിന്റെ ആത്മഗതം.<br /> “കാട് തന്നെ ഒരു ലഹരിയാണല്ലൊ.പിന്നെ വേറൊരു ലഹരിയുടെ ആവശ്യമെന്ത്?“കാടിന്റെ സൌന്ദര്യത്തിൽ<br />മയങിയ ഒരു കവയത്രിയെ പോലെ അമൃത മൊഴിഞ്ഞു.<br /> ഒടുവിൽ അകലെ വലിയപക്ഷികൂടുകൾ പോലെ ആദി വാസികുടിലുകൾ പ്രത്യക്ഷപെട്ടപ്പോൾ എല്ലാവരും<br />ആശ്വാസ നിശ്വാസങളുതിർത്തു.മനോഹരമായ ഒരു താഴ്വാരഭൂമിയിലെത്തിയിരുന്നു ഞങളെല്ലാവരും.ഒരു വലിയ<br />ഞാവൽ മരം കരിനീലപഴങൾ ഉതിർത്ത്കൊണ്ട് ഞങളെ സ്വാഗതം ചെയ്തു.<br /> ഈ വനമേഘലയിലെ ആദിവാസികൾ പ്രധാനമായും.മുതുവ-മലയ-പണിയ-കാടർ വിഭാഗത്തിൽ പെടുന്നു.അടിച്ചിലി<br />തൊട്ടിയിലുള്ളത് മുതുവ കോളനിയാണ്.ഇവിടെ അടുത്തടുത്തായി മുപ്പതോളംവീടുകളുണ്ട്.കാഴ്ചയിൽ എല്ലാവീടുകളും<br />ഒരു പോലെയിരിക്കും. പൊള്ളയായ ഈറ്റ തണ്ടുകൾ കൊണ്ട് തടുക്കുണ്ടാക്കി അതിൽ ചേടിമണ്ണ്തേച്ച് പിടിപ്പിച്ചാണ്.<br />ഭിത്തിയുണ്ടാക്കിയിരിക്കുന്നത്..ഇഴയടുപ്പത്തിൽ കനം കുറഞ്ഞ ഈറ്റതണ്ട് മെനഞ്ഞ് അതിനു മുകളിൽ<br />ഉണങിയ ഈറ്റയില വിരിച്ച് മേൽ കൂരയും .ഈ സംവിധാനം മുറിയിലെ ചൂട് ക്രമീകരിക്കാൻ<br /> സഹായിക്കുന്നെണ്ടെന്നാണ്തോന്നുന്നത്.എന്തായാലും പുറത്തെ ഉഷ്ണം അകത്ത് അനുഭവപെടുന്നില്ല .ഒരു തൂക്കണാം കുരുവി<br />കൂടു പോലെയോ തുന്നാരാൻ പക്ഷിയുടെ കൂട് പോലെയോ വളരെ നൈസർഗ്ഗീകമാണ് ഈ കുടിലുകളുടെ നിർമ്മാണരീതി.<br />മഹാസൌധങൾ പണിയുന്ന ഒരു മോഡേൺ ആർക്കിടെക്ടിനും ഈ വാസ്തു രീതി അനുകരിക്കുക എളുപ്പമാവില്ല.<br /> ക്യാമ്പിൽ ഇരുപത്തഞ്ചോളം പേരെ പരിശോധിച്ചു.അധികവുംസ്ത്രീകളും കുട്ടികളും.പ്രധാനമായ ആരോഗ്യ പ്രശ്നം<br />അനീമിയ ആണ്.അപൂർവ്വം ചിലർക്ക് ഗോയിറ്ററുമുണ്ട്. പുരുഷപ്രജകളുടെ അമിതമായ മദ്യപാനമാണ് <br />കോളനിയിലെ മറ്റൊരു പ്രശ്നം.പലരും വനവിഭവങൾ തേടി ഉൾകാട്ടിലേക്ക് പോയിരിക്കുന്നു.ചിലർ ലഹരി തേടി ടൌണിലും..<br />ക്യാമ്പിനു ശേഷം അമൃത സ്ത്രീകൾക്ക് വേണ്ടി ഒരു ഹെൽത്ത് എഡ്യുക്കേഷൻ ക്ലാസ്സ് നടത്തി.അവർക്കിടയിൽ ഒരല്പം<br />ഫെമിനിസം കുത്തിവെക്കാനും അമൃതമറന്നില്ല.അങനെ ,അല്പസമയം കൊണ്ട് അവരുടെ പ്രിയസഖിയും ഗുരുനാഥയുമായി മാറി-അമൃത.<br /> ബ്രെഡും,പഴവും കട്ടൻ ചായയും കഴിച്ച് ഉച്ചക്ക് മൂന്നു മണിയോടു കൂടി ക്യാമ്പ് അംഗങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു.<br />ഇറക്കത്തിനേക്കാൾ ഇരട്ടി പ്രയാസമേറിയതായിരുന്നു തിരിച്ചുള്ള കയറ്റം. മലകയറ്റം പരിചയമില്ലാത്ത ഡോക്ടർ ഉൾപ്പെടെയുള്ള<br /> ഞങൾ കുറച്ചു പേർ അല്പസമയത്തിനുള്ളിൽ വല്ലാതെ കിതക്കാൻ തുടങി.<br /> ക്യാമ്പ്സഹായിയായ ഗിരിജക്ക് ചെറുതായി തലകറക്കം അനുഭവപെട്ടു. ക്യാമ്പിൽ മരുന്നെടുത്തു കൊടുക്കാനും രോഗികൾക്ക് ചീട്ടെഴുതാനും<br />അങിനെ ഒരു നഴ്സിംഗ് സ്റ്റാഫിന്റെ അഭാവം നികത്തിയത് ഈ പെൺകുട്ടിയായിരുന്നു.തനിക്ക് ചെറിയൊരു ഹാർട്ട് പ്രോബ്ലത്തിന്<br />മുൻപ് ബലൂൺ ആൻ ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ടെന്ന് അവർ ഡോക്ടറോട് അപ്പോൾ മാത്രമാണ് പറയുന്നത്.അടുത്തദിവസത്തെ ക്യാമ്പിൽ<br />ഗിരിജ പങ്കെടുക്കേണ്ടതില്ലെന്ന് ഡോക്ടർ ഉൾപ്പെടെ എല്ലാവരും അഭിപ്രായപെട്ടു.ഹാർട്ട് ഡിസീസ് ഉള്ളവർഒഴിവാക്കേണ്ടതാണ് മലകയറ്റം<br />പോലുള്ള കായിക പ്രവൃത്തികൾ<br /><br />* * ** * *<br />അടുത്ത ദിവസം മലക്ക പ്പാറയിലേക്ക് കാട്ടിലൂടെയുള്ള സുദീർഘമായ യാത്ര.വിഷ്ണുവിന്റെ സ്റ്റീരിയൊവിൽനിന്ന് കർണ്ണാമൃതങളായ ഗീതങൾ<br />നുകർന്നു കൊണ്ട്.. വനഭംഗികൾ കൺകുളിരെ കണ്ട് കൊണ്ട്.....പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ<br /> കാടിന്റെ ഭാവങൾ ഒരു കഥകളിനടന്റെ മുഖത്തെ നവരസങൾ പോലെ മാറി മാറിവരുന്നതായി നമുക്കനുഭവപെടും.സർപ്പസദൃശമായ<br />വള്ളികളും ആകാശം മുട്ടുന്ന വൃക്ഷങളുമായി ചിലയിടത്ത് അത് ഒരു രൌദ്രഭാവം കൈകൊള്ളുമ്പോൾ മറ്റുചിലയിടത്ത് തളിരും മലരും<br />ചൂടി തികച്ചും സൌമ്യപ്രകൃതി..<br /> പതിനൊന്നു മണിയോടെ മലക്കപ്പാറയിൽ എത്തി.തളിർത്ത തേയില തോട്ടങൾ മലനിരകളെ ഒരു ഹരിതകഞ്ചുകം പോലെ മൂടുന്ന<br />മലക്കപ്പാറ.മുകളിൽ ആകാശം കമിഴ്ത്തിവച്ച നീലചില്ലു പാത്രം പോലെ. എങും പച്ചപ്പും നീലിമയും മാത്രം.മഴക്കാടുകളുടെ മഹാസമുദ്രം<br />നീന്തി വന്നത് മനോഹരമായ ഒരു മരതകദ്വീപിലേക്ക്....<br /> frames of greenery follows..<br /><br /><br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizuhWfNtYKt8_iQDm_BckhqJX3y7MYkSi8UhVlK4FpfHY4QpCKpTRYf-IeDO-RgTzi5bjHHJPJlb5dSev97Nhpy9mbNlciLPKP1EzDSlNGR3IY50hCBfludXRkWQ2U62R8iqFXqCgXgL_C/s1600-h/30032008030.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizuhWfNtYKt8_iQDm_BckhqJX3y7MYkSi8UhVlK4FpfHY4QpCKpTRYf-IeDO-RgTzi5bjHHJPJlb5dSev97Nhpy9mbNlciLPKP1EzDSlNGR3IY50hCBfludXRkWQ2U62R8iqFXqCgXgL_C/s400/30032008030.jpg" alt="" id="BLOGGER_PHOTO_ID_5322229762868821810" border="0" /></a> ഹരിതവനം -മലക്കപ്പാറയിലെ ടീ എസ്റ്റേറ്റ് <br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDippm4US7pn_S5bt0jo1PHa1WZ0xu1PeBuRG3lwrMl7lvWI0_GXpXJZg6rAJN6zN9xaF8e6v4k418Xym0NbLkr2OtsZvtaMPpOff0YmfJDKak9PCbQVWVXoA7brUii7orn3R_wac3-t3P/s1600-h/30032008029.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDippm4US7pn_S5bt0jo1PHa1WZ0xu1PeBuRG3lwrMl7lvWI0_GXpXJZg6rAJN6zN9xaF8e6v4k418Xym0NbLkr2OtsZvtaMPpOff0YmfJDKak9PCbQVWVXoA7brUii7orn3R_wac3-t3P/s400/30032008029.jpg" alt="" id="BLOGGER_PHOTO_ID_5322229758664045058" border="0" /></a> ഇവിടെയെങും രണ്ട് നിറങൾ മാത്രം-മണ്ണിലെ പച്ചപ്പും മാനത്തിന്റെ നീലിമയും<br /> <br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiPb5jNEeBllX0JZ0tONuq5GeRIQqgbUNL9z-uk1TJinwVQtjKegjk5QkwpmwBVKsETf1uwGWicNm2Xe6PUMPgn29lbutY1iyuhc3Y94w8FbNqOEJSPsgYKo0Lx07gR9MSu4rtHAsJZ1lu/s1600-h/30032008028.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiPb5jNEeBllX0JZ0tONuq5GeRIQqgbUNL9z-uk1TJinwVQtjKegjk5QkwpmwBVKsETf1uwGWicNm2Xe6PUMPgn29lbutY1iyuhc3Y94w8FbNqOEJSPsgYKo0Lx07gR9MSu4rtHAsJZ1lu/s400/30032008028.jpg" alt="" id="BLOGGER_PHOTO_ID_5322229758940308530" border="0" /></a> അകലെ സൂചിമുടി<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqYDK0yC6BXpO1cfhs1WhZQDxPakin_6-rStF4ND2S0nNP3oLkBlcDXjHzq2LKiTgpuyqwueLCy8s-8i2lQDWLdnr_PWEdDyOvkwmYYw17LRpcZfc4sEYBGFWey_IOHFqwDXmj9ZAPPqJo/s1600-h/30032008027.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqYDK0yC6BXpO1cfhs1WhZQDxPakin_6-rStF4ND2S0nNP3oLkBlcDXjHzq2LKiTgpuyqwueLCy8s-8i2lQDWLdnr_PWEdDyOvkwmYYw17LRpcZfc4sEYBGFWey_IOHFqwDXmj9ZAPPqJo/s400/30032008027.jpg" alt="" id="BLOGGER_PHOTO_ID_5322229754396361666" border="0" /></a>silver oaks- തേയില തോട്ടത്തിലെ കാവൽ വൃക്ഷങൾ.<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheO6UncPrhwOqEllSwN-vjX7UljN_1rgI81cOJFhFzdf58IdSnWFz8yM-YpWVPX2jdnO4stF7ps2m76HReE-1NlyhHbXUeT6sI2Lzi2gJAHotwipSZJfZENzW477xfYMYL9BHbNsNueqZX/s1600-h/30032008025.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheO6UncPrhwOqEllSwN-vjX7UljN_1rgI81cOJFhFzdf58IdSnWFz8yM-YpWVPX2jdnO4stF7ps2m76HReE-1NlyhHbXUeT6sI2Lzi2gJAHotwipSZJfZENzW477xfYMYL9BHbNsNueqZX/s400/30032008025.jpg" alt="" id="BLOGGER_PHOTO_ID_5322229750585318610" border="0" /></a>ഞാൻ അനിൽ കുമാറിനോട് ചോദിച്ചു: ഈ ഓക്ക് മരങൾ ഭംഗിക്കു വേണ്ടിയാണോ?<br />തേയില തോട്ടാത്തിൽ ഓക്ക് മരങൾ നട്ടു വളർത്തുന്നതിന് പ്രധാനമായും<br />രണ്ട് ഉദ്ദേശമാണുള്ളത്- അനിൽ കുമാർ പറഞ്ഞു:ഒന്ന് .മണ്ണൊലിപ്പ് തടയുക<br />രണ്ട്:തോട്ടത്തിനെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുക(അതിന്റെ സയൻസ്<br />എനിക്ക് മനസ്സിലായില്ല സുഹൃത്തേ)കെ.കെ.എസ്http://www.blogger.com/profile/00993874703356783231noreply@blogger.com5