2008 നവംബർ 19, ബുധനാഴ്‌ച

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വീണ്ടും കാണുമ്പോൾ.....

മലയാള സിനിമയുടെ ശൈത്യകാലത്ത് ഒരു പനിനീർ പൂവുപോലെ വിരിഞ്ഞസിനിമയാണു്“’മഞ്ഞിൽ വിരിഞ്ഞപൂക്കൾ”.കാൽ
നൂറ്റാണ്ടിനു ശേഷം ആസിനിമ വീണ്ടും കാണുമ്പോൾ ഒരുപാട് ഗ് റ്ഹാതുരസ്മരണകൾ ഉണരുകയാണ്.പുതുമുഖങളായപൂർണ്ണി
മയും ശങ്കറും,അണിയറശില്പികളായ ഫാസിൽ,ജെറിഅമൽദേവ് ,ബിച്ചുതിരുമല തുടങിയ നവാഗതരും ആ സിനിമയ്ക്കു നൽകിയ‘
ഫ്രഷ്നസ്സ് ‘ഇപ്പോഴും ചോർന്നു പോയിട്ടില്ലെന്ന് തോന്നി.ഈ സിനിമ എന്തുകൊണ്ടോ സിന്ധു ഡിക്രൂസിനെ ഓർമ്മിപ്പിക്കുന്നു.നാട്ടിൻപുറത്തെ
സ്കൂളിൽ ബർത്ത്ഡേയ്ക്ക് ഭംഗിയുള്ള ചോക്ലേറ്റ് പെട്ടികൾ കൊണ്ടു വന്നിരുന്ന ഒരാളയിരുന്നല്ലോ സിന്ധു.പച്ച നിറമുള്ള ഡെക്കാനും
പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ന്യൂട്രീനു മൊക്കെയായിരുന്നു അന്നത്തെ മിഠായികൾ..വരാന്തയിൽ പല വർണ്ണത്തിലുള്ള മിഠായി
കടലാസുകൊണ്ട് തീർത്ത പാവകൾ ചിതറി കിടന്നിരുന്നു....ക്ലാസ്സിലെപെൺകുട്ടികളുടെ വിരൽ തുമ്പിൽ വിരിഞ്ഞവ....
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ക്ലാസ്സിലെ ചർച്ചാവിഷയമായിരുന്നു.അതിലെ പാട്ടുകൾ എല്ലാവരുടെയുംചുണ്ടിൽ തത്തികളിക്കുന്ന
കാലം..
ക്യാമറ മിഴി തുറക്കുന്നത് ഒരു ഹിൽ സ്റ്റേഷന്റെ ഹരിതാഭമായ ദ് റശ്യത്തിലേക്കാണ്.നേർത്തമഞ്ഞും നനുത്ത സംഗീതവും.
നായകൻ അവിടെ ആദ്യമായി വരികയാണ്.ജീപ്പിൽനിന്നിറങിയശേഷംപ്രക് റ് തി ദ് റ്ശ്യം ആസ്വദിച്ചു കൊന്ട് അയ്യാൾ
ഒരു ചോക്ലേറ്റ് വായിലിടുന്നു.കഥയിലുടനീളം കാല്പനിക മധുരം പകർന്നുകൊണ്ട് ഗ്രീൻ ഫോയിലിൽ പൊതിഞ്ഞ
ഈ മിഠായിയുടെ സാന്നിധ്യമുണ്ട്.പണിക്കരുമായും വഞ്ചിയിൽ ശീതള പാനീയങൾ
വിൽക്കുന്നഹമീദിന്റെ ഉപ്പയുമായും അയ്യാൾ സൌ ഹ് റ് ദ മാരംഭിക്കുന്നത് ഒരു പിടി ചോക്ലേറ്റ് നൽകി കൊണ്ടാണ്.അയ്യാളുടെ
സഞ്ചാര പഥങളിലുടനീളം ഈ പച്ച നിറമുള്ളകടലാസുകൾ ചിതറി കിടക്കും;
ഒരു ചെയിൻ സ്മോക്കർ പോകുന്നിടത്തെല്ലാം സിഗരറ്റു കുറ്റികൾ ഇടുന്നതു പോലെ.നായകന്റെ മാധുര്യമുള്ള ഈ ദുശ്ശീലം നായിക
ക്ക് അപൂ‍ർവ്വ മായൊരു ഹോബിക്ക് വക നൽകുന്നു.അയ്യാൾ വന്നു പോകുമ്പോഴെല്ലാം അവളു ടെ തോട്ടത്തിൽ ദേശാടന പക്ഷിയു
ടെ തൂവലുകൾ പോലെ ചോക്ലേറ്റ് ഫോയിലുകൾ ചിതറി കിടന്നു.അവളുടെ വിരൽ തുമ്പിൽ അവ കൊച്ചു കടലാസു പാവകളായി.
അയ്യാളുടെ ഓരോ സന്ദർശനവും ആ പാവകളുടെ എണ്ണം കൂട്ടി..അവ മാലയും തോരണവും ഒക്കെആയി...കഥാന്ത്യത്തിൽ കൊല്ലപെ
ടുന്ന അവളുടെ ഉലഞ്ഞമുടിയിഴകളിൽ പച്ചതുമ്പികൾ പോലെയുള്ള ആ പാവകൾ കുടുങികിടക്കുന്നുണ്ട്...
സിനിമയിൽ നമ്മൾ കാണാത്ത രണ്ടു കഥാപാത്രങൾ ഉണ്ട്.ഒന്ന് നായകന്റെഅമ്മയാണ്. അയ്യാളുടെ കഴുത്തിലെ തൂവെള്ള മഫ്ലറാ
യും ഒരു നേർത്ത കോറസ്സായും നമ്മൾ അമ്മയുടെ സാന്നിധ്യം അറിയുന്നു.പിന്നെയൊന്ന് മഞ്ഞിൻ കുട്ടി പക്ഷിയാണ്..ദാമ്പത്യം ഒരു
ദുരന്തമായപ്പോൾ വിഷാദത്തിനടിമപെട്ട അവളെയും കൂട്ടി നടക്കാനിറങുമ്പോൾ ഒറ്റയ്ക്കിരിക്കുന്ന പക്ഷിയെ ചൂണ്ടി അഛൻ
പറയുന്നു:“അതാണ് മഞ്ഞിൻ കുട്ടി പക്ഷി..ജന്മങൾക്കു മുമ്പ് ഇണയെ നഷ്ടപെട്ട ആപക്ഷിയുടെ വിലാപമാണ് ഈ കാടിന്റെ സംഗീതം.“
അപ്പോൾ അടക്കിപിടിച്ചതേങൽ പോലെ ഉയരുന്ന കോറസ്സ് ....പിന്നീടൊരിക്കൽ മഞ്ഞിൻ കുട്ടി പക്ഷിയ്ക്കു നേരെ തോക്കു
ചൂണ്ടുന്ന പ്രേം ക് റ്ഷ്ണനെ തടഞ്ഞുകൊണ്ടവൾ പറയുന്നു: “ അരുത് ഇണ പക്ഷിയെ വെടിവെക്കരുത്...” പക്ഷെ ഈ പക്ഷിയെ
നമ്മൾ കാണുന്നതേയില്ല..എങ്കിലും അത് നമ്മുടെ സങ്കല്പശാഖിയിൽ എവിടെയോ ചേക്കേറുന്നു.....
പ്രഭയുടെ ലോകം: നിഗൂഡമായ ഏതോ വിഷാദങളുടെ തടവുകാരിയാണ് പ്രഭ.താമസിക്കാൻ വലിയബംഗ്ലാവ്.
സ്വന്തം മുറിയിൽ ഒതുങികൂടുന്ന അഛൻ.അവളുടെ ഏകാന്തതയിൽ കൂട്ടിനായെത്തുന്നത്പുസ്തകങളും പൂക്കളും പാട്ടിന്റെശീലുകളും..
അവളുടെ പൂന്തോട്ടത്തിലില്ലാത്തചെടികളില്ല.ഒന്നൊഴിച്ച്.”ഡൊവ് ഓർക്കിഡ്” .”ഞാൻ കുറെ നട്ടുനോക്കി അതിവിടെ വളരില്ലെന്ന്
അവൾ ദു:ഖത്തോടെ ഒരിക്കൽ പറയുന്നുണ്ട്..പൂക്കൾക്കിടയിലൂടെ പുസ്തകങളും വായിച്ച് വിഷാദഗാനങളും മൂളി നടക്കുന്ന പ്രഭയുടെ
ജീവിതത്തിലേക്ക്പ്രേം ക് റ് ഷ്ണൻ കടന്നു വരുന്നു,പ്രണയനിലാവു പരത്തി കൊണ്ട്..പക്ഷെ അവളുടെ ദു:ഖങൾ എന്തു തന്നെയായാലും
അതെല്ലാം തനിക്കു വേണമെന്ന പറയുന്ന അയ്യാൾക്ക് അപ്രതീക്ഷിതമായി വെളിപെടുന്നചില സത്യങൾഉൾക്കൊള്ളാനാവുന്നില്ല.
‘“കവിളത്തുകണ്ണീർകണ്ട്മണിമുത്താണെന്ന്കരുതിവിലപേശാനോടിയെത്തിയ വഴിയാത്രക്കാരൻ‘“ ആണ് അയ്യാൾ...
അവൾ വീണ്ടും ഒറ്റപെടുകയാണ്...കഥ തുടരവെ പ്രധാനകഥാപാത്രങളെല്ലാം ജീവിതത്തിൽനിന്ന് അരങൊഴിയുന്നു.....
iഇനി സിന്ധു ഡിക്രൂസിന്റെ കഥതുടരാം..

അഭിപ്രായങ്ങളൊന്നുമില്ല: