2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ആകാശം


അന്നൊക്കെ, ആകാശം അറബിക്കഥകളിലെ പറക്കും പരവതാനിയായിരുന്നു.
ചിത്രലിപികൾ തെളിയുകയും മായുകയും ചെയ്യുന്ന മാന്ത്രിക പരവതാനി..
അവിടെ എത്രയോ ഇതി ഹാസകഥകൾ മേഘചുരുളഴിയുന്നത് ഞാൻ കണ്ടു.
യവനരും യാദവരും അവിടെ നടക്കുവാനിറങി.
സന്ധ്യയുടെ കുരുക്ഷേത്ര ഭൂമിയിൽമുറിവേറ്റ അശ്വങളും ഉടഞ്ഞ തേരുകളും ചിതറി.
കടൽ കരയിൽ കൂട്ടു കാരൊത്ത് കാറ്റു കൊണ്ടിരിക്കുമ്പോൾ
ആരോ പറഞ്ഞു , ആകാശം ഒരു തിയ്യറ്ററാണെന്ന്-
ഷേക്സ്പീരിയൻ ഡ്രാമ കളിയ്ക്കുന്ന ഗ്ലോബൽ തിയ്യറ്റർ.
“ കൈ കോർത്തു പിടിച്ച മേഘങൾ, അവർ ഒഥല്ലോയും ഡെസ്ഡിമോണയും...
കറുപ്പു രാശി കലർന്ന് ഒറ്റപെട്ടു നിൽക്കുന്നത്..ഇയാഗൊ.
ഒരിക്കൽ കിളി വാതിൽ തുറന്ന് പുറത്തേക്കു നോക്കി..
നിലാവുള്ള രാത്രി യായിരുന്നു...
അപ്പോൾ ആകാശം നീല ശിലാതലത്തിൽ മിഴിവുറ്റ രതിബിംബങൾ കൊത്തിയ
അമ്പല ചുമരായിരുന്നു.........
മനസ്സു പോലെ പ്രക്ഷുബ്ധമാകുകയും ,ചിലപ്പോൾ പ്രശാന്തമാകുകയും ചെയ്യുന്ന
ആകാശം നോക്കി ഞാൻ ചോദിച്ചു : വാനമേ നമ്മൾ തമ്മിലെന്ത്?
മണി വിത്തിനുള്ളിൽ മഹാവ്റ്ക്ഷ മെന്നതുപോലെ,പിന്നെയത് പൂവായും വേരായും
വേർ പിരിയുന്നതു പോലെ,ആദിമ അണ്ഡത്തിൽ നമ്മൊളൊന്നായിരുന്നു
ഞാനിന്ന് നക്ഷത്ര പൊരുൾ തിരയുന്ന നക്ഷത്ര രേണു..
കാലം ബോധം ഊതിതന്ന്
പ്രപഞ്ച പൊരുൾ തിരയുവാൻ നിയോഗിച്ച പ്രകാശ രേണു...
ആഹ്ലാദകിരണങൾ അസ്തമിച്ച് ശ്യാമദു:ഖത്തിന്റെ ഇരുൾ പരക്കുമീ ദശാസന്ധിയിൽ
നക്ഷത്രക്കവിടി നിരത്തി മഹാജ്യോതിഷി യെ പോൽ ആകാശം ചൊല്ലുന്നൂ..
നല്ലതേ വരൂ....

അഭിപ്രായങ്ങളൊന്നുമില്ല: