2008, ഡിസംബർ 20, ശനിയാഴ്‌ച

ആത്മായനം-1(അവസാനത്തെ രോഗി‌)


അധ്യായം-1
നഗരത്തിലെ ശബ്ദവീചികൾ എത്താതെ ഉൾമാറികിടക്കുന്ന ഒരു പ്രദേശത്താണ് ഡോ:ജീവൻസ് ക്ലിനിക്.
വെളുത്തചായം തേച്ച ഒരു കെട്ടിടം..ചുറ്റും കരിങ്കൽ മതിലും മുറ്റത്ത് ഔഷധ സസ്യങളുടെ ഒരു തോട്ടവും.
പത്തിരുപത് വർഷങളായിഇവിടെ പ്രാക്ടീസ് നടത്തുന്ന ജീവൻ ഇതിനകം കൈ പുണ്യമുള്ള ഡോക്ടർ
എന്നപേരെടുത്ത് കഴിഞ്ഞിരുന്നു.MBBSകഴിഞ്ഞതിനുശേഷം സമയം കിട്ടാ‍ത്തതു കൊണ്ടോ,അതിന്റെ ആവ
ശ്യമില്ലെന്ന് തോന്നിയത് കൊണ്ടൊ അദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരുന്നില്ല.അത്കൊണ്ട് എല്ലാതരം
കെയ്സുകളും ക്ലിനിക്കിൽ എത്തുന്നു; മഞ്ഞപിത്തം മുതൽ മനോരോഗം വരെ.നേരം പുലർന്നാൽ ദു:ഖദുരിത
ങളുടെ ഇരു മുടികെട്ടുകളുമായി തീർഥാടകരെ പോലെ രോഗികൾ എത്തിതുടങുകയായി.എത്രരോഗികളെ വേ
ണമെങ്കിലും മടുപ്പില്ലാതെ ഡോക്ടർ നോക്കികൊള്ളും.അതു കൊണ്ട് ജനസമ്മതനായ ഒരു ഡോക്ടർ തന്നെ
യായിരുന്നു അദ്ദേഹം.
നവയൌവനത്തിൽ തന്നെ ജീവൻ ഡോക്ടറായി ജീവിതം ആരംഭിച്ചു.സുന്ദരമായ മുഖവും ചടുലമായ
പെരുമാറ്റവും ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രാക്റ്റീസ് എസ്റ്റാബ്ലിഷ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്.രോഗികളും ആശുപ
ത്രിയുമായി ജീവിതത്തിന്റെ നല്ലൊരു കാലം കടന്നു പോയി.പോകുന്നപോക്കിൽ സൌന്ദര്യവും ആരോഗ്യവുമൊക്കെ
കാലം അപഹരിച്ചുവെങ്കിലും,പകരം വലിയൊരു അനുഭവസമ്പത്ത് തന്നെ പകരം നൽകി.ഇന്ന് ഡോർ കർട്ടൻ
നീക്കി അകത്തു പ്രവേശിക്കുന്നഒരു രോഗി നടന്ന് എതിരെയുള്ളകസേരയിൽ ഇരിക്കുന്നസമയത്തിനകം
മിക്കവാറും രോഗനിർണ്ണയം അദ്ദേഹം നടത്തിയിരിക്കും.
ഇന്ന് പതിവിലേറെ തിരക്കുള്ളദിവസമായിരുന്നു.രോഗികളെയെല്ലാം നോക്കി കഴിയുമ്പോഴെക്കും രാവേറെ
ആയി.ക്ലിനികിലെ മറ്റ് സറ്റാഫിനെയെല്ലാം പറഞ്ഞയിച്ചിരുന്നു.ഇത്തരം സന്ദർഭങളിൽ രോഗിക്ക് മരുന്ന് എടുത്ത് കൊടുക്കുന്ന
തും ഇഞ്ച്ക്ഷൻ നൽകുന്നതും,രോഗിയെങാൻ ഛർദ്ദിച്ചാൽ അതു വൃത്തിയാക്കുന്നതു പോലും ജീവൻ ആയിരിക്കും.അല്ലാത്ത
പ്പോൾ ഇതിനെല്ലാം പ്രത്യേകം സ്റ്റാഫ് ഉണ്ട്. രോഗികൾ പോയ്കഴിഞ്ഞിട്ടും ഇന്ന് അദ്ദേഹം തന്റെ
കസേരയിൽ തന്നെ ഇരിക്കുകയാണ്:ഒരു ധ്യാനത്തിൽ എന്ന പോലെ കണ്ണുമടച്ച്.
അപ്പോഴാ‍ണ് അവർ കടന്നു വന്നത് അവസാനത്തെ രോഗി.ടോക്കൺ വിളിക്കുന്നസമയത്ത് അവർ അവിടെ
ഉണ്ടായിരുന്നില്ല.ധൃതിയിൽ എവിടെ നിന്നോ ഓടി വന്നതു പോലെ നിന്ന് കിതക്കു കയാണ്.രോഗിയുടെ കണ്ണുകൾ
മാത്ര മെ പുറത്ത് കാണുന്നുള്ളൂ.ശരീരം മുഴുവനും കറുത്ത ബുർഖയാൽ മൂടപെട്ടിരിക്കുന്നു.
“ഇരിക്കൂ... " അപ്പോഴും ശങ്കിച്ചു നിൽക്കുന്ന അവരോടായി ഡോക്റ്റർ പറഞ്ഞു.
അവർ ഇരുന്നു ,ഒരു തൂവൽ വന്നു വീഴുന്ന ലാഘവത്തോടെ.
“പേര്..?”
“ആത്മാ റാം..”.അല്പം പതറിയ പുരുഷശബ്ദത്തിലുള്ള മറുപടി കേട്ട് ജീവൻ ഒന്ന് അന്ധാളിച്ചു.
അദ്ദേഹം പ്രതീക്ഷിച്ചത് ഒരു മുസ്ലിം സ്ത്രീ നാമമായിരുന്നു. താൻ കബളിക്കപെട്ടുവെന്ന്
മനസ്സിലായി.പക്ഷെ സ്വതസിദ് ധ് മായ പുഞ്ചിരി യോടെ അദ്ദേഹം തുടർന്നു.ഒരു കുട്ടിയോടെന്ന പോലെ.
“ആതമാ റാമിന് എന്താണസുഖം“ .മുന്നിലിരിക്കുന്നത് സങ്കീർണ്ണമായഒരു കെയ്സ് ആ‍ണെന്നും തന്റെ ഒരുപാട്
സമയം അപഹരിക്കപെടാൻ പോകുന്നു വെന്നു മുള്ള സൂചനകൾ കിട്ടി കഴിഞ്ഞിരുന്നു. തുടക്കത്തിൽ തന്നെ തനിക്ക്
തെറ്റി.ഇന്നത്തെ അവസാനത്തെ രോഗി എന്ത് കൊണ്ടോ കരിയറിൽ ആദ്യം കണ്ട രോഗിയെ ഓർമ്മിപ്പിക്കുന്നു.
ഗുരു നാഥന്റെ ശബ്ദം വീണ്ടും കേൾക്കുന്നതു പോലെ.”നെവർ റ്റേക് എനിതിംഗ് ഫൊർ ഗ്രാന്റ്ഡ് ഇൻ മെഡിസിൻ..”
മെഡിസിനു പഠിക്കുന്നസമയം . ആ‍ദ്യത്തെ ക്ലിനിക്കൽ ക്ലാസ്സാണ്.ക്ലാസ്സെടുക്കുന്നത് പ്രഗൽഭനായ ഹരിഹരൻ സാർ.
കടുത്ത മഞ്ഞപിത്തത്തിന്റെ ലക്ഷണങൾകാണിക്കുന്ന പതിനാലു വയസ്സുള്ള ഒരു സ്കൂൾകുട്ടിയാണ് രോഗി.കുട്ടിയുടെ
കണ്ണുകളും ഉള്ളം കൈയുമെല്ലാം മഞ്ഞ്ച്ചിരിക്കുന്നു.രോഗലക്ഷണങൾ,കരളിന്റെ സങ്കീർണ്ണമായ ബയോകെമിസ്ട്രി ഇതിനെ
കുറിച്ചെല്ലാം സാർ സംസാരിച്ചു കഴിഞ്ഞു.അവസാനം എല്ലാവരോടുമായി അദ്ദേഹം ചോദിച്ചു.
“സോ, വാട്സ് യുവർ ഡൈഗ്നൊസിസ്”
"ജോണ്ടിസ് " .
“ജോണ്ടിസ് എന്നത് ഒരു രോഗലക്ഷണം മാത്രമാണ്. രോഗനിർണ്ണയമല്ല.”
“ഹെപറ്റൈറ്റിസ്”.
ഗുഡ്.കുറച്ച് കൂടെ നല്ല ഉത്തരം. അപ്പോൾ കഠിനമായ മഞ്ഞപിത്തം ബാധിച്ച രോഗിയാണ് നമ്മുടെമുന്നിലിരിക്കുന്നത്.
രോഗലക്ഷണംവച്ച്
ഈ രോഗിയു ടെ രക്തത്തിൽ ബിലിറൂബിന്റെ അളവ് പത്ത് മില്ലി ഗ്രാമിലെങ്കിലുംകൂടുതൽ ആയിരിക്കണം.
അതാ‍യത് സാധാരണ ഒരാളിൽ കാണുന്നതിന്റെ പത്തിരട്ടി.ശരി,നമുക്കു നോക്കാം..” അദ്ദേഹം ഓവർകോട്ടിന്റെ
പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ലാബ് റിസൾട്ട് എടുത്ത് എല്ലാവർക്കും കാണുവാൻ വേണ്ടി മേശപുറത്ത് വച്ചു.
രണ്ട് വ്യത്യസ്തലാബുകളിൽ ആവർത്തിച്ച് ചെയ്ത ഒരേ റിസൾട്ടുകൾ.തികച്ചും നോർമൽ!
ഇതെങിനെ സംഭവിച്ചു? കണ്ണുകളുരുട്ടി അത്ഭുതത്തോടെ ,തികഞ്ഞ അജ്ഞത ഭാവിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു..
മഹാനായഒരുനടൻ കൂടിയാണ് അദ്ദേഹം ,അതുകൊണ്ട് അദ്ദേഹത്തിന്റെ ക്ലാസ്സുകളിൽ ഇത്തരം നാടകീയമുഹൂർത്ത്ങൾ
ഉണ്ടായികൊണ്ടിരിക്കും.എല്ലാവരും വീർപ്പടക്കി നിൽക്കുകയാണ് .കുട്ടി കൈയിൽ മഞ്ഞൾ പുരട്ടിയതാണൊ? പ്ക്ഷെ
കണ്ണുകൾക്കെങിനെ മഞ്ഞനിറം വന്നു? പലർക്കും പല സംശയങളും തോന്നുന്നുണ്ട്. പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല.
ഡോക്ടർ ഹരിഹരന്റെഅടുത്തനീക്കത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഗുരുനാഥന്റെ കണ്ണുകളിൽ കുസൃതി
യുടെ നക്ഷത്രങൾ ഒളിമിന്നുന്നത് അവർകണ്ടു.

1 അഭിപ്രായം:

Jayasree Lakshmy Kumar പറഞ്ഞു...

തുടരനാണല്ലേ? തുടക്കം ഇഷ്ടപ്പെട്ടു. ശേഷം ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു