2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

വനസ്ഥലിയിലേക്ക്..1


യാദൃശ്ചികമായാണ് ഒരു വനയാത്രക്കുള്ള അവസരം ഒത്തു വന്നത്.ആറെക്കോട് ,അടിച്ചിലി തൊട്ടി
തുടങിയ സ്ഥലങളിൽ എൻ .ജി.യോസും ആരോഗ്യ വകുപ്പും സംയോജിതമായി നടത്തുന്ന ട്രൈബൽ ക്യാമ്പ്.
എൻ ജിയോ പ്രവർത്തകരായ അമൃതയും സുധീഷും ഡ്രൈവർ വിഷ്ണുവും മാർച്ച്.27 അതിരാവിലെ
ചാലക്കുടിയിൽ എത്തി.പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെയും കൂട്ടി ഏഴുമണിക്ക് തന്നെ
യാത്ര ആരംഭിച്ചു.ചൌക്ക ,വെറ്റില പാറ അതിരപ്പിള്ളി വഴി നിബിഡവനത്തിനുള്ളിലേക്ക് നീണ്ട യാത്ര.
വെറ്റില പാറയിൽ എത്തിയപ്പോൾ കാടിന്റെ സങ്കീർത്തനവും മൂളി വരികയാണ് അലസഗാമിനിയായ അതിരപുള്ളി പുഴ.പുഴയോരം
കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന എണ്ണപനതോട്ടം.അല്പനേരം പനന്തണലിൽ ബ്രെക്ക് ഫാസ്റ്റിന്റെ
പൊതിയഴിച്ച് യാത്രാസംഘം വിശ്രമിക്കാനിരുന്നു.പുഴയിൽ കൈകാൽനനച്ചു.മുഖംകഴുകി.
വീണ്ടും യാത്ര. അതിരപള്ളിയിൽ ജലപാതത്തിന്റെ അതി മനോഹരമായ വിദൂരകാഴ്ച,വെളുത്തവിവാഹ
വസ്ത്രവുമണിഞ്ഞ് ദേവാലയത്തിന്റെ പടികൾ ഇറങി വരുന്ന ക്രിസ്ത്യൻ യുവതിയെ ഓർമ്മിപ്പിച്ചു. പിന്നെയാണ് നീണ്ടു
കിടക്കുന്ന വനരഥ്യയിലൂടെ കാടിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത്. വടം പോലെ വലിയ വള്ളികളും,ആകാശം മറയ്ക്കുന്ന
കാട്ടു വൃക്ഷങളും,ഭീമാകാരമായ പാറകെട്ടുകളുമൊക്കെയായി കാടിന്റെ നിഗൂഢ സൌന്ദര്യം വെളിപെട്ടുതുടങി.ഈറ്റ,മുളം കൂട്ടം,
വീട്ടി,ഉങ്,തേക്ക്,ചൂരൽ,വയന തുടങിയവൃക്ഷങളാണധികവും-പേരറിയാത്ത തരുക്കളും അസംഖ്യം..ചൂരൽ കാടുകൾ കാണുമ്പോൾ തോട്ടത്തിൽ
വളർത്തുന്ന ഓർണ്ണമെന്റൽ അരിക്കനട്ട് കൂട്ടം കൂടിനിൽക്കുകയാണെന്നെ തോന്നു.
പാതയോരം ആദിമസ്മൃതികൾപോലെ വളർന്നു നിൽക്കുന്ന വലിയപന്നലുകൾ
ഇടക്ക് ചിലനാട്ടു വൃക്ഷങളെയും കണ്ടു..അന്യ നാട്ടിൽ
വച്ച് അടുത്തവീട്ട് കാരെ കണ്ട് മുട്ടുന്നതു പോലെ...

അകലെ ഷോളയാർ ഡാം ഒരു പഴയകോട്ട പോലെ തലയുയർത്തിനിൽക്കുന്നു.അരികിൽ നീലാകാശം മുഖം നോക്കുന്ന വനതീർത്ഥം.
ഒരു പക്ഷിയായി പറന്നു ചെന്ന് ആകുളിർ
ജലത്തിലൊന്ന് മുങി നിവരാൻ കൊതിച്ചുപോയി.വഴിക്ക് മറ്റൊരു കാട്ടു കല്ലോലിനി തടശിലകളിൽതട്ടി .ചിരിച്ചു കൊണ്ട് പതഞ്ഞൊഴുകുന്നു.
അതിന്റെ തീരത്തും അല്പനേരം...ശീകരകണങളുടെ തണുപ്പ്പുതച്ച് കൊണ്ട്.

ഇടക്ക് മരചില്ലകളിൽ കരിങ്കുരങ്, ചുവന്ന മാറിടമുള്ള ഓലേഞാലി,മരതകപ്രാവ്,കാട്ടു കോഴി തുടങിയ പക്ഷിമൃഗാദികൾ പ്രത്യക്ഷപെട്ടു.മ്ലാവ്,
കാട്ടാന തുടങിയവയെ കാണാനിരിക്കുന്നതേയുള്ളൂ..
വനത്തിലൂടെ
മുപ്പത് കിലോമീറ്ററോളം പിന്നിട്ട് കഴിഞ്ഞിരുന്നു.പിന്നെയും ദീർഘ ദൂരം സഞ്ചരിച്ചാണ് നിർദ്ദിഷ്ട സ്ഥാനത്ത് എത്തിയത്.അടിച്ചിലി
തൊട്ടിയിലേക്കുള്ള കാട്ടു പാതയുടെ മുന്നിൽ ക്വാളിസ് നിന്നു. ഇനിയങോട്ട് നടക്കണം..മലക്കപ്പാറയിൽ നിന്ന് ക്യാമ്പ് സഹായികളായി
വനസംരക്ഷണസമിതി
അംഗങൾ എത്തുന്നത് കാത്ത് ഞങൾ കാടിന്റെ വിജനതയിൽ നിന്നു.ഇടുങിയ വനപാതയിലൂടെ ഏതാനും ആദിവാ‍സികൾ ഇറങിവന്നു
ആദിവാസികളാണെന്ന് പറഞ്ഞറിയിക്കണം .അലക്കിയവസ്ത്രങളുടുത്ത് ഒരു കല്ല്യാണം കൂടാ‍ൻ പോകുന്ന നാട്ട് കാരാണെന്നെ തോന്നൂ.
അവരുടെ കയ്യിൽ കല്ലുവാഴ ,കസ്തൂരി മഞ്ഞൾ ,ചെറുതേൻ തുടങിയ മലഞ്ചരക്കുകൾ.എല്ലാവരും ചാലക്കുടി ടൌണിലേക്കാണ്.അതുവഴി
അപ്പോൾ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ബസ്സുണ്ട്.കുടിയിലേക്കുള്ള അരിയും പരിപ്പു മായി മടക്കം മിക്കവാറും മദ്യലഹരിയിലാ
യിരിക്കും.
അവരിൽ ചിലരെ മണി,ചന്ദ്രൻ എന്നൊക്കെ സംബോധനചെയ്ത്
അമൃത സൌഹൃദം പുതുക്കി.അപാരമായ കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തിയാണ് അമൃത.
അല്പനേരം നിന്നപ്പോൾ കാലിന്റെ വിരലുകൾക്കിടയിൽ ചെറിയവേദന.നോക്കുമ്പോൾ കടിച്ചു തൂങി കിടക്കുന്ന അട്ടകൾ രക്തം കുടിച്ച്
വീർത്തിരിക്കുന്നു.”അല്പംപൊകല പൊടിയിട്ടാൽ മതി..” കൂട്ടത്തിലെ കാരണവർ മടിയിൽ നിന്ന് പുകയിലയെടുത്ത് സഹായവുമായെത്തി.
“ഉപ്പും ചെറു നാരങനീരും ഉപയോഗിച്ച് അട്ടയെ തുരത്താം..“ വിഷ്ണു തന്റെ വനവിജ്ഞാനം വിളമ്പി.’ ശബരിമലയിൽ വച്ച് കഴിഞ്ഞ വർഷം
അട്ട കടി കിട്ടിയ ചെറുവിരലിൽ ഇപ്പോഴും ഇടക്ക് ചൊറിച്ചിലനുഭവ പെടാറുണ്ടെന്നും അയ്യാൾ കൂട്ടിചേർത്തു.
രക്ത് ദാഹിയായ ഒരു കുഞ്ഞു ഡ്രാക്കുള തന്നെയാണ് ഈ മലയട്ട . മനുഷ്യന്റെ മണം കിട്ടിയാൽ മതി കരിയിലകൾക്കുള്ളിൽ
നിന്നും അത് പാഞ്ഞ് വരും. കൈ കൊണ്ട് ചാൺ അളക്കുന്നതു പോലെ യാണ് അതിന്റെ സഞ്ചാരം. ശരീരത്തിലെ വിടെയും കടിച്ച്
തൂങുന്ന അതിനെ കൈ കൊണ്ട് എടുത്ത് കളയാൻ എളുപ്പമല്ല.“ അട്ടയുടെ ഉമിനീരിൽ ഹിറുഡിൻ എന്ന ഒരു രാസവസ്തുവുണ്ട്
ഇതു രക്തം കട്ട പിടിക്കുന്നത് തടയുന്നു.അതുകൊണ്ട് അട്ടകടിയേറ്റ ഭാഗത്ത് നിന്ന് ദീർഘ നേരം രക്തസ്രാവമുണ്ടാകും.ഈ ‘ഹിറുഡിൻ‘ രക്തം
കട്ടപിടിക്കുന്നതിനെതിരെ ഒരു ആന്റി കോയാഗുലന്റ് ഔഷധ മായി ഉപയോഗിക്കുന്നു.”ഡോക്റ്ററും തന്റെ വൈദ്യവിജ്ഞാനം വെളിപെടുത്തി.
(തുടരും)
യാദൃശ്ചികമായാണ് ഒരു വനയാത്രക്കുള്ള അവസരം ഒത്തു വന്നത്.ആറെക്കോട് ,അടിച്ചിലി തൊട്ടി
തുടങിയ സ്ഥലങളിൽ എൻ .ജി.യോസും ആരോഗ്യ വകുപ്പും സംയോജിതമായി നടത്തുന്ന ട്രൈബൽ ക്യാമ്പ്.
എൻ ജിയോ പ്രവർത്തകരായ അമൃതയും സുധീഷും ഡ്രൈവർ വിഷ്ണുവും മാർച്ച്.27 അതിരാവിലെ
ചാലക്കുടിയിൽ എത്തി.പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെയും കൂട്ടി ഏഴുമണിക്ക് തന്നെ
യാത്ര ആരംഭിച്ചു.ചൌക്ക ,വെറ്റില പാറ അതിരപ്പിള്ളി വഴി നിബിഡവനത്തിനുള്ളിലേക്ക് നീണ്ട യാത്ര.
വെറ്റില പാറയിൽ എത്തിയപ്പോൾ കാടിന്റെ സങ്കീർത്തനവും മൂളി വരികയാണ് അലസഗാമിനിയായ അതിരപുള്ളി പുഴ.പുഴയോരം
കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന എണ്ണപനതോട്ടം.അല്പനേരം പനന്തണലിൽ ബ്രെക്ക് ഫാസ്റ്റിന്റെ
പൊതിയഴിച്ച് യാത്രാസംഘം വിശ്രമിക്കാനിരുന്നു.പുഴയിൽ കൈകാൽനനച്ചു.മുഖംകഴുകി.
വീണ്ടും യാത്ര. അതിരപള്ളിയിൽ ജലപാതത്തിന്റെ അതി മനോഹരമായ വിദൂരകാഴ്ച,വെളുത്തവിവാഹ
വസ്ത്രവുമണിഞ്ഞ് ദേവാലയത്തിന്റെ പടികൾ ഇറങി വരുന്ന ക്രിസ്ത്യൻ യുവതിയെ ഓർമ്മിപ്പിച്ചു. പിന്നെയാണ് നീണ്ടു
കിടക്കുന്ന വനരഥ്യയിലൂടെ കാടിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത്. വടം പോലെ വലിയ വള്ളികളും,ആകാശം മറയ്ക്കുന്ന
കാട്ടു വൃക്ഷങളും,ഭീമാകാരമായ പാറകെട്ടുകളുമൊക്കെയായി കാടിന്റെ നിഗൂഢ സൌന്ദര്യം വെളിപെട്ടുതുടങി.ഈറ്റ,മുളം കൂട്ടം,
വീട്ടി,ഉങ്,തേക്ക്,ചൂരൽ,വയന തുടങിയവൃക്ഷങളാണധികവും-പേരറിയാത്ത തരുക്കളും അസംഖ്യം..ചൂരൽ കാടുകൾ കാണുമ്പോൾ തോട്ടത്തിൽ
വളർത്തുന്ന ഓർണ്ണമെന്റൽ അരിക്കനട്ട് കൂട്ടം കൂടിനിൽക്കുകയാണെന്നെ തോന്നു.
പാതയോരം ആദിമസ്മൃതികൾപോലെ വളർന്നു നിൽക്കുന്ന വലിയപന്നലുകൾ
ഇടക്ക് ചിലനാട്ടു വൃക്ഷങളെയും കണ്ടു..അന്യ നാട്ടിൽ
വച്ച് അടുത്തവീട്ട് കാരെ കണ്ട് മുട്ടുന്നതു പോലെ...

അകലെ ഷോളയാർ ഡാം ഒരു പഴയകോട്ട പോലെ തലയുയർത്തിനിൽക്കുന്നു.അരികിൽ നീലാകാശം മുഖം നോക്കുന്ന വനതീർത്ഥം.
ഒരു പക്ഷിയായി പറന്നു ചെന്ന് ആകുളിർ
ജലത്തിലൊന്ന് മുങി നിവരാൻ കൊതിച്ചുപോയി.വഴിക്ക് മറ്റൊരു കാട്ടു കല്ലോലിനി തടശിലകളിൽതട്ടി .ചിരിച്ചു കൊണ്ട് പതഞ്ഞൊഴുകുന്നു.
അതിന്റെ തീരത്തും അല്പനേരം...ശീകരകണങളുടെ തണുപ്പ്പുതച്ച് കൊണ്ട്.

ഇടക്ക് മരചില്ലകളിൽ കരിങ്കുരങ്, ചുവന്ന മാറിടമുള്ള ഓലേഞാലി,മരതകപ്രാവ്,കാട്ടു കോഴി തുടങിയ പക്ഷിമൃഗാദികൾ പ്രത്യക്ഷപെട്ടു.മ്ലാവ്,
കാട്ടാന തുടങിയവയെ കാണാനിരിക്കുന്നതേയുള്ളൂ..
വനത്തിലൂടെ
മുപ്പത് കിലോമീറ്ററോളം പിന്നിട്ട് കഴിഞ്ഞിരുന്നു.പിന്നെയും ദീർഘ ദൂരം സഞ്ചരിച്ചാണ് നിർദ്ദിഷ്ട സ്ഥാനത്ത് എത്തിയത്.അടിച്ചിലി
തൊട്ടിയിലേക്കുള്ള കാട്ടു പാതയുടെ മുന്നിൽ ക്വാളിസ് നിന്നു. ഇനിയങോട്ട് നടക്കണം..മലക്കപ്പാറയിൽ നിന്ന് ക്യാമ്പ് സഹായികളായി
വനസംരക്ഷണസമിതി
അംഗങൾ എത്തുന്നത് കാത്ത് ഞങൾ കാടിന്റെ വിജനതയിൽ നിന്നു.ഇടുങിയ വനപാതയിലൂടെ ഏതാനും ആദിവാ‍സികൾ ഇറങിവന്നു
ആദിവാസികളാണെന്ന് പറഞ്ഞറിയിക്കണം .അലക്കിയവസ്ത്രങളുടുത്ത് ഒരു കല്ല്യാണം കൂടാ‍ൻ പോകുന്ന നാട്ട് കാരാണെന്നെ തോന്നൂ.
അവരുടെ കയ്യിൽ കല്ലുവാഴ ,കസ്തൂരി മഞ്ഞൾ ,ചെറുതേൻ തുടങിയ മലഞ്ചരക്കുകൾ.എല്ലാവരും ചാലക്കുടി ടൌണിലേക്കാണ്.അതുവഴി
അപ്പോൾ പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ബസ്സുണ്ട്.കുടിയിലേക്കുള്ള അരിയും പരിപ്പു മായി മടക്കം മിക്കവാറും മദ്യലഹരിയിലാ
യിരിക്കും.
അവരിൽ ചിലരെ മണി,ചന്ദ്രൻ എന്നൊക്കെ സംബോധനചെയ്ത്
അമൃത സൌഹൃദം പുതുക്കി.അപാരമായ കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തിയാണ് അമൃത.
അല്പനേരം നിന്നപ്പോൾ കാലിന്റെ വിരലുകൾക്കിടയിൽ ചെറിയവേദന.നോക്കുമ്പോൾ കടിച്ചു തൂങി കിടക്കുന്ന അട്ടകൾ രക്തം കുടിച്ച്
വീർത്തിരിക്കുന്നു.”അല്പംപൊകല പൊടിയിട്ടാൽ മതി..” കൂട്ടത്തിലെ കാരണവർ മടിയിൽ നിന്ന് പുകയിലയെടുത്ത് സഹായവുമായെത്തി.
“ഉപ്പും ചെറു നാരങനീരും ഉപയോഗിച്ച് അട്ടയെ തുരത്താം..“ വിഷ്ണു തന്റെ വനവിജ്ഞാനം വിളമ്പി.’ ശബരിമലയിൽ വച്ച് കഴിഞ്ഞ വർഷം
അട്ട കടി കിട്ടിയ ചെറുവിരലിൽ ഇപ്പോഴും ഇടക്ക് ചൊറിച്ചിലനുഭവ പെടാറുണ്ടെന്നും അയ്യാൾ കൂട്ടിചേർത്തു.
രക്ത് ദാഹിയായ ഒരു കുഞ്ഞു ഡ്രാക്കുള തന്നെയാണ് ഈ മലയട്ട . മനുഷ്യന്റെ മണം കിട്ടിയാൽ മതി കരിയിലകൾക്കുള്ളിൽ
നിന്നും അത് പാഞ്ഞ് വരും. കൈ കൊണ്ട് ചാൺ അളക്കുന്നതു പോലെ യാണ് അതിന്റെ സഞ്ചാരം. ശരീരത്തിലെ വിടെയും കടിച്ച്
തൂങുന്ന അതിനെ കൈ കൊണ്ട് എടുത്ത് കളയാൻ എളുപ്പമല്ല.“ അട്ടയുടെ ഉമിനീരിൽ ഹിറുഡിൻ എന്ന ഒരു രാസവസ്തുവുണ്ട്
ഇതു രക്തം കട്ട പിടിക്കുന്നത് തടയുന്നു.അതുകൊണ്ട് അട്ടകടിയേറ്റ ഭാഗത്ത് നിന്ന് ദീർഘ നേരം രക്തസ്രാവമുണ്ടാകും.ഈ ‘ഹിറുഡിൻ‘ രക്തം
കട്ടപിടിക്കുന്നതിനെതിരെ ഒരു ആന്റി കോയാഗുലന്റ് ഔഷധ മായി ഉപയോഗിക്കുന്നു.”ഡോക്റ്ററും തന്റെ വൈദ്യവിജ്ഞാനം വെളിപെടുത്തി.
(തുടരും)

8 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

തുടരൂ

(വിവരണം രണ്ടു തവണ വന്നിട്ടുണ്ടല്ലോ മാഷേ...)

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ഒരു ഫോട്ടോ മാത്രമിട്ട് കൊതിപ്പിച്ചത് മോശമായിപ്പോയി.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നല്ല വിവരണം.. കുറച്ചു കൂടി ചിത്രങ്ങള്‍ ആവാമായിരുന്നു എന്ന് തോന്നി...
:)

the man to walk with പറഞ്ഞു...

nannayi

shajkumar പറഞ്ഞു...

really interesting

Jayasree Lakshmy Kumar പറഞ്ഞു...

നല്ല വിവരണം. ഇഷ്ടമായി

Thaikaden പറഞ്ഞു...

Ithu kollaamallo! Ulla chithram manoharam. Alpam koode aavaam.

നിരക്ഷരൻ പറഞ്ഞു...

ഇങ്ങനൊരു സ്ഥലത്തെപ്പറ്റി ആദ്യായിട്ടാ കേള്‍ക്കുന്നത്. ഒരിക്കല്‍ പോകണമെന്ന് തീരുമാനിച്ചു. ഈ യാത്രാവിവരണത്തിന് നന്ദി മാഷേ.