2009, ഏപ്രിൽ 8, ബുധനാഴ്‌ച

മലക്കപ്പാറയിൽ...(വനസ്ഥലിയിലേക്ക്.4)

അങനെ അടിച്ചിലി തൊട്ടിയിലെ ആദി വാസി ക്യാമ്പ് അവസാനിച്ചു.അടുത്ത മെഡിക്കൽ ക്യാമ്പ്
വരുന്ന ദിവസം മലക്കപ്പാറയിലെ ആറെകാപ്പ് എന്നസ്ഥലത്ത് വച്ചാണ്.ഇടയിൽ ഹ്രസ്വമായ
ഒരുവിശ്രമം.കറുത്തവനപാതയിൽ നിന്ന് വഴിപിരിഞ്ഞ് പോകുന്ന,കരിയിലകൾ മൂടിയ ഒരു
ഒറ്റയടിപ്പാതയായിരുന്നു കാൽ നടയാത്രയുടെ തുടക്കം.വനസമിതി അംഗങളും(ഗിരിജ,സരസ്വതി,സന്ധ്യ,ആമിന),വഴികാട്ടിയായി
മരുന്നിൻ പെട്ടി ചുമന്നു കൊണ്ട് രണ്ട് ആദി വാസി യുവാക്കളുമടക്കം പത്തുപേരുടെ യാത്രാസംഘം ഒരു ജാഥപോലെ
അടിച്ചിലി തൊട്ടി ലക്ഷ്യമാക്കി നടന്നു നീങി.ഇടുങിയ വഴിക്കിരുപാടും മരങൾ തിങിയമഹാവനം.അതിനുള്ളിൽ നിന്നും രാത്രി ദൃശ്യത്തിന്റെ
സൌണ്ട് ട്രാക്ക് പോലെ,മണ്ണട്ടകൾ, മായാവികളായ ചീവിടുകൾ തുടങിയവയുടെ
ഖര രവം.ഇടക്ക് മധുരനാദമുള്ള പക്ഷികളുടെ മൃദു സ്വരം.ഇതാണ് കാടിന്റെ തനതു സംഗീതം!!
ഒരു നിമിഷം കണ്ണടച്ച് ,സാക്ഷാൽ റസ്സൂൽ പൂക്കുട്ടിയെ സ്മരിച്ച് കൊണ്ട്
ആ സ്റ്റീരിയൊ ഫോണിക് സിംഫണി ഞാൻ മനസ്സിന്റെ സ്വനമുദ്രികയിൽ(audio CD) റെക്കോർഡ് ചെയ്തു.
ഭാവിയിൽ തനിച്ചാകുന്ന നിമിഷങളിൽ ഞാനിത് റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും.
അപകടകാരികളായ പാറകെട്ടുകളും കുത്തനെയുള്ള ഇറക്കങളും പിന്നിട്ട് വളരെ സാഹസികമായ
ഒരു ഫോറസ്റ്റ് ട്രെക്കിങ് ആയിരുന്നു അത്.പലപ്പോഴും വഴിയുടെ അടയാളങൾ സസ്യസമൃദ്ധിക്കുള്ളിൽ മറഞ്ഞ് പോയി.
മാഞ്ഞ് പോയവഴിയുടെ സൂചനകൾ പിന്നെ വളരെ കഷ്ട്ടപെട്ടാ‍ണ് കണ്ടെത്തിയത്.
എല്ലാവരും കിതച്ച് തുടങിയിരുന്നു.” ഒരു ബോട്ടിൽ വൈറ്റ് റം കരുതണമായിരുന്നു..” വിഷ്ണുവിന്റെ ആത്മഗതം.
“കാട് തന്നെ ഒരു ലഹരിയാണല്ലൊ.പിന്നെ വേറൊരു ലഹരിയുടെ ആവശ്യമെന്ത്?“കാടിന്റെ സൌന്ദര്യത്തിൽ
മയങിയ ഒരു കവയത്രിയെ പോലെ അമൃത മൊഴിഞ്ഞു.
ഒടുവിൽ അകലെ വലിയപക്ഷികൂടുകൾ പോലെ ആദി വാസികുടിലുകൾ പ്രത്യക്ഷപെട്ടപ്പോൾ എല്ലാവരും
ആശ്വാസ നിശ്വാസങളുതിർത്തു.മനോഹരമായ ഒരു താഴ്വാരഭൂമിയിലെത്തിയിരുന്നു ഞങളെല്ലാവരും.ഒരു വലിയ
ഞാവൽ മരം കരിനീലപഴങൾ ഉതിർത്ത്കൊണ്ട് ഞങളെ സ്വാഗതം ചെയ്തു.
ഈ വനമേഘലയിലെ ആദിവാസികൾ പ്രധാനമായും.മുതുവ-മലയ-പണിയ-കാടർ വിഭാഗത്തിൽ പെടുന്നു.അടിച്ചിലി
തൊട്ടിയിലുള്ളത് മുതുവ കോളനിയാണ്.ഇവിടെ അടുത്തടുത്തായി മുപ്പതോളംവീടുകളുണ്ട്.കാഴ്ചയിൽ എല്ലാവീടുകളും
ഒരു പോലെയിരിക്കും. പൊള്ളയായ ഈറ്റ തണ്ടുകൾ കൊണ്ട് തടുക്കുണ്ടാക്കി അതിൽ ചേടിമണ്ണ്തേച്ച് പിടിപ്പിച്ചാണ്.
ഭിത്തിയുണ്ടാക്കിയിരിക്കുന്നത്..ഇഴയടുപ്പത്തിൽ കനം കുറഞ്ഞ ഈറ്റതണ്ട് മെനഞ്ഞ് അതിനു മുകളിൽ
ഉണങിയ ഈറ്റയില വിരിച്ച് മേൽ കൂരയും .ഈ സംവിധാനം മുറിയിലെ ചൂട് ക്രമീകരിക്കാൻ
സഹായിക്കുന്നെണ്ടെന്നാണ്തോന്നുന്നത്.എന്തായാലും പുറത്തെ ഉഷ്ണം അകത്ത് അനുഭവപെടുന്നില്ല .ഒരു തൂക്കണാം കുരുവി
കൂടു പോലെയോ തുന്നാരാൻ പക്ഷിയുടെ കൂട് പോലെയോ വളരെ നൈസർഗ്ഗീകമാണ് ഈ കുടിലുകളുടെ നിർമ്മാണരീതി.
മഹാസൌധങൾ പണിയുന്ന ഒരു മോഡേൺ ആർക്കിടെക്ടിനും ഈ വാസ്തു രീതി അനുകരിക്കുക എളുപ്പമാവില്ല.
ക്യാമ്പിൽ ഇരുപത്തഞ്ചോളം പേരെ പരിശോധിച്ചു.അധികവുംസ്ത്രീകളും കുട്ടികളും.പ്രധാനമായ ആരോഗ്യ പ്രശ്നം
അനീമിയ ആണ്.അപൂർവ്വം ചിലർക്ക് ഗോയിറ്ററുമുണ്ട്. പുരുഷപ്രജകളുടെ അമിതമായ മദ്യപാനമാണ്
കോളനിയിലെ മറ്റൊരു പ്രശ്നം.പലരും വനവിഭവങൾ തേടി ഉൾകാട്ടിലേക്ക് പോയിരിക്കുന്നു.ചിലർ ലഹരി തേടി ടൌണിലും..
ക്യാമ്പിനു ശേഷം അമൃത സ്ത്രീകൾക്ക് വേണ്ടി ഒരു ഹെൽത്ത് എഡ്യുക്കേഷൻ ക്ലാസ്സ് നടത്തി.അവർക്കിടയിൽ ഒരല്പം
ഫെമിനിസം കുത്തിവെക്കാനും അമൃതമറന്നില്ല.അങനെ ,അല്പസമയം കൊണ്ട് അവരുടെ പ്രിയസഖിയും ഗുരുനാഥയുമായി മാറി-അമൃത.
ബ്രെഡും,പഴവും കട്ടൻ ചായയും കഴിച്ച് ഉച്ചക്ക് മൂന്നു മണിയോടു കൂടി ക്യാമ്പ് അംഗങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു.
ഇറക്കത്തിനേക്കാൾ ഇരട്ടി പ്രയാസമേറിയതായിരുന്നു തിരിച്ചുള്ള കയറ്റം. മലകയറ്റം പരിചയമില്ലാത്ത ഡോക്ടർ ഉൾപ്പെടെയുള്ള
ഞങൾ കുറച്ചു പേർ അല്പസമയത്തിനുള്ളിൽ വല്ലാതെ കിതക്കാൻ തുടങി.
ക്യാമ്പ്സഹായിയായ ഗിരിജക്ക് ചെറുതായി തലകറക്കം അനുഭവപെട്ടു. ക്യാമ്പിൽ മരുന്നെടുത്തു കൊടുക്കാനും രോഗികൾക്ക് ചീട്ടെഴുതാനും
അങിനെ ഒരു നഴ്സിംഗ് സ്റ്റാഫിന്റെ അഭാവം നികത്തിയത് ഈ പെൺകുട്ടിയായിരുന്നു.തനിക്ക് ചെറിയൊരു ഹാർട്ട് പ്രോബ്ലത്തിന്
മുൻപ് ബലൂൺ ആൻ ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ടെന്ന് അവർ ഡോക്ടറോട് അപ്പോൾ മാത്രമാണ് പറയുന്നത്.അടുത്തദിവസത്തെ ക്യാമ്പിൽ
ഗിരിജ പങ്കെടുക്കേണ്ടതില്ലെന്ന് ഡോക്ടർ ഉൾപ്പെടെ എല്ലാവരും അഭിപ്രാ‍യപെട്ടു.ഹാർട്ട് ഡിസീസ് ഉള്ളവർഒഴിവാക്കേണ്ടതാണ് മലകയറ്റം
പോലുള്ള കായിക പ്രവൃത്തികൾ

* * ** * *
അടുത്ത ദിവസം മലക്ക പ്പാറയിലേക്ക് കാട്ടിലൂ‍ടെയുള്ള സുദീർഘമായ യാത്ര.വിഷ്ണുവിന്റെ സ്റ്റീരിയൊവിൽനിന്ന് കർണ്ണാമൃതങളായ ഗീതങൾ
നുകർന്നു കൊണ്ട്.. വനഭംഗികൾ കൺകുളിരെ കണ്ട് കൊണ്ട്.....പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ
കാടിന്റെ ഭാവങൾ ഒരു കഥകളിനടന്റെ മുഖത്തെ നവരസങൾ പോലെ മാറി മാറിവരുന്നതായി നമുക്കനുഭവപെടും.സർപ്പസദൃശമായ
വള്ളികളും ആകാശം മുട്ടുന്ന വൃക്ഷങളുമായി ചിലയിടത്ത് അത് ഒരു രൌദ്രഭാവം കൈകൊള്ളുമ്പോൾ മറ്റുചിലയിടത്ത് തളിരും മലരും
ചൂടി തികച്ചും സൌമ്യപ്രകൃതി..
പതിനൊന്നു മണിയോടെ മലക്കപ്പാറയിൽ എത്തി.തളിർത്ത തേയില തോട്ടങൾ മലനിരകളെ ഒരു ഹരിതകഞ്ചുകം പോലെ മൂടുന്ന
മലക്കപ്പാറ.മുകളിൽ ആകാശം കമിഴ്ത്തിവച്ച നീലചില്ലു പാത്രം പോലെ. എങും പച്ചപ്പും നീലിമയും മാത്രം.മഴക്കാടുകളുടെ മഹാസമുദ്രം
നീന്തി വന്നത് മനോഹരമായ ഒരു മരതകദ്വീപിലേക്ക്....
frames of greenery follows..



ഹരിതവനം -മലക്കപ്പാറയിലെ ടീ എസ്റ്റേറ്റ്
ഇവിടെയെങും രണ്ട് നിറങൾ മാത്രം-മണ്ണിലെ പച്ചപ്പും മാനത്തിന്റെ നീലിമയും

അകലെ സൂചിമുടി
silver oaks- തേയില തോട്ടത്തിലെ കാവൽ വൃക്ഷങൾ.
ഞാൻ അനിൽ കുമാറിനോട് ചോദിച്ചു: ഈ ഓക്ക് മരങൾ ഭംഗിക്കു വേണ്ടിയാണോ?
തേയില തോട്ടാത്തിൽ ഓക്ക് മരങൾ നട്ടു വളർത്തുന്നതിന് പ്രധാനമായും
രണ്ട് ഉദ്ദേശമാണുള്ളത്‌- അനിൽ കുമാർ പറഞ്ഞു:ഒന്ന് .മണ്ണൊലിപ്പ് തടയുക
രണ്ട്:തോട്ടത്തിനെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുക(അതിന്റെ സയൻസ്
എനിക്ക് മനസ്സിലായില്ല സുഹൃത്തേ)

5 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇങ്ങനെ കണ്ണായ ഇടങ്ങളിലൊക്കെ കറങ്ങി നടന്നോ... അസൂയ്യ... അല്ലാതെന്താ... !!
:)

Thaikaden പറഞ്ഞു...

Ithentha....chithrangal kaanichu kothippikkyaa.....

അജ്ഞാതന്‍ പറഞ്ഞു...

good pictures...best wishes...

വീകെ പറഞ്ഞു...

പകൽക്കിനാവൻ പറഞ്ഞതെത്ര ശരി.
ഈ കാടും മലയും ഒക്കെ കറങ്ങിനടക്കാൻ അവസരം കിട്ടുകാന്നു പറഞ്ഞാൽ, ശരിക്കും അസൂയ തോന്നുന്നു.
നമ്മുടെ നാട്ടിൽ തന്നെയുള്ള സ്ഥലങ്ങളാണെങ്കിലും ഒരിക്കലും ഇങ്ങനെയൊന്നു കറങ്ങി നടന്നു കാണാൻ അവസരമുണ്ടായിട്ടില്ല.

ഒത്തിരി ആശംസകളോടെ.....

VEERU പറഞ്ഞു...

big roots are always stopping the "mannolippu" up to a certain limit. And when lightning occures current always looking for a shortest way to go to the earth. Thats why our long trees like coconut trees ,aricanut trees etc..are quickly effected by "idiminnal" so these trees are saving others from lightning..