2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

യൂത്തനേഷ്യ


കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിക്കുന്നു.തെറ്റിദ്ധരിക്കരുത്!
കണ്ണൻ രോഗിയും,വൃന്ദാവൻ ഹോസ്പിറ്റലുമാകുന്നു.
മുൻപ് അയ്യാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു.
എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ്,തൊണ്ടിയോടെ
ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയായി അന്നയാൾ ഡോ:മൂർത്തി
ക്കു മുന്നിലിരുന്നു.ഡോ; ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റെ ലോബിയി
ലിരിക്കുന്ന അയ്യാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച്പ്രവാചകനായ ഒരു
കവിയെ പോലെ പറഞ്ഞു തുടങുകയുണ്ടായി:“ രോഗം മൊട്ടിട്ടു കഴിഞ്ഞു. ഇനി അത് ഒരു പൂവായി
വിടരും.പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.
അപ്പോൾ ചികിത്സ”? അയ്യാൾ ഇടർച്ചയോടെ ചോദിച്ചു..
മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.ഡോ: മൂർത്തിയുടെ സ്വരം ഉറ
ച്ചതായിരുന്നു.വ്ര്ന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു.
അങിനെ വേദനയുടെ വസന്തോത്സവം മൂന്നു മാസം ആഘോഷിച്ചതിനു ശേഷം
അയ്യാൾ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു .വീര്യം കൂടിയ വീഞ്ഞു സേവിച്ചതു പോലെ
വേദനയുടെ ലഹരിയിൽ അയ്യാളുടെ കണ്ണുകൾ കൂമ്പിയിരുന്നു.ഡോക്ടർ അയ്യാളെ ഹ്റദയപൂർവ്വം സ്വീകരിച്ചു
ചികിത്സാമുറിയിലേക്ക് കൊണ്ടു പോയി.അയ്യാ‍ളെ അവിടെ എത്തിച്ചഅപരിചിതൻ
വരാന്തയിലെ തിരക്കിലെവിടെയോ അപ്രത്യക്ഷനായിരുന്നു....
ഡോമൂർത്തിയും അയ്യാളും ഒരു കട്ടിലും മാത്രം.ഡോക്ടറുടെ കണ്ണിൽ
പിതൃവാത്സല്ല്യം അയ്യാൾ കണ്ടു.പക്ഷെ അദ്ദേഹത്തിന്റെ കരങൾക്ക് ശിശിരത്തിന്റെ
തണു പ്പായിരുന്നു.ഒരു വലിയ സിറിഞ്ചിൽ മരുന്നു മായി സിസ്റ്റർ എത്തി.ഡോക്ടർ അതേറ്റുവാങികണ്ണന്റെ
കൈതണ്ടയിലെ നീല ഞരമ്പിൽകുത്തിവക്കുവാൻ തുടങി.കണ്ണൻ ഒരു മയക്കത്തിലേക്കു വീണു
കൊണ്ടിരിക്കുകയാണ്...ഡോക്ടറുടെ സ്വരം അപ്പോഴും അയ്യാൾ കേൾക്കുന്നുണ്ട്.
മരുന്നിന്റെ തുള്ളികൾ നിന്റെ വേദനയെ നിർവീര്യമാക്കും.പിന്നെവേദനകൊണ്ടു മുറുകിയ
പേശികളെ ഒന്നന്നായി തളർത്തും..ആദ്യം കൈകാലുകൾ..പിന്നെ ഉടൽ..” ഡോക്ടറുടെ സ്വരം
ചക്രവാള ത്തിനപ്പുറം മറഞ്ഞു കഴിഞ്ഞു.....
ഉറങി എണീക്കുമ്പോൾ വേദനയെല്ലാം പൊയ്പോയിരുന്നു..മുറിയിലാകട്ടെ ആരുമില്ല!
അപ്പോൾ കണ്ണനു എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു തോന്നി.
അങിനെ അയ്യാൾ ആരോടും പറയാതെ അവിടെ നിന്നെഴുന്നേറ്റ് പുറത്തു കടന്നു.തോട്ടത്തിൽ
സ്പൈഡർ ലില്ലികൾ പൂത്തു നിൽക്കുന്നു..വൃന്ദാവനത്തിൽനിന്ന്
രക്ഷപെട്ട കണ്ണൻ അമ്പാടി ലക്ഷ്യമാക്കിനടന്നു.‘അമ്പാടിഅയ്യാളുടെ വീടിന്റെ പേരാണ്.ഒരേയൊരു
മകന്റെ പേരും അതു തന്നെ.
സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ സന്ധ്യയായി.മഴതോർന്ന പാടത്ത് മിന്നാമിനുങുകളുടെ
പാനീസു വിളക്കുകൾ പാറി നടക്കുന്നു.എതിരെ ആരോ വരുന്നുണ്ട്.അടുത്തെത്തിയപ്പോഴാണ്
ആളെ മനസ്സിലായത്.അടുത്ത വീട്ടിലെ ജൊസഫ്.! ജൊസ്ഫ് കണ്ണനോട് അസുഖ വിവരങൾ
ചോദിച്ചു.ക്ഷണനേരത്തെ കുശലാന്വേഷണത്തിനുശേഷം അയ്യാൾ ഇരുളിൽമറഞ്ഞു.തനിച്ചായപ്പൊഴാണു
ഒരു ഞെട്ടലോടെ ഓർത്തത്.ആദ്യമായി നെഞ്ചു വേദന അനുഭവപെട്ടത് ജൊസ്ഫിന്റെ
വീട്ടിൽ വെച്ചായിരുന്നു. അന്നയാളുടെ മരണാനന്തര ചടങുകൾ നടക്കുകകായിരുന്നു.
മൂന്നു മാസം മുമ്പു മരിച്ച് ജൊസഫിനെയാണ് താനിപ്പോൾ കണ്ടത്!
ഒരു പക്ഷെ മരുന്നിന്റെ സെഡേഷൻ വിടുന്നതായിരിക്കാം..അല്ലെങ്കിൽ ഇതൊരു സ്വപ്നാടനമാകാം..
എന്തായാലും വല്ല്ലാത്തഒരു ലാഘവത്വം അനുഭവപെടുന്നുണ്ട്.വീണ്ടും മുന്നോട്ടു നടന്നു..
വർഷങൾ ക്കപ്പുറത്തു നിന്നെന്നപോലെ ഒരു സ്വരം കേൾക്കുന്നു!ചേന്ദന്റെകുടിലിൽനിന്നാ‍ണ്.
വരാന്തയിലിരുന്ന്പാഠ പുസ്തകത്തിലെ കവിത ഉറക്കെ ചൊല്ലുകയാണ് അയ്യാളുടെ മൂത്തമകൾ.
മുപ്പത് വർഷം മുമ്പ് പാമ്പുകടിയേറ്റു മരിച്ചു പോയ സരള.!അവൾ തന്റെ ക്ലാസ്സ്മേറ്റായിരുന്നു.മതിഭ്രമ
ങളിൽ നിന്ന് രക്ഷപെടാനെന്നപോലെ അയ്യാൾ നടത്തത്തിന് വേഗം കൂട്ടി.
വീട്ടിലെത്തിയപ്പോൾ രാധിക വാതിൽ ചാരാതെ തന്നെ കാത്തിരിക്കുകയാണ്.അയ്യാൾവാതിൽക്കൽ
നിറഞ്ഞു നിന്ന് മെല്ലെ ചുമച്ചു.അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം അയ്യാളെയുംകടന്ന്
പടിപ്പുരയിലേക്ക്നീണ്ടു.അപ്പോൾ മാത്രമാണ് താൻ കഥാവശേഷ നായെന്ന് അയ്യാൾക്ക് പൂർണ്ണബോധ്യം
വന്നുള്ളൂ.
`

2 അഭിപ്രായങ്ങൾ:

Appu Adyakshari പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ഈ കഥ. കഥാന്ത്യം ചിന്തനീയമായിരുന്നുവെങ്കിലും വായിച്ചുതീരുന്നതുവരെ ഞാനൂം ഒരു സ്വപ്നലോകത്തായിപ്പോയി!

Nithyadarsanangal പറഞ്ഞു...

nannaayirikkunnu...
Abhnandanangal