2009, ജൂൺ 12, വെള്ളിയാഴ്‌ച

ഡിഡിഡിറ്റ് ഡാഡാ ഡിഡിഡിറ്റ്

ഈ നൂറ്റാണ്ടിന്റെ ആദ്യപാദങളിൽ ഞാൻ യൌവനത്തിലേക്ക് കാലൂന്നുന്ന സമയത്ത്
ഒരു പ്രാരാബ്ധകാരനായിരുന്നു.പ്രാരാബ്ധം കാരണം പ്രണയത്തെ പോലും അകറ്റി
നിർത്തിയിരിക്കുകയായിരുന്നു. പക്ഷെ പഞ്ഞം പണത്തിനു മാത്രമെ ഉണ്ടായിരുന്നുള്ളൂ
സ്വപനങളുടെ കാര്യത്തിൽ ഞാൻ അംബാനിയായിരുന്നു....
ഒരു മൊബൈൽ,ഒരു കമ്പ്യൂട്ടർ,ലക്ഷ്വറികാറ്, ഇരുനിലവീട്..
വീടിനെ കുറിച്ച് കുറച്ച് പറയേണ്ടിയിരിക്കുന്നു. കാരണം സ്വപ്നങളുടെ ഭ്രമണ കേന്ദ്രം എന്നത്
വീട് ആയിരുന്നു. ചുരുങിയത് ഒരു രണ്ടായിരം സ്ക്വയർ ഫീറ്റ് ഉണ്ടായിരിക്കണം
അതുപോലെ അപ്സ്റ്റെയറും നിർബന്ധം. മോഡുലാർ കിച്ചൺ,മോഡേൺ
ബാത് റൂം. നിലത്ത് വിരിക്കാൻ ഇറ്റാലിയൻ മാർബിൾസ്,.അത്യാവശ്യത്തിന് വിട്രിഫൈഡ് ടൈത്സും
.വുഡ് വർക്ക് മുഴുവൻ മഹാഗണി കൊണ്ട്.ഫർണീച്ചറിന്ന് വെൺ തേക്ക് മാത്രം.പറ്റുമെങ്കിൽ ഒരു
കട്ടിലെങ്കിലും ചന്ദനമരം കൊണ്ട്..ഡ്രസ്സിംഗ് ടേബിളിൽ ആനകൊമ്പിന്റെ ബ്രാക്കറ്റിനുള്ളിൽ
ആറന്മുള കണ്ണാടി. മുകളിൽ ചെറിയ ഒരു ലൈബ്രറിയും ഹോം തിയ്യറ്ററും.ലൈബ്രറിയിൽ ലോകക്ലാസിക്കുകളും
ബ്രിട്ടാ‍നിയ എൻസൈക്ലൊപീഡിയായുടെ പുതിയ എഡിഷനുകളും ഉണ്ടായിരിക്കും.അതൊന്നും ഞാൻ
കൈകൊണ്ട് തൊടുകപോലുമില്ല.(വേറെ പണിയില്ല!).എല്ലാം വെറുതെ ഒരു ഭംഗിക്ക്....
ഹോം തിയ്യറ്ററിൽ ചിലപ്പോൾ അല്പ സമയം ചെന്നിരുന്നെന്നു വരും.ജാക്കിചാന്റെ പടങൾ മാത്രമെ
കാണൂ.പാട്ടുകളാണെങ്കിൽ ബീറ്റിത്സ് . ബോണിയെം..വല്ലപോഴു മൊരു ഹിന്ദി ഗസൽ.. തീർന്നു .
മലയാളം പാട്ടുകൾ അടുപ്പിക്കുക പോലുമില്ല..
പഴയൊരു ഗാനം പോലെ ...’ബസ് ഇതനാ സീ ഹ്വാബ് ഥീ...”
പക്ഷെ സ്വപ്ന സാഫല്യത്തിന് വേണ്ടി ദേഹാധ്വാനം ചെയ്യാനൊന്നും ഞാൻ തയ്യാറായിരുന്നില്ല.
വിയർത്ത ശരീരവുമായി പതുപതുത്ത സോഫയിൽ ഇരിക്കുന്നത് എനിക്ക് ആലോചിക്കാൻ
പോലുമാകുമായിരുന്നില്ല..അങനേയാണ് ഷെയർ വ്യാപാരം പൊടിപൊടിക്കുന്ന ജിയോജിത്തിൽ ഞാൻ
എത്തിപെട്ടത്.തലക്കുമുകളിൽ ശുക്രൻ ഉദിച്ച് നിൽക്കുന്ന സമയ മായിരുന്നിരിക്കണം.ഏതാനും നാളുകൾക്കുള്ളിൽ
സ്വപ്നങളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് ഓരോന്നായി പ്രയോറിറ്റി അനുസരിച്ച് എന്റെ നിത്യജീവിതത്തിലേക്ക്
കടന്നു വന്നു.റിലൈൻസ് മൊബൈൽ ..സാംസങ് കമ്പ്യൂട്ടർ.. പിന്നെ വെയ്റ്റിംഗ് ലിസ്റ്റ് മറികടന്ന്, നിനച്ചിരിക്കാത്തനേരത്ത്
ജിജി തോംസൺ എന്നുപേരുള്ള ഒരു സുന്ദരിയും..
കാളകളും കരടികളും(bulls and bears )മദിച്ചു നടക്കുന്ന ജീയോജിത്തിന്റെ അന്തപുരത്തിൽ വച്ചാണ് ജിജിയെ ഞാൻ ആദ്യം
കാണുന്നത്..ബോളിവുഡ് നടി കരിഷ്മാകപൂറിന്റെ കസിനാണെന്ന് പറഞ്ഞാൽ പോലും ആരുംവിശ്വസിച്ച് പോകുന്ന മുഖ
ലാവണ്യം.അല്പം നീലനിറമുള്ള പൂച്ചകണ്ണുപോലുമുണ്ട്..അതിൽ നിന്ന് ഒരു നീലരശ്മി പറന്ന് വന്ന് എന്റെ ഹൃദയത്തിൽ
തൊട്ടു. കക്ഷിയെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ കീശയിൽ നിന്ന് മൊബൈൽ എടുത്ത്
അതിലെ സ്വിച്ചുകളിൽ വെറുതെ ഞെക്കി.(എന്റെ പണ്ടേയുള്ളസ്വഭാവമാണ് അത്. വീട്ടിൽ ആരെങ്കിലും വിരുന്നു വന്നാൽ
ഞാൻ എന്റെ കളിപാട്ടങളും കുട്ടിസൈക്കിളുമൊക്കെ എടുത്ത് പുറത്ത് വലിച്ചിട്ട് പ്രദർശിപ്പിക്കുമായിരുന്നു)
അന്ന് മൊബൈൽ ഫോൺ ഒരു അപൂർവ്വവസ്തു ആയിരുന്നു.
മോബൈലും ഇന്റ ർ നെറ്റുമൊക്കെ ചേർന്ന് കമ്മ്യൂണിക്കേഷൻ രംഗത്ത് പുതിയൊരു യുഗപിറവിക്ക് സംയുക്ത
കാഹളം മുഴക്കുന്ന സമയം..ആൺപെൺ സൌഹൃദത്തിന് എസ് എം എസ് എന്നമൂന്നക്ഷരങൾ പുതിയരംഗഭാഷ്യം എഴുതികൊണ്ടിരിക്കുന്നു.
ഡിഡിഡിറ്റ് ഡാഡാ....എന്നത് അപൂർവ്വസുന്ദരമായ ഒരു ഗാനത്തിന്റെ നോട്ടേഷനുകൾ പോലെ ജനങളുടെചെവിയിൽ
വന്നു പതിക്കാൻ തുടങിയിട്ടെയുള്ളു. ഈസ്വരങൾ സത്യത്തിൽ ടെലികമ്മ്യൂണിക്കേഷനിലെ ക്ലാസിക്ക് യുഗത്തിന്റെ
ഗൃഹാതുരത്വമായിരുന്നു.മോഴ്സുകോഡുകൊണ്ട് അടിയന്തരസന്ദേശങൾ കൈമാറിയിരുന്ന ഒരുകാലഘട്ടത്തിന്റെ
ഓർമ്മപെടുത്തൽ.(di di dit stand for 'S' and da da stand for 'M).'
ആസമയത്ത് എന്റെ മനസ്സിൽ പേരറിയാത്ത ഏതോഒരു സന്തോഷം.ഞാൻ അലക്ഷ്യമായി ഞെക്കിയ അക്ഷരങളെല്ലാം
നീലനിറമുള്ള ചതുരസ്ക്രീനിൽ തെളിഞ്ഞു മിന്നുന്നു.ഐ ലവ് ചെറീസ് ഏൻഡ് ഷെറി നൌ വാട്ട് ഐ നീഡ് ഈസ്....
നേരത്തെ സൂചിപ്പിച്ചതുപോലെ ഞാൻ ജന്മനാ ഒരു അക്ഷരവൈരിയാണ്.പക്ഷെ അമിതമായി സന്തോഷം തോന്നുന്നുമ്പോഴൊക്കെ
എന്റെ മനസ്സ് ഒരു ഒമർ ഖയ്യാമായി മാറും. അത് ചില പ്രണയകവിതകൾ മൂളാൻ തുടങും.ഞാനതൊക്കെ എവിടെയെങ്കിലും പകർത്തി
വക്കുവാനും...
അങനെ സ്വയം മറന്നു നിൽക്കുമ്പോൾ ..ലാ‍വൻഡർ മിസ്റ്റിന്റെ നേർത്തസുഗന്ധം ...തൊട്ടടുത്ത് മൂക്കിനു താഴെ ..
നോക്കുമ്പോൾ കരിഷ്മയുടെ കസിനാണ്..ഷെയർ സംബന്ധിയായ ഏതോ ഒരു സംശയം..
അത് ഒരു വാക്കുകൊണ്ട് തീർക്കാവുന്ന സംശയമായിരുന്നുന്നു എന്നാണെന്റെ ഓർമ്മ..പക്ഷെ ഞാൻ.
.ഷെയർ മാർക്കന്റിന്റെ ബാലപാഠങളിൽനിന്നു തുടങി ഒരു മണിക്കൂറെടുത്തു ആ സംശയം തീർക്കാൻ
അങനെ അവളുമായി ഒരു ജന്മത്തിന്റെ സൌഹൃദം നേടുകയും ചെയ്തു. പക്ഷെ പിരിയുന്നനേരം ഇൻഡ്യൻ കോഫീ
ഹൌസിൽ നിന്ന് ഒരു ചായക്ക് ക്ഷണിച്ചപ്പോൾ അവൾ ക്ഷമാപണപൂ‍ർവ്വം ഒഴിഞ്ഞ്മാറി.”പിന്നെയാവാമെന്ന്..”
അതും എനിക്കിഷ്ടപെട്ടു .പെൺകുട്ടികളായാൽ ഇങിനെ വേണം ...അല്ലാതെ ഒരാളെ പരിചയപെടുമ്പോഴേക്കും..
അന്നു രാത്രി ,നിത്യ സുഗന്ധിയായ മുറ്റത്തെ മനോരഞ്ജിതത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ സ്വപ്നങളുടെ റെജിസ്റ്റ് റിൽ
ഞാൻ ജിജി തോംസൺ എന്ന പേരു കൂടി ഔദ്യോഗിഗമായി എഴുതിചേർത്തു.ഷെയർ മാർക്കറ്റ് ,എന്റെ സ്വപ്നലോകം വിസ്തൃത
മാക്കുവാനുള്ള് ആത്മവിശ്വാസമൊക്കെ തന്നു കഴിഞ്ഞിരുന്നു. സ്വിറ്റ്സർലാൻഡിലെ ഒരു ഹണിമൂൺ കോട്ടേജിൽ രണ്ട് പേർക്ക്
റൂം ബുക്ക് ചെയ്യുവാൻ ഞാൻ വെയ്റ്റ് ചെയ്യുമ്പോൾ എന്റെ മൊബൈലിൽ നിന്നും സംഗീതാത്മാകമായ ആ സ്വരങൾ ഒഴുകിയെത്തി
ഡിഡിഡിറ്റ് ഡാ ഡാ.. നീലസ്ക്രീനിൽ അക്ഷരങൾ തെളിഞ്ഞു. ഗുഡ് നൈറ്റ് ...ജിജി..
മീനത്തിലെ മുടിഞ്ഞ ചൂടാ‍യിരുന്നിട്ടും അപ്പോൾ പെട്ടെന്നൊരു മഞ്ഞു മഴപെയ്തു..മുറ്റത്തെ പനിനീർചെടികളിൽ വലിയമഞ്ഞുതുള്ളികൾ,
പളുങ്ക് പോലെ വീണ് പൊട്ടിചിതറുന്നത് ഞാൻ കേട്ടു.....
(തുടരും)

4 അഭിപ്രായങ്ങൾ:

കെ.കെ.എസ് പറഞ്ഞു...

veeru , if you come this way do comment.this Time I' ll not complaint watever blunder it is..
പിന്നെ ഭൂതത്തിലെ പ്രൊഫൈലിൽ നല്ല ഒരു ഗ്ലാമറസ് ഫോട്ടൊ ഇടുക .ആ ഫോട്ടോ കണ്ടാൽ കാലത്ത് പത്ത് രൂപാവച്ച് പതിനായിരംഷെയർ വാങി സന്ധ്യയാകുമ്പോഴേക്കും രൂപാഒന്ന് വച്ച് വില്ക്കേണ്ടി വന്ന ഒരു മുഖഭാവം...

VEERU പറഞ്ഞു...

(കാളകളും കരടികളും(bulls and bears )മദിച്ചു നടക്കുന്ന ജീയോജിത്തിന്റെ അന്തപുരത്തിൽ)ee vari ormicholu...
mushuvan vayichitte njaan abhiprayam parayu...enthaayaalum ningal swathanthryam thanna nilakku oru "idivettu" thalayil pratheekshikkaam ..
oru thenga aadyam ivide sample aayi...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

കെ.കെ.എസ്‌. സാറെ...
എനിക്കും പറ്റി ഒരു പറ്റ്‌...
ഒാഹരി ചന്തയില്‍.

കഥയുടെ ബാക്കി കൂടെ പോരട്ടെ.
എന്നിട്ടു ഞാന്‍ പറയാം എനിക്കു പറ്റിയതെന്താന്ന്.

വശംവദൻ പറഞ്ഞു...

"പെൺകുട്ടികളായാൽ ഇങിനെ വേണം"

kollam ketto.