2009, ജനുവരി 4, ഞായറാഴ്‌ച

സ്ഥലനാമ ചരിതം(ആത്മായനം-3)


ആത്മാറാം പറഞ്ഞുതുടങി...
പടിഞ്ഞാറ് മണപുറത്തിനും,കിഴക്ക് പാട ശേഖരങൾക്കുമിടയിൽ
കിടക്കുന്ന ചെന്ത്രാപ്പിന്നിഎന്നഗ്രാമത്തിൽ
നാലര പതിറ്റാണ്ട് മുമ്പാണ് ഞാൻ ജനിച്ചത്.,അപ്പോഴെക്കുംകോട്ടകൊത്തളം പോലെയുള്ള
വലിയതറവാടുംകുട്ടികളുടെവിനോദത്തിനുവേണ്ടി മുറ്റത്തെ മട്ടിമരത്തിൽ കെട്ടിയിട്ട
കുട്ടികൊമ്പനും അഛ്ന്റെകഥകളിലെ ഗൃഹാതുരത്വമായി മാറിയിരുന്നു...
“ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ ചന്ദ്രന്റെ വൃദ്ധി ക്ഷയങൾ പോലെയാ‍ണ്..എന്നും പൂനിലാവല്ല
എന്നും അമാവാസിയുമല്ല.”നഷ്ടപ്രതാപങളുടെ കഥകൾ ക്കൊടുവിൽ നല്ലൊരു നാളെയുടെ
സ്വപ്നങൾ ഞങൾക്കുനൽകികൊണ്ട് അഛ്ൻ പറയും..
“ചെന്ത്രാപ്പിന്നിഎന്നസ്ഥലപേരിന്റെ ചരിത്രമറിയുമോ ഡോക്ടർക്ക്.?”
ആത്മാറാം പൊടുന്നനെ ചോദിച്ചു.“ബ്രിട്ടീഷ് ആധിപത്യത്തിനെ തിരെ പഴയൊരു ഗ്രാമീണന്റെ നിഷ്
കളങ്കമായ അമർഷത്തിന്റെ സ്മാരകമാണ് ആപേരെന്ന് അറിയുമോ?“
ജീവൻ ഓർക്കുകയായിരുന്നുഒരിക്കൽ തനിക്ക്അനുഭവപെട്ട
ആകാശകാഴ്ച.അന്ന് ടൈഫോയ്ഡ് ബാധിതതനായി വീട്ടിൽ കിടക്കുകയാണ്..സന്ധ്യയോടെ
പനികൂടി.ബോധം മറഞ്ഞു..ഓർമ്മതെളിയുമ്പോൾ ഒരു തൂവലിന്റെ ലാഘവത്തോടെപറന്ന്
പൊന്തുകയാണ്..ആദ്യം കണ്ടത് തന്നെ തന്നെയാണ്..കിടക്കയിൽ അവശതയൊടെ മൂടിപുതച്ചു
കിടക്കുന്നസ്വന്തം രൂപം..പിന്നെ ഓടിട്ടവീടിന്റെ മേൽക്കൂര..പുരപുറത്ത് തകരപാത്തിയിൽ
കിടക്കുന്ന പഴയ ഒരു കളിപാട്ടം..പിന്നെയും മുകളിലേക്ക്..താഴെ കുള ങൾ ,തോടുകൾ , വയ്ലുകൾ
ഒടുവിൽ വയലോരം ചേർന്നൊഴുകുന്ന പുഴക്കും പടിഞഞാറ് മണപുറത്തിനോട് ചേർന്ന് കിടക്കുന്ന
ദേശീയപാതക്കുമിടയിൽ തന്റെ ഗ്രാമം ..അഴിഞ്ഞുകിടക്കുന്നഒരു ചേലപോലെ ....
പക്ഷെ തന്റെ നാടിന്റെ പേരെന്തായിരുന്നു? അവിടെ തനിക്ക് ആരൊക്കെ ഉണ്ടായിരുന്നു?
ഒന്നും ജീവന് ഇപ്പോൾ ഓർമ്മവരുന്നില്ല.. മേധാക്ഷയം ബാധിച്ച ഒരാളെ പോലെഅദ്ദേഹ
ത്തിന്റെ ഉള്ളിൽ ഒരു ശൂന്യത നിറഞ്ഞു..
ആത്മാറാം തുടരുകയാണ് ചെന്ത്രാപ്പിന്നിയുടെ ചരിത്രം.പഴയൊരുമുത്ത്ഛന്റെകഥ.അന്നത്തെ ഒരു ഈഴവ പ്രമാണിയായിരുന്നു
അദ്ദേഹം.സ്വാതന്ത്ര്യസമരം കൊടുമ്പിരി ,കൊണ്ടിരിക്കുന്നകാലമാണ്.മുത്ത്ഛൻ സ്വന്തം വയലിൽ പണിക്കാരെ
കൊണ്ട് പണി എടുപ്പിച്ചും അവരെ സഹായിച്ചും നിൽക്കുന്നു.അപ്പോഴാണ് വിശാലമായ കോൾ പാടങളുടെ
പ്രകൃതിഭംഗി ആസ്വദിച്ചും കൊണ്ട് സായിപ്പിന്റെ വരവ്.വീതിയേറിയവയൽ വരമ്പിൽ ഓലകുടയും ചൂടിനിൽക്കുന്ന
മുത്ത്ഛനോട് സായിപ്പ് എന്തൊ ചോദിച്ചു.ഇംഗ്ലീഷിലോ മുറിമലയാളത്തിലൊ ആയിരിക്കാം.ഭാഷക്ക് ആസമയത്ത്
ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല.കാരണം സായിപ്പിന്റെ ചോദ്യം എന്തു തന്നെ ആയിരുന്നാലും മുത്ത്ഛ്ന്റെ മറുപടി
മറ്റൊന്നാകുമായിരുന്നില്ല.നാട്ടുകാരുടെ പൊതു ശത്രുവിനോട് അമർഷത്തൊടെ അദ്ദേഹം ചോദിച്ചു:“എന്ത് റാ പന്നി..? “
പത്തൻപത് പണിക്കാരെ സാക്ഷിനിർത്തിയാണ് മുത്ത്ഛ്നിത്ചോദിച്ചത്.ചുറ്റ്പാടുകൾ പന്തി
യല്ലെന്നു കണ്ട സാ‍യിപ്പ് താങ്ക്സ് പറഞ്ഞ് സ്ഥലം വിട്ടുവെന്നാണ് പറയപെടുന്നത്.എന്തായാലും മുത്തഛനും
എന്ത് റാ പന്നിഎന്നുള്ള ആചോദ്യവും പ്രശസ്തമായി.അതു പിന്നെ എന്ത്രാപ്പിന്നിയായി.കാലാന്തരത്തിൽ
ചെന്ത്രാപ്പിന്നിയാ‍യി.പക്ഷെ ബ്രിട്ടീഷ്കാരനെ മുഖത്ത്നോക്കി ചീത്തവിളിച്ച അദ്ദേഹത്തിന്റെ നാമം ചരിത്രത്തിന്റെ
താളുകളിലെവിടെയോ നഷ്ടമായി..നാട്ടിൽ പ്രചാരത്തിലുള്ളത് കഥയുടെ മറ്റൊരു വെർഷനാണ്.ഒരു ഓണം
കേറാമൂലയിലൂടെ വഴിതെറ്റി വന്ന സായിപ്പ് അവിടെ ചുള്ളികമ്പുമൊടിച്ച്നിൽക്കുകയായിരുന്ന നാട്ടു കാരനോട്
ചോദിച്ചു.”വിച്ചീസ് ദിസ് പ്ലേസ്?”സായിപ്പ് തന്റെ നേരെ മുറുമുറുക്കുകയാണെന്ന തെറ്റിദ് ധരിച്ച് അയ്യാൾ
സായിപ്പിനോട് തിരിച്ച് ചോദിച്ചു പോലും ഛീ..എന്ത്രാ പ്പന്നി ? ഓ ഐ സീ ..ദിസ് ഈസ് ചെന്ത്രാപ്പന്നി!
എന്നു പറഞ്ഞ്സായിപ്പ് സ്ഥലം വിട്ടുവെന്നും അങിനെ അന്നു മുതൽ ഇവിടം ചെന്ത്രാപ്പിന്നി ആയി എന്നും ഒരു കഥ..
ആതമാ റാം നിശ്ശ്ബ്ദ് നായി . ജീവന്റെ മനസ്സിൽഓർമ്മകളിൽനിന്ന് മാഞ്ഞുപോയ ഒരുകാലഘട്ടം അനുഭൂതികളായി
നിറ യുകയാ‍ണ്.വഴിയോരത്ത് പൂക്കുന്ന ശീമകൊന്നയുടെപിങ്ക് നിറമുള്ള പൂങ്കുലകളാൽ അലങ്കരിക്കപെട്ട .
അവിടുത്തെ ആകാശം.രാമച്ചം വിളവെടുക്കുന്ന തെക്കൻ പ്രദേശങളിൽ
നിന്ന് വീശുന്ന ഔഷധഗന്ധമുള്ളകാറ്റ്. മഴക്കാലത്ത് ചക്രവാളങളിൽ മുഴങുന്ന കടൊലൊരമാനം..
കിഴക്കൻ പാടത്തെ വിളഞ്ഞ വരിനെല്ലിന്റെ മർമ്മരം..തന്റെ ഗ്രാമം !അതെ , അതു ചെന്ത്രാപ്പിന്നി തന്നെ ആണെന്ന്
ജീവനു ബോധോദയമുണ്ടായി...
വാതിലുകളും അഴികളും ഇല്ലാത്ത ജാലകത്തിലൂടെ കാണുന്ന ആകാശ ചതുരത്തിൽ
ശബരനും അവന്റെ വേട്ടനായയും ഉദിച്ചുപൊന്തി.ശബരശിരസ്സിൽ പതിവിലും പ്രകാശത്തോടെ
ജ്വലിക്കുന്നമൂന്ന് നക്ഷത്രങൾ ജീവനു തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.-മകൈര്യം.തന്റെ ജന്മനക്ഷത്രം!
ആകാശം തിരശ്ശീലയിട്ടജാലകത്തിലൂടെ ഓർമ്മപക്ഷികൾ പറന്നു വരികയാണ്...

2 അഭിപ്രായങ്ങൾ:

വല്യമ്മായി പറഞ്ഞു...

ചെന്ത്രപ്പിന്നിയുടെ പേരിനു പിന്നിലുള്ള കഥ നന്നായി.

പ്രയാണ്‍ പറഞ്ഞു...

ഭാഷയുടെ ലാളിത്യം നന്നായിരിക്കുന്നു.