2009, ജനുവരി 7, ബുധനാഴ്‌ച

പരീക്ഷകൾ(ആത്മായനം-4)

ഇന്റേണൽ അസ്സസ്മെന്റിലെ അവസാന പരീക്ഷയും കഴിഞ്ഞു.വലിയൊരു
ഭാരമൊഴിഞ്ഞമനസ്സോടെ ജീവൻ ഹോസ്റ്റൽ റൂമിൽ വിരിച്ചിട്ട ചൌക്കാളത്തിൽ
വെറുതെ അല്പസമയം കിടന്നു.ഏതാനും ആഴ്ചകളായി ഇടവിട്ടുള്ള പരീക്ഷകൾ
കാരണം മനസ്സിന്റെ സ്വസ്ഥത നഷ്ടപെട്ടിരിക്കുകയായിരുന്നു.ഇത്രയും കാലം
ഒരു പാട്ടു കേൾക്കുകയൊ സിനിമകാണുകയൊ എന്തിന് ജാലകം തുറന്നു പുറ
ത്തെയ്ക്കൊന്ന് നോക്കുകയോ ഉണ്ടായില്ല.പരീക്ഷയുടെ ടെൻഷൻ അത്ര
ക്കുണ്ടായിരുന്നു.പ്രത്യേകിച്ച് അനാട്ടമി എന്നസബ്ജക്ട്,മെഡിക്കൽ കോളെജിൽ
കയറിയകാലം മുതലെ ജീവനുൾപെടെയുള്ളവിദ്യാർത്ഥികളുടെ പേടിസ്വപ്നമായിരുന്നു.
വിഷയത്തിന്റെ സങ്കീർണ്ണതയും വൈവിധ്യമാർന്നപരീക്ഷാരീതികളുംസർവോപരി
വിചിത്രസ്വഭാവക്കാരായ അധ്യാപകരും ഏതൊരാളുടെയും ഉറക്കം കെടുത്തും...
ഇതു കൂടാതെ ഒരുപ്രേതഗൃഹം പോലെ ജഡിലമായതും പുരാതനവുമായ അനാട്ടമി ഹാളും.
ഈകെട്ടിടത്തിന് ഒരു നൂറ്റാണ്ട് പഴക്കമെങ്കിലും കാണും.തുടക്കത്തിൽ ഇതൊരു ടി.ബി.സാനിറ്റോറിയ
മായിരുന്നു.അന്ന് അസംഖ്യം രോഗികൾ മരിക്കാൻ വേണ്ടി മാത്രം ഇവിടെ വന്നു കിടന്നു.
ഇന്നിവിടെ മരിച്ചവർ മാത്രമെ വരുന്നുള്ളൂ.വരുന്നവരത്രയും ഫൊർമലിൻ നിറച്ച കഡാവർ
ടാങ്കിൽ വിശ്രമിക്കുന്നു.അവിടെ നിന്ന് ഊഴമനുസരിച്ച് വൈദ്യവിദ്യാർഥികളുടെ ഡിസക്ഷൻ
ടേബിളിലേക്ക്..ഇപ്പോൾ ഡിപ്പാർട്ടമെന്റ് ഭരിക്കുന്നത് ഡോ:സുവർണ്ണയാണ്.കീഴ് ജീവനക്കാ
രെയും ഒരുകൂട്ടം വിദ്യാർത്ഥികളെയും ഒരൊറ്റ നോ ട്ടം കൊണ്ട് നിലക്കു നിർത്തുന്നവർ..കിരീ
ടം വയക്കാത്ത ക്ലിയൊപാട്ര..
അവരുടെ ദേഹത്തുള്ള ഒരേയൊരു ആ‍ഭരണംഒരുസ്വർണ്ണ
കല്ലു മൂക്കുത്തിയാണ്.പേരിനെ അന്വർഥമാക്കുന്ന ശരീരത്തിലെ ഒരേയൊരു സ്പോട്ട്.
അവർ അപൂർവ്വമായി ചിരിക്കുമ്പോഴൊക്കെ മൂക്കുത്തി വെട്ടിതിളങും.അവർ കോപിക്കുമ്പോൾ
അതു ജ്വലിക്കും.വിദ്യാർത്ഥികളിലാരെങ്കിലും അനു
സരണകേട് കാണിച്ചാൽ , സഹപ്രവർത്തകർ ആരെങ്കിലും മറുത്ത് പറഞ്ഞാൽ, വഴിതെറ്റി
ഒരു പൂച്ചയൊ കാക്കയൊ അതു വഴിവന്നാൽ ..തൊട്ടതിനും പിടിച്ചതിനുമൊക്കെ അവർ
കോപിച്ച് കൊണ്ടിരുന്നു.അതെ അവരുടെമൂക്കുത്തി സദാജ്വലിച്ചു കൊണ്ടിരുന്നു....
കറുത്ത് പൊക്കം കുറഞ്ഞ ഒരുസ്ത്രീ ആയിരുന്നു അവർ.പക്ഷെഅവരുടെ ആജ്ഞാ‍ശക്തി
നിറഞ്ഞവ്യക്തിത്വത്തിനു മുന്നിൽ ഭാവി ഡോക്ടർ മാർ കുഞ്ഞാടുകളെ പോലെ പരുങി.പരീക്ഷകൾ
കൊണ്ടും അസൈന്മെന്റുകൾകൊണ്ടും വിദ്യാർഥികളെ ഇത്രയേറെ ബുദ് ധിമുട്ടിക്കുന്ന മറ്റു ഡിപ്പാർട്ട്
മെന്റുകൾ വേറെയില്ല.നീരസം തോന്നുന്നവരുടെ നേർക്ക് തൊടുക്കുവാൻ അവരുടെ കൈയിൽ അനാട്ടമിയുടെ
ആചാര്യന്മാരെ പോലും കുഴക്കുന്ന ചോദ്യ ശരങൾ സ്റ്റോക്ക് ഉണ്ടായിരുന്നു.തിയറി-പ്രാക്റ്റിക്കൽ-ഓറൽ
തുടങിയകൺ വെൻഷനൽ രീതികൾക്ക്പുറമെ അവർ ചിലപ്പൊൾ സർപ്രൈസ് ടെസ്റ്റുകളും നടത്താറുണ്ട്.
ഇത്തരം സന്ദർഭങളിൽ ഡോ: സുവർണ്ണ തന്നെ നേരിട്ട് അനാട്ടമി ഹാളിലേക്ക് എഴുന്നള്ളും.അവർ നേരെ
ഡിസക്ഷൻ നടന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും ടേബിളിനെ സമീ‍പിക്കും.ഡിസക്റ്റ് ചെയ്ത് വച്ചിരിക്കുന്ന
ഭാഗങൾഓരോന്നായി കാണിക്കുവാൻ ആവശ്യ പെടും.തലങും വിലങും ചോദ്യങൾ ചോദിക്കും.ശകാരിക്കും.
കളിയാക്കും.ഒരു ടേബിളിനെ മൊത്തമായി തോല്പിക്കുകയോജയിപ്പിക്കുകയൊ ചെയ്യും.
വർഷാവസനത്തിൽ വിജയം നിശ്ചയിക്കുന്നതിൽ ഓരോ പരീക്ഷകളും പ്രധാനമാണ്.അത്തരം ഒരു പരീക്ഷയാണ്
ഇന്നു കഴിഞ്ഞത്-സ്പോട്ടിംഗ് എക്സാം.അനാട്ടമി ഹാളിന്റെ നാലു ചുവരുകളൊട് ചേർത്തിട്ടിരിക്കുന്ന
പത്തിരുപത്തഞ്ച് ടേബിളുകളിലായി വലിയ ട്രേകളിൽ ഡിസക്ട്ചെയ്ത് നിരത്തിവെച്ചിരിക്കുന്ന ബോഡി പാർട്സ്
ആണ് സ്പോട്ടേഴ്സ്.ഒരു രക്തകുഴലിലോ ,നാഡിഞരമ്പിലോ.ചെറിയൊരുപേശിയിലൊ മൊട്ടുസൂചിയിൽ
ഒരു ഫ്ലാഗ് കുത്തിവച്ചിട്ടുണ്ടായിരിക്കും.ഈഭാഗമാണ് ഐഡന്റിഫൈ ചെയ്യേണ്ടത്.കൂടെ യുള്ളചോദ്യത്തിന്
ഉത്തരം എഴുതുകയും വേണം.എല്ലാത്തിനും കൂടി ഒരുമിനിറ്റ് സമയം മാത്രം.അതുകഴിഞ്ഞാൽ ബെൽ
മുഴങും.അപ്പോൾ അടുത്ത ടേബിളിലെക്ക് നീങണം .അങിനെ എല്ലാ ടേബിളും ഒരുവട്ടം വലം വക്കുമ്പോൾ
കൃത്യം ഇരുപത്തഞ്ച് മിനിറ്റ് കഴിയും.അതോടെ നീണ്ട ബെൽ മുഴങി പരീക്ഷ അവസാനിക്കുന്നു.വളരെ മനസ്സാ
ന്നിധ്യം വേണ്ട ഒരു പരീക്ഷയാണ് ഇത്. പലപ്പോഴുംകാണാപാഠം പഠിക്കുന്നവർ ഇവിടെ തോൽക്കുന്നു.കാണാതെ പഠിക്കു
ന്നതെല്ലാം നേരിട്ട് കാണുമ്പോൾ അവർക്ക് മനസ്സിലാകാതെ പോകുന്നു.
ജീവനു ഇന്ന് ഒന്നാം നമ്പർ ടേബിളിൽ തന്നെ യായിരുന്നു ആദ്യത്തെ ഊഴം .മേശപുറത്തിരിക്കുന്ന ട്രേയിൽ ഇരിക്കുന്നത്
കൈയിലെ ഒരു അസ്ഥി ഖണ്ഡമാണ്.അതിൽ ചാലുപോലെയുള്ള ഒരു ഭാഗം മാർക്കു ചെയ്തിരിക്കുന്നു.തിരിച്ചറി
യേണ്ടത് ഈ ഭാഗമാണ്.ശരീരത്തിൽ അതു വഴി പോകുന്ന നാഡി ഞരമ്പുകൾ ഏതെന്നതാണ് ഉപചോദ്യം.തൃപ്തികരമായ
ഉത്തരം എഴുതുവാൻ പെട്ടെന്ന് സാധിച്ചു.സമാധാനത്തോടെ തലയുയർത്തി ഇടം വലം നിൽക്കുന്നവരെ നോക്കി.ഇടത്ത്
25-ാ‍ നമ്പർ ടേബിളിൽ നിൽക്കുന്നത് റീജയാണ്.നിറഞൊഴുകുന്ന കണ്ണുകൾ തൂവാല കൊണ്ട് തുടക്കുന്നതു കണ്ടു.
ഉത്തരം കിട്ടാത്ത ചോദ്യങൾ റീജയെ എപ്പോഴും കരയിക്കുന്നു.വലത്ത് രണ്ടാം നമ്പർ ടേബിളിൽ സുധീർ ഉത്തരം
എഴുതികഴിഞ്ഞ് ആശ്വാസത്തോടെ നിൽക്കുന്നു.പെട്ടെന്ന് ബെൽ മുഴങി.ജീവൻ രണ്ടാം ടേബിളിലേക്ക് നീങി.ജീവൻ
നിന്നിരുന്നേടത്തേക്ക് റീജയും.രണ്ടാം ടേബിളിൽ നെടുകെ പിളർന്ന ഹൃദയമാണ് വച്ചിരിക്കുന്നത്.ഫ്ലാഗ് കുത്തിവച്ചിരി
ക്കുന്നത് ബൈകസ്പിഡ് വാൽ വിലും.ആചോദ്യത്തിനും എളുപ്പത്തിൽ ഉത്തരമെഴുതി.വലത്ത് വശത്തേക്ക് ഇടം
കണ്ണിട്ടു നോക്കി.മൂന്നാംടേബിളിൽ സുധീർ പരിഭ്രമത്തോടെ മുന്നിലിരിക്കുന്ന സ്പോട്ടറിൽ തിരിഞും മറിഞുംനോക്കുകയാണ്.പെട്ടെന്ന്
ബെൽ മുഴങി. ജീവൻ മൂന്നാം ടേബിളിലേക്ക് ആശങ്കയോടെ നീങി.അവിടെ ട്രേയിലിരിക്കുന്ന ശരീരഭാഗം തിരിച്ചറിയാൻ
പോലും ജീവനു കഴിഞ്ഞില്ല..എല്ലാം കൂടികുഴഞ്ഞ് പഴന്തുണി പോലെ..എങ്കിലും അവസാന ബെൽ മുഴങുമ്പോൾ മനസ്സിൽ
പരീക്ഷനന്നായിചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു. കണ്ണുകൾ ചുവന്നിരുന്നെങ്കിലും റീജയുടെചുണ്ടിലും പുഞ്ചിരി
കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല: