2009, ജനുവരി 11, ഞായറാഴ്‌ച

കാവ്യാത്മകമായ ഒരു രാത്രി.(ആത്മായനം5)


പരീക്ഷകഴിഞ്ഞുള്ള അവധി ദിവസങൾ ആഘോഷിക്കുവാൻ വിദ്യാർത്ഥികൾ
പലരും പലവഴിക്ക് പൊയ്കഴിഞ്ഞിരുന്നു.. ആളൊഴിഞ്ഞ രാത്രി സത്രം പോലെ
ഹോസ്റ്റൽ അനാഥമായിരിക്കുകയാണ്.തണുത്ത് കിടക്കുന്ന ഇടനാഴികളിലൂടെ
ജീവൻ തനിച്ച് നടന്നു.ചില മുറികളിൽ വെളിച്ചം കാണുന്നുണ്ട്.പതിഞൊരീണത്തിൽ
രാപക്ഷിയെ പോലെ ആരോ പാടുന്നു. ..”ജീതെ രഹ് നെ കി സസാ ദെ ..
സിന്ദഗീ-എ-സിന്ദഗീ..അബ്തൊ മർനെ കീ ദുവാ ദെ സിന്ദഗീ -എ-സിന്ദഗീ.”
സേതുവിന്റെ മുറിയിൽ നിന്നാണ്.പണ്ട്, ബീറ്റിത്സും ബീഥോവനും ബോണിയെമ്മും
പതൊഞ്ഞൊഴുകിയിരുന്ന മുറിയാണ്.ഉത്തരേന്ത്യകാരിയുമായുള്ള പ്രണയബന്ധം
ഉലഞ്ഞതിൽ പിന്നെ വിഷാദാത്മകമായ ഗസലുകളാ ണ് അവിടെന്നിന്ന്
വല്ലപ്പോഴുമൊക്കെ പുറത്തേക്ക് ഒഴുകി വരുന്നത്..സേതുവിനെ യാണെങ്കിൽ പുറത്തെക്ക്
കാണാറില്ല.ജീവൻ വാതിലിൽ മെല്ലെ മുട്ടി.മറുപടിയില്ലെന്നു കണ്ട് വീണ്ടും
മുട്ടി.മുറിയിലെ വെളിച്ചമണഞ്ഞു.പക്ഷെ,പാട്ട് തുടർന്നു കൊണ്ടിരുന്നു..മുറിപുറത്ത് നിന്ന്
പൂട്ടിയിരിക്കുന്ന കാര്യം അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.ഇരുളിൽ വെള്ളിതാഴ് ഒരു വലിയ
കണ്ണീർതുള്ളി പോലെ തിളങുന്നു..മെഡിക്കൽ കോളേജ് ഡോക്ടർമാരെ മാത്രമല്ല
വിഷാദ രോഗികളെയും സൃഷ്ടിക്കുന്നു.പ്രണയ നൈരാശ്യം മുതൽ പരീക്ഷയിലെ
തോൽ വി വരെ ഇതിനുകാരണമാകുന്നു..
നീണ്ട് നീണ്ട് കിടക്കുന്ന ഇടനാഴികളും ഉയർന്നുയർന്ന് പോകുന്ന
കോണിപടവുകളും പിന്നിട്ട് ജീവൻ ടെറസ്സിലേക്ക് നടന്നു.അവിടെ എത്തിയതും പുറത്ത്
പതുങി നിൽക്കുകയായിരുന്ന ജനുവരി കുളിര്അയ്യാളെ വാരി പുണർന്നു.ദൂരെ പൂമലയിൽ
വയനകൾ പൂത്തെന്ന സുരഭില സന്ദേശവുമായി കിഴക്കൻ കാറ്റ് ഓടിയെത്തി.കടപ്പുറം
പോലെ വിശാലമായി കിടക്കുന്ന ടെറസ്സിൽ സിസ്റ്റർ റൊസിന്തയുടെ പനീർ ചെടികളത്രയും
പൂത്തിരിക്കുന്നു.മാനത്ത് നക്ഷത്രങളും.ഹോസ്റ്റ്ലും പരിസരവും അലൌകികമായ ഒരു നീലവെളിച്ചത്തിൽ
മുങിനിൽക്കുകയാണ്!ഭൂമിക്ക് മേൽ രത്നഖചിതമായ വലിയൊരു ചില്ലുപാത്രം കമിഴ്ത്തിവച്ചിരിക്കുന്നതു
പോലെ ആകാശം.!പൂത്ത്നിൽക്കുന്ന കുതിരവാലൻ പുല്ലുകളുടെ പാടം കിഴക്ക് പൂമലയുടെ അടി വാരം
വരെ പരന്നുകിടക്കുന്നു..നിലാവുള്ളരാത്രികളിൽ അതൊരു പാൽക്കടൽതന്നെ ആകും വെൺകൊറ്റിതൂവൽ
പോലെ മൃദുലവും ശുഭ്രവുമാണ് പൂക്കളോരോന്നും..ബംഗാളികളുടെ കാശപൂക്കൾ!.ഈ കാശപൂക്കൾക്കിടയിൽ
അപുവും ദുർഗയും ഓടികളിക്കുന്നത് ജീവൻ പലപ്പോഴും കണ്ടിട്ടുണ്ട്..ചിലപ്പോൾ കറുത്തപുകതുപ്പികൊണ്ട് പാടത്തിനപ്പുറം
ഒരു തീവണ്ടി ഇഴഞ്ഞ് നീങുന്നത്കാണാം..
ഹോസ്റ്റലിനു വടക്കു വശം ഒരു ഇൻഡസ്ട്രിയൽ ഏരിയ ആണ്.അടുത്ത് പണികഴിഞ്ഞ പതിനാലു നിലകളുള്ളഒരു
ബ്രഡ് ഫാക്ടറി ഫെയറിടെയ്ല്സിലെ കൊട്ടാരം പോലെ ആകാശത്ത് ഉയർന്നു നിൽക്കുന്നു.അതിന്റെ മുകളിലത്തെ നിലകൾ
മേഘങൾക്കുള്ളിലാണ്.അവിടെ ജിന്നുകളാണ് താമസം.ഉറക്കം വരാത്തരാത്രികളിൽ മട്ടുപാവിലുലാത്തുമ്പോൾ വലിയ
വെള്ളിചിറകുകളും വീശി അവരിൽ ചിലർ മാനത്ത് പറന്ന് നടക്കുന്നതും ജീവൻ കണ്ടിട്ടുണ്ട്.
ഇവിടെ നിന്നാൽപടിഞ്ഞാറ്, മൈലുകൾക്കപ്പുറമുള്ള നെഞ്ച് രോഗാശുപത്രികാണാം.ദീപ്തമായ അസംഖ്യം ജാലകങൾ
ആശുപത്രിക്ക് ആഴക്കടലിൽ നങ്കൂരമിട്ടകിടക്കുന്ന ഒരു കപ്പലിന്റെ ഭാവം നൽകുന്നു.തെക്ക്,അങിങ് നൊച്ചിൽ കാടുകൾ
ചിതറി കിടക്കുന്ന മൈതാനം മാത്രമെ കാണുവാനുള്ളൂ.പിന്നെ ചക്രവാളത്തിൽ തെക്കൻ കുരിശും.
ഒരു ട്രൈപോഡും തോളിലേന്തി ജ്യോതിഷ് പ്രത്യക്ഷ പെട്ടു.തന്നെക്കാൾ
രണ്ട് വർഷം സീനിയറാണ് ജ്യോതിഷ്.പക്ഷെ സമാനമായ ചില താത്പര്യങൾ അവരെ അടുപ്പിച്ചു.അതിലൊന്ന്
നക്ഷത്രനിരീക്ഷണമാണ്.ട്രൈപോഡിന്റെ മുകളിൽ നീണ്ട ടെലിസ്കോപ് ഉറപ്പിക്കാൻ ജീവനും കൂടി.
നോക്കൂ...അതാണ് ഓറിയോൺ അഥവാ ശബരൻ.’ മലനിരകൾക്ക്മുകളിൽ ഉദിച്ച് പൊന്തിയ താരാകദംബം
ചൂണ്ടി കൊണ്ട് ജ്യോതിഷ് പറഞ്ഞു.ആസ്ട്രോണമിയിൽ ജീ‍വന്റെ ഗുരു തന്നെയാണയാൾ.സൂര്യരഥ്യയിലെ
പന്ത്രണ്ട് രാശികളും ജീവനിപ്പോൾ ആകാശത്ത് തിരിച്ചറിയാൻ കഴിയും.അതിലെ ഓരോ നക്ഷത്രങളേയും.
“മാനത്തെ വേട്ടക്കാരൻ...” അയ്യാൾ തുടർന്നു.വെള്ളികുമിഴുകൾ പോലെ യുള്ള മൂന്ന്നക്ഷത്രങളാണ് അവന്റെഅരപ്പട്ട.
തീക്കനൽ പോലെതിളങുന്ന തിരുവാതിര നക്ഷത്രം അവന്റെ വലത്ത് ചുമൽ .ഇടം കൈയിൽ ഖഡ്ഗം.
മൂക്കുത്തി പോലെ ജ്വലിക്കുന്ന‘റീഗൽ’ അവന്റെ ഇടത്ത് പാദം. അരപട്ടയിൽ തൂങുന്ന വാൾ...അവിടെയാണ്
നമ്മൾ ഫോകസ് ചെയ്യാൻ പോകുന്നത്...” ടെലിസ്കോപ്പിന്റെ ഡൈറക്ഷൻ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് ജ്യോതിഷ്
പറഞ്ഞു.ആ മൂന്ന് നക്ഷത്രങളിൽ ഒന്ന് ഒരുഗ്യാലക്സിയാണ്...”വെളിച്ചത്തിന്റെ വലിയ തേനീച്ച കൂടുപോലെ യുള്ള
m42എന്നഗാലക്സിയുടെ വിസ്മയകരമായ കാഴ്ച ജീവൻ ദൂരദർശിനിയിലൂടെ നോക്കി കണ്ടു.വണ്ടർ ഫുൾ!
വേട്ടകാരന്റെ ക്ലാസ്സിക് രൂപമാണ്നമ്മൾ കണ്ടത്...ഞാൻ തനിക്ക് അവന്റെ ഒരു
മോഡേൺ രൂപം കാണിച്ചു തരാം.“ നോക്കൂ.. ഇവിടെ അവന്റെ ചുമൽ നക്ഷത്രങൾ രണ്ട് പാദങളാകുന്നു.റീഗൽ
അവന്റെ ശിരസ്സ്.മുകളിലും താഴെയുമുള്ള രണ്ട് നക്ഷത്രങളും ചേർത്ത് നോക്കുമ്പോൾ തോക്കും ചൂണ്ടിനിൽക്കുന്ന
രൂപം പൂർണ്ണമാകുന്നു..ജീവൻ നോക്കിനിൽക്കെആകാശതാരകളെല്ലാം പളുങ്കുകൾ പോലെ അങുമിങുമുരുളാൻ
തുടങി.തലങുംവിലങും നക്ഷത്രങൾ പായുകയാണ്.ഓടിയോടി അവയെല്ലാം ചക്രവാളത്തിനപ്പുറം മറഞ്ഞു..ആകാശം
ശൂന്യമായി.ജ്യോതിഷും അവന്റെ ദൂരദർശിനിയും അപ്രത്യക്ഷമായി...

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

നോക്കിനിൽക്കെആകാശതാരകളെല്ലാം പളുങ്കുകൾ പോലെ അങുമിങുമുരുളാൻ
തുടങി.തലങുംവിലങും നക്ഷത്രങൾ പായുകയാണ്.ഓടിയോടി അവയെല്ലാം ചക്രവാളത്തിനപ്പുറം മറഞ്ഞു..ആകാശം
ശൂന്യമായി.ജ്യോതിഷും അവന്റെ ദൂരദർശിനിയും അപ്രത്യക്ഷമായി...
not bad