2009, ജൂൺ 5, വെള്ളിയാഴ്‌ച

ചരുമുറിയിലെ സിനിമ

ശ്രീവീരുവിന്റെ ഡേ ലൈറ്റ് റോബറി എന്ന പോസ്റ്റിന് അനുബന്ധമാണീകുറിപ്പ്.
പ്രസ്തുത പോസ്റ്റിൽ ടിയാന് ചില വ്യക്തിപരമായ അനുഭവങളാണ് അയവിറക്കുന്നതെങ്കിലും
കാശുപെട്ടിയിൽ തരം കിട്ടുമ്പോൾ കയ്യിട്ട് വാരുന്നകുട്ടികാലത്തെ കള്ളത്തരങൾ,കുരുത്തം കെട്ട ടീനേജ്
പ്രാ‍യത്തില് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂട്ടരുമൊത്തുള്ള കള്ളുകുടി തുടങിയവിഷയങൾ
സാർവ്വലൌകികതയുള്ളതാണെന്നു തോന്നി .പിന്നെഈ പോസ്റ്റ് വായിച്ചപ്പോൾ , കഥ നടക്കുന്ന കാലത്ത് കണ്ടാൽ കൃഷണൻ കുട്ടി
നായരെ പോലിരിക്കുമെങ്കിലും ,കഥാഗതിയിലൊരിടത്ത് റാവുത്തരെ പോലെ കരുത്താർജിക്കുന്ന ഒരു
കഥാ പാത്രത്തിന്റെ ചില ഓർമ്മകളാണ് ഈ കുറിപ്പിലെ കഥാതന്തു. ഡേ ലൈറ്റ് റോബറിയില് പഴങളും കാശ്പെട്ടിയും
ന്യൂട്രിൻ മിഠായികളു മുള്ള ഒരു സഞ്ചിയെ കുറിച്ച് പറയുന്നുണ്ട്. ഓർമ്മകൾ അവിടെ നിന്നു തുടരുന്നു...
ജയനും നസീറും കൈവച്ചനുഗ്രഹിച്ച് ചില്ലറകനം തൂങുന്ന
സിഗരറ്റ് പെട്ടിയും പഴുത്താലും പച്ച പ്പുവിടാത്ത പച്ചചിങനും
പുറമെ..ഥൈലീ മെ കഭീ കഭീ ഓർ കുഛ് ഭീ ഹോതീ ഥീ..
പൊട്ടിയഫിലിം റീലുകളില് നിന്ന് മുറിച്ചെടുത്ത ചില സ്വപ്നചുരുളുകള്
ചിലത് അഞ്ചെട്ടടി നീളത്തിൽ ...പ്രത്യക്ഷത്തിൽ അതിലെ ഫ്രെയിമുകളെല്ലാം
ഒരേ പോലെയിരുന്നു..പക്ഷേ ,ശ്രദ്ധിച്ചാൽ കാണാം..ഒരാൾ കൈ പൊക്കുന്നു ,
മറ്റൊരാൾ കോണി പടവുകളിറങുന്നു..ഹ്രസ്വമായ ഈ ചലനങൾക്കുപോലും ഏതാനും
അടി ഫിലിമുകൾ വേണം.അപ്പോൾ സുദീർഘ ചലന പരമ്പരയായ ഒരു ചലചിത്രത്തിന്റെ
ചുരുൾ തഴകൾ നിവർത്തിയാൽ എത്രനീളം കാണും? ഞാൻ മനസ്സിൽ ഫിലിംസ്പൂൾ അ
ഴിക്കാൻ തുടങും ...വീട്ടിൽ നിന്നും ഉരുട്ടിവിട്ടാൽ ,ബാലമാമന്റെ പീടികയുടെ മുറ്റത്തുകൂടെ സിവിസെന്ററും
കടന്ന് വലപ്പാടുവഴി തൃപ്രയാർ തൃപ്പടിയിൽ ചെന്നേ അതിന്റെ അഴിയൽ അവസാനിക്കൂ...(അന്ന് തൃപ്രയാറപ്പുറം
ഭൂമീല്ല്യ.) .
അതിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത് പൂരപറമ്പിൽ നിന്ന് രണ്ട് രൂപക്ക് വാങുന്ന കാമറ
എന്നറിയപെട്ടിരുന്ന ചിത്രദർശിനിയില് വെച്ച് കൂടുതൽ മിഴിവോടെ നോക്കി കണ്ടു. ഇങനെ സൂക്ഷിച്ചുവച്ചിരുന്ന
ഫിലിം കഷണങളും മനോജ് ടാക്കീസിൽ ഇടക്ക് കാണുന്ന ചിലചലചിത്രകാവ്യങളുമായിരുന്നു ,അധികം
വൈകാതെ സ്വന്തം നിലക്ക് ഒരു തിയ്യറ്റർ തുടങാനുള്ള ഞങളുടെ പ്രചോദനം .ഇതു മാത്ര മായിരുന്നു കൈവശമുള്ള മൂലധനവും.
വള്ളി നിക്കറുമിട്ട് മാഞ്ചോട് തെണ്ടുന്ന പ്രായമാണെന്നോർക്കണം. സിനിമാകളിക്കുവേണ്ട
അടിസ്ഥാന വസ്തുക്കളായ വിലകൂടിയ പ്രോജക്റ്റർ വാങുവാനോ വൈദ്യുതി സംഘടിപ്പിക്കുവാനോ ഉള്ള സാമ്പത്തികമില്ല...
പക്ഷെ ആർക്കുവേണമിതൊക്കെ? യാതൊരു മുതൽ മുടക്കില്ലാതെ പ്രോജക്ടർ നിർമ്മിക്കുവാനുള്ളവിദ്യകൾ
അന്നത്തെ സയൻസ് വിദ്യാർഥികൾ കണ്ടുപിടിച്ചിട്ടുണ്ടാ‍യിരുന്നു. ഫിലമെന്റ് നീക്കി,വെള്ളം നിറച്ച ഒരു ബൾബ്
ആയിരുന്നു ഈപ്രോജക്ടറിന്റെ പ്രധാനഭാഗമായ ഉത്തലലെൻസ്. ഇതിലേക്ക് വെളിച്ചം പ്രതിഫലിപ്പിക്കാൻ
ഒരു പൊട്ടിയ കണ്ണാടി കഷണവും വേണം .മതി ലക്ഷങൾ വിലമതിക്കുന്ന പ്രോജക്റ്റർ റെഡി.സിനിമാകളിക്ക്
വേണ്ട വെളിച്ചം പ്രദാനംചെയ്യുന്നത് ലോകത്തിലെ എല്ലാകളികളുടെയും കർമ്മസാക്ഷിയായ
സാക്ഷാൽ സൂര്യഭഗവാൻ. മഴക്കാറ് ചതിച്ചില്ലെങ്കിൽ പവർ ഫെയലറിന്റെ പ്രശ്നവുമില്ല.
വീട്ടിൽ അപ്പാപ്പൻ കിടക്കുന്ന ചരുമുറിയായിരുന്നു ഞങൾ തിയ്യെറ്ററായി ഉപയോഗിച്ചത്.ഇവിടെയാകുമ്പോൾ
ഇരുട്ടിനു ഇരുട്ടും തണുപ്പിന്ന് തണുപ്പുമുണ്ട്. പുറം ഭിത്തിയി.ലെ ട്രയാംഗിൾ ഷേപ്പുള്ള എയർ ഹോളിലാണ്
ലെന്സിന്റെ ധർമ്മം നിർവ്വഹിക്കുന്ന,ചതുരജാലകമുള്ള കടലാസുപെട്ടിയിൽ ഇറക്കിവെച്ച ബൾബ് ഫിറ്റ് ചെയ്യുക .കണ്ണാടികൊണ്ട് ഇതിലേക്ക് വെയിൽ വെളിച്ചം പ്രതിഫലിപ്പിക്കും.
ഉടനെ എതിരെയുള്ള മുഷിഞ്ഞ ചുമരിൽ ചതുരവെളിച്ചം തെളിയുകയായി.
കമ്പിളി കണ്ടത്തിൽ സിനിമാകളിതുടങിയെന്നറിഞ്ഞ് അയൽ വക്കത്തുനിന്ന് താമിമകൻ മണികണ്ഠരും പരിവാരവും എത്തും.
ഞങളുടെ അമെച്വർ സിനിമക്ക് പ്രതീക്ഷിക്കാത്ത കാണികളുടെ തിരക്ക് അനുഭവപെട്ടപ്പോൾ ഞങളുടെ കച്ചവട കണ്ണുണർന്നു.
ഉടനെ തന്നെ ടിക്കറ്റൊന്നിന് രണ്ട് കശുവനണ്ടി പിരിക്കാനുള്ള നടപടിയായി.വളരെ വേഗത്തിൽ പഴയ ബ്രിട്ടാനിയ ബിസ്കറ്റ്
ടിൻ നിറഞ്ഞു കവിഞ്ഞു.ടിക്കറ്റ് ക്ലോസ്ഡ്..
അങനെ സിനിമ ആരംഭിക്കുന്നു. പ്രോജ്ക്ട് ഓപ്പറേറ്റർ കം ഫിലിം ഡയറക്റ്റർ കം തിയ്യറ്റർ ഉടമ കം ..വാട്ട് നോട്ട്!! കൂടിയായ
സകലകലാവല്ലഭൻ കുഞ്ചു പുറത്തെ വരാന്തയിൽ നിലയുറപ്പിച്ചു.വെളിയിൽ വച്ചിരിക്കുന്ന കണ്ണാടിചില്ലിനും ബൾബെന്ന ഉത്തല
ലെൻസിനുമിടയിൽ,വെയിലിന്റെ പാതയിൽ കറക്ടായ ഫോക്കസ് ദൂരം കണ്ടെത്തുകയാണ് ആദ്യ പടി.പിന്നെ കാര്യങളെല്ലാം എളുപ്പമാണ്
ആദ്യമായി കരിപിടിപ്പിച്ച ചില്ലെഴുത്താണ്. അക്ഷരങൾ ഇടത്തോട്ടെഴുതിയ ചില്ല് ഈ ഫോക്കസിൽ കാണിക്കുമ്പോൾ ചരു മുറിയിലെ സ്ക്രീനിൽ
എഴുത്തുകൾ തെളിയും.. ‘’ ഉടൻ വരുന്നു “ചാകര” അഭിനേതാക്കൾ..ജയൻ ,സീമ..ചരു മുറിയിലെ ഇരുളിൽ പ്രേക്ഷകരുടെ കയ്യടിയുയരും.
പേരെഴുതികാണിച്ചതിനു ശേഷം നേരത്തെ പറഞ്ഞ ഏതാനും ഫിലിമുകൾ കാണിക്കും .വീട്ടിലെചുമരിൽ പ്രേം നസീറും ജയഭാരതിയുമൊക്കെ
തെളിയുമ്പോൾ മണികണ്ഠൻ വിളിച്ചു പറയും..“ഇത് പിക്നിക്...ഇതും പിക്നിക്.“മണികണ്ഠൻ ജീവിതത്തിൽ കണ്ട ഒരേയൊരു
സിനിമയായിരുന്നു “പിക്നിക്“
പിന്നെ ഏതാനും മിഠായി കടലാസുഫോയിലുകൾ(ന്യൂട്രിൻ,ഡെക്കാൻ) കൂടികാണിക്കും.അപ്പോൾസ്ക്രീനിൽ തെളിയുന്ന വർണ്ണ പ്രപഞ്ചം
കാണികളുടെ കണ്ണഞ്ചിപ്പിക്കും. അതിനു ശേഷമാണ്
സിനിമ ചലനാത്മകമാവുക .അതൊടെ ഇതൊരു ഇരുണ്ട നിഴൽ നാടകമാവുകയായി.. ഈർക്കിലി,ഉറുമ്പ് പോലുള്ള ചിലപ്രാണികൾ,മണ്ണിര,ആട്ടിൻ കാട്ടങൾ..ഇതൊക്കെ ഭാവനാസമ്പന്ന
നായ പ്രോജക്ട് ഓപ്പറെറ്ററുടെ കയ്യിൽ ഒരു ലൈവ് സിനിമയുടെ അസംസ്കൃതവസ്തുക്കളായി. സ്ക്രീനിൽ വലിയൊരു മരത്തിൽ
രാക്ഷസരൂപിയാ ജീവികൾ ഓടി കയറുന്നതു കണ്ടും, ആട്ടിൻ കാട്ടത്തിന്റെ തലയുള്ള ഈർക്കിലി പോരാളികൾ തല്ലു കൂടുന്നതുകണ്ടും കാണികൾ
ആവേശത്തോടെ കൂക്കിവിളിച്ചു ..

.. അന്നൊന്നും അറിഞ്ഞിരുന്നില്ല ,സിനിമാമന്ദിരങളിലെ വിശാലമായ
സ്ക്രീനിൽ നിന്നും അതിന്റെ കൌതുകങളെല്ലാം പടിപടിയായി നഷപെടുത്തി അവസാ‍നം ഉള്ളം
കയ്യിൽ വരെ വന്നു ചേക്കേറും,ഈ സിനിമയെന്നവിസ്മയമെന്ന്...
(എല്ലാമോർമ്മകൾ..എല്ലാമോർമ്മകൾ എന്നേകുഴിയിൽ മൂടിഞാൻ,...എന്നാലും എല്ലാംചിരംജീവികൾ..)
സത്യത്തിൽ വീരുവിന്റെ “ ഭൂതം’ എന്നബ്ലൊഗിലെ ഒരു പോസ്റ്റിന് വേണ്ടി തയ്യാറാ‍ക്കിയ കമന്റായിരുന്നു ഇത്. പക്ഷെ
ചിലസാങ്കേതിക കാരണങളാൽ കമന്റിടാൻ കഴിഞ്ഞില്ല..അങനെ ഇതൊരു പോസ്റ്റായി..

8 അഭിപ്രായങ്ങൾ:

VEERU പറഞ്ഞു...

വീട്ടിലെചുമരിൽ പ്രേം നസീറും ജയഭാരതിയുമൊക്കെ
തെളിയുമ്പോൾ മണികണ്ഠൻ വിളിച്ചു പറയും..“ഇത് പിക്നിക്...ഇതും പിക്നിക്.“മണികണ്ഠൻ ജീവിതത്തിൽ കണ്ട ഒരേയൊരു
സിനിമയായിരുന്നു “പിക്നിക്“
ithilaanu yathaartha comedy....
Ormmakal gambheeram ..commentaathe postiyathu nannaayi..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഓര്‍മ്മകള്‍ നന്നായി..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഓര്‍മ്മകള്‍ നന്നായി..

അരുണ്‍ കരിമുട്ടം പറഞ്ഞു...

. അന്നൊന്നും അറിഞ്ഞിരുന്നില്ല ,സിനിമാമന്ദിരങളിലെ വിശാലമായ
സ്ക്രീനിൽ നിന്നും അതിന്റെ കൌതുകങളെല്ലാം പടിപടിയായി നഷപെടുത്തി അവസാ‍നം ഉള്ളം
കയ്യിൽ വരെ വന്നു ചേക്കേറും,ഈ സിനിമയെന്നവിസ്മയമെന്ന്...

അതാണ്‌ കാലത്തിന്‍റെ വേഗം
ഇത് കമന്‍റ്‌ ആക്കാതെ പോസ്റ്റാക്കിയത് നന്നായി

അജ്ഞാതന്‍ പറഞ്ഞു...

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മിക്കപ്പോഴും സമാനങ്ങളാകുന്നു...

സ്നേഹത്തോടെ...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഓര്‍മ്മകള്‍ എന്നും ഒരു സുഗന്ധമോടെ നമ്മെ പിന്തുടരും....കൊള്ളാം!

വശംവദൻ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.
ആശംസകൾ

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ആശംസകള്‍